Saturday, 8 August 2020

മുഖാവരണമില്ലാത്ത മനുഷ്യത്വം

 മുഖാവരണമില്ലാത്ത മനുഷ്യത്വം 





മനുഷ്യത്വത്തിന് 
ജാതി മതം ഇല്ല
സാമൂഹിക അകലമില്ല
കോവിഡ് ഇല്ല, മഴയില്ല
മുഖാവരണമില്ല, മുഖംമൂടിയും ഇല്ല.

ആഗസ്റ്റ് ആറാം തീയതിയും ഏഴാം തീയതിയും
രാജമലയിലും കരിപ്പൂരിലും ആയിരങ്ങൾ അതിനു ദൃക്സാക്ഷിയായി.


സ്വപ്നങ്ങളും, ഭയങ്ങളും നെഞ്ചിലൊതുക്കി പറന്നിറങ്ങിയപ്പോൾ ചിറകൊടിഞ്ഞവർക്ക്
ഉയിർ കൊടുത്തുയിരേകി ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ,
100 ജീവനുകൾക്ക് സ്വജീവനേകി ഭാരത പുത്രൻ ധീര വീര വൈമാനികൻ.
ഇനിയൊരു ടേക്ക് ഓഫിനായദ്ദേഹമില്ല. എല്ലാവർക്കും യാത്രാമംഗളങ്ങൾ ഏകി ഒന്നുമുരിയാടാതെ യാത്രചൊല്ലിയദ്ദേഹം.


ജീവിക്കാനായ് ഒരു ജോലി തേടിയെത്തി
മണ്ണിൽ പണിത് മണ്ണിനടിയിലായ
ജീവനുകൾ


കോവിഡും
ഉറക്കവും ഓർക്കാതെ കോഴിക്കോട്ടുകാരും ഇടുക്കിക്കാരും ഒന്നായി ഓടിയെത്തി...

ആപത്തിൽ അത്താണി ആവാൻ
അപരനായി ഒരുപിടി നന്മ നൽകാൻ
അതിജീവനം തനിച്ചല്ല ഒരുമിച്ചാണ് രാജമലയും കരിപ്പൂരും അത് കണ്ണീരിൽ തെളിയിക്കുന്നു.

കൈപിടി സഹായവുമായി
കേരളജനത അരികെ... ആപത്തിൽ നമുക്ക് പാർട്ടിയില്ല, മതമില്ല, സ്ഥാനമില്ല,
മാനവികത മാത്രം.

മനുഷ്യത്വം മതമാണ് മലയാളിക്ക്.
Sr സോണിയ കെ ചാക്കോ, DC 
മുഖാവരണമില്ലാത്ത മനുഷ്യത്വം മനുഷ്യത്വത്തിന് ജാതി മതം ഇല്ല സാമൂഹിക അകലമില്ല കോവിഡ് ഇല്ല, മഴയില്ല മുഖാവരണമില്ല, മുഖംമൂടിയും ഇല്ല. ആഗസ്റ്റ് ആറാം തീയതിയും ഏഴാം തീയതിയും രാജമലയിലും കരിപ്പൂരിലും ആയിരങ്ങൾ അതിനു ദൃക്സാക്ഷിയായി. സ്വപ്നങ്ങളും, ഭയങ്ങളും നെഞ്ചിലൊതുക്കി പറന്നിറങ്ങിയപ്പോൾ ചിറകൊടിഞ്ഞവർക്ക് ഉയിർ കൊടുത്തുയിരേകി ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ, 100 ജീവനുകൾക്ക് സ്വജീവനേകി ഭാരത പുത്രൻ ധീര വീര വൈമാനികൻ. ഇനിയൊരു ടേക്ക് ഓഫിനായദ്ദേഹമില്ല. എല്ലാവർക്കും യാത്രാമംഗളങ്ങൾ ഏകി ഒന്നുമുരിയാടാതെ യാത്രചൊല്ലിയദ്ദേഹം. ജീവിക്കാനായ് ഒരു ജോലി തേടിയെത്തി മണ്ണിൽ പണിത് മണ്ണിനടിയിലായ ജീവനുകൾ കോവിഡും ഉറക്കവും ഓർക്കാതെ കോഴിക്കോട്ടുകാരും ഇടുക്കിക്കാരും ഒന്നായി ഓടിയെത്തി... ആപത്തിൽ അത്താണി ആവാൻ അപരനായി ഒരുപിടി നന്മ നൽകാൻ അതിജീവനം തനിച്ചല്ല ഒരുമിച്ചാണ് രാജമലയും കരിപ്പൂരും അത് കണ്ണീരിൽ തെളിയിക്കുന്നു. കൈപിടി സഹായവുമായി കേരളജനത അരികെ... ആപത്തിൽ നമുക്ക് പാർട്ടിയില്ല, മതമില്ല, സ്ഥാനമില്ല, മാനവികത മാത്രം. മനുഷ്യത്വം മതമാണ് മലയാളിക്ക്. Sr സോണിയ കെ ചാക്കോ, DC

Saturday, 1 August 2020

200 anniversary of the death of St Francis Regis Clet

വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റിൻ്റെ 200-ാം ചരമ വാർഷികം തിരുന്നാൾ - ജൂലൈ 9 ചൈനാ മിഷൻ ഒരു സാഹസിക മിഷൻ ആയിരുന്ന കാലത്ത് അതൊരു സ്വപ്നമിഷൻ ആയി സ്വീകരിച്ചിറങ്ങി തിരിച്ച മിഷൻ സഭാംഗം ആയിരുന്നു ഫാ. റെജിസ് ക്ലെറ്റ്. ഈശോസഭക്കാരെ വിലക്കിയ സമയത്ത് ആ സാഹചര്യത്തിൽ താൻ സന്നദ്ധനാണെന്ന് ഫാ. റെജിസ് ക്ലെറ്റ് അധികാരികളെ അറിയിയിച്ചു. അക്കാലമത്രയും വിൻസെൻഷ്യൽ സെമിനാരിയിൽ ധാർമ്മിക ശാസ്ത്ര അധ്യാപകനായിരുന്നു മത പീഢനങ്ങളുടെ എത്രയെത്ര വർഷങ്ങൾ കഴിഞ്ഞാലും ജ്വലിക്കുന്ന വിശ്വാസത്തിന് ഒരു കൊച്ചു നാമ്പെങ്കിലും അവശേഷിക്കും എന്നതിൻ്റെ തെളിവാണ് കൊറോണ വൈറസിൻ്റെ മാതൃദേശമായ ചൈനയിലെ വുഹാനിൽ ഇന്നും നിലനിൽക്കുന്ന വിശ്വാസം. കമ്യൂണിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും ആദർശ വാദികൾ സഭാമക്കളെ രാജ്യദ്രോഹികളായി കണക്കാക്കി നിഷ്ഠൂരമായ പീഢകളാൽ മരണത്തിനിരയാക്കിയെങ്കിലും അന്നും ഇന്നും അനേകം മിഷനറിമാരുടെ സ്വപ്നഭൂമിയാണ് ചൈന. ക്രിസ്തുവിശ്വാസം സാക്ഷ്യപ്പെടുത്തുക എന്ന സ്വപ്നവും നെഞ്ചിലേറ്റി യേശുവിൻ്റെ പീഢക്കൾക്ക് സദൃശ്യമായ പീഢനങ്ങൾക്കിരയായി മരണത്തെ പുൽകിയ പുണ്യ വിൻസെൻഷ്യൻ (C M) വൈദികരാണ് വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ്. 1748 ൽ ഫ്രാൻസിലെ ഗ്രനോബിലിൽ ജനനം.1769 ൽ മിഷൻ സഭയിൽ അംഗമായി ചേർന്നു. തിരുപ്പട്ടത്തിന് ശേഷം മോറൽ തിയോളജി പ്രൊഫസർ ആയി സേവനമനുഷ്ടിക്കുകയായിരുന്നു. 1789 ലെ ഫ്രഞ്ച് വിപ്ലവത്തിന് ശേഷം 1792 ൽ ചൈനയിലേക്ക് സുവിശേഷം പ്രസംഗിക്കുവാൻ പോകുവാൻ നിയോഗിതനായി. തുടർന്നുള്ള ദീർഘമായ 28 വർഷക്കാലം ചൈനയിൽ ഒരു യഥാർത്ഥ മിഷനറി ആയി ഫാദർ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് ജീവിച്ചു. ഒരു വലിയ പ്രവശ്യയുടെ ഉത്തരവാദിത്വം കൂടുതൽ വർഷവും തനിച്ചാണ് ചെയ്തത്.അവിടെ അദ്ദേഹം നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നായിരുന്നു. മണ്ടാരിൻ പOനം. 1819 ൽ ചൈനയിലുണ്ടായ അപ്രതീക്ഷിത മഹാമാരിക്ക് കാരണക്കാർ ക്രൈസ്തവരാണെന്ന ആരോപണത്താൽ എല്ലാ ക്രൈസ്തവരേയും വധിക്കുവാൻ രാജ കല്പന വന്നു. ഫ്രാൻസിസച്ചൻ ഒരു വേദോപദേശിയാൽ ഇത്തിരി കാശിനു വേണ്ടി ഒറ്റികൊടുക്കപ്പെട്ട് അറസ്റ്റിലായി.1819 ജൂലൈ പതിനാറാം തീയതി അധികാരികൾ കുറ്റമാരോപിച്ച് തടങ്കലിടച്ചു. പടയാളികൾഅദ്ദേഹത്തെ വളരെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ജയlലിൽ വച്ച് ഒരു വിൻസെൻഷ്യൻ വൈദികനെ കണ്ടുമുട്ടിയപ്പോൾ അനുരഞ്ജന കൂദാശ സ്വീകരിച്ചു.1820 ജനുവരി ഒന്നാം തീയതി മുതൽ അദ്ദേഹത്തിനുള്ള ശിക്ഷയായി തൂക്കു മരണം വിധിക്കപ്പെട്ടു. 320 മൈൽ ബന്ധിതനായി കൊലക്കളത്തിലേക്ക് അച്ചനെ നടത്തി. മരണത്തിനു തൊട്ടുമുൻപ് കുരിശിനു മുന്നിൽ മുട്ടുകുത്തി തൻറെ നെറ്റിയിലും കുരിശു വരച്ചു. തന്നെ തന്നെ ദൈവത്തിന് വലിയ നൽകുന്നതിനുള്ള അടയാളമായിരുന്നു അത്. 200 വർഷങ്ങൾ മുൻപ്, 1820 ഫെബ്രുവരി പതിനെട്ടാം തീയതി കുരിശിൽ തൂക്കി കഴുത്തുഞെരിച്ചു കൊല്ലുകയും ചെയ്തു. "ഈ ജീവിതം വെടിഞ്ഞ് കർത്താവിൽ വിലയം പ്രാപിക്കുവാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു '' എന്ന് പറഞ്ഞിരുന്ന അച്ചൻ അങ്ങനെ ശ്വാസം മുട്ടി, രക്തം വാർന്ന് അദ്ദേഹം യേശുവിൽ വിലയം പ്രാപിച്ചു.. 28 വർഷത്തെ കഠിനമായ സുവിശേഷവിശേഷ പ്രഘോഷിച്ചതിൻ്റെ അവസാനം ചെമ്മണ്ണിലെ ആദ്യ രക്തസാക്ഷിയെ 1900 മെയ് 27-ാം തിയ്യതി വാഴ്ത്തപ്പെട്ടവനായി തിരുസഭ ഉയർത്തി. രണ്ടായിരത്തിലെ മഹാ ജൂബിലി വർഷത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ട ഫ്രാൻസിസ് രജിസ് ക്ലെറ്റിനെ മറ്റ് 119 ചൈനീസ് സാക്ഷികൾക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചു. ചെങ്കൊടിയാൽ മനസ്സ് നിർവീര്യമാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ നാടല്ല ചൈന, കൊറോണ വൈറസിനാൽ പൊട്ടി പുറപ്പെട്ട വുഹാനിലെ ആളുകളുടെ മാത്രമല്ല ചൈന, കമ്യൂണിസപ്രത്യയശാസ്ത്രത്തിൻ്റെവേരുകൾ ബാക്കി വച്ച നാടുമല്ല ചൈന. ഇന്നും വിശ്വാസത്തിൻറെ നാമ്പുകൾ കിളിർത്തു നിൽക്കുന്ന, വിശ്വാസത്തിൽ വളരുവാൻ കൊതിക്കുന്ന, ഉള്ളിൽ കത്തുന്ന വിശ്വാസത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ അനേകം വിശ്വാസികൾ ജീവിക്കുന്ന നാടു കൂടിയാണ് ചൈന. വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് പറയുമായിരുന്നു: "നമ്മുടെ യഥാർത്ഥ ഭവനം സ്വർഗ്ഗമാണ്. ഈ ലോകത്തിലെ ഏത് രാജ്യത്ത് നിന്നും സ്വർഗ്ഗീയ ഭവനത്തിലേക്ക് നമുക്ക് പ്രവേശനമുണ്ട് ". തെക്കു കിഴക്കൻ ഫ്രാൻസിൽ ജനിച്ച വിശുദ്ധ ഫ്രാൻസിസ് റെജിസ് (1748- 1820 ) ഫെബ്രുവരി 18 ന് സ്വർഗ്ഗത്തിലിടം പിടിച്ചതിൻ്റെ 200-ാം വാർഷികമാണ് 2020 ആണ്ട്.കൂടാതെ വിശുദ്ധപദവിയിലേക്ക് ഉയർത്തിയതിൻ്റെ 20-ാം വാർഷികവുമാണ്. ചൈനയിലെ പല ദേവാലയങ്ങളിൽ ഇന്നും ഫ്രാൻസിസ് രജിസിൻ്റെ രൂപങ്ങൾ കാണുവാൻ കഴിയും. പെർബോയറുടെയും റെജി നിൻ്റെയും യും അടക്കിയ ശവകുടീരം ഏറ്റവും വലിയ ബഹുമാനത്തോടെയും ഭക്തിയോടെയും അവിടുത്തെ വിശ്വാസികൾ ഇന്നും കാത്തു പോകുന്നു... സി സോണിയ കെ ചാക്കോ, DC

come Holy Spirit

ആത്മാവെ നീ വരേണമേ അകതാരിൽ നീ നിറയണമേ. ആകുലതകളകറ്റി നി നിറയൂ ആശീർവ്വദിക്കൂ നിൻ വരങ്ങളാൽ സ്നേഹമായ് ശക്തിയായ് നിറയണമേ ത്യാഗമായ് ശാന്തിയായ് ചൊരിയണമേ സഹനശക്തിയാൽ നിറയണമേ വിശ്വാസത്താൽ ജ്വലിക്കുന്നിൽ വരദാനഫലങ്ങളാൽ വരണേ. അറിവിലും ബുദ്ധിയിലും നിറയണേ ആലോചന ഭക്തിയാൽ കനിയണേ ദൈവഭയത്താൽ ജ്വലിക്കണേ ദൈവാത്മാവേ നിൻ ദാനങ്ങളാൽ നിത്യ സഹായകനേ പരിശുദ്ധാത്മാവേ നിത്യം വഴി നടത്തണേ... സോണിയ കെ ചാക്കോ,DC

Pedro Opeka

പട്ടിണിയിൽ നിന്നും പ്രത്യാശയിലേക്ക് കുപ്പത്തൊട്ടിയിലെ പട്ടക്കാരൻ പട്ടിണിയിൽ നിന്നും പ്രത്യാശയിലേക്ക് 10000 ളെ നയിച്ച പ്രേഷിതനായ ഫാദർ പാബ്ലോ പെദ്രോ ഒപേക്ക, എന്ന CM വൈദികൻ്റെ സേവനങ്ങളെ കുറിച്ച് ഒരു കുറിപ്പ് 1989 ൽ ഞാൻ മഡഗാസ്കറിൽ മിഷനറി ആയി വന്നപ്പോൾ വളരെ വേദനിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു: നൂറുകണക്കിന് കുഞ്ഞുങ്ങൾ ആകെ വൃത്തിയില്ലാത്ത വേഷവും ദേഹമാകെ ചെളിയും അഴുക്കും പുരണ്ട് കുപ്പത്തൊട്ടിയിൽ പന്നികളോടും നായ്ക്കളോടും എലികളോടും ഭക്ഷണത്തിനു വേണ്ടി മത്സരിച്ച് എന്തെങ്കിലും വയറു നിറയ്ക്കാൻ കിട്ടുമോ എന്ന് തിരയുകയായിരുന്നു. ചിലപ്പോൾ അവർ നൂറല്ല ആയിരങ്ങൾ ആയിരുന്നു. ഒരു ദേശത്തിൻറെ പുനരുദ്ധാരണത്തിന് പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് ഒരു വ്യക്തി വിചാരിച്ചാൽ മാറ്റം വരുത്തുവാൻ കഴിയുമെങ്കിൽ അതിനുള്ള ജീവിക്കുന്ന സാക്ഷ്യമാണ് പിയത്രോ ഒപേക്ക അച്ചൻ. അച്ചനെ ഇന്നു ജീവിക്കുന്ന വിശുദ്ധനായി മഡഗാസ്കറിലെ അക്കാമസോയയിലെ ആളുകൾ കാണുന്നു. മാലിന്യത്തില് മിഷനറി, അക്കമ സോയയുടെ അപ്പച്ചൻ, വിശുദ്ധനായ വിപ്ലവകാരി, ഗാർബേജിലെ മിഷനറി, അക്കമ്മ സോയ സൗഹൃദസംഘടനയുടെ സ്ഥാപക പിതാവ്, നോബൽ സമ്മാന നോമിനി തുടങ്ങിയ നിരവധി പേരുകൾ ഒപേക്ക അച്ചന് വിളിപ്പേരായുണ്ട്. മഡഗാസ്കറിലെ പ്രത്യേകിച്ചും അക്കമസോയയുടെ പ്രിയങ്കരനായ വൈദികൻ പാബ്ലോ പിയത്രേ ഒപേക്ക, CM 1948 ജൂൺ 29ന് അർജൻറീനയിൽ ബുവനസ് ഐരസിലാണ് ജനിച്ചത്. മാതാപിതാക്കൾ യുഗോസ്ലാവിയയിൽ നിന്ന് കുടിയേറിയവരാണ്. ബാലനായ ഒപെക്ക ഒമ്പതാം വയസ്സുമുതൽ പിതാവിനോടൊപ്പം കട്ടകൾ ചുമക്കുവാൻ സഹായിച്ചു. പതിയെ മേസ്തിരി പണിയും അപ്പനിൽ നിന്നും പഠിച്ചു. പതിനഞ്ചാം വയസ്സിൽ ഒരു മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായ ഒപ്പക്കയുടെ മനസ്സിലേക്ക് ദൈവവിളി ചിന്തകൾ കടന്നു വന്നു. എങ്കിലും പതിനേഴാം വയസ്സിൽ തനിക്ക് പ്രിയപ്പെട്ട ഫുട്ബോൾ കളി മാറ്റിവെച്ച് വൈദികനാകാൻ ഇറങ്ങിത്തിരിച്ചു ബുവനസ് ഐരസ്സിലെ വിശുദ്ധ വിൻസെൻ്റ് ഡി പോളിനാൽ സ്ഥാപിതമായ മിഷൻ വൈദികരുടെ (Congregation of the Mission) സെമിനാരിയിൽ ചേർന്നു. തൻറെ ദൈവശാസ്ത്ര പഠനകാലത്ത് ഫ്രാൻസിസ് മാർപാപ്പയുടെ ഒരു ശിഷ്യൻ കൂടിയായിരുന്നു ഫാദർ ഓപേക്ക. 1975 സെപ്റ്റംബർ 28 വൈദികനായി. തിരുപ്പട്ടം സ്വീകരിച്ച ഒപ്പേക്ക അച്ചന് ആദ്യ നിയമനം ലഭിച്ചത് മലഗാസ്കറിലേക്ക് ഒരു മിഷനറി ആയിട്ട് പോകുവാൻ ആയിരുന്നു. അദ്ദേഹത്തിന് സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഇറ്റാലിയൻ, മലഗാസി ലാറ്റിൻ തുടങ്ങി ഏഴ് ഭാഷകളിൽ വളരെ നൈപുണ്യം ഉണ്ടായിരുന്നു. 1989 ൽഅൻറനനാരിവോയിൽ സുപ്പീരിയർ ആയി നിയമനം ലഭിച്ചപ്പോഴാണ് അവിടുത്തെ ഒരു ഭൂപ്രദേശം മുഴുവൻ അവിടെ വ്യാപിച്ചുകിടക്കുന്ന മാലിന്യ നിക്ഷേപവും അതിൽ കയറി ഇറങ്ങി ജീവിക്കുന്ന നൂറുകണക്കിനാളുകളെയും അച്ചൻ കണ്ടത്. ആദ്യമായി അവിടെത്തിയപ്പോൾ നഗരത്തിൻറെ പ്രാന്തപ്രദേശത്ത് ഒരു മാലിന്യക്കൂമ്പാരമലയാണ് അദ്ദേഹത്തിന് കാണുവാൻ സാധിച്ചത് . നായ്ക്കൾക്കും പന്നി കൾക്കും എലികൾക്കും ഇടയിൽ ഭക്ഷണത്തിനായി മത്സരിക്കുന്ന ആയിരക്കണക്കിന് കുട്ടികളും ചില മുതിർന്നവരും. ദാരിദ്ര്യത്താൽ നിറഞ്ഞ ആയിരങ്ങൾക്ക് ഉപജീവനമാർഗ്ഗം ആയിരുന്നു ആ കുപ്പയിലെ ജോലികൾ. ഫാദർ ഒപേക്കയുടെ ഉള്ളിലെ വിൻസെൻഷ്യൻ ദൈവവിളി ഏറ്റവും അധികം പ്രാവർത്തികമാക്കേണ്ടത് ഈ മക്കളോട് ആണെന്ന് മനസ്സ് മന്ത്രിച്ചു. സമൂഹത്തിൻ്റെഎറ്റവും അടിത്തട്ടിലേക്ക് എന്നും ഇറങ്ങി ചെന്ന വിശുദ്ധ വിൻസെൻറ് ഡി പോളും, ആ പാത പിൻതുടർന്ന നൂറു കണക്കിന് വിൻസെൻഷ്യൻ വിശുദ്ധരും പ്രചോദനമേകി... എല്ലാറ്റിനും ഉപരി അനുദിന ബലിയർപ്പണത്തിലൂടെ ഹൃദയത്തിലെഴുന്നള്ളി വന്ന ഈശോ തന്നെയാണ് ആ അഴുക്കു നിറഞ്ഞ കുപ്പയിൽ ഓടി നടക്കുന്നതെന്ന സത്യം അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും അവരിലേക്ക് ഇറങ്ങി ചെല്ലുവാൻ ഉത്തേജനം നല്കുകയും ചെയ്തു. ഒട്ടിയ വയറുകൾക്ക് വചനം പ്രസംഗിച്ചു കാര്യമില്ലെന്ന് നന്നായി അറിയാവുന്ന വൈദികന് അനിവാര്യമായ പ്രവർത്തനം ചെയ്യുവാനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു... ആയിരക്കണക്കിന് കുടുംബങ്ങളെ മാലിന്യ നരകത്തിൽ നിന്നും ഒരു സ്വർഗീയ നഗരത്തിലേക്ക് കൈപിടിച്ചുയർത്താൻ ആയി അദ്ദേഹത്തിൻറെ പുതിയ പദ്ധതികൾ ദൈവതിരുമുമ്പിൽ മെനഞ്ഞെടുത്തു. ഒപേക്കയച്ചൻ പറഞ്ഞു: "സഹായത്തിനു വേണ്ടി നിലവിളിക്കുന്ന ഒരുകൂട്ടം ആളുകളെ ഞാനവിടെ കണ്ടു. രാഷ്ട്രീയ പ്രവർത്തകർ അവരെ കേട്ടില്ലെന്ന് നടിച്ചു... എവിടെ സേവനം ആവശ്യമുണ്ടോ അവിടെയാണ് നാം പോകേണ്ടത് എന്ന് എനിക്ക് മനസ്സിലായി". യാതൊരു വിദേശ സഹായ പിന്തുണയുമില്ലാതെ, ഒരു NGOയുടെ പ്രവർത്തനവും ഇല്ലാതെ ചേരിയിലും കുപ്പയിലും അലഞ്ഞ് നടന്ന് ജീവിതംമുന്നോട്ടു നീക്കിയ ആയിരക്കണക്കിന് മലഗാസികൾക്ക് ഉപജീവന മാർഗവും, വീടും, വിദ്യാഭ്യാസവും, ആരോഗ്യ സംരക്ഷണവും ഉണ്ടായി "അക്കാമസോയ " ( സുഹൃത്സംഘം) ''എന്ന പേരിൽ ഒപേക്കഅച്ചൻ തുടങ്ങിയ തുടങ്ങിയ ഒരു സംഘടന വഴി 'സുഹൃത്ത് സംഘം' എന്നാണ് ഈ വാക്കിൻ്റെ അർത്ഥം. ചെളിപുരണ്ട മുഷിഞ്ഞുനാറിയ നടന്നിരുന്ന കുഞ്ഞുങ്ങളെ അച്ചൻ ആദ്യം സംഘടിപ്പിച്ചു. അവർക്ക് കഥകൾ പറഞ്ഞു കൊടുത്തു ഭക്ഷണവും, വിദ്യാഭ്യാസവും നൽകി. ബൈബിൾ കഥകളിലൂടെ ദൈവവചനം പ്രഘോഷിച്ചു. ചെറുപ്പത്തിലെ മേസ്തിരി ജോലിനോക്കി അപ്പനെ സഹായിച്ചിരുന്ന അച്ചൻ യുവജനങ്ങളെയും കുടുംബത്തെയും എങ്ങനെ വീട് നിർമിക്കാം എന്ന് പഠിപ്പിക്കുകയും, അവർക്കൊപ്പം നിന്ന് പണിയെടുക്കുകയും ചെയ്തു. 30 വർഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം നാലായിരത്തിലധികം വീടുകൾ നിർമിക്കുകയും 25,000 ആളുകൾക്ക് ഇന്ന് തല ചായ്ക്കുവാൻ ഒരു ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ് ചെയ്തു 10 സ്കൂളുകളും രണ്ട് സ്റ്റേഡിയങ്ങളും, ക്ലിനിക്കും അക്കമസോയിൽ അദ്ദേഹം തൻറെ സംഘടന വഴി അവിടുത്തെ ദരിദ്രരായ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങൾക്ക് വേണ്ടി നിർമ്മിച്ചു. ദാരിദ്ര്യത്തെ അടിച്ചമർത്താൻ നമുക്ക് സാധിക്കുന്നത് വാക്കുകൾകൊണ്ടും, കടലാസ് പത്രികകളും കോൺഫറൻസ് വഴിയും , സമ്മേളനങ്ങൾ കൊണ്ടുമല്ല. ദാരിദ്ര്യത്തെ കൊണ്ട് തന്നെ നമുക്ക് അടിച്ചമർത്താൻ സാധിക്കും എന്ന് പറയാറുണ്ട് " ഒപേക്കയച്ചൻ. ഒരു പ്രദേശത്തെ ആളുകളുടെ ജീവിത നിലവാരം ഉയർത്തിയപ്പോൾ അവരുടെ ആത്മീയ നിലവാരവും ഒരേപോലെ ഉയർത്തുവാൻ അദ്ദേഹം മറന്നില്ല. 1600 കളുടെ ആരംഭത്തിൽ തന്നെ തൻറെ മിഷനറിമാരായ അച്ചൻമാരെ സുവിശേഷവുമായി വിശുദ്ധ വിൻസെൻറ് ഡി പോൾ പറഞ്ഞ വാക്കുകൾ ഒപേക്ക അച്ചൻ്റെ മനസ്സിൽ വീണ്ടും ഉയർത്ത് എഴുന്നേറ്റിരുന്നു. 400 വർഷങ്ങൾക്ക് കഴിഞ്ഞെങ്കിലും ഇന്നലെ പോലെ അദ്ദേഹം ഓർത്തെടുത്തു. വിശന്നിരിക്കുന്ന വർക്ക് വയർ നിറയ്ക്കാതെ സുവിശേഷം പ്രസംഗിക്കുവാൻ ആവില്ലല്ലോ. ശാരീരികവും ആത്മീയവുമായ പരിചരണം അനിവാര്യമാണ്. ഓരോ പാവപ്പെട്ടവനും അക്കമസോയയിൽ ജീവിത നിലവാരം ഉയർന്നു...ആത്മീയതയും ഉണർന്നു. അനുദിന കുർബാനയും വർഷത്തിൽ നാലുതവണ അക്കമസോയാ മലയിൽ ദിവ്യബലിയിൽ കണക്കിന് മേലെ ആളുകൾ ഒന്നിച്ചു കൂടാറുണ്ട്. 2019 സെപ്റ്റംബർ എട്ടിന് ഫ്രാൻസിസ് മാർപാപ്പയുടെ മഡഗാസ്കർ സന്ദർശനവേളയിൽ അക്കമസോയ മലയിൽ പരിശുദ്ധ പിതാവ് തൻ്റെ പൂർവ്വ ശിഷ്യനായ ഫാദർ ഒപ്പേക്കയ്ക്കൊപ്പം, മിഷൻ സഭാ സുപ്പീരിയർ ജനറൽ തോമസ് മാവരിക്കച്ചനും അനേകം വിൻസെൻഷ്യൻ മിഷൻ വൈദീകർ ഒരുമിച്ച് ദിവ്യബലി അർപ്പിക്കുകയും ചെയ്തത് മഡഗാസ്കറിന് തന്നെ ഒരു ചരിത്ര സംഭവമായിരുന്നു. ദിവ്യബലി നടന്നത് അക്കമസോയയിലെ മലയിലെ തുറന്ന സ്ഥലത്താണ് - ഒരു പാറമടയിൽ. വിശ്വാസികൾ ദിവ്യബലിക്കായി അണി ചേർന്നത് മലഞ്ചെരുവിലും പാറമേടയിലുമാണ്. ദിവ്യബലിയർപ്പണത്തിന് ശേഷം കുപ്പയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ ചില കുടുംബങ്ങളെ നേരിൽ സന്ദർശിക്കുവാനും മാർപ്പാപ്പ മറന്നില്ല. വിശ്വാസത്തിൻറെ ദീപം കഠിനാധ്വാനത്തിലൂടെ കത്തിച്ചു പ്രത്യാശയുടെ പ്രകാശം ഒരു ദേശം മുഴുവൻ പരത്തി... മാലിന്യനരകത്തെ പ്രത്യാശാനഗരമാക്കി അക്കമസോയയുടെ പ്രിയങ്കരനും അവർക്ക് ജീവിക്കുന്ന വിശുദ്ധമാണ് വിൻസെൻഷ്യൻ ചൈതന്യം അതിൻറെ പൂർണ്ണതയിൽ ജീവിക്കുന്ന ഒപേക്ക അച്ചൻ. അദ്ദേഹത്തിന് സ്വർഗ്ഗം ആശിസ്സേകുമ്പോൾ ലോകം അത്ഭുതത്തോടെ മിഴിയുയർത്തി ആശംസകളേകുകയാണ്. രാഷ്ട്രങ്ങൾ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് ഗവൺമെൻറിൻറെ ഉന്നത സേവന പദമായ നെപ്പോളിയൻ ലീജിയൻ ബഹുമതി അദ്ദേഹത്തിനു ലഭിച്ചു. സ്ലോവാക്യൻ ഭരണകൂടവും അദ്ദേഹത്തിൻറെ സംഭാവനകൾ കണ്ടു അവിടുത്തെ രാജ്യത്തിലെ ഏറ്റവും ഉയർന്ന ബഹുമതി നൽകി ആദരിച്ചു. 2012 ഒപേക്ക അച്ചൻ്റെ പേര് സമാധാന നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെടുകയും ചെയ്തു. ജനഹൃദയങ്ങളിൽ പ്രത്യാശയുടെ പ്രകാശവും വിശുദ്ധിയുടെ പരിമളവും പതിനായിരങ്ങൾക്ക് പകർന്ന് ഇന്നും മഡഗാസ്കറിൽ തീഷ്ണതയോടെ കർത്താവിനായി ശുശ്രൂഷ ചെയ്യുകയാണ് 72 കാരനായ ഈ വിൻസെൻഷ്യൻ വൈദികൻ പെദ്രോ ഒപേക്ക, CM. ഈ തീഷ്ണവാനായ അച്ചെൻ്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ. -സി. സോണിയ കെ ചാക്കോ, DC

ഫ്രാൻസിസ് വാൻ ത്വാൻ

കാരാഗൃഹത്തെ ദേവാലയമാക്കി മാറ്റിയ കർദ്ദിനാൾ ഫ്രാൻസിസ് വാൻ ത്വാൻ "റ്റോഡാ പാസാ" "എല്ലാം കടന്നു പോകും" എന്ന അമ്മത്രേസ്യയുടെ വാക്കുകളാണ് ബിഷപ്പ് ഫ്രാൻസിസ് സേവ്യർ വാൻ ത്വാൻ തൻ്റെ സ്ഥാന മോതിരത്തിൽ പതിച്ചിരുന്നത്. വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ തടങ്കലിൽ നീണ്ട പതിമൂന്നു വർഷത്തെ അന്ധകാരത്തിലെ അരണ്ട വെളിച്ചത്തിൽ നിന്നും പ്രത്യാശയുടെ പ്രകാശത്തിലേക്ക് ക്രമേണയുള്ള യാത്രയും ഇന്നും പ്രത്യാശയുടെ കാവൽ ഗോപുരം ആയി നിലകൊണ്ട് വിയറ്റ്നാമിലും ഏഷ്യയിലും മാത്രമല്ല കത്തോലിക്കാ സഭ മുഴുവനും അത്ഭുതങ്ങൾ വിരിയിച്ച കർദ്ദിനാളാണ് ഫ്രാൻസിസ് വാൻ ത്വാൻ. 2007 നവംബർ 30 ന് ബെനഡിക്റ്റ് 16-ാംമൻ മാർപാപ്പ എഴുതിയ 'സ്പേ സാൽവി' എന്ന ചാക്രിക ലേഖനത്തിൽ കർദ്ദിനാൾ ഫ്രാൻസിസ് മെത്രാൻ്റെ പ്രത്യാശ നിറഞ്ഞ പ്രാർത്ഥനാ ജീവിതത്തെ കുറിച്ച് പാപ്പാ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്: "ആരും എന്നെ ശ്രവിക്കാത്തപ്പോൾ എന്നെ ദൈവം ശ്രവിക്കുന്നു. എനിക്ക് ആരോടും സംസാരിക്കാൻ കഴിയാത്തപ്പോഴും എനിക്ക് ദൈവത്തോട് സംസാരിക്കുവാൻ കഴിയുന്നു. എന്നെ സഹായിക്കുവാൻ ആരും ഇല്ലാത്തപ്പോൾ ദൈവത്തിനു സഹായിക്കുമായിരുന്നു. ഏകാന്തതയിൽ, നിശ്ശബ്ദതയിൽ അന്ധകാരത്തിൽ ഞാൻ മുങ്ങി ഇരിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോൾ ഞാൻ ഒരിക്കലും തനിച്ചായിരുന്നില്ല എന്ന ധൈര്യം എന്നിൽ നിറഞ്ഞു". മനുഷ്യൻ എത്തിച്ചേരുവാൻ ആവുന്നതിനും അപ്പുറത്തുള്ള പ്രത്യാശ കൈവരിക്കുവാൻ ആ ഏകാന്ത വസത്തിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു. [ഒമ്പതുവർഷം ഏകാന്ത തടങ്കലും നാലുവർഷം അല്ലാതെയുള്ള തടങ്കലുമായി മൊത്തം ] ) 13 വർഷം നീണ്ടു നിന്ന കർദ്ദിനാളിൻ്റെ ജയിൽവാസ അനുഭവത്തിൽ നിന്നും ബനഡിറ്റ് പതിനാറാമൻ മാർപാപ്പ അടിവരയിട്ട് എഴുതിയതാണ് ഈ വാക്കുകൾ. 1928 ഏപ്രിൽ 17ന് വിയറ്റ്നാമിൽ ജനിച്ച ഫ്രാൻസിസ് മെത്രാൻ്റെ പൂർവ്വികരിൽ പലരും വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരായിരുന്നു. അവർ പകർന്നുകൊടുത്ത ജീവിക്കുന്ന വിശ്വാസത്തിൻറെ ചെഞ്ചോര ഫ്രാൻസിസ് സിരകളിലൂടെയും ചലിച്ചുകൊണ്ടിരുന്നു. 1953 ജൂൺ 11-ാം തിയതി അദ്ദേഹം വിയറ്റ്നാം രൂപതയിൽ വൈദികനായി. ഊർജ്ജസ്വലനും, എട്ടു ഭാഷകൾ അനായാസം സംസാരിക്കുകയും ചെയ്ത അച്ചൻ നിരവധി കഴിവുകളാൽ വിളങ്ങിയ വ്യക്തിത്വമായിരുന്നു. റോമിലെ ഉന്നത പഠനത്തിനു ശേഷം 1967 ജൂൺ 24-ാം തിയതി വിയറ്റ്നാമിലെ രൂപതയുടെ മെത്രാനായി വിശുദ്ധ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു. ഫ്രാൻസിസ് വാൻ ത്വാൻ മെത്രാനെ അധികം താമസിയാതെ തന്നെ 1975-ൽ രൂപതയുടെ കോ അഡ്ജതൂർ മെത്രാനായി അവരോധിച്ചു കൊണ്ടുള്ള ഉത്തരവ് ബഹുമാനപ്പെട്ട പോൾ ആറാമൻ മാർപാപ്പ നൽകിയിരുന്നു. അതനുസരിച്ച് ആ വർഷം ഓഗസ്റ്റ് 15 ആം തീയതി സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച മെത്രാനെ തേടി എത്തിയത് കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ കൈവിലങ്ങുകളും കരിങ്കൽ തടവറയും ആയിരുന്നു. വിശ്വാസത്തെ പ്രതി മഹനീയമായ സാക്ഷ്യം വഹിക്കാനുള്ള ഉന്നതമായ വിളിയുടെ ഏറ്റവും വേദന നിറഞ്ഞ ഭാഗമായിരുന്നു അത് . മറ്റ് 1400 ഓളം വിയറ്റ്നാം പൗരന്മാർക്കൊപ്പം ഫ്രാൻസിസ് മെത്രാനും യാതൊരു വിചാരണയും ഇല്ലാതെ ജയിലിലടയ്ക്കപ്പെട്ടു. വെറുംകയ്യോടെ വന്നതിനാൽ അവശ്യസാധനങ്ങൾക്ക് ഉള്ള കുറിപ്പ് കൊടുത്തു വിട്ടതിൽ വീഞ്ഞും, ഓസ്തിയും വയറു വേദനയ്ക്കുള്ള മരുന്നായി എഴുതി കൊടുത്തു വിടാൻ അദ്ദേഹം മറന്നില്ല. അതനുസരിച്ച് വയറുവേദന എന്ന കുറിപ്പ് ഒട്ടിച്ചു കുറച്ചു വീഞ്ഞും ചെറുതായി മുറിച്ച് ഓസ്തികളും അദ്ദേഹത്തിനുവേണ്ടി അയച്ചിരുന്നു. മറ്റനേകം തടവുകാർക്കൊപ്പം അറുപതോളം ആളുകൾ ഉണ്ടായിരുന്ന പൊതു മുറിയിലായിരുന്നു കിടന്നത്. അവരിലെ കത്തോലിക്കാ സഹോദരന്മാരെ അരികെക്കൂട്ടി അദ്ദേഹം എല്ലാദിവസവും രാത്രി ഒമ്പതരയ്ക്ക് ശേഷം ദിവ്യബലിയർപ്പിച്ചു. കൊതുകുവലക്കടിയിൽ കുനിഞ്ഞു കിടന്ന് കൈപ്പത്തി ബലിവേദിയാക്കി രണ്ടു തുള്ളി വീഞ്ഞും, ഒരു തുള്ളി വെള്ളവും കൊണ്ട് ആരുമറിയാതെ ഇടറിയ സ്വരത്തിൽ എന്നാൽ അത്യുച്ചത്തിൽ മനസ്സിൽ പ്രാർത്ഥനകൾ ചൊല്ലി അനുദിന ബലിയർപ്പിച്ചു. കുർബാനയായി മാറിയ തിരുവോസ്തിക്കഷ്ണങ്ങളിൽ ഒരെണ്ണം സിഗരറ്റ് പാക്കറ്റുകൾ കൊണ്ട് ഉണ്ടാക്കിയ കൊച്ചു കവറിലിട്ട് അദ്ദേഹം എപ്പോഴും കീശയിൽ കാത്തുസൂക്ഷിച്ചു. ( മറ്റൊന്നും തടവുകാർക്ക് ലഭിച്ചിരുന്നില്ല) കത്തോലിക്കരായവരുടെ ഇടയിലേക്ക് നടക്കുമ്പോൾ അവർക്ക് അനുദിന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന ഭക്തിസാന്ദ്രമായ നിമിഷങ്ങൾ ആയിരുന്നു. അവരുടെ കൂടെയുള്ള ഉടയവൻ - സ്വന്തം ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട തടവുകാർക്ക് ഉടയതമ്പുരാൻ എപ്പോഴും കൂടെയായിരുന്നു എന്നനുഭവവേദ്യമായി. അവർണ്ണനീയമായ പ്രത്യാശയിൽ അവരുടെ ഹൃദയങ്ങൾ നിറഞ്ഞു മനസ്സിലും, പിന്നെ ചുറ്റിലും. കത്തോലിക്കർക്ക് മാത്രമല്ല ബുദ്ധമതക്കാരും മറ്റു മതസ്ഥരായ പലർക്കും എന്തിന് കമ്മ്യൂണിസ്റ്റുകാരിലേക്കും ഒരുപോലെ പ്രത്യാശയുടെ മെഴുകുതിരി പ്രകാശം ഫ്രാൻസിസ് മെത്രാൻ പകർന്നിരുന്നു. രാത്രി നേരങ്ങളിൽ തടവുകാർ നിശബ്ദരായി ദിവ്യകാരുണ്യ സന്ദർശനത്തിനായി ഓരോരുത്തരും താന്താങ്ങളുടെ ഊഴമനുസരിച്ച് വന്ന് ഈശോയെ ആരാധിച്ചു മടങ്ങി. ഒരിക്കലും മറക്കാനാവാത്ത വിധത്തിൽ ദിവ്യകാരുണ്യ ഈശോ അവരെ അനുഗ്രഹിച്ചിരുന്നു. അവർക്ക് ഓരോരുത്തർക്കും അത് ആ ഏകാന്തതയിൽ അനുഭവവേദ്യവുമായി. വിശുദ്ധ കുർബാന ക്രിസ്ത്യാനികളെ തീക്ഷ്ണതയുള്ളവരാക്കി. അന്യമതസ്ഥരെ ക്രിസ്ത്യാനികൾ ആക്കി. ആർക്കും തടയുവാൻ കഴിയാത്തത്ര സ്നേഹത്താൽ ക്രിസ്തു ഞങ്ങൾ പൊതിഞ്ഞു എന്ന് അവരിൽ പലരും പിന്നീട് സാക്ഷ്യപ്പെടുത്തി. നീണ്ട 13 വർഷങ്ങളിൽ ഞാനെൻ്റെ ആത്മീയവും ശാരീരികമായ ബലഹീനതകൾ മനസ്സിലാക്കി. ചില നിമിഷങ്ങളിൽ എനിക്കൊന്ന് പ്രാർത്ഥിക്കുവാനോ, എന്തെങ്കിലും ചെയ്യുവാനോ പറ്റാത്ത അവസ്ഥയായിരുന്നു. ആ സമയം ഈശോയെനിക്ക് ഒരു ദിവ്യ പ്രകാശം തന്നു. " കർത്താവു തന്ന കല്പന ജീവിക്കണം. മരണത്തിനു മുൻപേ അവിടുന്ന് തൻ്റെ ശരീരവും വചനവും, അമ്മയെയും, പൗരോഹിത്യത്തെയും, പുതിയ ദൗത്യവും എല്ലാം ഒന്നാക്കി - ഒറ്റവാക്കിൽ "സ്നേഹം ". ദിവസേന പലതവണ ഞാൻ അവ ഉരുവിട്ടു. " ഇനി എനിക്ക് ക്രിസ്തുവിൻറെ കല്പന ജീവിക്കണം. ആ തീരുമാനം 10 ജീവിത നിയമങ്ങളായി പരിണമിച്ചു. അവ - 1. ഞാൻ ഓരോ നിമിഷവും പരിപൂർണ്ണ ജീവിക്കും ഞാൻ ഈ നിമിഷം ഏറ്റവും ഉത്സാഹത്തോടെ, സന്തോഷത്തോടെ പൂർണ്ണമായി ജീവിക്കും. 2 ദൈവവും ദൈവത്തിൻ്റെ പ്രവർത്തികളും തമ്മിൽ ഉള്ള വ്യത്യാസം എന്താണെന്ന് അറിഞ്ഞു. 3. പ്രാർത്ഥന എന്ന രഹസ്യത്തെ ഞാൻ മുറുകെ പിടിക്കും. 4. എൻ്റെ ഏക ശക്തി ഞാൻ വിശുദ്ധ കുർബാനയിൽ കണ്ടെത്തും. 5 കുരിശിൻറെ ശാസ്ത്രം ആയിരിക്കും എൻറെ വിജ്ഞാനം 6 എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന സഭയിൽ ക്രിസ്തുവിൻറെ വിശ്വസ്തനായ സാക്ഷിയായി ഞാൻ നിർവഹിക്കും . 7. ലോകത്തിന് തരാൻ കഴിയാത്ത സമാധാനം ഞാൻ തേടും. 8. പരിശുദ്ധാത്മാവിൽ ഉള്ള ഒരു നവീകരണം വഴി ഒരു വിപ്ലവം തന്നെ എൻറെ ജീവിതത്തിൽ സൃഷ്ടിക്കും. 9. ഞാൻ ധരിക്കുന്ന ഒരേ ഒരു യൂണിഫോമും, സംസാരിക്കുന്ന ഭാഷയും സ്നേഹമായിരിക്കും . 10 എൻറെ ഏറ്റവും പ്രത്യേകമായ സ്നേഹം പരിശുദ്ധ അമ്മയോടായിരിക്കും. ധന്യനായ കർദ്ദിനാൾ ഫ്രാൻസിസ് സേവ്യർ വാൻ ത്വാനിൽ ഏറെ വിളങ്ങിയ ഗുണങ്ങളാണ് ശുഭാപ്തിവിശ്വാസം, സ്ഥിരത വിശ്വസ്തത, പ്രത്യാശ, അചഞ്ചലമായ ദൈവ ശരണം, സൗമ്യത തുടങ്ങിയവ. ജയിലിലായിരുന്നപ്പോൾ മിക്കപ്പോഴും അദ്ദേഹം ഭക്തിഗാനങ്ങൾ പാടിയിരുന്നു തൻറെ മുറിയിലേക്ക് വെള്ളം ചുമക്കുമ്പോഴും പൂന്തോട്ടത്തിൽ നടക്കുമ്പോഴും ഒക്കെ അദ്ദേഹം നിരവധി സങ്കീർത്തനങ്ങൾ ഉരുവിട്ടിരുന്നു... 1975 കളുടെ ആരംഭത്തിൽ ജയിലിലടയ്ക്കപ്പെട്ടപ്പോൾ കർദിനാളിനെ മനസ്സിൽ ഓടിയെത്തിയത് കമ്മ്യൂണിസ്റ്റ് ചൈനയിൽ 12വർഷം അറസ്റ്റ് ചെയ്യപ്പെട്ട ജയിലിലടക്കപ്പെട്ട ജോൺ മെത്രാനാണ് ജയിൽമോചിതനായപ്പോൾ ഒരിക്കൽ അദ്ദേഹം പറഞ്ഞു "എൻറെ ജീവിതത്തിൻറെ പകുതി ഞാൻ കാത്തിരുന്നു തീർത്തു". കാത്തിരിപ്പ് എല്ലാ തടവുപുള്ളികളുടെ ജീവിതഭാഗമാണെങ്കിലും അന്ന് മെത്രാൻ തീരുമാനിച്ചു: "എത്രനാൾ ആയാലും ഇതൊരു ദൈവതിരുമനസ്സിന് ഉള്ള വിധേയത്വം മാത്രമല്ല മറിച്ച് എൻറെ ജീവിതത്തിലെ ഒരു വഴിത്തിരിവായി ആയിരിക്കും". അക്കാലത്ത് അഴിമതിയുടെ പേരിൽ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിൻ എന്ന ചെറുപ്പക്കാരൻ അദ്ദേഹത്തിൻ്റെ മുറിയിലായിരുന്നു അടപ്പെട്ടത്. വാൻ ത്വാനുമായുള്ള സൗഹൃദവും, അദ്ദേഹത്തിൻ്റെ വിശ്വാസജീവിതവും വിന്നിനെ ഒത്തിരി സ്വാധീനിക്കുകയുണ്ടായി. പതിയെ അത് കത്തോലിക്കനായ വിശ്വാസസ്വീകരണത്തിലേക്ക് നയിച്ചു. 1988 ജയിൽമോചിതനായ ആർച്ചുബിഷപ് വിയറ്റ്നാമിൽ നിന്നും ആസ്ട്രേലിയയിലേക്ക് കുടിയേറിയ കുടുംബാംഗങ്ങളോടൊപ്പം കുറച്ചു നാൾ താമസിച്ചതിന് ശേഷം വത്തിക്കാനിലെത്തി. വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നീതിക്കും സമാധാനത്തിനു വേണ്ടിയുള്ള തിരുസംഘത്തിൻ്റെ അധ്യക്ഷനായി 1998 ൽ അദ്ദേഹത്തെ നിയമിച്ചു. മൂന്നാം സഹസ്രാബ്ദത്തിലെ ആരംഭത്തിൽ 2000 ആണ്ടിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് വാർഷികധ്യാനം കൊടുക്കുവാനായി തിരഞ്ഞെടുത്തത് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഏകാധിപതികൾ ഒരു വിചാരണയും ഇല്ലാതെ കാരാഗൃഹത്തിൽ അടച്ചു വാനെ ആയിരുന്നു.13 വർഷക്കാലത്തെ കഠിന വേദനയുടെയും ഒറ്റപ്പെടലിൻ്റെയും ദിനങ്ങൾ പ്രകാശ ഭരിതമായ ആക്കി അദ്ദേഹം എഴുതിയ പുസ്തകത്തിൻറെ പേരാണ് പ്രത്യാശയുടെ സാക്ഷ്യം (The Testimony of Hope ). 2001 ഫെബ്രുവരി 21ന് കർദിനാളായി ഉയർത്തിയെങ്കിലും 2002 ൽ അർബുദ രോഗബാധിതനായി. അതേ വർഷം സെപ്റ്റംബർ പതിനാറാം തീയതി തൻറെ ഏക പ്രത്യാശയായ ദൈവത്തിൽ വിലയം പ്രാപിച്ചു. അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ റോമിൽ അടക്കം ചെയ്യപ്പെട്ടു. 2013 ജൂലൈ 6ന് ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2017 മെയ് നാലാം തീയതി "ധന്യനായി" സഭ അദ്ദേഹത്തെ ഉയർത്തിയപ്പോൾ ചടങ്ങിൽ അദ്ദേഹത്തിൻ്റെ കുടുംബം മുഴുവനും, വിയറ്റ്നാമിലെ അജഗണങ്ങളും ,സ്നേഹിതരും സന്നിഹിതരായിരുന്നു. വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള നടപടികൾ വത്തിക്കാനിൽ നടക്കുകയാണ്. ദശവർഷ കാലഘട്ടത്തിലധികം ജയിലറയുടെ കൂരിരുട്ടിലും പ്രത്യാശയുടെ ദീപമായി മാറുവാൻ കഴിഞ്ഞ കർദ്ദിനാളിന് അനേകരെ ദൈവത്തിലേക്ക് അടിപ്പിക്കുവാനും, അതുവഴി അനേകം ആത്മാക്കളെ കർത്താവിനു വേണ്ടി നേടുവാനും സാധിച്ചു. കുറ്റവാളികളെയും കാവൽക്കാരെയും, പോലീസ് പട്ടാളക്കാരെയും തൻ്റെ പ്രിയ അജഗണമായി കണക്കാക്കി, അവരിeലക്ക് തന്നിൽ ജ്വലിക്കുന്ന വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും തീപ്പൊരി പകർന്നേകി. ജീവിതത്തിലെ ആകുലതകളിൽ, കഷ്ടപ്പാടുകളിൽ, വേദനകളിൽ, ഏകാന്തതയിൽ പ്രത്യാശപൂർവ്വം ഓർക്കാം " എല്ലാം കടന്നു പോകും " ഈ നല്ല ഇടയൻ്റെ ജീവിതമാതൃക നമ്മുടെ ജീവിതത്തിലെ ഏകാന്ത നിമിഷങ്ങളിൽ പ്രത്യാശാ ദീപമായിരിക്കട്ടെ. പ്രത്യേകിച്ചും, കൊറോണ കാലത്തെ ലോക്ഡൗണിലും, വീട് തടങ്കലിലും നമുക്ക് മാർഗ്ഗവും, മാർഗ്ഗ ദീപവും, പ്രത്യാശയും ആയിരിക്കട്ടെ. നമ്മുടെ കാലഘട്ടത്തിൽ നമുക്കൊപ്പം ജീവിച്ച് ഏകാന്തതയുടെ കൂരിരുട്ടിൽ പ്രത്യാശയുടെ പ്രകാശം നിറച്ചവിശുദ്ധനായ കർദ്ദിനാളിൻ്റെ ജീവചരിത്രം 'തടവറയിൽ തെളിഞ്ഞ പ്രത്യാശദീപം' എന്ന എൻ്റെ കവിതയിലൂടെ ചുരുക്കി വായിക്കാം... ദൈവസ്നേഹത്തിന്റെ കരുതലും, ദൈവാനുഗ്രഹത്തിന്റെ നിറവും , ദൈവസാന്നിധ്യത്തിന്റെ നിഴലും , ദൈവകരുണയുടെ നിലക്കാത്ത പ്രവാഹവും തൊട്ടറിഞ്ഞ 4200 നാളുകൾ ... കൂടെയുണ്ടെന്നു പറഞ്ഞ ദൈവം കൈപിടിച്ചു നടത്തിയ ഇരുളിൻ നാളുകൾ. ഉള്ളം കയ്യിൽ എൻ പേരെഴുതിയവനെ ഉള്ളിൽ ചേർത്തുവച്ച ഉൾത്തുടിപ്പുകളുടെ നാളുകൾ ! തോക്കുകളുടെ ഉന്നങ്ങളിൽ പതറാതെ, തളരാതെ തീഷ്ണതയോടെ വിശ്വാസദീപമേന്തി മരണത്തിന്റെ താഴ്‌വരയിൽ, മരിച്ചുയർത്തവനു സാക്ഷ്യമേകി മെത്രാൻ. അറിയാത്ത ദേശങ്ങളിൽ , അറിയാത്ത ജനതകൾക്കായ് അറിഞ്ഞവനെ അറിയിക്കാൻ അയക്കപ്പെട്ട പുണ്യ വിളി ! പതറാത്ത ചുവടുകളിൽ ഇടറാത്ത വാക്കുകളിൽ പകർന്നേകിയ പാവനവിശ്വാസം. പ്രാർത്ഥനയുടെ ആഴങ്ങളിൽ പ്രത്യാശയാൽ ജ്വലിച്ച തമസ്സിൻ ദിനങ്ങളിൽ, ചേർത്തു പിടിച്ചു ദിവ്യകാരുണ്യത്തെ സന്തത സഹചാരിയായ് തടവറയിലും ഇടയൻ! സാക്ഷ്യമേകാനും, സാക്ഷ്യമാകാനും, സാന്നിധ്യമായി സഭയിൽ. പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും, പ്രത്യാശയുടെ തിരിനാളമായ് അണയുന്നു പൊൻവിളക്കായ്‌ പുണ്യപുരോഹിത ശ്രേഷ്ഠനിന്ന്... സി സോണിയ കെ ചാക്കോ, DC

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...