പുൽക്കൂട്ടിലേക്ക്
പാരിനു മുഴുവൻ പൊൻ പ്രകാശം വിതറി പരിശുദ്ധനായവൻ പിറന്നു പുൽക്കൂട്ടിൽ പരിമളം ഒഴുകുന്ന പാൽ മഞ്ഞു രാവിൽ പാരിജാതത്തിൻ സുഗന്ധവും പരിശുദ്ധിയുമായി.
പാടുന്നു വാനവ ദൂതൻ ആഹ്ലാദത്താൽ പതിയെ അറിഞ്ഞു ആട്ടിടയർ സുവിശേഷം
പാതിരാവിൽ ദിശ പറഞ്ഞു താരകം
പാരിന്റെ അതിർവരമ്പുകൾ താണ്ടി വന്നവർ ആമോദത്താൽ...
പതിയെ തുറക്കൂ നിൻ മിഴികൾ
പതിയെ തുറക്കൂ നിൻ നിധികൾ
പതിയെ തുറക്കൂ നിൻ ഹൃദയം
പാരിന്റെ നാഥൻ പിറക്കുവാൻ.
-സിസ്റ്റർ സോണിയ കെ ചാക്കോ,ഡി സി
No comments:
Post a Comment