Friday, 21 June 2019

കിംഗ് ഓഫ് സ്പെയിൻ ഉന്നത ബഹുമതി മെഡൽ ഓഫ് സിവിൽ മെറിറ്റ്,Daughter of Charity of St Vincent de Paul അംഗമായ സിസ്റ്റർ മോനിക്ക ജുവാന് സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവ് സമ്മാനിച്ചു.






ഈ ജൂൺ 19 ബുധനാഴ്ച സ്പെയിനിൽ വെച്ച് നടന്ന മെഡൽ ഓഫ് സിവിൽ മെറിറ്റ്, വളരെ പ്രധാനപ്പെട്ട ഒരു ബഹുമതി നല്കപ്പെട്ടു, സാമൂഹികജീവിതത്തിൽ മികവ് പുലർത്തുന്ന ആളുകളെ ആദരിക്കുകയും, മെച്ചപ്പെട്ട സംഭാവന സമൂഹത്തിനൽകുകയും ചെയ്തവർക്കുള്ള അംഗീകാര നല്കൽ ചടങ്ങിൽ ഒരു സന്യാസിനിയും നില്ക്കുന്നത് ഏവരുടെയും ശ്രദ്ധക്ക് കാരണമായതിൽ സഭയ്ക്കൊപ്പം സന്യസ്തർ മുഴുവനും, സ്പെയിനും സന്തോഷിക്കുന്നു. ഹെയ്തിയിലെ ഭൂകമ്പ ബാധിതർക്കായുള്ള സേവനത്തിലൂടെ സ്പാനിഷ് ഭരണകൂടത്തിന്റെ "സിവിക് വെർച്ച്യൂ" അവാർഡ് അർഹയായ ഞങ്ങളുടെ സിസ്റ്റർ മോനിക്ക ഡി ജുവാൻ DC പരമോന്നത ബഹുമതി ഫിലിപ്പ് ആറാമൻ രാജാവിൽ നിന്നും സ്വീകരിച്ചു.

ഫിലിപ്പ് ആറാമൻ രാജാവിന്റെ പ്രഖ്യാപനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഉന്നത സാമൂഹിക പ്രവർത്തനത്തിന് മെഡൽ ഓഫ് സിവിൽ മെറിറ്റ് അവാർഡ് ഹെയ്തിയിലെ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസെൻറ് ഡി പോളിലെ (DC) അംഗമാണ് സിസ്റ്റർ മോനിക്ക അർഹയായി. 10 വർഷമായി ഹെയ്തിയിൽ മിഷനറിയായിരുന്ന മാഡ്രിഡിൽ നിന്നുള്ള 45 വയസ്സുള്ള സിസ്റ്റർ മോനിക്ക. 1973 മുതൽ Daughters of Charity Sisters ഹെയ്റ്റിയിൽ സേവനമനുഷ്ഠിച്ചു വരുന്നു.
2010 ൽ ഹെയ്ത്തിയിൽ ഉണ്ടായ ഭീകരമായ ഭൂകമ്പത്തിൽ, ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെ മദർ ജനറൽ സന്നദ്ധപ്രവർത്തകരോട് ഈ രാജ്യത്തേക്ക് യാത്ര ചെയ്യാനും അവർക്ക് കഴിയുന്നത്ര സഹായം നൽകാനും ആവശ്യപ്പെട്ടു.
ഭൂരിപക്ഷം ജനങ്ങളും പട്ടിണിയനുഭവിക്കുന്ന ഈ കൊച്ചു രാജ്യത്തിൽ അപ്രതീക്ഷിതമായി 2010 ൽ താണ്ഡവമാടിയ ഭൂമികുലുക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പ്രത്യാശയുടെ കിരണവും ,അശരണർക്ക് ആശ്രയവുമായി, പട്ടിണിപ്പാവങ്ങൾക്ക് ആഹാരവുമായി, രോഗികൾക്ക് മരുന്നായി ആത്മാവിൽ സ്നേഹത്തിന്റെ തീജ്വാലകളേന്തി നാല് സോട്ടേഴ്സ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് പാരീസിലെ ഞങ്ങളുടെ മദർ ഹൗസിൽ നിന്നും തിരിച്ചു.

സിസ്റ്റർ മോണിക്ക അതിലൊരാളായിരുന്നു.
ഒരു വർഷത്തിനുശേഷം അവൾ തിരിച്ചെത്തിയപ്പോൾ, "ഒരു മിഷനറിയാകാനുള്ള ആഹ്വാനം അവൾക്ക് അനുഭവപ്പെട്ടു." അതിനാൽ സിസ്റ്റേഴ്സ് ഹെയ്തിയിലേക്ക് പോകാൻ തീരുമാനിച്ചു. പ്രത്യേകിച്ചും, ആ രാജ്യത്തെ ഏറ്റവും ദരിദ്രവും അപകടകരവുമായ അയൽ‌പ്രദേശങ്ങളിലൊന്നായ സൈറ്റ് സോലൈലിൽ ജോലി ചെയ്യുകയായിരുന്നു.51 കാരനായ കറ്റാലൻ മിഷനറി ഈസ സോളെ കൊല്ലപ്പെട്ട ഈ സ്ഥലത്തിന് വളരെ അടുത്തായിരുന്നു ഇത്.
2018 ലാണ് സ്പെയിനിലെ ലെറ്റിസിയ രാജ്ഞി രാജ്യം സന്ദർശിച്ചത്. ആ പരിസരത്ത് ചാരിറ്റിയുടെ പുത്രിമാർ ചെയ്യുന്നതെന്താണെന്ന് അവൾ കണ്ടു. രോഗികളോടൊപ്പം സ്പാനിഷ് ചാരിറ്റിയുടെ ഒരു മകൾ കുട്ടികളുമായി ഇത്ര മനോഹരമായ ഒരു ജോലി ചെയ്യുന്നത് എങ്ങനെയെന്ന് കാണുകയുണ്ടായി.
ഇത് ഒരു സുവിശേഷവത്ക്കരണ ദൗത്യമാണ്, ദരിദ്രർക്കുവേണ്ടി ഒരാളുടെ ജീവൻ നൽകുക "മതിപ്പ് വളരെ വലുതായിരുന്നു, ഫിലിപ്പ് ആറാമൻ രാജാവിന്റെ നിയമനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആലോഷമായ ചടങ്ങിൽ സ്പെയിനിൽ വച്ച് ഈ ബഹുമതി നല്കിയത്. ഇത് സുവിശേഷവത്ക്കരണം, അർപ്പണബോധം, ദരിദ്രർക്കായി ഒരാളുടെ ജീവൻ നൽകുവാനുള്ള ധൈര്യം എന്നിവക്കുള്ള അംഗീകാരമായാണ് കൊട്ടാരത്തിലെ ഓർഡർ ഓഫ് സിവിൽ മെറിറ്റ് ബഹുമതിയാൽ Sr മോനിക്കയെ അലങ്കരിച്ചത് .

ഓർഡർ ഓഫ് സിവിൽ മെറിറ്റ് മോനിക്ക സിസ്റ്ററിന് മാത്രമല്ല വിൻസെൻറ് ഡി പോളിന്റെ ഉപവിപുത്രിമാർ ലോകത്തിന് പ്രത്യേകിച്ചും ഹെയ്റ്റിയിലെ പാവങ്ങളിലേക്ക് കാരുണ്യത്തിന്റെ ചിറക് വിരിച്ച്, അർപ്പണവും, ത്യാഗവും സഹനശക്തിയും സ്നേഹത്തിൽ കലർത്തി സുവിശേഷത്തിന് ഉള്ള മൗനസാക്ഷ്യം വാചാലമായതാണ്.
സഭ വളരട്ടെ... ക്രിസ്തുവിശിഷ്യരിലൂടെ...


സി സോണിയ കളപ്പുരക്കൽ DC

ഒപ്പമാകാൻ അപ്പമായവൻ

ഒപ്പമാകാൻ  അപ്പമായവൻ

ഒപ്പമാകാന്‍ അപ്പമായവന്‍

 https://www.lifeday.in/lifeday-jesus-with-us-as-a-bread/


Saturday, 8 June 2019

പരിശുദ്ധ റൂഹാ


പരിശുദ്ധ റൂഹാ



സ്നേഹത്തിന്റെ ഉടമ്പടിയാൽ മുദ്രവച്ച ആത്മാവിന്റെ വാഗ്ദാനത്താൽ ഉറപ്പേകി യേശു നമുക്കു നല്കിയ വില്പത്രമാണ് പരിശുദ്ധാത്മാവ്. പിതാവിന്റെയും പുത്രന്റെയും സ്നേഹത്തിന്റെ ഫലമായ ആത്മാവ് ദൈവസ്നേഹത്തിന്റെ വറ്റാത്ത നീരുറവയാണ്.

മഞ്ഞിന്റെ മൃദുലതയെപ്പോലെ ആത്മാവിനെ തട്ടി തലോടുന്ന ആർദ്രതയുടെ രൂപമാണ് പരിശുദ്ധാത്മാവ്. സഹായകനായ ആത്മാവ് സാന്ത്വനത്താൽ സങ്കടഹൃദയങ്ങളെ തട്ടി അഴലും ആകുലതയുമകറ്റി ആശ്വാസത്താൽ നിറക്കും.

അപ്പസ്തോലൻമാർക്ക് ശക്തി പകർന്ന് ആദിമസഭാ വിശ്വാസികളെ വരദാനങ്ങളാൽ നിറച്ച്, കർത്താവിന്റെ വഴിയെ നയിച്ച്, ജീവൻപോലും ത്യജിക്കാനുള്ള ആത്മശക്തിയും, വിശ്വാസവും നല്കി സത്യ സഭയെ ഇന്നോളം നയിച്ച ശക്തിയാണ് നിത്യാത്മാവ് - പരിശുദ്ധാത്മാവ്.

മാമ്മോദീസായിലൂടെ ദാനമായി വസിച്ച് സ്ഥൈര്യലേപനത്തിലൂടെ നമ്മെ ദൃഢപ്പെടുത്തിയ പരിശുദ്ധാത്മാവ് നമ്മിലെ മൃദുമന്ത്രണങ്ങൾ പോലും പ്രാർത്ഥനയാക്കി മാറ്റുകയും, മന്തതയെ നീക്കി, മാലിന്യങ്ങൾ അകറ്റി വിശുദ്ധീകരിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന പാവന ചൈതന്യമാണ് പരിശുദ്ധ റൂഹാ.

അഹങ്കാരത്തിന്റെ മകുടമായ ബാബേൽഗോപുരം തകർത്തപോൽ മാലോകർ വിഭിന്ന ഭാഷകളിൽ ലോകത്തിന്റെ നാനാകോണിലേക്ക് ചിതറിക്കപ്പെട്ടു ഒരിക്കലും തമ്മിലടുക്കാത്ത പോലെ. ചിതറപ്പെട്ട മക്കളെ തിരുസ്സഭയെന്ന മഹോന്നത സൗധത്തിൽ ക്രൈസ്തവവിശ്വാസം എന്ന അത്ഭുതകണ്ണിയാൽ കോർത്തിറക്കി ഇന്നും സത്യസഭയെ നയിക്കുന്ന അദൃശ്യ ശക്തിയാണ് റൂഹാ.

പരിശുദ്ധ റൂഹായെ വന്നു നിറയണമേ എന്ന് ഈ പെന്തക്കുസ്തായിലും യാചിച്ചു പ്രാർത്ഥിക്കാം... ആത്മാവിൽ നിറയാം...


ആത്മാവേ വരേണമേ
അകതാരിൽ നിറയണമേ.
ആകുലതകളകറ്റി നീ ഞങ്ങളെ
ആശീർവ്വദിക്കൂ നിൻ വരങ്ങളാൽ.

സ്നേഹമായ് , ശക്തിയായ് ജ്വലിക്കയെന്നിൽ
ത്യാഗമായ്, ശാന്തിയായ് ചൊരിയണമേ.
സഹനശക്തിയാൽ നിറയുകെന്നിൽ
ദൈവാത്മാവേ നിൻ ഫലങ്ങളാൽ .


അറിവിലും, ബുദ്ധിയിലും നിറയണമേ
ആലോചന, ഭക്തിയാൽ കനിയണമേ
ദൈവഭയത്താൽ ജ്വലിക്കയെന്നിൽ
ദൈവാത്മാവേ നിൻ ദാനങ്ങളാൽ.



- Sr സോണിയ കളപ്പുരക്കൽ DC




Friday, 7 June 2019

ഹൃദയരൂപ ശിലകൾ


ഹൃദയരൂപ ശിലകൾ


പ്രശാന്ത സുന്ദരമായ തിബേരിയാസ് കടൽത്തീരം. തിരമാലകളെ തൊട്ടുണർത്തുന്ന ഇളം കാറ്റ് കടലോരത്തെ സർവ്വ സസ്യലതാദികളെയും തഴുകി എന്നരുകിൽ എത്തി. ഒരു ദിവസത്തെ ധ്യാനത്തിനായി ഞാൻ തിരഞ്ഞെടുത്തപ്പോൾ ഈ കടൽത്തീരത്തിനരികെ ഉത്ഥിതനായ കർത്താവ് അവസാനമായി പ്രത്യക്ഷപ്പെട്ടു കൂടിക്കാഴ്ച നടത്തിയ വികാരഭരിതമായ രംഗമായിരുന്നു എന്റെ മനസ്സിൽ. ഞാനേറ്റവുമധികം ഇഷ്ടപ്പെടുന്ന യോഹന്നാന്റെ സുവിശേഷത്തിലെ 21:15 വാക്കുകളിലൂടെ ഒന്ന് യാത്ര ചെയ്യാം തിബേരിയാസ് തീരത്തിനരികെ.
തിരമാലകളുടെ നൃത്തച്ചുവടുകളും, ഇളം കാറ്റിന്റെ തഴുകലിലും മൂളിപ്പാട്ടിലും ലയിച്ചു ഞാൻ നടന്നപ്പോൾ മൂന്ന് പാറകൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. അവയ്ക്ക് ചില പ്രത്യേകതയും വേറിട്ട സൗന്ദര്യവും ഉണ്ടായിരുന്നു; അവ മൂന്നും ഹൃദയാകൃതിയിൽ ആയിരുന്നു. രണ്ടായിരം വർഷത്തെ പഴക്കമുള്ള ആ പാറകൾ അന്ന് കർത്താവ് പത്രോസിനോട് മൂന്നു പ്രാവശ്യം സ്നേഹിക്കുന്നുവോ? എന്ന് ചോദിച്ച് പത്രോസാകുന്ന പാറമേൽ സഭയെ ഏല്പിച്ച ഏറ്റവും വികാരഭരിതമായ സംഭവങ്ങൾക്ക് ദൃക്സാക്ഷ്യം വഹിച്ചവയായിരിക്കാം ഈ ശിലാത്രയങ്ങൾ .ആ ശിലകളിലേക്ക് ദൃഷ്ടിയുറപ്പിച്ചപ്പോൾ അരികെ വന്ന ഇളംകാറ്റിൽ കർത്താവിന്റെ ചോദ്യം ധ്വനിച്ചിരുന്നു: " നീ എന്നെ സ്നേഹിക്കുന്നുവോ?". തന്റെ പ്രിയ കുടുംബത്തെയും, സ്വത്തായ വലയെയും വഞ്ചിയെയും, തന്നെയുംകാൾ എന്നെ സ്നേഹിക്കുന്നുവോ എന്ന് പത്രോസിനോട് ചോദിച്ച ചോദ്യം അവിടുന്ന് ആവർത്തിക്കുകയാണ്. ആ സ്വരധ്വനി എന്റെ കാതിലൂടെ കരളിലെത്തിയപ്പോൾ കരഞ്ഞു പോയ് ഞാനറിയാതെ... മൂന്നുവർഷം കൂടെ നിന്നിട്ടും അവനെ അറിയില്ലന്ന് പറഞ്ഞ നിമിഷങ്ങൾ... ക്ലേശത്തിന്റെൽവരി യാത്രയിൽ ഞാൻ സഹായിയാകാതിരുന്നതും...കാരിരുമ്പ് തുളച്ചു കയറി എനിക്കായി മരിച്ചപ്പോൾ വികാരരഹിതയായി നിന്ന നിമിഷങ്ങൾ... കരളിലെ നൊമ്പരം കണ്ണുനീരായ് പെയ്തിറങ്ങി... മനസ്സിലെ ക്രൂശിതരൂപത്തെ ഞാൻ നോക്കി നിന്നു ധ്യാനനിമഗ്നയായ്.

ചുടുനിണമൊഴുകുന്ന തിരുശരീരത്തെ നോക്കി
വാവിട്ടു കരഞ്ഞപ്പോൾ ഞാൻ കണ്ടു
എന്നെ ഓർത്തൊഴുക്കുന്ന രണ്ടു കണ്ണുകൾ.
കുഞ്ഞേ... വരൂ! എൻ ചാരെ
നുകരൂ ... എൻ സ്നേഹം
നിശബ്ദത മാടി വിളിച്ചെന്നെ.

തോരാതൊഴുകുന്ന മിഴിനീരുകൾ
ചുടുചോരയാണെന്ന് അറിഞ്ഞു വൈകി.
നേത്രാംബുവും നിണവുമൊന്നു ചേർന്ന്
പതിഞ്ഞെൻ നെഞ്ചിൽ ഒരു മണിമുത്തായ്.
രക്ഷിതൻ രണമെന്നിൽ ജീവനായി.

സന്യാസവ്രതങ്ങളായ ബ്രഹ്മചര്യം, ദാരിദ്രം, അനുസരണം, പാവങ്ങളുടെ സേവനം എന്നിവ ആദ്യമായ് ഞാൻ ഉരുവിട്ടപ്പോൾ ഉണ്ടായ അതേ ഹൃദയഭാവമെനിക്കപ്പോൾ അനുഭവവേദ്യമായി. എന്നെ സ്നേഹിക്കുന്നവരുടെയും, ഞാൻ സ്നേഹിക്കുന്നവരുടെയും പേരുകൾ ഉരുവിട്ടവിടുന്ന് എന്നോട് ചോദിച്ചു: " ഇവരെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ? അവരുടെ സ്നേഹം ഞാനൊരു നിമിഷം മനസ്സിലോർത്തു. പിന്നെ കർത്താവെന്നോട് കുരിശിൽ കാണിച്ചുതന്ന മഹനീയ സ്നേഹവും. അനന്ത സ്നേഹത്തിന് മുന്നിൽ നമ്രശിരസ്കയായ് തെല്ലും മടിക്കാതെ ഞാൻ വിളിച്ചു പറഞ്ഞു, " ഉവ്വ് കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു".
മറ്റൊന്നും ആലോചിക്കും മുമ്പേ, അവിടുന്ന് ഒരിക്കൽകൂടി ചോദിച്ചു; നീ എന്നെ സ്നേഹിക്കുന്നുവോ? ലോകത്തിലുള്ള കാഞ്ചന തിളക്കത്തിലേ സ്വത്തുക്കളിൽ മയങ്ങാത്ത കർത്തൃ സന്നിധേ ചേർന്നു നില്ക്കാനല്ലേ ഞാൻ എന്നു മാഗ്രഹിക്കുന്നത്... ഒന്നുമെന്നിക്കായി കരുതി വയ്ക്കാതെ കർത്താവിന്റെ പരിപാലനയിൽ ആശ്രയിച്ചല്ലേ കാലിത്തൊഴുത്തിലെ ലാളിത്യത്തെ പുണർന്ന യേശുവിനെ ഞാനിഷ്ടപ്പെട്ടത്? "കർത്താവേ, ഈ ലോക സമ്പത്തിനേക്കാൾ ഞാനങ്ങയെ സ്നേഹിക്കുന്നു". ഒട്ടും മടിയില്ലാതെ ഞാനുത്തരം വിളിച്ചു പറഞ്ഞു.

ബംഗളൂരുവിലെ വിധാനസൗധയുടെ മുന്നിലൂടെ ഞാൻ കടന്നു പോകുമ്പോഴൊക്കെ ആ സൗധത്തിന്റെ സൗന്ദര്യത്തെക്കാൾ എന്നെ ആകർഷിച്ചത് നിയമസഭാ മന്ദിരത്തിന്റെ പ്രവേശന കവാടത്തിലഴുതിയ വാക്കുകളാണ് " ഗവൺമെന്റിന്റെ പ്രവർത്തനം ദൈവത്തിന്റെ പ്രവർത്തനമാണ് ". അധികാരം ദൈവത്തിൽ നിന്നാണെന്ന് അഹങ്കരിച്ചുരുവിട്ട ഏകാധിപതികളെയും ഓർത്തിരുന്നു. അധികാരം മനുഷ്യനെ മാറ്റുന്ന ഈ യുഗത്തിൽ തന്നെ അധികാരം തെല്ലും വകവയ്ക്കാതെ തികഞ്ഞ ലാളിത്യത്തിൽ കഴിഞ്ഞ നമ്മുടെ സ്വന്തം രാഷ്ട്രപതിയായിരുന്ന ശ്രീ അബ്ദുൾ കലാം... അങ്ങനെ പലരെയും ഞാനോർത്തു. അധികാരവും അനുസരണവും കൈകോർത്തപ്പോൾ, ദൈവീകപദ്ധതികൾക്ക് മുന്നിൽ കൈകൂപ്പിയ ഞാൻ വീണ്ടും മൂന്നാം പ്രാവശ്യം കർത്താവിന്റെ ചോദ്യം കേട്ടു; " നീയെന്നെ സ്നേഹിക്കുന്നുവോ കുഞ്ഞെ?" സർവ്വ സൃഷ്ടികൾക്കും മകുടമായ, മഹനീയമായ യേശുനാമത്തിനു മുന്നിൽ തല കുമ്പിട്ട് ആ തിരുസാമീപ്യമറിഞ്ഞ് ഞാൻ ഏറ്റവും ശക്തിയോടും ശബ്ദത്തോടും കൂടി പറഞ്ഞു: "കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു". എന്റെ ഉത്തരത്തിന്റെ പ്രതിധ്വനി അവിടെ മാത്രമല്ല ആ കടൽക്കരയാകെ പടർന്നു.

തന്റെ ബലഹീനതയിൽ വീണ്ടും വീണുപോയ സക്കേവൂസ് യേശുവിനെ കണ്ടതിൽ പിന്നെ പലതവണ ആ സിക്കമൂർ മരത്തിൽ നിന്ന്ആദ്യമനുഭവിച്ച ദൈവാനുഭവ സ്മരണകളിലേക്ക് തിരിച്ചവന്നതു പോലെ തിബേരിയാസിന്റെ കരയിലെ ഈ ഹൃദയരൂപശിലകൾ ആരെയും ഒരു ക്രിസ്ത്വാനുഭത്തിലേക്ക് നയിക്കും. അളവില്ലാത്ത അചഞ്ചല സ്നേഹത്തിന്റെ സ്മരണയുതിരുന്ന തിരുഹൃദയത്തിന്റെ സ്മൃതിയുണർത്തുന്ന ഈ ജൂൺ മാസത്തിൽ തിരുസഭ നമ്മെ കാത്തിരിക്കുകയാണ് - സ്നേഹത്തിന്റെ വറ്റാത്ത നീർച്ചാലുകളായ പരിശുദ്ധ കുർബ്ബാനയിലൂടെ കരുണയുടെ കവാടമായ കുമ്പസാരത്തിലൂടെ വീണ്ടും കർത്തൃ സന്നിധിയിലേക്ക്...
തിരുഹൃദയ സ്നേഹത്തിലേക്ക് തിരികെ വരാൻ...
തിരിച്ചു നടത്തുന്ന തിരിച്ചറിവിലേക്ക്
തിരിച്ചു നടക്കാം നമുക്ക്
തിരിച്ചറിവുകളിലൂടെ
തിരുത്തലുകളിലൂടെ
തിരുഹൃദയ നാഥനിലേക്ക്‌
തിരുഹൃദയ മാസത്തിൽ.
തിരുമുറിവുകൾ തൊട്ടൊരു യാത്ര.
തിരുമാറിലെന്നെയും ചേർക്കണെ
നാഥാ എന്നെ പൊതിയൂ തിരുരക്തത്താൽ....
സോണിയ ചാക്കോ കളപ്പുരക്കൽ DC
















Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...