കല്ഭരണിയിലെ കലവറരഹസ്യം
കാനായിലെ കല്യാണ ദിനത്തിൽ ഈശോയെത്തി
കാര്യമറിഞ്ഞമ്മ ചെന്നു തൻ മകനോട്
മകനേ അവർക്കിപ്പോൾ വീഞ്ഞില്ല.
കാണണെ നീ .
മൊഴിഞ്ഞു അമ്മ മകനോട് നിസംശയം.
കലവറക്കാരോടുന്നു അങ്ങോട്ടുമിങ്ങോട്ടും
കല്യാണ വീട് പെട്ടെന്ന്
ആകുല വീടായ പോൽ
കല്പിച്ചു കർത്താവപ്പോൾ കലവറക്കാരോടൊന്നായ്
കല്ഭരണികളാറിൽ നിറക്കൂ പച്ചവെള്ളം.
കനിവും കടാക്ഷവുമൊരുമിച്ച നേരം
കിനിഞ്ഞു കാരുണ്യം കരതലെനാഥന്
ഉയർന്നു ശിരസ്സല്പം സ്വർഗ്ഗത്തിലേക്ക്
മൊഴിഞ്ഞു, പകർന്നോളൂ വീഞ്ഞായ വെള്ളം
ഉതിർന്നു അത്ഭുതം കലവറക്കാർക്ക് .
നിത്യവും പച്ചവെള്ളം നിറഞ്ഞ
കല്ഭരണികൾ കല്യാണനാൾ
കലവറ രഹസ്യമായ്.
കല്യാണ രാവിലന്നേരം കല്ഭരണികളൊന്നൊന്നായ് കൂട്ടിമുട്ടിപ്പറഞ്ഞു
കല്ലല്ല, വെള്ളമല്ല, നമ്മൾ തൻ ഭംഗിയല്ല
കർത്താവിൻ വാക്കാലാണീ വെള്ളം വീഞ്ഞായത്.
-സി സോണിയ കളപ്പുരക്കൽ ഡിസി