എവിടെ സ്നേഹം ഉണ്ടോ അവിടെ ദൈവം ഉണ്ട്
നാലായിരത്തോളം വർഷങ്ങൾ പഴക്കമുള്ള ഭാരതീയ മഹാഗ്രന്ഥങ്ങൾ പഠിപ്പിച്ച പരമസത്യം അഹംബ്രഹ്മാസ്മി, തത്ത്വമസി എന്നീ ശ്രേഷ്ഠ വാക്കുകളിലൂടെ ഉപനിഷത്തിലെ പരമ സത്യം - പരമസത്യമായ പരിശുദ്ധനായ ദൈവം എല്ലാ ചരാചരങ്ങളിലും ഉണ്ടെന്ന് വസ്തുതയാണ് ഓർമ്മിപ്പിക്കുന്നത്.
40 ദിവസം വ്രതമെടുത്ത് ശബരിമലയിലെത്തുന്ന ഭക്തൻ ആദ്യം വായിക്കുന്നത് ഒരു വലിയ ഉപനിഷത്ത് സൂക്തമാണ് "നീ തേടുന്നത് നീ തന്നെയാണ് " - തത്ത്വമസി . 'എവിടെ സ്നേഹം ഉണ്ടോ അവിടെ ദൈവം ഉണ്ട്' എന്ന പ്രസിദ്ധ സാഹിത്യകാരൻ ടോൾസ്റ്റോയ് എഴുതുമ്പോൾ മലയാളത്തിന്റെ സ്നേഹഗായകൻ പാടുന്നു ... സ്നേഹമാണഖിലസാരമൂഴിയിൽ...
"സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ-
വ്യാഹതി തന്നെ മരണം;
സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം".
സ്നേഹത്തെ കുറിച്ച് എഴുതിയ കവി കുമാരനാശാൻ സ്നേഹഗായകൻ ആയി. കരുണയെ കുറിച്ച് പ്രഘോഷിച്ച ദലൈലാമ കരുണയുടെ പ്രവാചകനായി. എന്നാൽ, ആനയുമമ്പാരിയും ഇല്ലാതെ ആരവങ്ങൾ ഒന്നും ഇല്ലാതെ ആഗതനായ ആട്ടിടയനായ നാഥൻ നമുക്കുണ്ട്. ആടുകൾക്ക് അജപാലകൻ ആയി, അന്ധർക്ക് കാഴ്ചയായി, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യമായി, അസുഖമുള്ളവർക്ക് സൗഖ്യമായി, അനാഥർക്ക് അത്താണിയായി, അവിശ്വസ്തത വിശ്വസ്തനായി ,അരികൾക്ക് ഉത്തമ സുഹൃത്തായി ,അമ്മയായും അപ്പൻ ആയും ഒക്കെ സ്നേഹം പകർന്നു അവസാനം നമ്മുടെ പാപത്തിനു വേണ്ടി ഉള്ള സ്നേഹ ബലിയായി ആ ജീവിതം നമുക്ക് വേണ്ടി ചിന്തി അവിടുന്ന് പഠിപ്പിച്ചു: സ്നേഹിക്കുക, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ ...അളവുകൾ ഇല്ലാതെ ...
ക്രിസ്തുമസിന് ഒരു സന്ദേശം ഉണ്ടെങ്കിൽ അത് ദൈവ സ്നേഹത്തിൻറെ സന്ദേശമാണ് .യോഹന്നാൻ 3 :16ൽ പറയുന്നതുപോലെ , "തന്റെ പുത്രനെ
നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ചു .നമ്മെ ഓരോരുത്തരെയും മക്കളായ കണ്ടു താതൻ ആണ് നമ്മുടെ സ്വർഗസ്ഥനായ പിതാവ് .
ക്രിസ്തുമസ് ഒരു സദ്‌വാർത്തയാണ്. രക്ഷകൻ പിറന്നു എന്ന സദ്‌വാർത്ത. മനുഷ്യനായി പിറന്ന ദൈവമെന്നും കൂടെയുണ്ടെന്ന് വിശ്വാസം അത് ഊട്ടിയുറപ്പിക്കാനും അനുഭവിച്ചറിയാനും ആണ് ഓരോ ക്രിസ്തുമസും അനുസ്മരിക്കേണ്ടത്, ആഘോഷിക്കേണ്ടത്.
അറിയാത്ത ഒരുവന് ഒരു പുഞ്ചിരി കൊടുക്കാൻ കഴിയുമ്പോൾ, അവശനായ വനയാത്രയിൽ ഇത്തിരി ഇടം കൊടുക്കുമ്പോൾ ,അനാഥർക്ക് തലചായ്ക്കാൻ ആയി ഒരിടം കൊടുക്കുമ്പോൾ ,വിശപ്പടക്കാൻ കഴിയാത്തവന് കൈ സഹായം ചെയ്യുമ്പോൾ, അപരിചിതൻ എങ്കിലും സഹോദരാ /സഹോദരി എന്ന് വിളിക്കുമ്പോൾ അവിടെയെല്ലാം ഉണ്ണിയേശു വീണ്ടും പിറക്കുകയാണ് ക്രിസ്തുമസ് സംഭവിക്കുകയാണ്. വേദനകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന അവസ്ഥയിൽ ഒരു സ്നേഹസ്പർശവുമായി, സാന്ത്വനമായി, തീരുക എന്നത് ശ്രേഷ്ഠകരം. ഹൃദ്യമായ വാക്കുകളും കുളിർമഴയായി നമ്മിൽ പതിയും. ഒറ്റപ്പെടൽ കൊണ്ട് നെഞ്ചു നീറുമ്പോൾ, ഒന്ന് മനസ്സ് തുറക്കുവാൻ മനസ്സിലാക്കുവാൻ ആരുമില്ലാത്ത അവസ്ഥയിൽ, ഒന്ന് മിണ്ടാൻ പോലും അരികെ ആരുമില്ലാത്ത വേളകളിൽ, ഒരു പുഞ്ചിരിയോടെ കടന്നുവരുന്ന സുഹൃത്ത് ഒരു അപരിചിതൻ പോലും നമ്മുടെ ആത്മാവിൽ മാലാഖമാരുടെ യുടെ സന്തോഷഗാനം പാടും.ക്രിസ്തുവിനെ കൺമുന്നിൽ ദർശിക്കും ...
വിശ്വ പ്രസിദ്ധ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ പ്രസിദ്ധമായ കഥയാണ് 'എവിടെ സ്നേഹം ഉണ്ടോ അവിടെ ദൈവം ഉണ്ട് " എന്നത്.
അകാലത്തിൽ മരിച്ച സ്നേഹനിധിയായ ഭാര്യയും മക്കളുടെയും വേർപാടിന്റെ ദുഃഖത്തിൽ കഴിഞ്ഞിരുന്ന സ്റ്റെപ്പ് സ്റ്റെപ്പനീച്ചിന് ഒരു ദിവസം ഈശോ വിരുന്നുകാരനായി വരുമെന്നുള്ള ഒരു പ്രകാശം ഉൾപ്രചോദനം ലഭിച്ചു. പാവപ്പെട്ടവനായ അദ്ദേഹം ഉള്ളവ കൊണ്ട് ഇത്തരം നല്ല വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു. വിറക്കുന്ന മഞ്ഞുകാലത്ത് ആദ്യം ഒരു വയസ്സായ അപ്പച്ചനും ,പിന്നെ അവിടെ കണ്ടിട്ടില്ലാത്ത ഒരു യുവതി കുഞ്ഞിനെ കൊണ്ടും, അതിന് ശേഷം ആപ്പിൾ കച്ചവടക്കാരിയും, വിശന്നു തളർന്ന ഒരു ബാലനും അടക്കം നാലു പേരെ അദ്ദേഹം അന്ന് സത്കരിച്ചു. ആദ്യത്തെ രണ്ടു പേരെ ഭക്ഷണം കൊടുത്തു മറ്റു രണ്ടു പേരെ മാനുഷികമായ പരിഗണനയാലും. പുഞ്ചിരിയാൽ കാത്തിരുന്ന കർത്താവിനെ കാണാതെ എടുത്താൽ ഉറങ്ങി. അദ്ദേഹം അന്ന് രാത്രി ഒരു സ്വപ്നം കണ്ടു അത് അശരീരി ഇങ്ങനെ കേട്ടു മത്തായിയുടെ സുവിശേഷം 25ആം അധ്യായം നാല്പതാം വാക്യം : "എൻറെ എളിയ സഹോദരൻ ഒരുവന് നിങ്ങൾ ഇത് ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് അവർ ചെയ്തത്".
ഈ കഥയിൽ സ്റ്റെപ്പനീച്ച് എന്ന ചെരുപ്പുകുത്തി യേശുവിനെ കാത്തിരിക്കുകയായിരുന്നു. കോണർ മാക് ഗ്രിഗർ എന്ന ഐറിഷ് ബോക്സർ ഇങ്ങനെ ഒരിക്കൽ പറഞ്ഞു.
"ഞാൻ എപ്പോഴും തയ്യാറാണ്. അതുകൊണ്ട് എനിക്ക് പ്രത്യേകമായി തയ്യാറാക്കേണ്ട ആവശ്യമില്ല". അദ്ദേഹത്തെപ്പോലെ ,സ്റ്റെപ്പ്നിച്ചിപ്പോലെ കർത്താവിൻറെ വരവിനായി എപ്പോഴും നമ്മൾ ജാഗരൂകരായിരിക്കണം .
കാരണം അനുദിനജീവിതത്തിൽ അവിടുത്തെ നമ്മൾ അനവധി തവണ കണ്ടുമുട്ടും കണ്ടുമുട്ടലുകൾ ദൈവാനുഭവങ്ങൾ ആകാൻ ഈ ജാഗരൂകത അത്യാവശ്യമാണ്.
നിർമലമായ ജീവിതത്തിൽ സ്നേഹം കൊണ്ട് നാം നിറയ്ക്കുമ്പോൾ അവിടെ നമ്മളും തത്ത്വമസി ആകും. ദൈവ സ്നേഹത്തിൻറെ പ്രതിരൂപങ്ങളും, വക്താക്കളും ആകും. അവരിൽ സമ്പൂർണ സ്നേഹവും ,സമ്പൂർണ്ണ ത്യാഗവും ,ക്ഷമയും ഉണ്ടാവുകയും, മുകളിലെ ഉയർന്ന വിളക്കുപോലെ ഞാൻ നിങ്ങളുടെ നക്ഷത്രം പോലെ ജീവിതങ്ങളിൽ കെടാവിളക്കായി അവർ നിത്യം ശോഭിക്കും .
നമ്മുടെ ഒരു പുഞ്ചിരിയും, പരദേശിളിലേക്കുനമ്മുടെ ആതിഥേയത്വവും, അപരിചിതനിലയ്ക്കും, നമ്മുടെ സഹതാപം സഹജീവി കളിലേക്കും ,നമ്മുടെ സ്നേഹം സകല മനുഷ്യരിലേക്കും എത്ര പെടുമ്പോൾ ക്രിസ്തു വീണ്ടും ജനിക്കുകയാണ് നമ്മുടെ കണ്മുൻപിൽ.
"ദൈവം സ്നേഹമാണ് സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു". 1 യോഹന്നാൻ 4 :16
- Sr Soniya K Chacko, DC
നാലായിരത്തോളം വർഷങ്ങൾ പഴക്കമുള്ള ഭാരതീയ മഹാഗ്രന്ഥങ്ങൾ പഠിപ്പിച്ച പരമസത്യം അഹംബ്രഹ്മാസ്മി, തത്ത്വമസി എന്നീ ശ്രേഷ്ഠ വാക്കുകളിലൂടെ ഉപനിഷത്തിലെ പരമ സത്യം - പരമസത്യമായ പരിശുദ്ധനായ ദൈവം എല്ലാ ചരാചരങ്ങളിലും ഉണ്ടെന്ന് വസ്തുതയാണ് ഓർമ്മിപ്പിക്കുന്നത്.
40 ദിവസം വ്രതമെടുത്ത് ശബരിമലയിലെത്തുന്ന ഭക്തൻ ആദ്യം വായിക്കുന്നത് ഒരു വലിയ ഉപനിഷത്ത് സൂക്തമാണ് "നീ തേടുന്നത് നീ തന്നെയാണ് " - തത്ത്വമസി . 'എവിടെ സ്നേഹം ഉണ്ടോ അവിടെ ദൈവം ഉണ്ട്' എന്ന പ്രസിദ്ധ സാഹിത്യകാരൻ ടോൾസ്റ്റോയ് എഴുതുമ്പോൾ മലയാളത്തിന്റെ സ്നേഹഗായകൻ പാടുന്നു ... സ്നേഹമാണഖിലസാരമൂഴിയിൽ...
"സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ-
വ്യാഹതി തന്നെ മരണം;
സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം".
സ്നേഹത്തെ കുറിച്ച് എഴുതിയ കവി കുമാരനാശാൻ സ്നേഹഗായകൻ ആയി. കരുണയെ കുറിച്ച് പ്രഘോഷിച്ച ദലൈലാമ കരുണയുടെ പ്രവാചകനായി. എന്നാൽ, ആനയുമമ്പാരിയും ഇല്ലാതെ ആരവങ്ങൾ ഒന്നും ഇല്ലാതെ ആഗതനായ ആട്ടിടയനായ നാഥൻ നമുക്കുണ്ട്. ആടുകൾക്ക് അജപാലകൻ ആയി, അന്ധർക്ക് കാഴ്ചയായി, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യമായി, അസുഖമുള്ളവർക്ക് സൗഖ്യമായി, അനാഥർക്ക് അത്താണിയായി, അവിശ്വസ്തത വിശ്വസ്തനായി ,അരികൾക്ക് ഉത്തമ സുഹൃത്തായി ,അമ്മയായും അപ്പൻ ആയും ഒക്കെ സ്നേഹം പകർന്നു അവസാനം നമ്മുടെ പാപത്തിനു വേണ്ടി ഉള്ള സ്നേഹ ബലിയായി ആ ജീവിതം നമുക്ക് വേണ്ടി ചിന്തി അവിടുന്ന് പഠിപ്പിച്ചു: സ്നേഹിക്കുക, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ ...അളവുകൾ ഇല്ലാതെ ...
ക്രിസ്തുമസിന് ഒരു സന്ദേശം ഉണ്ടെങ്കിൽ അത് ദൈവ സ്നേഹത്തിൻറെ സന്ദേശമാണ് .യോഹന്നാൻ 3 :16ൽ പറയുന്നതുപോലെ , "തന്റെ പുത്രനെ
നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ചു .നമ്മെ ഓരോരുത്തരെയും മക്കളായ കണ്ടു താതൻ ആണ് നമ്മുടെ സ്വർഗസ്ഥനായ പിതാവ് .
ക്രിസ്തുമസ് ഒരു സദ്‌വാർത്തയാണ്. രക്ഷകൻ പിറന്നു എന്ന സദ്‌വാർത്ത. മനുഷ്യനായി പിറന്ന ദൈവമെന്നും കൂടെയുണ്ടെന്ന് വിശ്വാസം അത് ഊട്ടിയുറപ്പിക്കാനും അനുഭവിച്ചറിയാനും ആണ് ഓരോ ക്രിസ്തുമസും അനുസ്മരിക്കേണ്ടത്, ആഘോഷിക്കേണ്ടത്.
അറിയാത്ത ഒരുവന് ഒരു പുഞ്ചിരി കൊടുക്കാൻ കഴിയുമ്പോൾ, അവശനായ വനയാത്രയിൽ ഇത്തിരി ഇടം കൊടുക്കുമ്പോൾ ,അനാഥർക്ക് തലചായ്ക്കാൻ ആയി ഒരിടം കൊടുക്കുമ്പോൾ ,വിശപ്പടക്കാൻ കഴിയാത്തവന് കൈ സഹായം ചെയ്യുമ്പോൾ, അപരിചിതൻ എങ്കിലും സഹോദരാ /സഹോദരി എന്ന് വിളിക്കുമ്പോൾ അവിടെയെല്ലാം ഉണ്ണിയേശു വീണ്ടും പിറക്കുകയാണ് ക്രിസ്തുമസ് സംഭവിക്കുകയാണ്. വേദനകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന അവസ്ഥയിൽ ഒരു സ്നേഹസ്പർശവുമായി, സാന്ത്വനമായി, തീരുക എന്നത് ശ്രേഷ്ഠകരം. ഹൃദ്യമായ വാക്കുകളും കുളിർമഴയായി നമ്മിൽ പതിയും. ഒറ്റപ്പെടൽ കൊണ്ട് നെഞ്ചു നീറുമ്പോൾ, ഒന്ന് മനസ്സ് തുറക്കുവാൻ മനസ്സിലാക്കുവാൻ ആരുമില്ലാത്ത അവസ്ഥയിൽ, ഒന്ന് മിണ്ടാൻ പോലും അരികെ ആരുമില്ലാത്ത വേളകളിൽ, ഒരു പുഞ്ചിരിയോടെ കടന്നുവരുന്ന സുഹൃത്ത് ഒരു അപരിചിതൻ പോലും നമ്മുടെ ആത്മാവിൽ മാലാഖമാരുടെ യുടെ സന്തോഷഗാനം പാടും.ക്രിസ്തുവിനെ കൺമുന്നിൽ ദർശിക്കും ...
വിശ്വ പ്രസിദ്ധ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ പ്രസിദ്ധമായ കഥയാണ് 'എവിടെ സ്നേഹം ഉണ്ടോ അവിടെ ദൈവം ഉണ്ട് " എന്നത്.
അകാലത്തിൽ മരിച്ച സ്നേഹനിധിയായ ഭാര്യയും മക്കളുടെയും വേർപാടിന്റെ ദുഃഖത്തിൽ കഴിഞ്ഞിരുന്ന സ്റ്റെപ്പ് സ്റ്റെപ്പനീച്ചിന് ഒരു ദിവസം ഈശോ വിരുന്നുകാരനായി വരുമെന്നുള്ള ഒരു പ്രകാശം ഉൾപ്രചോദനം ലഭിച്ചു. പാവപ്പെട്ടവനായ അദ്ദേഹം ഉള്ളവ കൊണ്ട് ഇത്തരം നല്ല വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു. വിറക്കുന്ന മഞ്ഞുകാലത്ത് ആദ്യം ഒരു വയസ്സായ അപ്പച്ചനും ,പിന്നെ അവിടെ കണ്ടിട്ടില്ലാത്ത ഒരു യുവതി കുഞ്ഞിനെ കൊണ്ടും, അതിന് ശേഷം ആപ്പിൾ കച്ചവടക്കാരിയും, വിശന്നു തളർന്ന ഒരു ബാലനും അടക്കം നാലു പേരെ അദ്ദേഹം അന്ന് സത്കരിച്ചു. ആദ്യത്തെ രണ്ടു പേരെ ഭക്ഷണം കൊടുത്തു മറ്റു രണ്ടു പേരെ മാനുഷികമായ പരിഗണനയാലും. പുഞ്ചിരിയാൽ കാത്തിരുന്ന കർത്താവിനെ കാണാതെ എടുത്താൽ ഉറങ്ങി. അദ്ദേഹം അന്ന് രാത്രി ഒരു സ്വപ്നം കണ്ടു അത് അശരീരി ഇങ്ങനെ കേട്ടു മത്തായിയുടെ സുവിശേഷം 25ആം അധ്യായം നാല്പതാം വാക്യം : "എൻറെ എളിയ സഹോദരൻ ഒരുവന് നിങ്ങൾ ഇത് ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് അവർ ചെയ്തത്".
ഈ കഥയിൽ സ്റ്റെപ്പനീച്ച് എന്ന ചെരുപ്പുകുത്തി യേശുവിനെ കാത്തിരിക്കുകയായിരുന്നു. കോണർ മാക് ഗ്രിഗർ എന്ന ഐറിഷ് ബോക്സർ ഇങ്ങനെ ഒരിക്കൽ പറഞ്ഞു.
"ഞാൻ എപ്പോഴും തയ്യാറാണ്. അതുകൊണ്ട് എനിക്ക് പ്രത്യേകമായി തയ്യാറാക്കേണ്ട ആവശ്യമില്ല". അദ്ദേഹത്തെപ്പോലെ ,സ്റ്റെപ്പ്നിച്ചിപ്പോലെ കർത്താവിൻറെ വരവിനായി എപ്പോഴും നമ്മൾ ജാഗരൂകരായിരിക്കണം .
കാരണം അനുദിനജീവിതത്തിൽ അവിടുത്തെ നമ്മൾ അനവധി തവണ കണ്ടുമുട്ടും കണ്ടുമുട്ടലുകൾ ദൈവാനുഭവങ്ങൾ ആകാൻ ഈ ജാഗരൂകത അത്യാവശ്യമാണ്.
നിർമലമായ ജീവിതത്തിൽ സ്നേഹം കൊണ്ട് നാം നിറയ്ക്കുമ്പോൾ അവിടെ നമ്മളും തത്ത്വമസി ആകും. ദൈവ സ്നേഹത്തിൻറെ പ്രതിരൂപങ്ങളും, വക്താക്കളും ആകും. അവരിൽ സമ്പൂർണ സ്നേഹവും ,സമ്പൂർണ്ണ ത്യാഗവും ,ക്ഷമയും ഉണ്ടാവുകയും, മുകളിലെ ഉയർന്ന വിളക്കുപോലെ ഞാൻ നിങ്ങളുടെ നക്ഷത്രം പോലെ ജീവിതങ്ങളിൽ കെടാവിളക്കായി അവർ നിത്യം ശോഭിക്കും .
നമ്മുടെ ഒരു പുഞ്ചിരിയും, പരദേശിളിലേക്കുനമ്മുടെ ആതിഥേയത്വവും, അപരിചിതനിലയ്ക്കും, നമ്മുടെ സഹതാപം സഹജീവി കളിലേക്കും ,നമ്മുടെ സ്നേഹം സകല മനുഷ്യരിലേക്കും എത്ര പെടുമ്പോൾ ക്രിസ്തു വീണ്ടും ജനിക്കുകയാണ് നമ്മുടെ കണ്മുൻപിൽ.
"ദൈവം സ്നേഹമാണ് സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു". 1 യോഹന്നാൻ 4 :16
- Sr Soniya K Chacko, DC
No comments:
Post a Comment