ക്രിസ്മസ് സമ്മാനം
ക്രിസ്മസ് നീയാണ്
സമ്മാനങ്ങളില്ലാത്ത ക്രിസ്മസ് നമുക്കോർക്കാൻ വയ്യ. ക്രിസ്മസിസ് ഒരു സമ്മാനമാണ്. ദൈവം നമുക്കായി ഏറ്റവും വലിയ സമ്മാനം - സ്വന്തം മകനെ നല്കിയ ദിനമാണിത്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനായ വിശുദ്ധനാണ്
വിശുദ്ധ ജെറോം. വിശുദ്ധഗ്രന്ഥം ഗ്രീക്കിൽ നിന്നും ലത്തിനിലേക്ക് വിവർത്തനം ചെയ്ത പുണ്യവാനായിരുന്നു അദ്ദേഹം. ഒരു ക്രിസ്മസ് ദിനത്തിൽ ഈശോ ദർശനത്തിൽ അദ്ദേഹത്തിനരികെ വന്നു ചോദിച്ചു. എന്താണ് ക്രിസ്മസ് സമ്മാനമായി നൽകാൻ പോകുന്നത്? അപ്പോൾ അദ്ദേഹം പറഞ്ഞു: കർത്താവേ ഇത്രനാൾ എഴുതിയ എല്ലാ ബൈബിൾ കൃതികളും ഞാൻ അങ്ങേയ്ക്ക് തരാം എൻറെ അധ്വാനത്തിന് ഫലം. അപ്പോൾ ഈശോ പറഞ്ഞു :എനിക്ക് അതൊന്നും അല്ല വേണ്ടത് നിൻ ഹൃദയം ആണ് എനിക്ക് വേണ്ടത്. തെല്ലും സംശയിമില്ലാതെ മറുപടി നല്കി, കർത്താവേ എൻറെ ഹൃദയം മുഴുവൻ നിനക്കായി ഞാൻ ഇതാ തരുന്നു. ഓരോ ക്രിസ്മസിലും ദൈവം നമുക്കായി അവിടുത്തെ തരുമ്പോൾ അവിടുന്ന് തിരിച്ചു ഒരു സമ്മാനം പ്രതീക്ഷിക്കുന്നുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയമാണ് അത്.
ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്മസ് വിചിന്തനം നമുക്ക് ധ്യാനിക്കാം.
ക്രിസ്മസ് നീയാണ്, ഓരോ ദിനവും വീണ്ടും ജനിക്കാന്‍ നീ തീരുമാനിക്കുമ്പോള്‍.
ക്രിസ്മസ് മരം നീയാണ്, ജീവിതത്തിലെ കൊടുങ്കാറ്റുകളെ നി ചെറുക്കുമ്പോള്‍.
ക്രിസ്മസ് അലങ്കാരം നീയാണ്, സ്വന്തം നന്മകള്‍ നിന്‍റെ ജീവിതത്തെ വര്‍ണാഭമാക്കുമ്പോള്‍.
ക്രിസ്മസ് മണിമുഴക്കം നീയാണ്, സര്‍വരേയും വിളിച്ചു കൂട്ടി നീ ഒന്നിപ്പിക്കുമ്പോള്‍.
ക്രിസ്മസ് വിളക്ക് നീയാണ്, നിന്‍റെ അനുകമ്പയും ക്ഷമയും ഔദാര്യവും കൊണ്ടു മറ്റുള്ളവരുടെ ജീവിതങ്ങളെ നീ പ്രകാശഭരിതമാക്കുമ്പോള്‍.
ക്രിസ്മസ് മാലാഖ നീയാണ്, സമാധാനത്തിന്‍റെയും നീതിയുടെയും സ്നേഹത്തിന്‍റെയും സന്ദേശം ലോകത്തിനു നീ പാടിക്കൊടുക്കുമ്പോള്‍.
ക്രിസ്മസ് നക്ഷത്രം നീയാണ്, മറ്റൊരാള്‍ക്കു ദൈവത്തിങ്കലേയ്ക്കു നീ വഴി കാട്ടുമ്പോള്‍.
ക്രിസ്മസ് സമ്മാനം നീയാണ്, ഓരോ മനുഷ്യനും നീ ആത്മാര്‍ത്ഥ മിത്രവും സഹോദരനുമാകുമ്പോള്‍.
ക്രിസ്മസ് കാര്‍ഡ് നീയാണ്, കരുണ നിന്‍റെ കരങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍.
ക്രിസ്മസ് ആശംസ നീയാണ്, സഹിക്കുമ്പോള്‍ പോലും നീ ക്ഷമിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യുമ്പോള്‍.
ക്രിസ്മസ് വിരുന്ന് നീയാണ്, നിന്‍റെ ചാരേയുള്ള പാവപ്പെട്ടവര്‍ക്കു നീ ആഹാരം കൊടുക്കുമ്പോള്‍.
ക്രിസ്മസ് രാത്രിയും നീയാണ്, രാത്രിയുടെ നിശബ്ദതയില്‍ ശബ്ദഘോഷങ്ങളില്ലാതെ രക്ഷകനെ നീ സ്വീകരിക്കുമ്പോള്‍.
നിനക്കുള്ളില്‍ ദൈവരാജ്യം സ്ഥാപിക്കുന്ന നിത്യമായ ക്രിസ്മസിന്‍റെ ആന്തരിക സമാധാനത്തില്‍, നീ ആര്‍ദ്രതയുടെയും വിശ്വാസത്തിന്‍റെയും ഒരു പുഞ്ചിരിയാണ്,
നീ ക്രിസ്മസാണ്.
സ്നേഹത്തോടെ,
Sr സോണിയ കെ ചാക്കോ, DC
ക്രിസ്മസ് നീയാണ്
സമ്മാനങ്ങളില്ലാത്ത ക്രിസ്മസ് നമുക്കോർക്കാൻ വയ്യ. ക്രിസ്മസിസ് ഒരു സമ്മാനമാണ്. ദൈവം നമുക്കായി ഏറ്റവും വലിയ സമ്മാനം - സ്വന്തം മകനെ നല്കിയ ദിനമാണിത്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനായ വിശുദ്ധനാണ്
വിശുദ്ധ ജെറോം. വിശുദ്ധഗ്രന്ഥം ഗ്രീക്കിൽ നിന്നും ലത്തിനിലേക്ക് വിവർത്തനം ചെയ്ത പുണ്യവാനായിരുന്നു അദ്ദേഹം. ഒരു ക്രിസ്മസ് ദിനത്തിൽ ഈശോ ദർശനത്തിൽ അദ്ദേഹത്തിനരികെ വന്നു ചോദിച്ചു. എന്താണ് ക്രിസ്മസ് സമ്മാനമായി നൽകാൻ പോകുന്നത്? അപ്പോൾ അദ്ദേഹം പറഞ്ഞു: കർത്താവേ ഇത്രനാൾ എഴുതിയ എല്ലാ ബൈബിൾ കൃതികളും ഞാൻ അങ്ങേയ്ക്ക് തരാം എൻറെ അധ്വാനത്തിന് ഫലം. അപ്പോൾ ഈശോ പറഞ്ഞു :എനിക്ക് അതൊന്നും അല്ല വേണ്ടത് നിൻ ഹൃദയം ആണ് എനിക്ക് വേണ്ടത്. തെല്ലും സംശയിമില്ലാതെ മറുപടി നല്കി, കർത്താവേ എൻറെ ഹൃദയം മുഴുവൻ നിനക്കായി ഞാൻ ഇതാ തരുന്നു. ഓരോ ക്രിസ്മസിലും ദൈവം നമുക്കായി അവിടുത്തെ തരുമ്പോൾ അവിടുന്ന് തിരിച്ചു ഒരു സമ്മാനം പ്രതീക്ഷിക്കുന്നുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയമാണ് അത്.
ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്മസ് വിചിന്തനം നമുക്ക് ധ്യാനിക്കാം.
ക്രിസ്മസ് നീയാണ്, ഓരോ ദിനവും വീണ്ടും ജനിക്കാന്‍ നീ തീരുമാനിക്കുമ്പോള്‍.
ക്രിസ്മസ് മരം നീയാണ്, ജീവിതത്തിലെ കൊടുങ്കാറ്റുകളെ നി ചെറുക്കുമ്പോള്‍.
ക്രിസ്മസ് അലങ്കാരം നീയാണ്, സ്വന്തം നന്മകള്‍ നിന്‍റെ ജീവിതത്തെ വര്‍ണാഭമാക്കുമ്പോള്‍.
ക്രിസ്മസ് മണിമുഴക്കം നീയാണ്, സര്‍വരേയും വിളിച്ചു കൂട്ടി നീ ഒന്നിപ്പിക്കുമ്പോള്‍.
ക്രിസ്മസ് വിളക്ക് നീയാണ്, നിന്‍റെ അനുകമ്പയും ക്ഷമയും ഔദാര്യവും കൊണ്ടു മറ്റുള്ളവരുടെ ജീവിതങ്ങളെ നീ പ്രകാശഭരിതമാക്കുമ്പോള്‍.
ക്രിസ്മസ് മാലാഖ നീയാണ്, സമാധാനത്തിന്‍റെയും നീതിയുടെയും സ്നേഹത്തിന്‍റെയും സന്ദേശം ലോകത്തിനു നീ പാടിക്കൊടുക്കുമ്പോള്‍.
ക്രിസ്മസ് നക്ഷത്രം നീയാണ്, മറ്റൊരാള്‍ക്കു ദൈവത്തിങ്കലേയ്ക്കു നീ വഴി കാട്ടുമ്പോള്‍.
ക്രിസ്മസ് സമ്മാനം നീയാണ്, ഓരോ മനുഷ്യനും നീ ആത്മാര്‍ത്ഥ മിത്രവും സഹോദരനുമാകുമ്പോള്‍.
ക്രിസ്മസ് കാര്‍ഡ് നീയാണ്, കരുണ നിന്‍റെ കരങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍.
ക്രിസ്മസ് ആശംസ നീയാണ്, സഹിക്കുമ്പോള്‍ പോലും നീ ക്ഷമിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യുമ്പോള്‍.
ക്രിസ്മസ് വിരുന്ന് നീയാണ്, നിന്‍റെ ചാരേയുള്ള പാവപ്പെട്ടവര്‍ക്കു നീ ആഹാരം കൊടുക്കുമ്പോള്‍.
ക്രിസ്മസ് രാത്രിയും നീയാണ്, രാത്രിയുടെ നിശബ്ദതയില്‍ ശബ്ദഘോഷങ്ങളില്ലാതെ രക്ഷകനെ നീ സ്വീകരിക്കുമ്പോള്‍.
നിനക്കുള്ളില്‍ ദൈവരാജ്യം സ്ഥാപിക്കുന്ന നിത്യമായ ക്രിസ്മസിന്‍റെ ആന്തരിക സമാധാനത്തില്‍, നീ ആര്‍ദ്രതയുടെയും വിശ്വാസത്തിന്‍റെയും ഒരു പുഞ്ചിരിയാണ്,
നീ ക്രിസ്മസാണ്.
എല്ലാവര്‍ക്കും
ക്രിസ്മസ് ആശംസകള്‍.
സ്നേഹത്തോടെ,
Sr സോണിയ കെ ചാക്കോ, DC
No comments:
Post a Comment