വർണ്ണപ്പകിട്ട്
ആദ്യമായ് കണ്ണുതുറന്ന നാളിൽ
അമ്മയെൻ മുന്നിൽ നിന്നു നിറദീപമായ്.
ഓരോ ചുവടിലും നിറഞ്ഞ നിറങ്ങൾ
ജീവിതത്തിനേകി പല നിറങ്ങൾ
പച്ചപ്പുടവയണിഞ്ഞ പ്രകൃതി വാതാവ്വം
വർണ്ണക്കുടകൾ നിവർത്തും പൂക്കളും
നീലമേലങ്കിയണിഞ്ഞ ആകാശവും
നിറഞ്ഞു മനസ്സിൽ നിത്യമഴവില്ലായ്.
വർണ്ണശബളമാം പുണ്യനാടിത്
വർണ്ണപ്പകിട്ടിൻ ദിവ്യഭൂമി.
വർണ്ണപ്പെരുമയിൽ പൊൻപുലരിയും
വർണ്ണങ്ങൾ ചാലിച്ച സായംസന്ധ്യയും
വാർമുകിലും,വാനിൽ വിടരും മഴവില്ലും.
മുത്തുക്കുടകൾ നിറഞ്ഞ പള്ളി തിരുനാളുകൾ
പലവർണ്ണക്കുടമാറും ഉത്സവപ്പറമ്പുകൾ
പലഹാരങ്ങൾ നിരയും പെരുന്നാളുകൾ
നിറച്ചെൻ നാടിനെ സുന്ദര കേരളമായ്.
എന്റെ മനസ്സിലെ ജാലകച്ചില്ലയിൽ
എന്നും കുറിച്ചു ഞാൻ നിൻ മഞ്ജുള രൂപം
എന്നുമെൻ അന്തരാത്മാവിലേക്കൊഴുകി
എന്റെ ഗ്രാമത്തിൻ നിറവും കുളിർമ്മയും
എന്നിൽ നിറഞ്ഞു നിൻ മൃദുമർമ്മരങ്ങൾ
എങ്ങനെ വരച്ചെൻ മലനാടിനെ ദൈവമെ
നിത്യ വർണ്ണമെ, നിറക്കെന്നിൽ വർണ്ണവൈഭവം.
നിൻ പാവന ഭാവനകൾ.
നിറങ്ങളെ നിങ്ങൾ പഠിപ്പിച്ചെന്നെ
നിറങ്ങളാലൊരു പാഠം
നിറങ്ങളെല്ലാം പലതെങ്കിലും - ഓരോ
നിറത്തിനുമുണ്ടൊരു ഭംഗി വെവ്വേറെ.
നിറങ്ങളെ നിങ്ങൾ നിറയും പ്രപഞ്ചം
നിറങ്ങളുടെ മായാലോകം
നിറങ്ങളെ നിങ്ങൾ എഴുതും മഷി
നിറമേകിയെൻ മനസ്സിലൊരു മഴവില്ല്.
പ്രപഞ്ചത്തെ അനശ്വരമാക്കുന്ന നിറങ്ങൾ
പ്രകൃതിക്ക് പുള്ളിപ്പുടവ ചാർത്തും നിറങ്ങൾ
പ്രഭാതം മുതൽ പ്രദോഷം വരെ നീളുന്നു നിങ്ങൾ തൻ ചായപ്രകടനം
പൂർവ്വം മുതൽ പശ്ചിമവരെ ജ്വലിക്കുന്നു നിങ്ങൾ ...ശോഭ സുന്ദരികൾ!
- സോണിയ കളപ്പുരയ്ക്കൽ DC
No comments:
Post a Comment