Thursday, 24 December 2020

 കാലിത്തൊഴുത്തിലേക്കുള്ള യാത്ര


മനുഷ്യ ചേതനയുടെ ഉള്ളിൽ എന്നും ഒളിഞ്ഞുകിടക്കുന്ന ഒരു സ്വഭാവവിശേഷമാണ് അന്വേഷണം. എന്തിന് വേണ്ടിയുള്ള അന്വേഷണം അവസാനം എവിടെയോ എത്തിക്കുന്നു.  ക്രിസ്തുവിൻ്റെ പിറവിത്തിരുനാൾ ദിനത്തിൽ  നമ്മളോരോരുത്തരും ആഹ്ലാദത്തോടെ ഒരുങ്ങുമ്പോൾ അന്വേഷണങ്ങൾ നമ്മുടെ മനസ്സിൽ നിന്ന് ഏറ്റവും ആദ്യം ഓടിയെത്തുന്ന  അന്വേഷണം ലോകനാഥന് മണ്ണിൽ പിറക്കാനായി ഒരിടം തേടിയുള്ള മറിയത്തിൻ്റെയും ജോസഫിനെയും ഉൽകണ് നിറഞ്ഞ യാത്രയും, പിന്നെ ഉണ്ണിയേശു പിറന്ന കാലിത്തൊഴുത്ത് തേടിയുള്ള ആട്ടിടയരുടെയും ജ്ഞാനികളുടെയും യാത്ര തന്നെ.

കാലിത്തൊഴുത്തു തേടിയുള്ള നാളിതുവരെയുള്ള എൻ്റെയും നിങ്ങളുടെയും യാത്ര സഫലമായോ?  കാലിത്തൊഴുത്ത് തേടി നമുക്കിത്തിരി നേരം നടക്കാം കർഷക രാജ്യമായ പാലസ്തീൻ ആയി ഏറ്റവും സാധാരണമായ ഒരു സംഭവമാണ് കാലത്തൊഴുത്തുകൾ. എന്നാൽ ലോകത്തിന് നാഥൻ ദൈവം ആയിരുന്നിട്ടും മനുഷ്യനായി പിറക്കുവാൻ നമ്മളിലൊരുവനായപ്പോൾ തിരഞ്ഞെടുത്തത് ലാളിത്യത്തിന് മഹനീയ ഭാഗങ്ങളായിരുന്ന ഒരു തൊഴുത്താണ്. ദൈവകുമാരനെ ജനനം നടന്ന ആ കാലിത്തൊഴുത്ത് ചരിത്രത്തെയും വിശ്വാസത്തെയും ഭാഗമായി വിശ്വാസത്തിൻറെ ഒരു കത്തീഡ്രലായി അന്ന്. കാലിത്തൊഴുത്ത് ഇന്നും സുലഭമായി കാണാം എന്നാൽ, ഉണ്ണിയേശു ഇല്ലാത്ത കാലിതൊഴുത്തുകൾ ലോകമെങ്ങുമുണ്ട് ... നമ്മുടെ വീട്ടിലും കാണാം എന്നാൽ അതിനുള്ളിലെ  ഉണ്ണിയേശുവിൻ്റെ സാന്നിധ്യം ഒരുകാലിത്തൊഴുത്തിനെ കത്തീഡ്രലക്കി  പരിണമിക്കുന്നു
ദൈവത്തെ കാണുവാനായി ഇരുട്ടും പ്രതിസന്ധികളും വകവയ്ക്കാതെ ആട്ടിടയരും, മൂന്ന് ജ്ഞാനികളും തിടുക്കത്തിൽ നടന്നടുത്തു  ഉണ്ണിയെ കണ്ടു വണങ്ങാൻ... ദൈവമായിരുന്നിട്ടും, മനുഷ്യനായി പിറക്കുവാൻ ദൈവം ന മ്മിലൊരുവനായപ്പോൾ നാഥൻ തിരഞ്ഞെടുത്തത് ലാളിത്യം തുളുമ്പി നിന്ന തൊഴുത്താണ്.

കാലങ്ങൾ ആണ്ടുകളായി അപ്രത്യക്ഷമാകുമ്പോൾ, ലോകം കൊറോണയുടെ മുൾമുനയിൽ ഷ്ടപ്പെടുമ്പോൾ ഈ ക്രിസ്മസ് കാലം ഏറെ സവിശേഷ നിറഞ്ഞതാണ്.. ഏറ്റവും കഷ്ടം നിറഞ്ഞ കഴിഞ്ഞ മാസങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ നിന്നു  തിരിയുമ്പോൾ ഇവിടെയാണ്   ഒരു സംഭവ കഥ ഞാനോർക്കുന്നു.
വടവാതൂർ സെമിനാരിയിലെ ഒരു വൈദീകനും, വൈദിക വിദ്യാർത്ഥികളും ദേവാലയത്തിൽ ബലിയർപ്പിക്കവെ ഉണ്ടായ ഒരു ഭൂമികുലക്കത്തിൽ  വിദ്യാർഥിക
ൾ ഓടി പുറത്തിറങ്ങി.   പുറത്തേക്ക് ഓടിയവർ എല്ലാം ശാന്തമായപ്പോൾ  അച്ചനെ തേടി. എവിടെയാണ് അന്വേഷിച്ചു. കണ്ടെത്തിയപ്പോൾ അവർ അത്ഭുതപ്പെട്ടു. ബലിവേദിയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന  അച്ചൻ.  അന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞു: കർത്താവിനെ വിട്ട് എവിടേക്കാ മക്കളെ  ഓടേണ്ടത്?   പുല്ക്കൂട് തേടിയുള്ള യാത്രയിൽ നമുക്ക് ഒന്ന് വിലയിരുത്താം. എന്തായിയിരുന്നു ഈ ജീവിതയാത്രയിൽ ചേർത്തു പിടിച്ചത്?  അന്തരംഗത്തിലെ ഉൾത്തുടിപ്പുകൾക്ക് അനന്ത സ്നേഹത്തെ അനുഭവിച്ചറിയാൻ ഈ ക്രിസ്തുമസ് നമ്മെ സഹായിക്കട്ടെ.

_ സി സോണിയ കെ ചാക്കോ, DC

Saturday, 8 August 2020

മുഖാവരണമില്ലാത്ത മനുഷ്യത്വം

 മുഖാവരണമില്ലാത്ത മനുഷ്യത്വം 





മനുഷ്യത്വത്തിന് 
ജാതി മതം ഇല്ല
സാമൂഹിക അകലമില്ല
കോവിഡ് ഇല്ല, മഴയില്ല
മുഖാവരണമില്ല, മുഖംമൂടിയും ഇല്ല.

ആഗസ്റ്റ് ആറാം തീയതിയും ഏഴാം തീയതിയും
രാജമലയിലും കരിപ്പൂരിലും ആയിരങ്ങൾ അതിനു ദൃക്സാക്ഷിയായി.


സ്വപ്നങ്ങളും, ഭയങ്ങളും നെഞ്ചിലൊതുക്കി പറന്നിറങ്ങിയപ്പോൾ ചിറകൊടിഞ്ഞവർക്ക്
ഉയിർ കൊടുത്തുയിരേകി ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ,
100 ജീവനുകൾക്ക് സ്വജീവനേകി ഭാരത പുത്രൻ ധീര വീര വൈമാനികൻ.
ഇനിയൊരു ടേക്ക് ഓഫിനായദ്ദേഹമില്ല. എല്ലാവർക്കും യാത്രാമംഗളങ്ങൾ ഏകി ഒന്നുമുരിയാടാതെ യാത്രചൊല്ലിയദ്ദേഹം.


ജീവിക്കാനായ് ഒരു ജോലി തേടിയെത്തി
മണ്ണിൽ പണിത് മണ്ണിനടിയിലായ
ജീവനുകൾ


കോവിഡും
ഉറക്കവും ഓർക്കാതെ കോഴിക്കോട്ടുകാരും ഇടുക്കിക്കാരും ഒന്നായി ഓടിയെത്തി...

ആപത്തിൽ അത്താണി ആവാൻ
അപരനായി ഒരുപിടി നന്മ നൽകാൻ
അതിജീവനം തനിച്ചല്ല ഒരുമിച്ചാണ് രാജമലയും കരിപ്പൂരും അത് കണ്ണീരിൽ തെളിയിക്കുന്നു.

കൈപിടി സഹായവുമായി
കേരളജനത അരികെ... ആപത്തിൽ നമുക്ക് പാർട്ടിയില്ല, മതമില്ല, സ്ഥാനമില്ല,
മാനവികത മാത്രം.

മനുഷ്യത്വം മതമാണ് മലയാളിക്ക്.
Sr സോണിയ കെ ചാക്കോ, DC 
മുഖാവരണമില്ലാത്ത മനുഷ്യത്വം മനുഷ്യത്വത്തിന് ജാതി മതം ഇല്ല സാമൂഹിക അകലമില്ല കോവിഡ് ഇല്ല, മഴയില്ല മുഖാവരണമില്ല, മുഖംമൂടിയും ഇല്ല. ആഗസ്റ്റ് ആറാം തീയതിയും ഏഴാം തീയതിയും രാജമലയിലും കരിപ്പൂരിലും ആയിരങ്ങൾ അതിനു ദൃക്സാക്ഷിയായി. സ്വപ്നങ്ങളും, ഭയങ്ങളും നെഞ്ചിലൊതുക്കി പറന്നിറങ്ങിയപ്പോൾ ചിറകൊടിഞ്ഞവർക്ക് ഉയിർ കൊടുത്തുയിരേകി ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ, 100 ജീവനുകൾക്ക് സ്വജീവനേകി ഭാരത പുത്രൻ ധീര വീര വൈമാനികൻ. ഇനിയൊരു ടേക്ക് ഓഫിനായദ്ദേഹമില്ല. എല്ലാവർക്കും യാത്രാമംഗളങ്ങൾ ഏകി ഒന്നുമുരിയാടാതെ യാത്രചൊല്ലിയദ്ദേഹം. ജീവിക്കാനായ് ഒരു ജോലി തേടിയെത്തി മണ്ണിൽ പണിത് മണ്ണിനടിയിലായ ജീവനുകൾ കോവിഡും ഉറക്കവും ഓർക്കാതെ കോഴിക്കോട്ടുകാരും ഇടുക്കിക്കാരും ഒന്നായി ഓടിയെത്തി... ആപത്തിൽ അത്താണി ആവാൻ അപരനായി ഒരുപിടി നന്മ നൽകാൻ അതിജീവനം തനിച്ചല്ല ഒരുമിച്ചാണ് രാജമലയും കരിപ്പൂരും അത് കണ്ണീരിൽ തെളിയിക്കുന്നു. കൈപിടി സഹായവുമായി കേരളജനത അരികെ... ആപത്തിൽ നമുക്ക് പാർട്ടിയില്ല, മതമില്ല, സ്ഥാനമില്ല, മാനവികത മാത്രം. മനുഷ്യത്വം മതമാണ് മലയാളിക്ക്. Sr സോണിയ കെ ചാക്കോ, DC

Saturday, 1 August 2020

200 anniversary of the death of St Francis Regis Clet

വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റിൻ്റെ 200-ാം ചരമ വാർഷികം തിരുന്നാൾ - ജൂലൈ 9 ചൈനാ മിഷൻ ഒരു സാഹസിക മിഷൻ ആയിരുന്ന കാലത്ത് അതൊരു സ്വപ്നമിഷൻ ആയി സ്വീകരിച്ചിറങ്ങി തിരിച്ച മിഷൻ സഭാംഗം ആയിരുന്നു ഫാ. റെജിസ് ക്ലെറ്റ്. ഈശോസഭക്കാരെ വിലക്കിയ സമയത്ത് ആ സാഹചര്യത്തിൽ താൻ സന്നദ്ധനാണെന്ന് ഫാ. റെജിസ് ക്ലെറ്റ് അധികാരികളെ അറിയിയിച്ചു. അക്കാലമത്രയും വിൻസെൻഷ്യൽ സെമിനാരിയിൽ ധാർമ്മിക ശാസ്ത്ര അധ്യാപകനായിരുന്നു മത പീഢനങ്ങളുടെ എത്രയെത്ര വർഷങ്ങൾ കഴിഞ്ഞാലും ജ്വലിക്കുന്ന വിശ്വാസത്തിന് ഒരു കൊച്ചു നാമ്പെങ്കിലും അവശേഷിക്കും എന്നതിൻ്റെ തെളിവാണ് കൊറോണ വൈറസിൻ്റെ മാതൃദേശമായ ചൈനയിലെ വുഹാനിൽ ഇന്നും നിലനിൽക്കുന്ന വിശ്വാസം. കമ്യൂണിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും ആദർശ വാദികൾ സഭാമക്കളെ രാജ്യദ്രോഹികളായി കണക്കാക്കി നിഷ്ഠൂരമായ പീഢകളാൽ മരണത്തിനിരയാക്കിയെങ്കിലും അന്നും ഇന്നും അനേകം മിഷനറിമാരുടെ സ്വപ്നഭൂമിയാണ് ചൈന. ക്രിസ്തുവിശ്വാസം സാക്ഷ്യപ്പെടുത്തുക എന്ന സ്വപ്നവും നെഞ്ചിലേറ്റി യേശുവിൻ്റെ പീഢക്കൾക്ക് സദൃശ്യമായ പീഢനങ്ങൾക്കിരയായി മരണത്തെ പുൽകിയ പുണ്യ വിൻസെൻഷ്യൻ (C M) വൈദികരാണ് വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ്. 1748 ൽ ഫ്രാൻസിലെ ഗ്രനോബിലിൽ ജനനം.1769 ൽ മിഷൻ സഭയിൽ അംഗമായി ചേർന്നു. തിരുപ്പട്ടത്തിന് ശേഷം മോറൽ തിയോളജി പ്രൊഫസർ ആയി സേവനമനുഷ്ടിക്കുകയായിരുന്നു. 1789 ലെ ഫ്രഞ്ച് വിപ്ലവത്തിന് ശേഷം 1792 ൽ ചൈനയിലേക്ക് സുവിശേഷം പ്രസംഗിക്കുവാൻ പോകുവാൻ നിയോഗിതനായി. തുടർന്നുള്ള ദീർഘമായ 28 വർഷക്കാലം ചൈനയിൽ ഒരു യഥാർത്ഥ മിഷനറി ആയി ഫാദർ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് ജീവിച്ചു. ഒരു വലിയ പ്രവശ്യയുടെ ഉത്തരവാദിത്വം കൂടുതൽ വർഷവും തനിച്ചാണ് ചെയ്തത്.അവിടെ അദ്ദേഹം നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നായിരുന്നു. മണ്ടാരിൻ പOനം. 1819 ൽ ചൈനയിലുണ്ടായ അപ്രതീക്ഷിത മഹാമാരിക്ക് കാരണക്കാർ ക്രൈസ്തവരാണെന്ന ആരോപണത്താൽ എല്ലാ ക്രൈസ്തവരേയും വധിക്കുവാൻ രാജ കല്പന വന്നു. ഫ്രാൻസിസച്ചൻ ഒരു വേദോപദേശിയാൽ ഇത്തിരി കാശിനു വേണ്ടി ഒറ്റികൊടുക്കപ്പെട്ട് അറസ്റ്റിലായി.1819 ജൂലൈ പതിനാറാം തീയതി അധികാരികൾ കുറ്റമാരോപിച്ച് തടങ്കലിടച്ചു. പടയാളികൾഅദ്ദേഹത്തെ വളരെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ജയlലിൽ വച്ച് ഒരു വിൻസെൻഷ്യൻ വൈദികനെ കണ്ടുമുട്ടിയപ്പോൾ അനുരഞ്ജന കൂദാശ സ്വീകരിച്ചു.1820 ജനുവരി ഒന്നാം തീയതി മുതൽ അദ്ദേഹത്തിനുള്ള ശിക്ഷയായി തൂക്കു മരണം വിധിക്കപ്പെട്ടു. 320 മൈൽ ബന്ധിതനായി കൊലക്കളത്തിലേക്ക് അച്ചനെ നടത്തി. മരണത്തിനു തൊട്ടുമുൻപ് കുരിശിനു മുന്നിൽ മുട്ടുകുത്തി തൻറെ നെറ്റിയിലും കുരിശു വരച്ചു. തന്നെ തന്നെ ദൈവത്തിന് വലിയ നൽകുന്നതിനുള്ള അടയാളമായിരുന്നു അത്. 200 വർഷങ്ങൾ മുൻപ്, 1820 ഫെബ്രുവരി പതിനെട്ടാം തീയതി കുരിശിൽ തൂക്കി കഴുത്തുഞെരിച്ചു കൊല്ലുകയും ചെയ്തു. "ഈ ജീവിതം വെടിഞ്ഞ് കർത്താവിൽ വിലയം പ്രാപിക്കുവാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു '' എന്ന് പറഞ്ഞിരുന്ന അച്ചൻ അങ്ങനെ ശ്വാസം മുട്ടി, രക്തം വാർന്ന് അദ്ദേഹം യേശുവിൽ വിലയം പ്രാപിച്ചു.. 28 വർഷത്തെ കഠിനമായ സുവിശേഷവിശേഷ പ്രഘോഷിച്ചതിൻ്റെ അവസാനം ചെമ്മണ്ണിലെ ആദ്യ രക്തസാക്ഷിയെ 1900 മെയ് 27-ാം തിയ്യതി വാഴ്ത്തപ്പെട്ടവനായി തിരുസഭ ഉയർത്തി. രണ്ടായിരത്തിലെ മഹാ ജൂബിലി വർഷത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ട ഫ്രാൻസിസ് രജിസ് ക്ലെറ്റിനെ മറ്റ് 119 ചൈനീസ് സാക്ഷികൾക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചു. ചെങ്കൊടിയാൽ മനസ്സ് നിർവീര്യമാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ നാടല്ല ചൈന, കൊറോണ വൈറസിനാൽ പൊട്ടി പുറപ്പെട്ട വുഹാനിലെ ആളുകളുടെ മാത്രമല്ല ചൈന, കമ്യൂണിസപ്രത്യയശാസ്ത്രത്തിൻ്റെവേരുകൾ ബാക്കി വച്ച നാടുമല്ല ചൈന. ഇന്നും വിശ്വാസത്തിൻറെ നാമ്പുകൾ കിളിർത്തു നിൽക്കുന്ന, വിശ്വാസത്തിൽ വളരുവാൻ കൊതിക്കുന്ന, ഉള്ളിൽ കത്തുന്ന വിശ്വാസത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ അനേകം വിശ്വാസികൾ ജീവിക്കുന്ന നാടു കൂടിയാണ് ചൈന. വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് പറയുമായിരുന്നു: "നമ്മുടെ യഥാർത്ഥ ഭവനം സ്വർഗ്ഗമാണ്. ഈ ലോകത്തിലെ ഏത് രാജ്യത്ത് നിന്നും സ്വർഗ്ഗീയ ഭവനത്തിലേക്ക് നമുക്ക് പ്രവേശനമുണ്ട് ". തെക്കു കിഴക്കൻ ഫ്രാൻസിൽ ജനിച്ച വിശുദ്ധ ഫ്രാൻസിസ് റെജിസ് (1748- 1820 ) ഫെബ്രുവരി 18 ന് സ്വർഗ്ഗത്തിലിടം പിടിച്ചതിൻ്റെ 200-ാം വാർഷികമാണ് 2020 ആണ്ട്.കൂടാതെ വിശുദ്ധപദവിയിലേക്ക് ഉയർത്തിയതിൻ്റെ 20-ാം വാർഷികവുമാണ്. ചൈനയിലെ പല ദേവാലയങ്ങളിൽ ഇന്നും ഫ്രാൻസിസ് രജിസിൻ്റെ രൂപങ്ങൾ കാണുവാൻ കഴിയും. പെർബോയറുടെയും റെജി നിൻ്റെയും യും അടക്കിയ ശവകുടീരം ഏറ്റവും വലിയ ബഹുമാനത്തോടെയും ഭക്തിയോടെയും അവിടുത്തെ വിശ്വാസികൾ ഇന്നും കാത്തു പോകുന്നു... സി സോണിയ കെ ചാക്കോ, DC

come Holy Spirit

ആത്മാവെ നീ വരേണമേ അകതാരിൽ നീ നിറയണമേ. ആകുലതകളകറ്റി നി നിറയൂ ആശീർവ്വദിക്കൂ നിൻ വരങ്ങളാൽ സ്നേഹമായ് ശക്തിയായ് നിറയണമേ ത്യാഗമായ് ശാന്തിയായ് ചൊരിയണമേ സഹനശക്തിയാൽ നിറയണമേ വിശ്വാസത്താൽ ജ്വലിക്കുന്നിൽ വരദാനഫലങ്ങളാൽ വരണേ. അറിവിലും ബുദ്ധിയിലും നിറയണേ ആലോചന ഭക്തിയാൽ കനിയണേ ദൈവഭയത്താൽ ജ്വലിക്കണേ ദൈവാത്മാവേ നിൻ ദാനങ്ങളാൽ നിത്യ സഹായകനേ പരിശുദ്ധാത്മാവേ നിത്യം വഴി നടത്തണേ... സോണിയ കെ ചാക്കോ,DC

Pedro Opeka

പട്ടിണിയിൽ നിന്നും പ്രത്യാശയിലേക്ക് കുപ്പത്തൊട്ടിയിലെ പട്ടക്കാരൻ പട്ടിണിയിൽ നിന്നും പ്രത്യാശയിലേക്ക് 10000 ളെ നയിച്ച പ്രേഷിതനായ ഫാദർ പാബ്ലോ പെദ്രോ ഒപേക്ക, എന്ന CM വൈദികൻ്റെ സേവനങ്ങളെ കുറിച്ച് ഒരു കുറിപ്പ് 1989 ൽ ഞാൻ മഡഗാസ്കറിൽ മിഷനറി ആയി വന്നപ്പോൾ വളരെ വേദനിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു: നൂറുകണക്കിന് കുഞ്ഞുങ്ങൾ ആകെ വൃത്തിയില്ലാത്ത വേഷവും ദേഹമാകെ ചെളിയും അഴുക്കും പുരണ്ട് കുപ്പത്തൊട്ടിയിൽ പന്നികളോടും നായ്ക്കളോടും എലികളോടും ഭക്ഷണത്തിനു വേണ്ടി മത്സരിച്ച് എന്തെങ്കിലും വയറു നിറയ്ക്കാൻ കിട്ടുമോ എന്ന് തിരയുകയായിരുന്നു. ചിലപ്പോൾ അവർ നൂറല്ല ആയിരങ്ങൾ ആയിരുന്നു. ഒരു ദേശത്തിൻറെ പുനരുദ്ധാരണത്തിന് പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് ഒരു വ്യക്തി വിചാരിച്ചാൽ മാറ്റം വരുത്തുവാൻ കഴിയുമെങ്കിൽ അതിനുള്ള ജീവിക്കുന്ന സാക്ഷ്യമാണ് പിയത്രോ ഒപേക്ക അച്ചൻ. അച്ചനെ ഇന്നു ജീവിക്കുന്ന വിശുദ്ധനായി മഡഗാസ്കറിലെ അക്കാമസോയയിലെ ആളുകൾ കാണുന്നു. മാലിന്യത്തില് മിഷനറി, അക്കമ സോയയുടെ അപ്പച്ചൻ, വിശുദ്ധനായ വിപ്ലവകാരി, ഗാർബേജിലെ മിഷനറി, അക്കമ്മ സോയ സൗഹൃദസംഘടനയുടെ സ്ഥാപക പിതാവ്, നോബൽ സമ്മാന നോമിനി തുടങ്ങിയ നിരവധി പേരുകൾ ഒപേക്ക അച്ചന് വിളിപ്പേരായുണ്ട്. മഡഗാസ്കറിലെ പ്രത്യേകിച്ചും അക്കമസോയയുടെ പ്രിയങ്കരനായ വൈദികൻ പാബ്ലോ പിയത്രേ ഒപേക്ക, CM 1948 ജൂൺ 29ന് അർജൻറീനയിൽ ബുവനസ് ഐരസിലാണ് ജനിച്ചത്. മാതാപിതാക്കൾ യുഗോസ്ലാവിയയിൽ നിന്ന് കുടിയേറിയവരാണ്. ബാലനായ ഒപെക്ക ഒമ്പതാം വയസ്സുമുതൽ പിതാവിനോടൊപ്പം കട്ടകൾ ചുമക്കുവാൻ സഹായിച്ചു. പതിയെ മേസ്തിരി പണിയും അപ്പനിൽ നിന്നും പഠിച്ചു. പതിനഞ്ചാം വയസ്സിൽ ഒരു മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായ ഒപ്പക്കയുടെ മനസ്സിലേക്ക് ദൈവവിളി ചിന്തകൾ കടന്നു വന്നു. എങ്കിലും പതിനേഴാം വയസ്സിൽ തനിക്ക് പ്രിയപ്പെട്ട ഫുട്ബോൾ കളി മാറ്റിവെച്ച് വൈദികനാകാൻ ഇറങ്ങിത്തിരിച്ചു ബുവനസ് ഐരസ്സിലെ വിശുദ്ധ വിൻസെൻ്റ് ഡി പോളിനാൽ സ്ഥാപിതമായ മിഷൻ വൈദികരുടെ (Congregation of the Mission) സെമിനാരിയിൽ ചേർന്നു. തൻറെ ദൈവശാസ്ത്ര പഠനകാലത്ത് ഫ്രാൻസിസ് മാർപാപ്പയുടെ ഒരു ശിഷ്യൻ കൂടിയായിരുന്നു ഫാദർ ഓപേക്ക. 1975 സെപ്റ്റംബർ 28 വൈദികനായി. തിരുപ്പട്ടം സ്വീകരിച്ച ഒപ്പേക്ക അച്ചന് ആദ്യ നിയമനം ലഭിച്ചത് മലഗാസ്കറിലേക്ക് ഒരു മിഷനറി ആയിട്ട് പോകുവാൻ ആയിരുന്നു. അദ്ദേഹത്തിന് സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഇറ്റാലിയൻ, മലഗാസി ലാറ്റിൻ തുടങ്ങി ഏഴ് ഭാഷകളിൽ വളരെ നൈപുണ്യം ഉണ്ടായിരുന്നു. 1989 ൽഅൻറനനാരിവോയിൽ സുപ്പീരിയർ ആയി നിയമനം ലഭിച്ചപ്പോഴാണ് അവിടുത്തെ ഒരു ഭൂപ്രദേശം മുഴുവൻ അവിടെ വ്യാപിച്ചുകിടക്കുന്ന മാലിന്യ നിക്ഷേപവും അതിൽ കയറി ഇറങ്ങി ജീവിക്കുന്ന നൂറുകണക്കിനാളുകളെയും അച്ചൻ കണ്ടത്. ആദ്യമായി അവിടെത്തിയപ്പോൾ നഗരത്തിൻറെ പ്രാന്തപ്രദേശത്ത് ഒരു മാലിന്യക്കൂമ്പാരമലയാണ് അദ്ദേഹത്തിന് കാണുവാൻ സാധിച്ചത് . നായ്ക്കൾക്കും പന്നി കൾക്കും എലികൾക്കും ഇടയിൽ ഭക്ഷണത്തിനായി മത്സരിക്കുന്ന ആയിരക്കണക്കിന് കുട്ടികളും ചില മുതിർന്നവരും. ദാരിദ്ര്യത്താൽ നിറഞ്ഞ ആയിരങ്ങൾക്ക് ഉപജീവനമാർഗ്ഗം ആയിരുന്നു ആ കുപ്പയിലെ ജോലികൾ. ഫാദർ ഒപേക്കയുടെ ഉള്ളിലെ വിൻസെൻഷ്യൻ ദൈവവിളി ഏറ്റവും അധികം പ്രാവർത്തികമാക്കേണ്ടത് ഈ മക്കളോട് ആണെന്ന് മനസ്സ് മന്ത്രിച്ചു. സമൂഹത്തിൻ്റെഎറ്റവും അടിത്തട്ടിലേക്ക് എന്നും ഇറങ്ങി ചെന്ന വിശുദ്ധ വിൻസെൻറ് ഡി പോളും, ആ പാത പിൻതുടർന്ന നൂറു കണക്കിന് വിൻസെൻഷ്യൻ വിശുദ്ധരും പ്രചോദനമേകി... എല്ലാറ്റിനും ഉപരി അനുദിന ബലിയർപ്പണത്തിലൂടെ ഹൃദയത്തിലെഴുന്നള്ളി വന്ന ഈശോ തന്നെയാണ് ആ അഴുക്കു നിറഞ്ഞ കുപ്പയിൽ ഓടി നടക്കുന്നതെന്ന സത്യം അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും അവരിലേക്ക് ഇറങ്ങി ചെല്ലുവാൻ ഉത്തേജനം നല്കുകയും ചെയ്തു. ഒട്ടിയ വയറുകൾക്ക് വചനം പ്രസംഗിച്ചു കാര്യമില്ലെന്ന് നന്നായി അറിയാവുന്ന വൈദികന് അനിവാര്യമായ പ്രവർത്തനം ചെയ്യുവാനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു... ആയിരക്കണക്കിന് കുടുംബങ്ങളെ മാലിന്യ നരകത്തിൽ നിന്നും ഒരു സ്വർഗീയ നഗരത്തിലേക്ക് കൈപിടിച്ചുയർത്താൻ ആയി അദ്ദേഹത്തിൻറെ പുതിയ പദ്ധതികൾ ദൈവതിരുമുമ്പിൽ മെനഞ്ഞെടുത്തു. ഒപേക്കയച്ചൻ പറഞ്ഞു: "സഹായത്തിനു വേണ്ടി നിലവിളിക്കുന്ന ഒരുകൂട്ടം ആളുകളെ ഞാനവിടെ കണ്ടു. രാഷ്ട്രീയ പ്രവർത്തകർ അവരെ കേട്ടില്ലെന്ന് നടിച്ചു... എവിടെ സേവനം ആവശ്യമുണ്ടോ അവിടെയാണ് നാം പോകേണ്ടത് എന്ന് എനിക്ക് മനസ്സിലായി". യാതൊരു വിദേശ സഹായ പിന്തുണയുമില്ലാതെ, ഒരു NGOയുടെ പ്രവർത്തനവും ഇല്ലാതെ ചേരിയിലും കുപ്പയിലും അലഞ്ഞ് നടന്ന് ജീവിതംമുന്നോട്ടു നീക്കിയ ആയിരക്കണക്കിന് മലഗാസികൾക്ക് ഉപജീവന മാർഗവും, വീടും, വിദ്യാഭ്യാസവും, ആരോഗ്യ സംരക്ഷണവും ഉണ്ടായി "അക്കാമസോയ " ( സുഹൃത്സംഘം) ''എന്ന പേരിൽ ഒപേക്കഅച്ചൻ തുടങ്ങിയ തുടങ്ങിയ ഒരു സംഘടന വഴി 'സുഹൃത്ത് സംഘം' എന്നാണ് ഈ വാക്കിൻ്റെ അർത്ഥം. ചെളിപുരണ്ട മുഷിഞ്ഞുനാറിയ നടന്നിരുന്ന കുഞ്ഞുങ്ങളെ അച്ചൻ ആദ്യം സംഘടിപ്പിച്ചു. അവർക്ക് കഥകൾ പറഞ്ഞു കൊടുത്തു ഭക്ഷണവും, വിദ്യാഭ്യാസവും നൽകി. ബൈബിൾ കഥകളിലൂടെ ദൈവവചനം പ്രഘോഷിച്ചു. ചെറുപ്പത്തിലെ മേസ്തിരി ജോലിനോക്കി അപ്പനെ സഹായിച്ചിരുന്ന അച്ചൻ യുവജനങ്ങളെയും കുടുംബത്തെയും എങ്ങനെ വീട് നിർമിക്കാം എന്ന് പഠിപ്പിക്കുകയും, അവർക്കൊപ്പം നിന്ന് പണിയെടുക്കുകയും ചെയ്തു. 30 വർഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം നാലായിരത്തിലധികം വീടുകൾ നിർമിക്കുകയും 25,000 ആളുകൾക്ക് ഇന്ന് തല ചായ്ക്കുവാൻ ഒരു ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ് ചെയ്തു 10 സ്കൂളുകളും രണ്ട് സ്റ്റേഡിയങ്ങളും, ക്ലിനിക്കും അക്കമസോയിൽ അദ്ദേഹം തൻറെ സംഘടന വഴി അവിടുത്തെ ദരിദ്രരായ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങൾക്ക് വേണ്ടി നിർമ്മിച്ചു. ദാരിദ്ര്യത്തെ അടിച്ചമർത്താൻ നമുക്ക് സാധിക്കുന്നത് വാക്കുകൾകൊണ്ടും, കടലാസ് പത്രികകളും കോൺഫറൻസ് വഴിയും , സമ്മേളനങ്ങൾ കൊണ്ടുമല്ല. ദാരിദ്ര്യത്തെ കൊണ്ട് തന്നെ നമുക്ക് അടിച്ചമർത്താൻ സാധിക്കും എന്ന് പറയാറുണ്ട് " ഒപേക്കയച്ചൻ. ഒരു പ്രദേശത്തെ ആളുകളുടെ ജീവിത നിലവാരം ഉയർത്തിയപ്പോൾ അവരുടെ ആത്മീയ നിലവാരവും ഒരേപോലെ ഉയർത്തുവാൻ അദ്ദേഹം മറന്നില്ല. 1600 കളുടെ ആരംഭത്തിൽ തന്നെ തൻറെ മിഷനറിമാരായ അച്ചൻമാരെ സുവിശേഷവുമായി വിശുദ്ധ വിൻസെൻറ് ഡി പോൾ പറഞ്ഞ വാക്കുകൾ ഒപേക്ക അച്ചൻ്റെ മനസ്സിൽ വീണ്ടും ഉയർത്ത് എഴുന്നേറ്റിരുന്നു. 400 വർഷങ്ങൾക്ക് കഴിഞ്ഞെങ്കിലും ഇന്നലെ പോലെ അദ്ദേഹം ഓർത്തെടുത്തു. വിശന്നിരിക്കുന്ന വർക്ക് വയർ നിറയ്ക്കാതെ സുവിശേഷം പ്രസംഗിക്കുവാൻ ആവില്ലല്ലോ. ശാരീരികവും ആത്മീയവുമായ പരിചരണം അനിവാര്യമാണ്. ഓരോ പാവപ്പെട്ടവനും അക്കമസോയയിൽ ജീവിത നിലവാരം ഉയർന്നു...ആത്മീയതയും ഉണർന്നു. അനുദിന കുർബാനയും വർഷത്തിൽ നാലുതവണ അക്കമസോയാ മലയിൽ ദിവ്യബലിയിൽ കണക്കിന് മേലെ ആളുകൾ ഒന്നിച്ചു കൂടാറുണ്ട്. 2019 സെപ്റ്റംബർ എട്ടിന് ഫ്രാൻസിസ് മാർപാപ്പയുടെ മഡഗാസ്കർ സന്ദർശനവേളയിൽ അക്കമസോയ മലയിൽ പരിശുദ്ധ പിതാവ് തൻ്റെ പൂർവ്വ ശിഷ്യനായ ഫാദർ ഒപ്പേക്കയ്ക്കൊപ്പം, മിഷൻ സഭാ സുപ്പീരിയർ ജനറൽ തോമസ് മാവരിക്കച്ചനും അനേകം വിൻസെൻഷ്യൻ മിഷൻ വൈദീകർ ഒരുമിച്ച് ദിവ്യബലി അർപ്പിക്കുകയും ചെയ്തത് മഡഗാസ്കറിന് തന്നെ ഒരു ചരിത്ര സംഭവമായിരുന്നു. ദിവ്യബലി നടന്നത് അക്കമസോയയിലെ മലയിലെ തുറന്ന സ്ഥലത്താണ് - ഒരു പാറമടയിൽ. വിശ്വാസികൾ ദിവ്യബലിക്കായി അണി ചേർന്നത് മലഞ്ചെരുവിലും പാറമേടയിലുമാണ്. ദിവ്യബലിയർപ്പണത്തിന് ശേഷം കുപ്പയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ ചില കുടുംബങ്ങളെ നേരിൽ സന്ദർശിക്കുവാനും മാർപ്പാപ്പ മറന്നില്ല. വിശ്വാസത്തിൻറെ ദീപം കഠിനാധ്വാനത്തിലൂടെ കത്തിച്ചു പ്രത്യാശയുടെ പ്രകാശം ഒരു ദേശം മുഴുവൻ പരത്തി... മാലിന്യനരകത്തെ പ്രത്യാശാനഗരമാക്കി അക്കമസോയയുടെ പ്രിയങ്കരനും അവർക്ക് ജീവിക്കുന്ന വിശുദ്ധമാണ് വിൻസെൻഷ്യൻ ചൈതന്യം അതിൻറെ പൂർണ്ണതയിൽ ജീവിക്കുന്ന ഒപേക്ക അച്ചൻ. അദ്ദേഹത്തിന് സ്വർഗ്ഗം ആശിസ്സേകുമ്പോൾ ലോകം അത്ഭുതത്തോടെ മിഴിയുയർത്തി ആശംസകളേകുകയാണ്. രാഷ്ട്രങ്ങൾ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് ഗവൺമെൻറിൻറെ ഉന്നത സേവന പദമായ നെപ്പോളിയൻ ലീജിയൻ ബഹുമതി അദ്ദേഹത്തിനു ലഭിച്ചു. സ്ലോവാക്യൻ ഭരണകൂടവും അദ്ദേഹത്തിൻറെ സംഭാവനകൾ കണ്ടു അവിടുത്തെ രാജ്യത്തിലെ ഏറ്റവും ഉയർന്ന ബഹുമതി നൽകി ആദരിച്ചു. 2012 ഒപേക്ക അച്ചൻ്റെ പേര് സമാധാന നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെടുകയും ചെയ്തു. ജനഹൃദയങ്ങളിൽ പ്രത്യാശയുടെ പ്രകാശവും വിശുദ്ധിയുടെ പരിമളവും പതിനായിരങ്ങൾക്ക് പകർന്ന് ഇന്നും മഡഗാസ്കറിൽ തീഷ്ണതയോടെ കർത്താവിനായി ശുശ്രൂഷ ചെയ്യുകയാണ് 72 കാരനായ ഈ വിൻസെൻഷ്യൻ വൈദികൻ പെദ്രോ ഒപേക്ക, CM. ഈ തീഷ്ണവാനായ അച്ചെൻ്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ. -സി. സോണിയ കെ ചാക്കോ, DC

ഫ്രാൻസിസ് വാൻ ത്വാൻ

കാരാഗൃഹത്തെ ദേവാലയമാക്കി മാറ്റിയ കർദ്ദിനാൾ ഫ്രാൻസിസ് വാൻ ത്വാൻ "റ്റോഡാ പാസാ" "എല്ലാം കടന്നു പോകും" എന്ന അമ്മത്രേസ്യയുടെ വാക്കുകളാണ് ബിഷപ്പ് ഫ്രാൻസിസ് സേവ്യർ വാൻ ത്വാൻ തൻ്റെ സ്ഥാന മോതിരത്തിൽ പതിച്ചിരുന്നത്. വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ തടങ്കലിൽ നീണ്ട പതിമൂന്നു വർഷത്തെ അന്ധകാരത്തിലെ അരണ്ട വെളിച്ചത്തിൽ നിന്നും പ്രത്യാശയുടെ പ്രകാശത്തിലേക്ക് ക്രമേണയുള്ള യാത്രയും ഇന്നും പ്രത്യാശയുടെ കാവൽ ഗോപുരം ആയി നിലകൊണ്ട് വിയറ്റ്നാമിലും ഏഷ്യയിലും മാത്രമല്ല കത്തോലിക്കാ സഭ മുഴുവനും അത്ഭുതങ്ങൾ വിരിയിച്ച കർദ്ദിനാളാണ് ഫ്രാൻസിസ് വാൻ ത്വാൻ. 2007 നവംബർ 30 ന് ബെനഡിക്റ്റ് 16-ാംമൻ മാർപാപ്പ എഴുതിയ 'സ്പേ സാൽവി' എന്ന ചാക്രിക ലേഖനത്തിൽ കർദ്ദിനാൾ ഫ്രാൻസിസ് മെത്രാൻ്റെ പ്രത്യാശ നിറഞ്ഞ പ്രാർത്ഥനാ ജീവിതത്തെ കുറിച്ച് പാപ്പാ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്: "ആരും എന്നെ ശ്രവിക്കാത്തപ്പോൾ എന്നെ ദൈവം ശ്രവിക്കുന്നു. എനിക്ക് ആരോടും സംസാരിക്കാൻ കഴിയാത്തപ്പോഴും എനിക്ക് ദൈവത്തോട് സംസാരിക്കുവാൻ കഴിയുന്നു. എന്നെ സഹായിക്കുവാൻ ആരും ഇല്ലാത്തപ്പോൾ ദൈവത്തിനു സഹായിക്കുമായിരുന്നു. ഏകാന്തതയിൽ, നിശ്ശബ്ദതയിൽ അന്ധകാരത്തിൽ ഞാൻ മുങ്ങി ഇരിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോൾ ഞാൻ ഒരിക്കലും തനിച്ചായിരുന്നില്ല എന്ന ധൈര്യം എന്നിൽ നിറഞ്ഞു". മനുഷ്യൻ എത്തിച്ചേരുവാൻ ആവുന്നതിനും അപ്പുറത്തുള്ള പ്രത്യാശ കൈവരിക്കുവാൻ ആ ഏകാന്ത വസത്തിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു. [ഒമ്പതുവർഷം ഏകാന്ത തടങ്കലും നാലുവർഷം അല്ലാതെയുള്ള തടങ്കലുമായി മൊത്തം ] ) 13 വർഷം നീണ്ടു നിന്ന കർദ്ദിനാളിൻ്റെ ജയിൽവാസ അനുഭവത്തിൽ നിന്നും ബനഡിറ്റ് പതിനാറാമൻ മാർപാപ്പ അടിവരയിട്ട് എഴുതിയതാണ് ഈ വാക്കുകൾ. 1928 ഏപ്രിൽ 17ന് വിയറ്റ്നാമിൽ ജനിച്ച ഫ്രാൻസിസ് മെത്രാൻ്റെ പൂർവ്വികരിൽ പലരും വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരായിരുന്നു. അവർ പകർന്നുകൊടുത്ത ജീവിക്കുന്ന വിശ്വാസത്തിൻറെ ചെഞ്ചോര ഫ്രാൻസിസ് സിരകളിലൂടെയും ചലിച്ചുകൊണ്ടിരുന്നു. 1953 ജൂൺ 11-ാം തിയതി അദ്ദേഹം വിയറ്റ്നാം രൂപതയിൽ വൈദികനായി. ഊർജ്ജസ്വലനും, എട്ടു ഭാഷകൾ അനായാസം സംസാരിക്കുകയും ചെയ്ത അച്ചൻ നിരവധി കഴിവുകളാൽ വിളങ്ങിയ വ്യക്തിത്വമായിരുന്നു. റോമിലെ ഉന്നത പഠനത്തിനു ശേഷം 1967 ജൂൺ 24-ാം തിയതി വിയറ്റ്നാമിലെ രൂപതയുടെ മെത്രാനായി വിശുദ്ധ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു. ഫ്രാൻസിസ് വാൻ ത്വാൻ മെത്രാനെ അധികം താമസിയാതെ തന്നെ 1975-ൽ രൂപതയുടെ കോ അഡ്ജതൂർ മെത്രാനായി അവരോധിച്ചു കൊണ്ടുള്ള ഉത്തരവ് ബഹുമാനപ്പെട്ട പോൾ ആറാമൻ മാർപാപ്പ നൽകിയിരുന്നു. അതനുസരിച്ച് ആ വർഷം ഓഗസ്റ്റ് 15 ആം തീയതി സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച മെത്രാനെ തേടി എത്തിയത് കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ കൈവിലങ്ങുകളും കരിങ്കൽ തടവറയും ആയിരുന്നു. വിശ്വാസത്തെ പ്രതി മഹനീയമായ സാക്ഷ്യം വഹിക്കാനുള്ള ഉന്നതമായ വിളിയുടെ ഏറ്റവും വേദന നിറഞ്ഞ ഭാഗമായിരുന്നു അത് . മറ്റ് 1400 ഓളം വിയറ്റ്നാം പൗരന്മാർക്കൊപ്പം ഫ്രാൻസിസ് മെത്രാനും യാതൊരു വിചാരണയും ഇല്ലാതെ ജയിലിലടയ്ക്കപ്പെട്ടു. വെറുംകയ്യോടെ വന്നതിനാൽ അവശ്യസാധനങ്ങൾക്ക് ഉള്ള കുറിപ്പ് കൊടുത്തു വിട്ടതിൽ വീഞ്ഞും, ഓസ്തിയും വയറു വേദനയ്ക്കുള്ള മരുന്നായി എഴുതി കൊടുത്തു വിടാൻ അദ്ദേഹം മറന്നില്ല. അതനുസരിച്ച് വയറുവേദന എന്ന കുറിപ്പ് ഒട്ടിച്ചു കുറച്ചു വീഞ്ഞും ചെറുതായി മുറിച്ച് ഓസ്തികളും അദ്ദേഹത്തിനുവേണ്ടി അയച്ചിരുന്നു. മറ്റനേകം തടവുകാർക്കൊപ്പം അറുപതോളം ആളുകൾ ഉണ്ടായിരുന്ന പൊതു മുറിയിലായിരുന്നു കിടന്നത്. അവരിലെ കത്തോലിക്കാ സഹോദരന്മാരെ അരികെക്കൂട്ടി അദ്ദേഹം എല്ലാദിവസവും രാത്രി ഒമ്പതരയ്ക്ക് ശേഷം ദിവ്യബലിയർപ്പിച്ചു. കൊതുകുവലക്കടിയിൽ കുനിഞ്ഞു കിടന്ന് കൈപ്പത്തി ബലിവേദിയാക്കി രണ്ടു തുള്ളി വീഞ്ഞും, ഒരു തുള്ളി വെള്ളവും കൊണ്ട് ആരുമറിയാതെ ഇടറിയ സ്വരത്തിൽ എന്നാൽ അത്യുച്ചത്തിൽ മനസ്സിൽ പ്രാർത്ഥനകൾ ചൊല്ലി അനുദിന ബലിയർപ്പിച്ചു. കുർബാനയായി മാറിയ തിരുവോസ്തിക്കഷ്ണങ്ങളിൽ ഒരെണ്ണം സിഗരറ്റ് പാക്കറ്റുകൾ കൊണ്ട് ഉണ്ടാക്കിയ കൊച്ചു കവറിലിട്ട് അദ്ദേഹം എപ്പോഴും കീശയിൽ കാത്തുസൂക്ഷിച്ചു. ( മറ്റൊന്നും തടവുകാർക്ക് ലഭിച്ചിരുന്നില്ല) കത്തോലിക്കരായവരുടെ ഇടയിലേക്ക് നടക്കുമ്പോൾ അവർക്ക് അനുദിന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന ഭക്തിസാന്ദ്രമായ നിമിഷങ്ങൾ ആയിരുന്നു. അവരുടെ കൂടെയുള്ള ഉടയവൻ - സ്വന്തം ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട തടവുകാർക്ക് ഉടയതമ്പുരാൻ എപ്പോഴും കൂടെയായിരുന്നു എന്നനുഭവവേദ്യമായി. അവർണ്ണനീയമായ പ്രത്യാശയിൽ അവരുടെ ഹൃദയങ്ങൾ നിറഞ്ഞു മനസ്സിലും, പിന്നെ ചുറ്റിലും. കത്തോലിക്കർക്ക് മാത്രമല്ല ബുദ്ധമതക്കാരും മറ്റു മതസ്ഥരായ പലർക്കും എന്തിന് കമ്മ്യൂണിസ്റ്റുകാരിലേക്കും ഒരുപോലെ പ്രത്യാശയുടെ മെഴുകുതിരി പ്രകാശം ഫ്രാൻസിസ് മെത്രാൻ പകർന്നിരുന്നു. രാത്രി നേരങ്ങളിൽ തടവുകാർ നിശബ്ദരായി ദിവ്യകാരുണ്യ സന്ദർശനത്തിനായി ഓരോരുത്തരും താന്താങ്ങളുടെ ഊഴമനുസരിച്ച് വന്ന് ഈശോയെ ആരാധിച്ചു മടങ്ങി. ഒരിക്കലും മറക്കാനാവാത്ത വിധത്തിൽ ദിവ്യകാരുണ്യ ഈശോ അവരെ അനുഗ്രഹിച്ചിരുന്നു. അവർക്ക് ഓരോരുത്തർക്കും അത് ആ ഏകാന്തതയിൽ അനുഭവവേദ്യവുമായി. വിശുദ്ധ കുർബാന ക്രിസ്ത്യാനികളെ തീക്ഷ്ണതയുള്ളവരാക്കി. അന്യമതസ്ഥരെ ക്രിസ്ത്യാനികൾ ആക്കി. ആർക്കും തടയുവാൻ കഴിയാത്തത്ര സ്നേഹത്താൽ ക്രിസ്തു ഞങ്ങൾ പൊതിഞ്ഞു എന്ന് അവരിൽ പലരും പിന്നീട് സാക്ഷ്യപ്പെടുത്തി. നീണ്ട 13 വർഷങ്ങളിൽ ഞാനെൻ്റെ ആത്മീയവും ശാരീരികമായ ബലഹീനതകൾ മനസ്സിലാക്കി. ചില നിമിഷങ്ങളിൽ എനിക്കൊന്ന് പ്രാർത്ഥിക്കുവാനോ, എന്തെങ്കിലും ചെയ്യുവാനോ പറ്റാത്ത അവസ്ഥയായിരുന്നു. ആ സമയം ഈശോയെനിക്ക് ഒരു ദിവ്യ പ്രകാശം തന്നു. " കർത്താവു തന്ന കല്പന ജീവിക്കണം. മരണത്തിനു മുൻപേ അവിടുന്ന് തൻ്റെ ശരീരവും വചനവും, അമ്മയെയും, പൗരോഹിത്യത്തെയും, പുതിയ ദൗത്യവും എല്ലാം ഒന്നാക്കി - ഒറ്റവാക്കിൽ "സ്നേഹം ". ദിവസേന പലതവണ ഞാൻ അവ ഉരുവിട്ടു. " ഇനി എനിക്ക് ക്രിസ്തുവിൻറെ കല്പന ജീവിക്കണം. ആ തീരുമാനം 10 ജീവിത നിയമങ്ങളായി പരിണമിച്ചു. അവ - 1. ഞാൻ ഓരോ നിമിഷവും പരിപൂർണ്ണ ജീവിക്കും ഞാൻ ഈ നിമിഷം ഏറ്റവും ഉത്സാഹത്തോടെ, സന്തോഷത്തോടെ പൂർണ്ണമായി ജീവിക്കും. 2 ദൈവവും ദൈവത്തിൻ്റെ പ്രവർത്തികളും തമ്മിൽ ഉള്ള വ്യത്യാസം എന്താണെന്ന് അറിഞ്ഞു. 3. പ്രാർത്ഥന എന്ന രഹസ്യത്തെ ഞാൻ മുറുകെ പിടിക്കും. 4. എൻ്റെ ഏക ശക്തി ഞാൻ വിശുദ്ധ കുർബാനയിൽ കണ്ടെത്തും. 5 കുരിശിൻറെ ശാസ്ത്രം ആയിരിക്കും എൻറെ വിജ്ഞാനം 6 എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന സഭയിൽ ക്രിസ്തുവിൻറെ വിശ്വസ്തനായ സാക്ഷിയായി ഞാൻ നിർവഹിക്കും . 7. ലോകത്തിന് തരാൻ കഴിയാത്ത സമാധാനം ഞാൻ തേടും. 8. പരിശുദ്ധാത്മാവിൽ ഉള്ള ഒരു നവീകരണം വഴി ഒരു വിപ്ലവം തന്നെ എൻറെ ജീവിതത്തിൽ സൃഷ്ടിക്കും. 9. ഞാൻ ധരിക്കുന്ന ഒരേ ഒരു യൂണിഫോമും, സംസാരിക്കുന്ന ഭാഷയും സ്നേഹമായിരിക്കും . 10 എൻറെ ഏറ്റവും പ്രത്യേകമായ സ്നേഹം പരിശുദ്ധ അമ്മയോടായിരിക്കും. ധന്യനായ കർദ്ദിനാൾ ഫ്രാൻസിസ് സേവ്യർ വാൻ ത്വാനിൽ ഏറെ വിളങ്ങിയ ഗുണങ്ങളാണ് ശുഭാപ്തിവിശ്വാസം, സ്ഥിരത വിശ്വസ്തത, പ്രത്യാശ, അചഞ്ചലമായ ദൈവ ശരണം, സൗമ്യത തുടങ്ങിയവ. ജയിലിലായിരുന്നപ്പോൾ മിക്കപ്പോഴും അദ്ദേഹം ഭക്തിഗാനങ്ങൾ പാടിയിരുന്നു തൻറെ മുറിയിലേക്ക് വെള്ളം ചുമക്കുമ്പോഴും പൂന്തോട്ടത്തിൽ നടക്കുമ്പോഴും ഒക്കെ അദ്ദേഹം നിരവധി സങ്കീർത്തനങ്ങൾ ഉരുവിട്ടിരുന്നു... 1975 കളുടെ ആരംഭത്തിൽ ജയിലിലടയ്ക്കപ്പെട്ടപ്പോൾ കർദിനാളിനെ മനസ്സിൽ ഓടിയെത്തിയത് കമ്മ്യൂണിസ്റ്റ് ചൈനയിൽ 12വർഷം അറസ്റ്റ് ചെയ്യപ്പെട്ട ജയിലിലടക്കപ്പെട്ട ജോൺ മെത്രാനാണ് ജയിൽമോചിതനായപ്പോൾ ഒരിക്കൽ അദ്ദേഹം പറഞ്ഞു "എൻറെ ജീവിതത്തിൻറെ പകുതി ഞാൻ കാത്തിരുന്നു തീർത്തു". കാത്തിരിപ്പ് എല്ലാ തടവുപുള്ളികളുടെ ജീവിതഭാഗമാണെങ്കിലും അന്ന് മെത്രാൻ തീരുമാനിച്ചു: "എത്രനാൾ ആയാലും ഇതൊരു ദൈവതിരുമനസ്സിന് ഉള്ള വിധേയത്വം മാത്രമല്ല മറിച്ച് എൻറെ ജീവിതത്തിലെ ഒരു വഴിത്തിരിവായി ആയിരിക്കും". അക്കാലത്ത് അഴിമതിയുടെ പേരിൽ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിൻ എന്ന ചെറുപ്പക്കാരൻ അദ്ദേഹത്തിൻ്റെ മുറിയിലായിരുന്നു അടപ്പെട്ടത്. വാൻ ത്വാനുമായുള്ള സൗഹൃദവും, അദ്ദേഹത്തിൻ്റെ വിശ്വാസജീവിതവും വിന്നിനെ ഒത്തിരി സ്വാധീനിക്കുകയുണ്ടായി. പതിയെ അത് കത്തോലിക്കനായ വിശ്വാസസ്വീകരണത്തിലേക്ക് നയിച്ചു. 1988 ജയിൽമോചിതനായ ആർച്ചുബിഷപ് വിയറ്റ്നാമിൽ നിന്നും ആസ്ട്രേലിയയിലേക്ക് കുടിയേറിയ കുടുംബാംഗങ്ങളോടൊപ്പം കുറച്ചു നാൾ താമസിച്ചതിന് ശേഷം വത്തിക്കാനിലെത്തി. വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നീതിക്കും സമാധാനത്തിനു വേണ്ടിയുള്ള തിരുസംഘത്തിൻ്റെ അധ്യക്ഷനായി 1998 ൽ അദ്ദേഹത്തെ നിയമിച്ചു. മൂന്നാം സഹസ്രാബ്ദത്തിലെ ആരംഭത്തിൽ 2000 ആണ്ടിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് വാർഷികധ്യാനം കൊടുക്കുവാനായി തിരഞ്ഞെടുത്തത് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഏകാധിപതികൾ ഒരു വിചാരണയും ഇല്ലാതെ കാരാഗൃഹത്തിൽ അടച്ചു വാനെ ആയിരുന്നു.13 വർഷക്കാലത്തെ കഠിന വേദനയുടെയും ഒറ്റപ്പെടലിൻ്റെയും ദിനങ്ങൾ പ്രകാശ ഭരിതമായ ആക്കി അദ്ദേഹം എഴുതിയ പുസ്തകത്തിൻറെ പേരാണ് പ്രത്യാശയുടെ സാക്ഷ്യം (The Testimony of Hope ). 2001 ഫെബ്രുവരി 21ന് കർദിനാളായി ഉയർത്തിയെങ്കിലും 2002 ൽ അർബുദ രോഗബാധിതനായി. അതേ വർഷം സെപ്റ്റംബർ പതിനാറാം തീയതി തൻറെ ഏക പ്രത്യാശയായ ദൈവത്തിൽ വിലയം പ്രാപിച്ചു. അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ റോമിൽ അടക്കം ചെയ്യപ്പെട്ടു. 2013 ജൂലൈ 6ന് ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2017 മെയ് നാലാം തീയതി "ധന്യനായി" സഭ അദ്ദേഹത്തെ ഉയർത്തിയപ്പോൾ ചടങ്ങിൽ അദ്ദേഹത്തിൻ്റെ കുടുംബം മുഴുവനും, വിയറ്റ്നാമിലെ അജഗണങ്ങളും ,സ്നേഹിതരും സന്നിഹിതരായിരുന്നു. വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള നടപടികൾ വത്തിക്കാനിൽ നടക്കുകയാണ്. ദശവർഷ കാലഘട്ടത്തിലധികം ജയിലറയുടെ കൂരിരുട്ടിലും പ്രത്യാശയുടെ ദീപമായി മാറുവാൻ കഴിഞ്ഞ കർദ്ദിനാളിന് അനേകരെ ദൈവത്തിലേക്ക് അടിപ്പിക്കുവാനും, അതുവഴി അനേകം ആത്മാക്കളെ കർത്താവിനു വേണ്ടി നേടുവാനും സാധിച്ചു. കുറ്റവാളികളെയും കാവൽക്കാരെയും, പോലീസ് പട്ടാളക്കാരെയും തൻ്റെ പ്രിയ അജഗണമായി കണക്കാക്കി, അവരിeലക്ക് തന്നിൽ ജ്വലിക്കുന്ന വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും തീപ്പൊരി പകർന്നേകി. ജീവിതത്തിലെ ആകുലതകളിൽ, കഷ്ടപ്പാടുകളിൽ, വേദനകളിൽ, ഏകാന്തതയിൽ പ്രത്യാശപൂർവ്വം ഓർക്കാം " എല്ലാം കടന്നു പോകും " ഈ നല്ല ഇടയൻ്റെ ജീവിതമാതൃക നമ്മുടെ ജീവിതത്തിലെ ഏകാന്ത നിമിഷങ്ങളിൽ പ്രത്യാശാ ദീപമായിരിക്കട്ടെ. പ്രത്യേകിച്ചും, കൊറോണ കാലത്തെ ലോക്ഡൗണിലും, വീട് തടങ്കലിലും നമുക്ക് മാർഗ്ഗവും, മാർഗ്ഗ ദീപവും, പ്രത്യാശയും ആയിരിക്കട്ടെ. നമ്മുടെ കാലഘട്ടത്തിൽ നമുക്കൊപ്പം ജീവിച്ച് ഏകാന്തതയുടെ കൂരിരുട്ടിൽ പ്രത്യാശയുടെ പ്രകാശം നിറച്ചവിശുദ്ധനായ കർദ്ദിനാളിൻ്റെ ജീവചരിത്രം 'തടവറയിൽ തെളിഞ്ഞ പ്രത്യാശദീപം' എന്ന എൻ്റെ കവിതയിലൂടെ ചുരുക്കി വായിക്കാം... ദൈവസ്നേഹത്തിന്റെ കരുതലും, ദൈവാനുഗ്രഹത്തിന്റെ നിറവും , ദൈവസാന്നിധ്യത്തിന്റെ നിഴലും , ദൈവകരുണയുടെ നിലക്കാത്ത പ്രവാഹവും തൊട്ടറിഞ്ഞ 4200 നാളുകൾ ... കൂടെയുണ്ടെന്നു പറഞ്ഞ ദൈവം കൈപിടിച്ചു നടത്തിയ ഇരുളിൻ നാളുകൾ. ഉള്ളം കയ്യിൽ എൻ പേരെഴുതിയവനെ ഉള്ളിൽ ചേർത്തുവച്ച ഉൾത്തുടിപ്പുകളുടെ നാളുകൾ ! തോക്കുകളുടെ ഉന്നങ്ങളിൽ പതറാതെ, തളരാതെ തീഷ്ണതയോടെ വിശ്വാസദീപമേന്തി മരണത്തിന്റെ താഴ്‌വരയിൽ, മരിച്ചുയർത്തവനു സാക്ഷ്യമേകി മെത്രാൻ. അറിയാത്ത ദേശങ്ങളിൽ , അറിയാത്ത ജനതകൾക്കായ് അറിഞ്ഞവനെ അറിയിക്കാൻ അയക്കപ്പെട്ട പുണ്യ വിളി ! പതറാത്ത ചുവടുകളിൽ ഇടറാത്ത വാക്കുകളിൽ പകർന്നേകിയ പാവനവിശ്വാസം. പ്രാർത്ഥനയുടെ ആഴങ്ങളിൽ പ്രത്യാശയാൽ ജ്വലിച്ച തമസ്സിൻ ദിനങ്ങളിൽ, ചേർത്തു പിടിച്ചു ദിവ്യകാരുണ്യത്തെ സന്തത സഹചാരിയായ് തടവറയിലും ഇടയൻ! സാക്ഷ്യമേകാനും, സാക്ഷ്യമാകാനും, സാന്നിധ്യമായി സഭയിൽ. പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും, പ്രത്യാശയുടെ തിരിനാളമായ് അണയുന്നു പൊൻവിളക്കായ്‌ പുണ്യപുരോഹിത ശ്രേഷ്ഠനിന്ന്... സി സോണിയ കെ ചാക്കോ, DC

Friday, 29 May 2020

വാഴ്ത്തപ്പെട്ട മാർത്താ അന്നാ വീക്കാ,ഡിസി 


വാഴ്ത്തപ്പെട്ട മാർത്താ വീക്കാ,ഡിസി 

മുപ്പതാം വയസ്സിൽ മറ്റൊരു നേഴ്സിന് പകരം പകർച്ചവ്യാധി വാർഡിൽ ശുശ്രൂഷ ചെയ്യുവാൻ തയ്യാറായതിനാൽ ടൈഫോയ്ഡ് പിടിപെട്ട് മരിച്ച നേഴ്സായിരുന്നു വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ഡോക്ടർ ചാരിറ്റി സഭാംഗം സിസ്റ്റർ മാർത്താ വീക്ക. വാഴ്ത്തപ്പെട്ട മാർത്താ വീക്കയുടെ തിരുനാൾ ആണ് മെയ് 30.

12 വർഷത്തെ സമർപ്പണ ജീവിതത്തിലൂടെയും, വിൻസെൻഷ്യൻ ചൈതന്യത്തിലൂടെ നേടിയെടുത്ത പരസ്നേഹാധിഷ്ഠിതമായ ആതുരശുശ്രൂഷയിലൂടെ വിശുദ്ധിയുടെ സോപാനം ചവിട്ടിക്കയറിയ ധീരയാണ് വാഴ്ത്തപ്പെട്ട വാഴ്ത്തപ്പെട്ട മാർത്ത വീക്കാ.


1874 ജനുവരി പന്ത്രണ്ടാം തീയതി പോളണ്ടിലെ നോവിക്കായിലെ ധനികനായ ജന്മിയുടെ 13 മക്കളിൽ ഒരാളായി മാർത്ത ജനിച്ചു. അവളുടെ ജന്മദേശം മതപരമായ വിശ്വാസങ്ങൾക്കും ചടങ്ങുകൾക്കും വിലക്ക് ഏർപ്പെടുത്തിയ പ്രഷ്യൻ പ്രവിശ്യ ആയിരുന്നിട്ടും, ക്രിസ്തുവിനെയും ക്രിസ്തീയ വിശ്വാസങ്ങളെയും തത്വശാസ്ത്രങ്ങളെ മറികടന്ന് അവളുടെ കുടുംബം നെഞ്ചേറിയിരുന്നു.

1886 ൽ മാർത്ത ഈശോയെ ആദ്യമായി ഹൃദയത്തിൽ സ്വീകരിച്ചപ്പോൾ മുതൽ അവൾക്ക് സർവ്വവും ഈശോ ആയി മാറി. 12 കിലോമീറ്റർ അകലെയുള്ള ഇടവക ദേവാലയത്തിലെ അനുദിന ദിവ്യബലി അവളുടെ ഊർജ്ജ സ്രോതസ്സായിരുന്നു.

മാർത്തയ്ക്കു രണ്ടു വയസ്സുള്ളപ്പോൾ അവൾക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. വൈദ്യശാസ്ത്രം വരെ കൈവെടിഞ്ഞപ്പോൾ മാതാപിതാക്കൾ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ഈശോ അവളെ കുഞ്ഞു മാർത്താ യെ സുഖപ്പെടുത്തുകയും ചെയ്തു. അതിനാൽ തന്നെ ചെറുപ്പത്തിലെ അവൾക്ക് പരിശുദ്ധ അമ്മയോട് പ്രത്യേക സ്നേഹവും ഭക്തിയും ഉണ്ടായിരുന്നു. മാർത്താ വീക്ക മരണമടഞ്ഞത് അമ്മയെ ഏറെ ഓർക്കുന്ന മെയ് മാസം മുപ്പതാം തീയതി ആണ്. 2008 മെയ് 24ൽ ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ തിരുനാൾ ദിനം ആണ് ഉക്രെയിനിൽ വച്ച് കത്തോലിക്കാ സഭ സിസ്റ്റർ മാർത്തായെ ഉക്രെയിനിലെ ലിവ്യൂവിൽ വാഴ്ത്തപ്പെട്ടവളായി ഉയർത്തിയത്..

പതിനാറാം വയസ്സിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അടുത്തുള്ള വിൻസെൻ്റ് ഡി പോളിൻ്റെ ചാരിറ്റി മഠത്തിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പ്രായക്കുറവിനാൽ അവർ പ്രവേശനം നിരസിച്ചു. പിന്നീട് പതിനെട്ടാം വയസ്സിൽ തൻ്റെ പ്രിയ കുടുംബത്തെ വിട്ട് ഈശോയ്ക്കു വേണ്ടി സമൂഹത്തിലെ ഒറ്റപ്പെട്ട വരെ ശുശ്രൂക്കുവാനുള്ള അതീവ താല്പര്യത്തോടെയും സ്നേഹത്തോടും കൂടി പോളണ്ടിലെ ക്രാക്കോവിലേക്ക് കൂട്ടുകാരി മോനിക്കക്കൊപ്പം അവൾ യാത്രയായി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ രൂപതയും ദിവ്യകാരുണ്യ ഈശോയെ ആദ്യമായി വി. ഫൗസ്റ്റീനക്ക് പ്രത്യക്ഷപ്പെട്ട പ്രസിദ്ധമായ നഗരമാണ് ക്രാക്കോവ്.


1892 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി സഭാംഗമായി സിസ്റ്റർ മാർത്ത വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ഉപവി പുത്രിമാരുടെ സഭാംഗമായി. 1893 ഏപ്രിൽ 23 ആം തീയതി ലിവ് വിലെ ഒരു ആശുപത്രിയിലേക്ക് നവസന്യാസിനിയെ രോഗീശുശ്രൂഷക്കായി അയക്കപ്പെട്ടു. 1894 നാം പതിനഞ്ചാം തീയതി സ്നയറ്റനിലെ പോഡ്ഝെയിലുള്ള ഹോസ്പിറ്റലിലേക്ക് അവൾക്ക് സ്ഥലംമാറ്റം ലഭിച്ചു. ചുരുങ്ങിയ കാലത്തിൽ ശുശ്രൂഷയിലൂടെ സിസ്റ്റർ മാർത്ത രോഗികളുടെ മനം കവർന്നു. അവളിൽ ജന്മസിദ്ധമായ പാവങ്ങളോടുള്ള കാരുണ്യവും സ്നേഹവും അനുകമ്പയും നേഴ്സ് ആയിട്ടുള്ള ശുശ്രൂഷ വഴി പ്രകടമാക്കി. രോഗികളോട് വളരെ കരുതലോടെയും അനുകമ്പയും കൂടി പെരുമാറുകയും, തന്നെ ഏൽപിച്ച ഉത്തരവാദിത്വം അതീവശ്രദ്ധയോടെ നിർവ്വഹിക്കുകയും ചെയ്ത സിസ്റ്റർമാർത്തയെ രോഗികൾക്ക് ഏറെ ഇഷ്ടമായിരുന്നു. അവരുടെ പ്രശസ്തി എങ്ങും പരന്നു 1899 ബോസ്നിയ ആയിരിക്കവേ ക്രൂശിതനായ കർത്താവിൻ്റെ ഒരു ദർശനം അവൾക്കുണ്ടായിരുന്നു. "ജീവിതത്തെ നേരിടാൻ പോകുന്ന പ്രതിസന്ധികൾ, വേദനകൾ എല്ലാം ക്ഷമയോടെ , സമചിത്തതയോടെ സഹിക്കുവാൻ അവിടുന്ന് അവളെ ഉത്ബോധിപ്പിച്ചു. അവൾ തൻ്റെ അടുത്തേക്ക് വേഗം വരുമെന്നും" അവിടുന്ന് ഓർമിപ്പിച്ചു.

അധികം താമസിയാതെ ഒരു വലിയ ക്ലേശമവളെ പിന്തുടർന്നു. അതുവരെ ഒരുപാട് സന്തോഷം നിറഞ്ഞ അവരുടെ ജീവിത വഴിയിൽ മുള്ളുകൾ നിറഞ്ഞതായി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ അസ്വസ്ഥനായ ഒരു വ്യക്തി അവളെ കുറിച്ച് ഒരു വലിയ അപവാദം എങ്ങും പരത്തി. സിസ്റ്റർ മാർത്താ അവിടെ ശുശ്രൂഷിച്ചിരുന്ന ഒരു രോഗിയിൽ നിന്നും അവൾ ഗർഭിണിയായിരിക്കുകയാണ് എന്ന് അപകീർത്തി അയാൾ എല്ലായിടത്തും പരത്തി. ഈ അപവാദത്തെ വളരെ ശാന്തയായി അവൾ അഭിമുഖീകരിച്ചു. എല്ലാം ദൈവത്തിൽ സമർപ്പിച്ച് എന്നും പോലെ തൻറെ ശുശ്രൂഷ നൽകുവാനായി ശാന്തയായി സ്നേഹത്തോടെ പോയിരുന്നു. അവളുടെ സഹാനുഭൂതിയും കാര്യത്തിലും കുറവ് വന്നില്ല ഉള്ളിൽ നൊമ്പരത്തിന് അലകൾ ഉയർന്നു പൊങ്ങിയ അപ്പോഴും അവരുടെ സഹാനുഭൂതിയും കാരുണ്യത്തിലും കുറവും വന്നില്ല. "സത്യം തന്നെ സ്വതന്ത്ര്യയാക്കുമെന്ന് അവൾ വിശ്വസിച്ചു. മാനം നഷ്ടപ്പെടുത്താൻ പൊങ്ങിവന്ന അപവാദം പുകപോലെ മറഞ്ഞു.

രോഗികളെ കർത്താവുമായി അടുപ്പിക്കുവാനുള്ള പ്രത്യേക വരം സിസ്റ്റർ മാർത്തക്ക് ഉണ്ടായിരുന്നു. സിസ്റ്റർ മാർത്തയുടെ ഡിപ്പാർട്ട്മെൻറിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ഒരു രോഗിയും രോഗീലേപനം ലഭിക്കാതെ മരണമടഞ്ഞിട്ടില്ല. രോഗികളെ പോളിഷ് എന്നോ ക്രിസ്ത്യാനി എന്നോ യഹൂദൻ എന്നോ ഓർത്തഡോക്സ് എന്നോ കത്തോലിക്ക എന്ന് എന്ന് തിരിച്ചു വ്യത്യാസമില്ലാതെ സമമായി സ്നേഹത്തോടെ അവൾ ശുശ്രൂഷിച്ചിരുന്നു.അതു കൊണ്ട് തന്നെ വാഴ്ത്തപ്പെട്ടവളായി ഉയർത്തിയപ്പോൾ വത്തിക്കാൻ പ്രതിനിധി പറഞ്ഞു: " വാഴ്ത്തപ്പെട്ട മാർത്ത സഭൈക്യത്തിൻ്റെ കണ്ണിയായിരുന്നു... "

പെട്ടെന്ന് ഒരു പകർച്ചവ്യാധി ഉക്രെയിനിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു കുടുംബസ്ഥനായ നേഴ്സ് തൻ്റെ വാർഡിൽ വാർഡിൽ ശുശ്രൂഷ ചെയ്യാൻ വളരെ ഭയപ്പെട്ടു.

പകർച്ചവ്യാധി വാർഡിൽ ശുശ്രൂഷ ചെയ്യുവാൻ അദ്ദേഹം വളരെ വിശദമായി വിഷണ്ണനായി ഇരിക്കുന്നത് കണ്ടപ്പോൾ സിസ്റ്റർ മാർത്ത സന്തോഷത്തോടെ അദ്ദേഹത്തിൻറെ ഡ്യൂട്ടി ഏറ്റെടുത്തു. പിന്നീട് 40 വർഷങ്ങൾക്ക് ശേഷം പോളിഷ് വൈദികനായ വിശുദ്ധ കോൾബെ രക്തസാക്ഷിയായതും ഇതേ പരസ്നേഹ പ്രവർത്തനത്താലാണ്.

ആ പകർച്ചവ്യാധി വാർഡിലെ പരിചരണം വഴി അവൾക്കും പിടിപെട്ടു. ടൈഫോയിട് പിടിച്ച് അവൾ രോഗബാധിതയായി. വിവരമറിഞ്ഞ് രോഗികൾ സിസ്റ്റർ മാർത്തായ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങി.

യഹൂദരും ഓർത്തഡോക്സുകാരും, കത്തോലിക്കരും ഒരുപോലെ സിസ്റ്റമാർത്തക് വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങി. എന്നാൽ ദൈവഹിതം മറ്റൊന്നായിരുന്നു. 1904 മെയ്യിൽ മുപ്പതാമത്തെ വയസ്സിൽ മാർത്ത സിസ്റ്റർ തൻറെ സ്നേഹ നാഥനിലേക്ക് യാത്രയായി.
പാവങ്ങളെ ശുശ്രൂഷിക്കാൻ ആയി സ്വയം സമർപ്പിച്ച ജീവിതം അങ്ങനെ ഒരു ബലിയായി സമർപ്പിച്ചു.
2008 മെയ് 30-ാം തിയ്യതി ഉക്രെയിനിലെ ലവ് വിൽ വച്ച് ആയിരങ്ങളെ സാക്ഷി നിർത്തി അപരനു വേണ്ടി ജീവിതം ത്യാഗം ചെയ്ത മർത്തയെ വാഴ്ത്തപ്പെട്ടവളായി ഉയർത്തി. 100 വർഷങ്ങൾ കഴിഞ്ഞിട്ടും വാടാമലരുകൾ അവളുടെ അന്ത്യവിശ്രമസ്ഥലത്ത് സ്നേഗത്തോടെ വച്ച് എല്ലാ വിശ്വാസികളും പ്രാർത്ഥിക്കുന്നത് ഇന്നും കാണാം.

എൻറെ ഈ എളിയ സഹോദരൻ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തതെന്ന (മത്തായി 25: 40) കർത്താവിൻറെ തിരുവചനം ജീവിതത്തിൽ ഏറ്റവും സ്നേഹത്തോടെ സിസ്റ്റർ പ്രാവർത്തികമാക്കിക്കൊണ്ട് അതിൻറെ ഒരു പ്രകടനമായി അവളുടെ ജീവിതം മാറ്റി വയ്ക്കപ്പെട്ടു. കർത്താവിനോടുള്ള സ്നേഹം പാവങ്ങളോടുള്ള സ്നേഹം ആക്കി മാറ്റി ജീവിതം തന്നെ കർത്താവിനു വേണ്ടി പാവങ്ങൾക്ക് ശുശ്രൂഷ ചെയ്തവളാണ് സിസ്റ്റർ മാർത്ത. കഴിക്കുവാൻ അവൾ ഏറ്റവും സ്നേഹത്തിൻ്റെ പര്യായമായ ആ നേഴ്സ് കർത്തൃ സന്നിധിയിൽ നിന്ന് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

ലോകമെങ്ങും മഹാ പകർച്ചവ്യാധിയായി വേദന അനുഭവിക്കുമ്പോൾ കോവിഡ് - 19 ബാധിതരായ ഓരോ മക്കൾക്ക് വേണ്ടിയും ആ മദ്ധ്യസ്ഥം വഹിക്കണമെന്ന് നമുക്കും യാചിക്കാം. കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന മാർത്തയെ പോലുള്ള ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരെ കാത്തു സംരക്ഷിക്കുകയും വിശ്വാസത്തിൽ വളർത്തുകയും ചെയ്യണമേ ...
Sr Soniya K Chacko DC 

Monday, 18 May 2020

ലോകം നിങ്ങളെ വെറുക്കും 

ലോകം നിങ്ങളെ വെറുക്കും

''നിങ്ങൾ ലോകത്തിന്റെ അല്ലാത്തതുകൊണ്ട് ഞാൻ നിങ്ങളെ ലോകത്തിൽ നിന്നും തിരഞ്ഞെടുത്തത് കൊണ്ട് ലോകം നിങ്ങളെ ദ്വേഷിക്കുന്നു". യോഹന്നാൻ 15 :19

ലോകത്തിൻ്റെതല്ലാത്ത, സുഖലോലുപതയുടേതല്ലാത്ത, ത്യാഗത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും വഴിയിൽ കൂടി ദൈവതിരുമുമ്പിൽ ആത്മാർപ്പണം ചെയ്യുന്ന സമർപ്പിതർ എന്നും ലോകത്തിനു മുൻപിൽ ഒരു പരിഹാസമാണ്. എന്നാൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് അത് മുന്നിൽ കണ്ടു കർത്താവ് പ്രവചിച്ചിരുന്നു "ലോകം നിങ്ങളെ വെറുക്കും ". അത് അക്ഷരംപ്രതി ഇന്നത്തെ സാക്ഷരകേരളം സാക്ഷ്യം വഹിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ അതിജീവനത്തിനായി ലോകരാഷ്ട്രങ്ങൾ ഉണർന്ന് ഒറ്റ മനസോടെ പ്രവർത്തിക്കുമ്പോൾ അതിനിടയിലും സന്യസ്തരെ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ,സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വാർത്തകളും വൃത്തികെട്ട പദപ്രയോഗങ്ങളും നിരത്തി കാണിക്കുന്ന ചിലർക്കൊപ്പം പിറകെ പായുന്ന കുറെ മഞ്ഞ പത്രങ്ങളും. പത്രസ്വാതന്ത്ര്യത്തിൻ്റെയും പൗര സ്വാതന്ത്ര്യത്തിൻ്റെയും വരമ്പുകൾ ലംഘിച്ച് അവഹേളനത്തിനും അധിക്ഷേപത്തിനും വേണ്ടി അടിവരയിട്ട് ആദ്യപേജിൽ ഉയർത്തിക്കാട്ടുന്ന അധ:പതിച്ച മാധ്യമ സംസ്കാരവും, അത് സാമൂഹിക മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കുന്നവരും നമ്മുടെ മുന്നിൽ നിലനിൽക്കുകയാണ് ... ചിലപ്പോൾ അത് നിങ്ങളുടെ മനസ്സിൽ നീറുന്ന ചില സഫലമാകാത്ത കാര്യങ്ങളുടെ പ്രതിഫലനമാകാം, മുറിവേറ്റ മനസ്സിൻ്റെ വികാരപ്രകടനമാകാം, ചില പ്രത്യയശാസ്ത്രങ്ങളുടെ പിന്തുണയിൽ ചെയ്തുകൂട്ടുന്ന വിഡ്ഢിത്തങ്ങളാകാം , ... എന്തായാലും, തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല. കാരണം കർത്താവ് സൂസന്നക്കും ജൂഡിത്തിനും കൊടുത്തത് പോലെ ഞങ്ങളുടെ മൗനനൊമ്പരങ്ങൾക്കും വിജയം നല്കും. നിങ്ങൾ എത്രയെത്ര വളച്ചൊടിച്ചാലും സത്യം സത്യമായിരിക്കും.

പാരീസിലെ തെരുവോരങ്ങളിൽ, മഹാമാരിയിൽ പിടഞ്ഞുവീണ ലക്ഷങ്ങളുടെ അടുത്തേക്ക് മരുന്നുമായി കടന്നുചെന്ന ഒരുകൂട്ടം സന്യാസിമാർ,സമൂഹത്തിൽ കുന്നുകൂടിയ പാപങ്ങളുടെ ദുരന്തഫലം അനുഭവിക്കാൻ തെരുവോരങ്ങളിൽ വലിച്ചെറിയപ്പെട്ട കുരുന്നുകളെ വാരിയെടുത്തു ജീവൻ്റെ കാവലായി മാറിയ സന്യാസിനികൾ, അവരോട് നാല് പതിറ്റാണ്ടുകൾ മുന്നെ വിശുദ്ധ വിൻസെൻറ് ഡി പോൾ പറഞ്ഞു:അവർ നിങ്ങളെ അധിക്ഷേപിക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യും... എങ്കിലും ഒന്നും ശബ്ദിക്കേണ്ട. തിരികെ വന്ന് സക്രാരിയിലെ നാഥനോട് എല്ലാം പറയുക... ".

കൽക്കട്ടയിലെ ഘട്ടറുകളിലേക്ക് പാവങ്ങൾക്കായി പണക്കാരൻ്റെ മുറ്റത്ത് പാത്രവുമായി ചെന്ന മദർ തെരേസക്ക് ലഭിച്ച പ്രതിഫലം നോബൽ സമ്മാനം അല്ലായിരുന്നു. ആക്രോശങ്ങളും ആട്ടും തുപ്പലും ആയിരുന്നു. സന്യാസിനി സമൂഹങ്ങൾ അധിക്ഷേപവും അപവാദവും ഒന്നും ആദ്യം കേൾക്കുന്നതല്ല. ആക്രോശങ്ങളെയും അവഹേളനങ്ങളെയും ആരാധനയായി മാറ്റുവാൻ യേശു ഞങ്ങളെ പഠിപ്പിച്ചിരുന്നു: " പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയില്ല. ഇവരോട് ക്ഷമിക്കണേ.. ".

അന്നും ഇന്നും സന്യസ്തരിൽ കുറവുകൾ ഉണ്ട്, ഇല്ലായ്മകൾ ഉണ്ട്. കുറവുകളെല്ലാം നിറവാക്കുന്ന പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റുന്ന തമ്പുരാൻ ഉള്ള ദൃഢ വിശ്വാസത്തിലാണ് ഞങ്ങൾ മുന്നോട്ടുനീങ്ങുന്നത് . കർത്താവ് തെരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാൾ ഒറ്റുകാരൻ ആയിരുന്നല്ലോ. എങ്കിലും ഒറ്റുകാരനെ ലോകത്തിലെ ഏറ്റവും വലിയ തെറ്റായി തമ്പുരാൻ വിളിച്ചു പറഞ്ഞില്ല. അത് ദൈവഹിതം ആണെന്ന് മാത്രം അവിടുന്ന് പറഞ്ഞു. എന്നിട്ടും തിരിച്ചു വന്നാൽ മാറോട് ചേർത്ത് സ്വീകരിക്കുവാൻ അവിടുന്ന് തയ്യാറായിരുന്നു. ആ തിരുപ്പാതകളാണ് ഞങ്ങൾ പിന്തുടരുന്നത്.

ആക്രോശങ്ങളുടെയും അവഗണനകളുടെയും ഒക്കെ നടുവിൽ ഒന്ന് ഓർക്കുക...
ഞങ്ങൾ സന്യസ്തർ ശുശ്രൂഷിക്കുന്ന അച്ഛനമ്മമാർ നിങ്ങളുടെ മാതാപിതാക്കളാണ്. ഞങ്ങൾ ഭക്ഷണം കോരിക്കൊടുക്കുന്ന പിഞ്ചോമനകൾ, ഭിന്ന ശേഷിയുള്ളവർ ... നിങ്ങളുടെ മക്കളും സഹോദരരുമാണ്. ഞങ്ങൾ പഠിപ്പിക്കുന്ന പിഞ്ചോമനകൾ നിങ്ങളുടെ മക്കളാണ്. ഞങ്ങൾ ശുശ്രൂഷിക്കുന്ന രോഗികൾ നിങ്ങളിൽ പലരുമാണ്... പ്രാർത്ഥിക്കുന്നത് നമ്മുടെലോകത്തിന്റെ ഐശ്വര്യത്തിനാണ് ... അതായതു നിങ്ങളുടെ ഐശ്വര്യത്തിന് ... . ഇവയിൽ എന്തു തെറ്റിനാണ് നിങ്ങൾ ഇത്രമാത്രം പരിഹസിക്കുന്നത്? ഞങ്ങളിൽ പലരും നിങ്ങളുടെ സഹപാഠികളും, സഹോദരിമാരും ബന്ധുക്കളും, പ്രിയപ്പെട്ടവരുമല്ലേ?എന്നിട്ടും എന്തേ സഹോദരാ ഇത്രമാത്രം ആട്ടലുകൾ?

ഒരുലക്ഷത്തിലേറെ സന്യസ്തർ ഭൂമിയുടെ ഉപ്പും ലോകത്തിൻറെ പ്രകാശമായി ഈ ഭൂവിൽ നിലകൊള്ളുന്നു. തൻറെ ദൈവവിളിയിൽ ഏറ്റവും അധികം സന്തോഷവതികളായി, സമർപ്പണത്തിൽ ശ്രദ്ധ കൊടുത്ത് ലോകത്തിനുവേണ്ടി ഇന്നും എന്നും പ്രാർത്ഥിച്ചുകൊണ്ട് ...
ഒന്നും ഞങ്ങളെ തളർത്തുന്നില്ല.. കാരണം വിളിച്ചതും, പിന്തുടരുന്നതും, നയിക്കുന്നതും ക്രിസ്തുവാണ്. ആ ലക്‌ഷ്യം മാറിപ്പോയവർ തങ്ങളുടെ വായിൽ നിന്ന് വരുന്നതെന്തെന്നു മനസിലാക്കുന്നില്ല. ക്രിസ്തു പറയുന്നുണ്ട് ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നതെന്ന് ... ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ വീണ്ടും നിർബന്ധിക്കുന്നു ... ഇനിയും ഞങ്ങൾ അവിടുത്തോടൊപ്പം യാത്ര തുടരും ....

Sr സോണിയ K Chacko, DC

Monday, 27 April 2020

ആതുരശുശ്രൂഷയിൽ നിന്ന് അൾത്താരയിലേക്ക്

ആതുരശുശ്രൂഷയിൽ നിന്ന് അൾത്താരയിലേക്ക്
ജീവനാണോ സ്നേഹമാണോ വലുത് ?
ജീവനാണോ സ്നേഹം ?
അതോ, സ്നേഹമാണോ ജീവൻ? സ്നേഹമേ നീ തെളിയിച്ചു നീ സ്നേഹത്തിലലിയുന്ന ജീവനാണെന്ന്.
എനിക്കേകി നിൻ ജീവൻ
എന്നോടുള്ള സ്നേഹം നീ പ്രകടമാക്കി.

ഓരോ ശ്വാസത്തിലും ഓർക്കുന്നു അമ്മെ
നിൻ്റെ കാണാത്ത രൂപം
ഓരോ ഹൃദയമിടിപ്പിലും ഞാനറിയുന്നു അമ്മെ
എനിക്കായി മിടിച്ച നിൻ ഹൃദയം. സ്നേഹം ജീവനായി ഒഴുകിയിറങ്ങിയ ആശുപത്രി മുറികളും, വരാന്തയുമറിഞ്ഞു നിന്നെ ഞാനറിയും മുൻപെ.

ചിൻമയൻ തൻ ചിന്തയാം അമ്മേ,
ജീവത്യാഗത്തിൻറെ സ്നേഹ ജ്വാലയെ
നിനക്ക് മുൻപിലെൻ സ്നേഹപ്രണാമം.
ഉയിർ തന്ന ഉടലേ
നിൻ ഉയിരാകട്ടെ ഞാൻ ജനങ്ങൾക്കും എൻ ഉയിരിൻ നാഥനും.

മാതൃത്വത്തിൻ്റെ മനോജ്ഞത മതി വരുവോളം നുകർന്ന അമ്മയോട് ഒരു ചോദ്യമുയർന്നു ഉദരത്തിൽ ഉരുവായ ജീവൻ വേണോ? സ്വന്തം ജീവൻ വേണോ?എന്ന ചോദ്യത്തിനു മുന്നിൽ പതറാതെ ഉദരത്തിലുരുവായിക്കൊണ്ടിരിക്കുന്ന കുഞ്ഞിനായി സ്വജീവൻ വെടിയാൻ തയ്യാറായപ്പോൾ അവൾ വെറും അമ്മയല്ല, വിശുദ്ധയായ അമ്മയായി, വിശുദ്ധയായ ഭിഷഗ്വരയായി, വിശുദ്ധയായ ഭാര്യയായി... വിശുദ്ധ ജിയാന്ന ബെരേറ്റ മോള്ള ആതുരാലയത്തിൽ നിന്നും ദിവ്യതയുടെ പടവുകൾ കീഴടക്കി. ആ ഭാഗ്യവതിയുടെ തിരുന്നാൾ (28 ഏപ്രിൽ ) തിരുസഭ ഇന്ന് ആചരിക്കുകയാണ്‌.

1922 ഒക്ടോബർ 4ന് ഇറ്റലിയിലെ മജന്തായിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ആണ് അവളുടെ ജനനം. പഠിക്കുവാൻ മിടുക്കിയായിരുന്ന ജിയാന്ന ശിശു രോഗവിദഗ്ദയി. മിലാൻ സർവ്വകലാശാലയിൽ നിന്നും ശിശുരോഗ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും നേടി. പാവങ്ങളോടും സമൂഹത്തിലെ ബലഹീനരോടും സദാ കാണിച്ചിരുരുന്ന ജിയെന്നാ വിൻസെൻറ് ഡി പോൾ സംഘടനയിലെ സജീവ അംഗമായിരുന്നു. 1955 പ്രിയട്രോ മൊളെളയുമായി വിവാഹിതയായി. 1956 ൽ ആദ്യത്തെ മകൻ ജനിച്ചു.1957-ൽ ഒരു മകളും 1959ൽ ലൂജിയും , 61 ൽ നാലാമതായി ഒരു കുഞ്ഞിനെ കൂടി ദൈവം നല്കി - ഇമ്മാനുവേല ജിയന്ന. ജിയന്ന 2 മാസം ഗർഭിണി ആയിരിക്കുമ്പോൾ അവരുടെ ഉദരത്തിൽ ഒരു മുഴ വളരുന്നതായി സ്കാനിംഗ് വഴി ഡോക്ടർ കണ്ടെത്തി. ഒന്നുകിൽ ഓപ്പറേഷൻ വഴി മുഴ എടുത്തുമാറ്റുക അല്ലെങ്കിൽ ഭ്രൂണഹത്യ വഴി കുഞ്ഞിനെ നീക്കം ചെയ്യുക എന്ന് വിദഗ്ദർ വിധിയെഴുതി. ഒരു ശുശുവിദഗ്ദയായ ഡോക്ടർ ജിയന്നക്കും സ്ഥിതിയെക്കുറിച്ച് ആഴമായി ബോധ്യമുണ്ടായിരുന്നതു കൊണ്ടും, ഉത്തമ കത്തോലിക്കാ വിശ്വാസിയായിരുന്നു കൊണ്ടും, കുഞ്ഞിനെ ഉദരത്തിൽ വെച്ച് കൊല്ലുന്നതിനു പകരം ആ കുഞ്ഞിനെ ജീവിക്കാൻ അനുവദിക്കുക എന്ന ഒരേ ഒരു തീരുമാനമാണ് ഡോ. ജിയന്നാക്ക് ഉണ്ടായിരുന്നത്. പിഞ്ചു കുഞ്ഞിനായി സ്വജീവൻ നല്കാൻ അവൾ തയ്യാറായി. "ദൈവനിശ്ചയം നടക്കട്ടെ". ഇതിന് ഒരാഴ്ച മുന്നേ അവൾ വീണ്ടും തന്നെ ഭർത്താവിനെ ധൈര്യപ്പെടുത്തി കൊണ്ട് പറഞ്ഞു. "ഓപ്പറേഷൻ സമയത്ത് ഭയപ്പെടേണ്ട , നമ്മുടെ കുഞ്ഞ് ജീവിക്കട്ടെ. എനിക്ക് എൻ്റെ ജീവൻ അവളുടെ ജീവനുവേണ്ടി ത്യജിക്കുന്നതിന് യാതൊരു വിഷമവും ഇല്ല. അങ്ങ് വിഷമിക്കരുത് ". പ്രസവവും ശസ്ത്രക്രിയക്ക് ശേഷം വിജയകരമായി നടന്നെങ്കിലും 2 - 3 ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലെ എന്തോ ഒരു തകരാറിൽ 1962 ഏപ്രിൽ 28 -ാം തിയ്യതി അവൾ സ്വർഗ്ഗത്തിലേക്ക് യാത്രയായി.
1994 ൽ ജിയന്നയുടെ ഭർത്താവിനെയും മൂന്ന് മക്കളുടേയും മുൻപാകെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി ഉയർത്തി. 10 വർഷത്തിനു ശേഷം 2004 മെയ് 16ആം തീയതി ജിയന്നയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ അവളുടെ ഭർത്താവിന് 88 വയസ്സായിരുന്നു. മൂന്ന് മക്കളും അതിനു സാക്ഷ്യം വഹിക്കുവാൻ വേണ്ടി സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ സന്നിഹിതരായിരുന്നു. വിവാഹ ജീവിതത്തിനും, ഗർഭസ്ഥ ശിശുക്കൾക്കും, മാതൃത്വത്തിനും വേണ്ടത്ര വില നൽകാതെയും വിലനല്കാതെ അധ:പതിച്ചു കൊണ്ടിരിക്കുന്ന ഈ ആധുനിക ലോകത്തിൽ Dr ജിയന്നായുടെ സജീവസാക്ഷ്യത്തിന് ഏറെ പ്രാധാന്യമുണ്ട്.
" രോഗികൾക്ക് ഈശോയെ ആണ് ഡോക്ടർമാർ കൊടുക്കേണ്ടത് " എന്ന് ഒരിക്കൽ അവൾ എഴുതിയതായി അമ്മ ജിയന്നയെക്കുറിച്ച് ലൂയി പറയുന്നു.

2004 മെയ് പതിനാറാം തീയതി പുറത്തിറക്കിയ സ്വന്തം ഭാര്യയായ ജിയന്നാ വിശുദ്ധപദവിലേക്ക് ഉയർത്തെപ്പെടുന്നതിന് 92 വയസ്സുള്ള അവരുടെ ഭർത്താവ് പിയ ത്രാ മൊള്ളയും അവരുടെ മൂന്നു മക്കളും സാക്ഷ്യം വഹിച്ചു. സ്വന്തം ഭാര്യ വിശുദ്ധപദവിലേക്ക് ഉയർത്തപ്പെടുന്നത് കാണാൻ ഭാഗ്യം ലഭിച്ച, ദൈവാനുഗ്രഹം കിട്ടിയ ലോകത്തിലെ ആദ്യ ഭർത്താവാണ് പിയത്ര മൊള്ള. ത്യാഗമാണ് എന്ന ക്രിസ്തീയ ധർമ്മമെന്ന് തിരിച്ചറിഞ്ഞ ഭാര്യയായിരുന്നു ജിയാന്ന.

ഭ്രൂണഹത്യ ഫാഷനായിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ മാതൃത്വത്തിൻ്റെ വില അറിയുകയും തനിക്കായി ദൈവം തന്ന കുഞ്ഞിൻ്റെ വേണ്ടി ജീവൻ വെടിഞ്ഞ കറയറ്റ സ്നേഹമായിരുന്നു ഡോക്ടർ വിശുദ്ധ ജിയെന്നാ ബൊള്ളെ.
"കർത്താവേ നിന്നെ ഞാൻ സ്നേഹിക്കുന്നു " മരണത്തിലും ഈശോയോടുള്ള സ്നേഹ മന്ത്രണമായിരുന്നു ആ ചുണ്ടുകളിൽ. 1962 ഏപ്രിൽ 28 ആം തീയതി അവൾ സ്വർഗ്ഗം സ്വർഗ്ഗം പുൽകി.

പിയട്രാ മക്കളെ ഇങ്ങനെ പറഞ്ഞ് ആശ്വസിപ്പിച്ചു: "വിശുദ്ധയായ ഒരു അമ്മയുടെ മക്കൾ ആകാൻ ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു".

"ക്രൈസ്തവ പരിപൂർണതയുടെ അതിവിശിഷ്ട മാതൃകയായിരുന്നു ജിയന്ന എന്ന അമ്മ എല്ലാ ക്രൈസ്തവ കുടുംബങ്ങളിലും മാതൃത്വത്തിൻ്റെയും, സ്നേഹത്തിൻ്റെയും, ത്യാഗത്തിൻ്റെയും സന്ദേശവാഹകയായി എന്നും ജിയന്ന ഉണ്ടായിരിക്കും" എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു. വിശുദ്ധയായി സ്വന്തം അമ്മയെ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ച ചടങ്ങിൽ പങ്കെടുക്കാൻ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയ ജനാവലിയുടെ മുൻപിൽ നിറകണ്ണുകളോടെ ഒരു മെഡിക്കൽ ഡോക്ടർ കൂടിയായ ഇമ്മാനുവേല ജിയന്ന പറഞ്ഞു: "എൻറെ പ്രിയപ്പെട്ട അമ്മേ, അമ്മ എനിക്ക് രണ്ടു തവണ ജീവൻ തന്നു: ഒന്ന് എന്നെ ഗർഭം ധരിച്ചപ്പോൾ. എന്നെ മരണത്തിനു വിട്ടു കൊടുക്കാതെ തുടർന്നും ജീവിക്കാൻ ഇതാണ് രണ്ടാമത്തെ അവസരം. അമ്മയോടെ ജീവനും ജീവിതത്തിനും തുടർച്ചയാണ് ഞാൻ. ഈ കൊച്ചു സാക്ഷ്യം കേട്ട് മാർപാപ്പയടക്കം അവിടെ കൂടിയിരുന്ന അനേകരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

സ്വയം സമ്പൂർണ്ണമായ ബലിയായ് ദൈവത്തിന് സമർപ്പിച്ച ജിയന്ന സ്വന്തം മക്കളും ഭർത്താവും അടങ്ങുന്ന കുടുംബത്തിന് വേണ്ടിയും, ആശുപത്രിയിലെത്തിയ നിരവധി രോഗികൾക്കും, വൃദ്ധരായ വർക്കും, ഏറെ സ്നേഹിച്ച കുഞ്ഞുങ്ങൾക്കും സ്നേഹം മാത്രമേ പകർന്നുകൊടുത്തുള്ളൂ. അതുകൊണ്ട് തന്നെ സമ്പൂർണ്ണ സ്നേഹത്തെയും സമ്പൂർണ്ണ ത്യാഗത്തെയും ഉത്തമ മാതൃകയായ ജിയെന്ന വിശുദ്ധയായ മാതാവും, ധീരയായ ഡോക്ടറും, വിശ്വസ്തയായ കുടുംബിനിയുമായിരുന്നു.

സ്നേഹനിധിയായ അമ്മയും ഉത്തമയായ കുടുംബിനിയുമായ വിശുദ്ധ ജിയന്ന സ്വർഗ്ഗത്തിൽനിന്നും മാദ്ധ്യസ്ഥം വഹിക്കുകയാണ്. ഇന്ന് ഭൂമിയിലുള്ള കുടുംബ ജീവിതം നയിക്കുന്നവരെയും, ഗർഭിണികളായവരെയും ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരെയും അനുഗ്രഹിച്ചു കൊണ്ടിരിക്കുകയാണ്... കൂടാതെ അംഗമായിരുന്ന വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയിൽ 153 രാജ്യങ്ങളിലായി ലോകമെങ്ങും പരസ്നേഹ പ്രവർത്തനങ്ങളിൽ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന 8ലക്ഷം അംഗങ്ങൾക്കായും.
കോവിഡ് 19ൻ്റെ വ്യാപനത്തിൽ ലോകം മുഴുവൻ വേദനിക്കുമ്പോൾ ഏറ്റവുമധികം ത്യാഗപൂർവം ലോകമാസകലം ജോലിചെയ്യുന്നത് ഓരോ ആശുപത്രികളിലും ഉള്ള ഡോക്ടർമാരും നഴ്സുമാരും ആണ്. ഒരുപക്ഷേ, പലരും ഒരു പ്രൊഫഷനായി ഡോക്ടർ ജോലി ആരംഭിച്ചിരുന്നതായിരിക്കാം. ഇന്ന് ജീവൻ പണയം പറയപ്പെട്ടും, ഒരു പാട് ത്യാഗം സഹിച്ചും, അനേകർക്ക് സ്നേഹത്തോടെ ജീവൻ്റെ അവസാനശ്വാസമെടുക്കുവാൻ സഹായിക്കുകയാണവർ. സ്വന്തം ജീവൻ പണയം വച്ചും, ഭാവിയെയും, കുടുംബത്തെയും മറന്നും ജോലി ചെയ്യുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഓരോരുത്തർക്കും ശക്തിയും ഊർജ്ജവും വിശുദ്ധയായ ഡോക്ടർ ജിയാന്നാ പകരട്ടെ. ത്യാഗ മനോഭാവവും ആത്മശക്തിയും, ധീരതയും, കൂടുതലായി പ്രധാനം ചെയ്യട്ടെ. അവരുടെ എല്ലാവരുടെയും ജീവിതം പ്രകാശംപരത്തുന്ന ദീപനാളങ്ങളായി മാറട്ടെ.

-Sr സോണിയ കെ ചാക്കോ,DC


Thursday, 23 April 2020

വിൻസെൻറ് ഡി പോളിൻ്റെ 440-ാം ജൻമദിനം



24. ഏപ്രിൽ - വിശുദ്ധ വിൻസെൻറ് ഡി പോളിൻ്റെ ജൻമദിനം

പതിനേഴാം നൂറ്റാണ്ടിൻ്റെ ഉദയസൂര്യനും , ഉപവി പ്രവർത്തനങ്ങളുടെ ചിറകില്ലാത്ത മാലാഖയും, വൈദിക പരിശീലന ത്തിൻറെ നവോത്ഥാന നേതാവും , എളിമയുടെ മൂർത്തി ഭാവവും, ലാളിത്യത്തിൻ്റെ ആൾരൂപമായിരുന്നു വിശുദ്ധ വിൻസെൻ്റ് ഡി പോൾ .

2 സന്യസ്ത സഭകളുടെയും ( കോൺഗ്രിഗേഷൻ ഓഫ് മിഷൻ ഇന്ന് 3085 അംഗങ്ങളും &ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഇന്ന് 16500 അംഗങ്ങളും ഉള്ള സഭകളുടെയും) ,.. ലേഡീസ് ചാരിറ്റി എന്ന സംഘടനയുടെയും സ്ഥാപകനും ആയിരുന്നു വിശുദ്ധൻ.

ഇന്ന് ഇരുന്നൂറിലധികം സന്യസ്ത സഭകളുടെ പ്രചോദകനും സ്വർഗീയ മധ്യസ്ഥനുമായി, സകല ഉപവി പ്രവർത്തനങ്ങളുടെയും മധ്യസ്ഥനായി തിരുസഭയെ അനുഗ്രഹിക്കുന്നു. ആഗ്വിയോൺ പ്രഭു പറഞ്ഞതുപോലെ "ആറു വിശുദ്ധരുടെ ജോലി ഒറ്റക്കു ചെയ്ത വിൻസെൻ്റ് " അന്നും ഇന്നും പ്രവർത്തന നിരതനാണ്‌. ആ മഹാ വിശുദ്ധ കാൽപ്പാടുകൾ പിന്തുടർന്ന് 10 വിശുദ്ധരും, നൂറിലധികം വാഴ്ത്തപ്പെട്ടവരും നിരവധി രക്തസാക്ഷികളും സ്വർഗ്ഗത്തിൽ നിന്നും നമുക്കായി മാധ്യസ്ഥ്യം വഹിക്കുന്നു.

ഇന്ന് വിശുദ്ധൻ്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ഏറ്റവും സന്തോഷവദനരായായി ഉണ്ടാവുക (CM ) കോൺഗ്രിഗേഷൻ ഓഫ് മിഷൻ അംഗങ്ങളും, ഡോട്ടേഴ്സ് ഓഫ് ചാരിറ്റി DC അംഗങ്ങളും അന്നും ഇന്നും ഇവരുടെ സേവനം സ്വീകരിച്ച കോടിക്കണക്കിന് പാവങ്ങളുമായിരിക്കും.

സ്വർഗ്ഗം മുഴുവൻ സന്തോഷത്താൽ നിറഞ്ഞുനിൽക്കുന്ന ഈ ധന്യ ദിനത്തിൽ ഞാൻ ഉൾപ്പെടുന്ന വിൻസെൻഷൻ സഭയുടെ എല്ലാ അംഗങ്ങൾക്കും ഒപ്പം ഏറ്റവും കൃതജ്ഞത ഭരിതരായി സ്നേഹത്തോടെ പാടുന്നു - "439-ാം ജന്മദിനാശംസകൾ!"
പ്രിയ പിതാവേ, വിൻസെൻറ് ഡി പോളേ! "

ഇന്ന് ലോകം ശ്വാസമടക്കി കാണുന്ന കോവിഡ് 19 മഹാവ്യാധിയെ പോലെ 400 വർഷങ്ങൾക്ക് മുന്നേ വിൻസെൻറ് ഡി പോൾ നേരിൽ കണ്ടിരുന്ന പ്ലേഗ് എന്ന പകർച്ചവ്യാധികയുടെ വ്യാപനവും ഏറെ ഹൃദയഭേതകമായിരുന്നു. 1628 - 1631 കളിൽ ഒരു മില്യൻ ആളുകളെ 'ഫ്രാൻസിൽ മാത്രം പ്ലേഗിനാൽ മരണപ്പെട്ടു. ഇറ്റലിയിൽ നിന്നും 280,000 ലക്ഷങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. 1654 ൽ നേപ്പിൾസിൽ ഒന്നര ലക്ഷം ആളുകളെ പ്ലേഗ്‌ വിഴുങ്ങിയപ്പോൾ 1657 ലെ പ്ലേഗിൽ ജനീവ നഗരത്തിലെ പകുതി ആളുകളുടെ ജീവൻ ആ മഹാമാരിയെടുത്തു.
നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ മരിച്ചുവീഴുന്ന മനുഷ്യരെ അടക്കുവാൻ ആരുമില്ലാത്ത അവസ്ഥ... രോഗത്താൽ വലയുന്നവരെ ശുശ്രൂഷിക്കാൻ ആരുമില്ല. രോഗവിവരം അറിയുമ്പോൾ കുടുംബങ്ങൾ സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല... ഇങ്ങനെയുള്ള ആയിരങ്ങളുടെ അടുത്തേക്ക് സഹായഹസ്തങ്ങളുമായി വിശുദ്ധ വിൻസെൻ്റ് Daughters of Charity സിസ്റ്റേഴ്സിനെയും മിഷൻ വൈദികരെയും അയച്ചു. "എൻ്റെ പുത്രിമാരേ, കർത്താവിനെ ആണ് നിങ്ങൾ ശുശ്രൂഷിക്കുന്നത് , നിങ്ങൾ പാവങ്ങളെ കൈ വെടിയരുത്. അവർ നമ്മുടെ ഭാഗമാണ്. നിങ്ങളുടെ ആരോഗ്യത്തെ സൂക്ഷിക്കാൻ മറക്കരുത്" എന്ന ഒറ്റ നിർദ്ദേശത്തിൽ അവരെ പ്ലേഗ് ബാധിതരിലേക്ക് അയച്ചു. അങ്ങനെ ശുശ്രൂഷിച്ചതുവഴി ഞങ്ങളുടെ ആദ്യ സഭാംഗം സിസ്റ്റർ മാർഗരറ്റ് നാസോ പ്ലേഗ് പിടിച്ച് മരണമടഞ്ഞു. ആ പാതയിൽ അനേകർ ധീരതയോടെ സേവനത്തിലൂടെ മരണത്തിന് കീഴടങ്ങി. മരണമടഞ്ഞ സഭാംഗങ്ങളുടെ പട്ടിക കണ്ണുനീരോടെയേ കാണാൻ ആകൂ. അങ്ങിനെ കണ്ണുനീരോടെയാണ് മരണവാർത്ത വിശുദ്ധനും കേട്ടത്. തൻ്റെ എഴുത്തുകളിൽ 300ലധികം പ്രാവശ്യം പ്ലേഗിനെക്കുറിച്ചദ്ദേഹം പ്രതി പാതിച്ചിട്ടുണ്ട്. എങ്കിലും ആയിരങ്ങൾക്ക് ജീവനും, വിശ്വാസവും, പ്രതീക്ഷയും ലോകത്തിലേക്ക് പകരാൻ വിൻസെൻ്റ് ഡി പോളിനും സഹോദരിമാർക്കും മറ്റു മിഷൻ വൈദികർക്കും സാധിച്ചിരുന്നു. ആദ്യകാലങ്ങളിൽ പലപ്പോഴും വിൻസെൻറ് ഡിപോൾ തനിച്ചായിരുന്നു അവർക്കുവേണ്ടിയുള്ള അന്ത്യകർമ്മങ്ങൾ ആരംഭിക്കുവാനും സംസ്കരിക്കാനും ഉണ്ടായിരുന്നത്.
അന്നത്തേതിലും തെല്ലും വ്യത്യസ്തമല്ല ഇന്നത്തെ സഭയുടെ യും ലോകത്തിൻ്റെയും അവസ്ഥ. പക്ഷേ, നമുക്ക് പ്രതീക്ഷിക്കുവാൻ വകയുണ്ട്: ഒന്നായി നിന്നാൽ, ഒരുമിച്ച് പ്രാർത്ഥിച്ചാൽ ഒന്നും അസാധ്യമല്ലാത്ത ശക്തനായ ദൈവത്തിൻ്റെ മക്കൾ ആണ് നാമെല്ലാവരും. അതുകൊണ്ട് അതിജീവനം അകലെയല്ല അത്ഭുതങ്ങളും അകലെയല്ല.

"ദൈവത്തിൻറെ കരുണയെ പ്രതിഫലിപ്പിക്കുന്ന മരുപ്പച്ചകൾ ആവണം ഓരോ ക്രിസ്ത്യാനിയും" എന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്ബോധനത്തിൽ അടിവരയിട്ട് നമുക്ക് ഏറ്റു പറയുവാൻ നമ്മുടെ ഓരോരുത്തരുടെയും മുന്നിൽ വഴിവിളക്കായും ദൈവതിരുമുമ്പിൽ മിഴി വിളക്കായും മിന്നി വിളങ്ങുന്ന വത്സല താതനാണ് പാവങ്ങളുടെ സ്വന്തം പിതാവും ഞങ്ങളുടെ സഭാ സ്ഥാപകനായ വിശുദ്ധ വിൻസെൻറ് ഡി പോൾ.

ഇപ്പോൾ,പാവങ്ങളും പണക്കാരനും തമ്മിലുള്ള വലിയ അന്തരങ്ങളുടെയും അസമത്വങ്ങളും നടുവിൽ പാരീസിൽ നിന്നും ഉയർന്ന് തിരുസഭയ്ക്ക് മുഴുവൻ പരസ്നേഹ പ്രവർത്തനങ്ങളുടെയും പുണ്യങ്ങളുടെയും വർണ്ണക്കുട ചാർത്തിയ തിരുസഭാ സ്നേഹിയും തനയനും ആണ് വിശുദ്ധ വിൻസെൻറ്.

മിണ്ടാ മഠങ്ങളുടെ നാലു മതിൽക്കെട്ടിൽ നിന്നു പട്ടിണിയാലും, രോഗങ്ങളാലും വേദനകളും നിലവിളിക്കുന്നവരുടെ അടുത്തേക്ക് സഭാ ചരിത്രത്തിൽ ആദ്യമായി സന്യസ്തരെ അയച്ച ഡോക്ടേഴ്സ് ഓഫ് ചാരിറ്റി (DC)എന്ന വനിതകൾക്കു വേണ്ടി 1633 ൽ വിശുദ്ധ ലൂയീസക്ക് ഒപ്പം സ്ഥാപിച്ച ധീരനായ വിശുദ്ധനാണ് വിശുദ്ധ വിൻസെൻ്റ്.

പട്ടിണി പാവങ്ങളുടെയും അടിമകളുടെയും ആത്മീയ ആവശ്യം മനസ്സിലാക്കി ആത്മീയ അവർക്ക് വേണ്ടി വചനം പ്രസംഗിക്കുവാനും, വൈദികരുടെ പരിശീലനത്തിന് വേണ്ടിയും 1617 ൽ കോൺഗ്രിഗേഷൻ ഓഫ് ദ മിഷൻ (CM) സഭ വൈദികർക്കായി വിൻസെൻറ് ഇപ്പോൾ സ്ഥാപിച്ചു.

കരുണയുടെ മരുപ്പച്ചകളായി, സ്നേഹത്തിൻറെ കടലായി, മനുഷ്യത്വത്തെയും സ്വന്തം സ്വഭാവമാക്കി സമൂഹത്തിൻ്റെ അടിത്തറയിലേക്കും, ഉന്നത സ്ഥാനങ്ങളിലേക്കും ഒരുപോലെ കടന്ന് ചെന്ന് ആലംബഹീനരുടെ യും അത്താണിയായ വന്ദ്യ പുരോഹിതനാണ് വിശുദ്ധ വിൻസെൻ്റ്. അദ്ദേഹത്തിൻ്റെ കൈകളിൽ കുഞ്ഞുങ്ങളും കാല് ചുവട്ടിൽ പട്ടിണി പാവങ്ങളും ഇല്ലാതെ ഒരു ഐക്കണും നാം കാണാറില്ല.

കുറവുകൾ നിറഞ്ഞ തൻറെ ജീവിതത്തിൽ കുറവുകൾ നികത്തുന്ന ഉറവിന് അരികെ-വിശുദ്ധ കുർബ്ബാനക്കരികെ മണിക്കൂറുകൾ ചിലവിട്ട വിശുദ്ധൻ കർത്താവിൽ നിന്നും സ്നേഹം സ്വീകരിച്ച് ആ തീ ജ്വാലകളാൽ കർത്താവിൻ്റെ രോഗിയായ, ദീനതയുള്ള, വയർ ഒട്ടിയ മുഖം തേടി തെരുവിലേക്കിറങ്ങി ആയിരങ്ങളിൽ ദൈവത്തെ കണ്ടു. ആ പുണ്യകരങ്ങളിൽ നിന്നും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയവർ അനേകം... ജീവിതത്തിൽ അർത്ഥം കണ്ടെത്തിയവർ അനേകം... വിശുദ്ധൻ്റെ ജീവിതത്തിൽ നിന്ന് ആ ചൈതന്യം ഉൾക്കൊണ്ട് വിശുദ്ധിയുടെ പടവുകൾ കയറിയ വെർ ആയിരങ്ങൾ...

1967 മാർച്ച് 25ന് പോൾ ആറാമൻ പാപ്പ ''ജനതകളുടെ പുരോഗതി " എന്ന ചാക്രിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു: നിരവധി ആളുകൾ സഹിക്കുന്നു. ചിലരുടെ പുരോഗതിയും മഹാഭൂരിപക്ഷത്തിൻ്റെ നിശ്ചലതയും തമ്മിലുള്ള വിടവ് വർദ്ധിച്ചുവരുന്നു. അനീതിനിറഞ്ഞ സാഹചര്യങ്ങളുടെ നിലവിളി സ്വർഗ്ഗത്തോളം ഉയരുന്നു''.
നമ്മുടെ ലോകം അനുഭവിക്കുന്ന വേദനകൾക്ക്, പാപങ്ങൾക്ക്, മഹാപകർച്ചവ്യാധികൾക്ക്... ഇവയ്ക്കെല്ലാം മറുമരുന്നായി വിശുദ്ധ കുർബാനയിൽ നിന്നും സജീവതയുടെ ചൈതന്യം ഉൾക്കൊണ്ട് ദരിദ്രരിൽ രോഗികളും ആർദ്രമായ രക്ഷയ്ക്കായി ദിവ്യനാഥൻ്റെ കൈകൾ ആയി പ്രവർത്തിച്ച വിൻസെൻറ് ഡി പോളിൻ്റെ തീര്ണതയും, പരസ്നേഹവും നമുക്ക് പ്രാവർത്തികമാക്കാം.

വിൻസെൻറ് ഡി പോളേ, ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

- Sr Soniya K Chacko, DC

Monday, 20 April 2020

ഉയിർപ്പിൽ ഉയിരറ്റവർ


രക്തക്കറപുരണ്ട ഈസ്റ്റർ ഓർമ്മകളിൽ ശ്രീലങ്ക

2019 ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടനങ്ങളിൽ ഏറ്റവുമധികം വിശ്വാസികൾക്ക് ജീവൻ നഷ്ടപ്പെട്ട കൊളംബോ നഗരത്തിനടുത്തുള്ള നെഗോമ്പോ വിശുദ്ധ സെബസ്ത്യാനോസ് ഇടവക പള്ളിയിലേക്ക് കാത്തലിക് ബൈബിൾ ഫെഡറേഷൻ ടീം അംഗങ്ങൾ നടത്തിയ സന്ദർശനത്തിൻ്റെ ഓർമ്മകൾ റവ. ഫാദർ ജോ ഇരുപ്പക്കാട്ട്, SSP പങ്കുവയ്ക്കുകയാണ്.

ഉയിർപ്പിൽ ഉയിരറ്റവർ

ഈസ്റ്റർ എന്നും സന്തോഷത്തിൻ്റെയും, സമാധാനത്തിൻ്റയും, പ്രത്യാശയുടേയും ഓർമ്മകളാണല്ലോ. എന്നാൽ ശ്രീലങ്കയിലെ നെഗോബോയിലെ വിശുദ്ധ സെബസ്ത്യാനോസ് ഇടവകാംഗങ്ങൾക്ക് കഴിഞ്ഞ ഈസ്റ്ററിന് രക്തത്തിൻറെ മണമാണ്, സ്പോടനത്തിൻ്റെ ശബ്ദമാണ്, കരച്ചിലുകളുടെ മുഴക്കമാണ്, ചിതറിവീണ മനുഷ്യശരീരങ്ങളുടെ ഭയാനകമായ ഓർമ്മകളാണ്. 2019 ഏപ്രിൽ 21 ലോകത്തിലെയും ഏതൊരു ഇടവക സമൂഹവും പോലെ കർത്താവിൻറെ ഉത്ഥാനം ആഘോഷിക്കുവാൻ കുടുംബസമേതം നൂറുകണക്കിന് വിശ്വാസികൾ അവിടെയും തടിച്ചു കൂടിയിരുന്നു. പാപത്തിനും മരണത്തിനു മേലുള്ള തമ്പുരാൻറെ വിജയം ആഘോഷിക്കുവാൻ ഒരുമിച്ചു കൂടിയ നിഷ്കളങ്കരായ വിശ്വാസികൾ... പെട്ടെന്ന് എല്ലാ സന്തോഷങ്ങളും തിരുക്കർമ്മങ്ങൾക്കും ഒരു വിരാമം വന്നു. വൻ ശബ്ദത്തോടെ കോൺക്രീറ്റ് ഭാഗങ്ങൾ താഴെ വീഴുന്നു, തകർന്നു വീഴുന്ന മറ്റു പല സാധനസാമഗ്രികൾ, ഉയർന്നു പൊങ്ങുന്ന കൂട്ട നിലവിളികൾ ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ, എല്ലായിടത്തും രക്തപുഴ ഒഴുകുന്നു ... ഒരു ചാവേർ അക്രമി അത്യുഗ്രമായ ബോംബുകളും ആയി വിശ്വാസികൾ തിങ്ങിനിറഞ്ഞ ആ ദേവാലത്തിനുള്ളിൽ കയറി രാവിലെ 8.45 നടത്തിയ സ്ഫോടനം വഴി അവിടെ കൂടിയിരുന്ന 115 വിശ്വാസികളുടെ ജീവൻ ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെടുകയാണ്. ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദിയായ അച്ചി മുഹമ്മദ് എന്ന വ്യക്തി സ്വയം മനുഷ്യ ബോംബായി നടത്തിയ മനുഷ്യക്കുരുതി. ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുവാൻ ഒരുമിച്ചു കൂടിയവർ ഉയരറ്റ ശരീരങ്ങളായി മാറുന്നു. പലരും ജീവിതം മുഴുവൻ അയവങ്ങളറ്റവരായി ആ ഉയർപ്പ് തിരുന്നാൾ മറക്കാനാവാത്ത ദിനമായി മാറുന്നു. ... ഒരുമിച്ച് തിരുക്കർമ്മങ്ങൾ കൂടുവാൻ വന്നു കുടുംബത്തിലെ പലരും ഒറ്റപ്പെട്ടുപോയ കരിദിനമായി മാറിയ ഉയിർപ്പു തിരുന്നാൾ.

സെന്റ് സെബാസ്റ്റ്യൻ ഇടവക കൂടാതെ കൊളംബോയിലെ സെന്റ് ആൻറണിയുടെ കപ്പേളയും ബട്ടികൊളൂവിലെ സിയോൺ ഇവാഞ്ചലിക്കൽ ചർച്ച് സ്ഫോടനത്തിൽ ജീവന് അപായം സംഭവിച്ച മറ്റു ദേവാലയങ്ങളാണ് കൂടാതെ കൊച്ചു കൊച്ചു സ്ഫോടനങ്ങൾ പലയിടത്തും നടന്നിരുന്നു. അങ്ങനെ ആകെ 259 ജീവനുകളെ മൂന്ന് നാല് തീവ്രവാദികൾ ഒറ്റദിവസംകൊണ്ട് നഷ്ടപ്പെടുത്തുകയും. പലരെയും അർധപ്രാണരായ അവശേഷിക്കുകയും ചെയ്തു. ശ്രീലങ്ക മാത്രമല്ല ലോകത്തെ മുഴുവൻ ഭയത്താൽ വിറപ്പിച്ച മഹാസ്ഫോടന പരമ്പരയായിരുന്നു ഇത്.

''എൻ്റെ ഭാവി കാലവും, ഭൂതകാലവും, വർത്തമാനകാലവും കുഴിച്ചുമൂടപ്പെട്ടുവെങ്കിലും എൻ്റെ ഏക പ്രത്യാശ ദൈവത്തിലാണ്," സ്വന്തം കുടുംബാംഗങ്ങളെല്ലാം മരണമടഞ്ഞ ആ ഇടവകയിലെ ഒരു മധ്യവയസ്കയുടെ ധീര വാക്കുകളാണിത്. സ്ഫോടനത്തെ അതിജീവിച്ച് മറ്റൊരു യുവതി പ്രസ്താവിച്ചു എൻ്റെ വിശ്വാസത്തെ പ്രതിയല്ലായിരുന്നെങ്കിൽ എത്ര പണ്ടേ ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നു. ആയിരം തവണ ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. ഓരോ പ്രാവശ്യവും ദൈവവചനം എനിക്ക് സാന്ത്വനവും പ്രത്യാശയും നൽകുന്നു.

ഒരു വർഷത്തിനുശേഷം സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ഇപ്പോൾ ഒരു പുതിയ ദേവാലയമായി മാറിയിരി ക്കയാണ്.പ്രത്യേക ആകർഷകത്വവും പ്രത്യേക പ്രത്യക്ഷവുമുള്ള ഒരു പുതിയ പള്ളി. വിശ്വാസികൾ വീണ്ടും കൂടുതൽ തീക്ഷ്ണതയോടെ തിരുകർമ്മങ്ങളിൽ പങ്കുചേരുന്നു. അവർ എല്ലാവരും അവരെ പിന്തുണച്ച ശ്രീലങ്കൻ സർക്കാറിന്റെയും ഊർജ്വസ്വലരായ ഇടവക സമൂഹത്തിന്റെയും അതിലുപരി അവരോടൊപ്പം ഒന്നായി പ്രവർത്തിച്ച ബഹുമാനപ്പെട്ട രൂപതത്യക്ഷന്റെയും അക്ഷീണ പ്രവർത്തനത്തിന്റെ ഫലം ഇന്ന്‌ അവിടെ കാണുവാൻ സാധിക്കും. 2019 ജൂലൈ ഇരുപത്തിയൊന്നാം തീയതി ആക്രമണത്തിന് വെറും മൂന്ന് മാസങ്ങൾക്ക് ശേഷം ശ്രീലങ്കയുടെ അതിരൂപതാ മെത്രാപ്പോലീത്ത ആയ കർദിനാൾ മാൽക്കം രഞ്ജിത്ത് പുതുക്കി പണിത പള്ളിയുടെ വെഞ്ചരിപ്പ് കർമം നടത്തി. ആ അവസരത്തിൽ ഫേസ്ബുക്കിൽ ആരോ ഇങ്ങനെ കുറിച്ചു: "മൂന്നു മാസങ്ങൾക്ക് മുൻപ് ഇന്നേ ദിനം ഞങ്ങൾക്ക് 115 പ്രിയ സഹോദരരുടെ ജീവൻ നഷ്ടപ്പെട്ടു. ശ്രീലങ്കയിലെ രക്തസാക്ഷിയായി അവരുടെ പേരുകൾ ആലേഖനം ചെയ്യപ്പെടുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇന്ന് ഞങ്ങളുടെ ദേവാലയം അവരുടെ രക്തത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുകയാണ് . ഈ മാലാഖമാർ സഭയേയും, ഇടവകയേയും കാക്കട്ടെ. കർത്താവേ അങ്ങേക്ക് എന്നും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ".

ദേവാലയ പരിസരത്ത് കൂടി നടക്കുമ്പോൾ ഒരു ശോകകാറ്റ് ഓരോരുത്തരെയും തൊട്ടു പോകുന്ന പോലെ തോന്നും. അതിനുള്ളിലേക്ക് ചുവടുകൾ വൈക്കുമ്പോൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ ആവാത്ത ഒരു ദിവ്യത തുളുമ്പുന്ന ദൈവിക സാന്നിധ്യത്തിലേക്ക് നാം കടക്കുന്ന പ്രതീതിയാണ്. വിശാലമായ പള്ളി പരിസരത്തേക്ക് പ്രവേശിക്കുന്ന ആരുടേയും കണ്ണുകൾ അറിയാതുടക്കുന്നത് പ്രവേശനകവാടത്തിൽ നിൽക്കുന്ന ഉത്ഥിതനായ കർത്താവിൻറെ പ്രതിമയിലാണ്. അതിനു താഴെ ഒരു മാർബിൾ ഫലകത്തിൽ രക്തസാക്ഷികളായ 115 ഇടവകകാംഗങ്ങളുടെ പേരുകൾ ആലേഖനം ചെയ്യപ്പെട്ടിരുന്നു. കൂടെ ഈ കുറിപ്പും: "ദൈവത്തിനു വേണ്ടി തങ്ങളുടെ ജീവൻ ത്യജിച്ചവർ - നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടതിൽ നിങ്ങൾ ആഹ്ലാദിക്കുവിൻ." അതോടൊപ്പം ആ രക്തസാക്ഷികളുടെ ചുണ്ടിൽ നിന്നും വരുന്നതായ അടുത്ത് കുറിപ്പും ഇങ്ങനെ രേഖപ്പെടുത്തുന്നു : "സുരക്ഷിതരായി ഞങ്ങൾ വീട്ടിലെത്തി. പ്രിയപ്പെട്ടവരേ, ഞങ്ങൾ സ്വർഗ്ഗീയ ഭവനത്തിൽ ആണ്. തികഞ്ഞ പ്രഭയിൽ, നിറഞ്ഞ സന്തോഷത്തിൽ. ഈ നിത്യ പ്രകാശത്തിൽ സമ്പൂർണ സന്തോഷവും സൗന്ദര്യവുമാണ്. വേദനയും ദുഃഖവും എന്നേക്കുമായി നിലച്ചു. നിത്യശാന്തി ആണിപ്പോൾ സുരക്ഷിതരായി ഞങ്ങൾ സ്വർഗ്ഗത്തിൽ എത്തിയിരിക്കുകയാണ്."

2019 ഏപ്രിൽ 21ലെ ഈസ്റ്റർ ദിനത്തിലെ ആ മഹാ രക്തസാക്ഷിത്വത്തിന് ഏറ്റവും വലിയ സാക്ഷിയായത് ദേവാലയത്തിലെ ഉത്ഥിതനായ യേശുവിൻ്റെ രൂപമാണ്.

ദേവാലയത്തിൽ ചിന്നഭിന്നമായ ശരീരങ്ങളിൽ നിന്നും രക്തത്തുള്ളികൾ ഉത്ഥിതരൂപത്തിൽ പതിഞ്ഞിരുന്നു. ചിതറിവീണ മാംസക്കഷണങ്ങൾ, സ്പോടനത്തിനിടയിൽ ചെറിയ പൊട്ടലുകൾ എല്ലാത്തിനും സാക്ഷിയായിരുന്നു ഈ ഉയിർപ്പ് രൂപം. ഇന്നത് ഒരു ചില്ലു ക്ലാസിൽ ആക്കി അതേ ചോരപ്പാടുകളോടുകൂടി സൂക്ഷിച്ചിരിക്കുകയാണ്. ആ ദേവാലയം സന്ദർശിക്കാൻ വരുന്ന ഓരോരുത്തരെയും ഓർമ്മയിൽ ഉയിർപ്പു ഞായറിന്റെ ചൈതന്യം ആ രൂപം കൊണ്ടുവരുന്നത് കാണാം. രക്തസാക്ഷികളുടെ രക്തം ഒരിക്കലും വ്യർത്ഥമാകില്ല. പകരം ആയിരങ്ങളിൽ പ്രത്യാശയെ ജ്വലിപ്പിക്കുന്നു.

അവിടുത്തെ സഹവികാരി ഫാദർ സച്ചിതാ പറയുന്നത് ഇപ്രകാരമാണ്: "ഇത്രമാത്രം ധൈര്യവും ആത്മശക്തിയും ഈ വിശ്വാസികൾക്ക് വീണ്ടെടുക്കാൻ സാധിച്ചത് അത്ഭുതകരം തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു. സ്ഫോടനത്തിൽ അകപ്പെട്ടു ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട 90 ശതമാനം ആളുകളും ധൈര്യപൂർവ്വം അവരുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ 10 ശതമാനം ആളുകൾക്ക് കൗൺസിലിങ്ങും വേണ്ട വിധ സഹായങ്ങളും പ്രോത്സാഹനവും സാന്ത്വനവും ആവശ്യമാണ് എന്ന് പറയാതെ വയ്യ. അവർക്ക് തകർച്ചയിൽ നിന്നും ഇതുവരെയും കരകയറുവാൻ കഴിഞ്ഞിട്ടില്ല . കഴിഞ്ഞ ഡിസംബർ 24 തീയതി അസിസ്റ്റൻറ് വികാരിയച്ചന് ഫോണിൽ വിളിച്ചിട്ട് ഒരു വിശ്വാസി പറഞ്ഞു: അച്ചാ, എനിക്ക് കുർബാനയിൽ പങ്കെടുക്കുവാൻ വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് ഭയം ഓടി വരികയാണ്. ഞാനിപ്പോൾ തളർവാതരോഗി ആയി കിടക്കുകയാണ്. ആ ഈസ്റ്റർ ദിനത്തിൽ എൻറെ കൂടെ എൻറെ രണ്ടു മക്കളും ഉണ്ടായിരുന്നു. ഇന്ന് എനിക്ക് അവർ പേടിപ്പെടുത്തുന്ന ഓർമ മാത്രമാണ്. ഞാൻ എന്ത് ചെയ്യണം അച്ഛാ? എന്താണ് മറുപടി പറയേണ്ടത് എന്ന് അച്ചനും അറിയില്ലായിരുന്നു. എങ്കിലും, ഇടവകയിലെ വിശ്വാസികളുടെ വിശ്വാസം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണെന്ന് ആണ് സച്ചിതാ അച്ചന്റെ വാക്കുകൾ വിളിച്ചു പറയുന്നത്.
ആശ്വസിപ്പിക്കുക അസാധ്യമാണ് എങ്കിലും ഈ ഇടവക മുഴുവൻ തീവ്രമായ വിശ്വാസത്തിലും ആഴമായ പ്രത്യാശയും നിറഞ്ഞിരിക്കുകയാണ്. എത്ര കഠിനമായ വേദനയോടെ കടന്നുപോകുമ്പോഴും ആരും പ്രതീക്ഷിക്കാത്ത വിധത്തിൽ പ്രതീക്ഷിക്കാത്ത സമയത്ത് വരുന്ന വിപത്തുകൾക്കു ആഴമുള്ള വിശ്വാസത്തെ ഒരിക്കലും തോൽപ്പിക്കാനാകില്ല. ഒരു തീവ്രവാദത്തിനും തിന്മയുടെ ശക്തിക്കും അതിനെ തടുക്കാനാവുകയില്ല. അവർ വിശ്വാസത്തെ വീണ്ടും വീണ്ടും ജ്വലിപ്പിച്ചു കൊണ്ടിരിക്കും. പ്രത്യാശയെ അവർ വീണ്ടെടുത്തു കൊണ്ടിരിക്കും. ഇന്ന് അവർ ആർക്കും തട്ടി തെറിപ്പിക്കുവാനാകാത്ത സന്തോഷവും സമാധാനവും അനുഭവിക്കുകയാണ്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ.

-സിസ്റ്റർ സോണിയ കെ ചാക്കോ, DC (ഫാദർ ജോ ഇരുപ്പക്കാട്ട്, SSP എഴുതിയ ഇംഗ്ലീഷ് ലേഖനത്തിന്റെ യുടെ വിവർത്തനം).

Sunday, 19 April 2020

വുഹാനിൽ വിരിഞ്ഞ വിശുദ്ധിയുടെ വാടാമലരുകൾ 

വുഹാനിൽ വിരിഞ്ഞ വിശുദ്ധിയുടെ വാടാമലരുകൾ 


വമ്പൻ ലോകത്തെ കുഞ്ഞൻ വൈറസിനാൽ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ചൈനയിലെ വുഹാനിൽ അവസാനത്തെ വായുവും വെള്ളവും കിട്ടാതെ കുരിശിൽ തൂങ്ങപ്പെട്ട്, കഴുത്ത് ഞെരിഞ്ഞ് ശ്വാസം മുട്ടി ക്രിസ്തുവിലുള്ള വിശ്വാസത്താൽ രക്തസാക്ഷിത്വം വരിച്ച രണ്ടു ധീര വിശുദ്ധരാണ് വിൻസെൻഷ്യൻ സഭയിലെ വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റും വിശുദ്ധ ജോൺ ഗബ്രിയേൽ പെർബോയറും.

 വിശുദ്ധ പെർബോയർ പറഞ്ഞു: "സ്വർഗീയ സമ്മാനമാണ് സഹനങ്ങൾ. 50% സഹനമാണ് ഒരു മിഷനറിയുടെ ജീവിതം. രക്തസാക്ഷിത്വം വരിക്കുക എന്നത് ദൈവം നൽകുന്ന മഹാ അനുഗ്രഹമാണ്. എന്നെ അത് ഭയപ്പെടുത്തുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതാണ് അത്".

 ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിനെപ്രതി സ്വന്തം കുരിശ് ക്രിസ്തുവിന്റെ കുരിശിനോടു ചേർത്തുവച്ച് രക്തസാക്ഷിത്വത്തിലൂടെ അവനിൽ ലയിക്കുമ്പോൾ, സ്വന്തം ജീവിതം ക്രിസ്തുവിന്റെ സഹനജീവിതത്തോടു ചേർത്തുവയ്ക്കുമ്പോൾ അവിടെ പരിധിയില്ലാത്ത സ്നേഹവും വിശ്വാസവും വിശുദ്ധിയും അടങ്ങിയിരിക്കും.

 എത്ര വർഷങ്ങൾ കഴിഞ്ഞാലും എത് പ്രതിസന്ധി വന്നാലും കത്തിജ്വലിക്കുന്ന വിശ്വാസത്തിന്റെ ഒരു കൊച്ചു നാമ്പെങ്കിലും അവശേഷിക്കും എന്നതിന് തെളിവാണ് കൊറോണ വൈറസിൻ്റെ മാതൃദേശമായ ചൈനയിലെ വുഹാനിൽ ഇന്നും നിലനിൽക്കുന്ന ക്രിസ്തുവിശ്വാസം. കമ്യൂണിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും ആദർശ വാദികൾ സഭാമക്കളെ ദേശദ്രോഹികളായി കണക്കാക്കി നിഷ്ഠൂരമായ പീഢകളാൽ മരണത്തിനിരയാക്കിയെങ്കിലും അന്നും ഇന്നും അനേകം മിഷനറിമാരുടെ സ്വപ്നഭൂമിയാണ് ചൈന. ക്രിസ്തുവിശ്വാസം സാക്ഷ്യപ്പെടുത്തുക എന്ന സ്വപ്നവും നെഞ്ചിലേറ്റി ക്രിസ്തുവിൻ്റെ പീഡക്കൾക്ക് സദൃശ്യമായ പീഢനങ്ങൾക്കിരയായി മരണത്തെ പുൽകിയ രണ്ടു പുണ്യ വിൻസെൻഷ്യൻ (C M) വൈദികരാണ് വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റും വിശുദ്ധ ജോൺ ഗബ്രിയേൽ പെർ ബോയറും.  

വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ്

 1748 ൽ ഫ്രാൻസിലെ ഗ്രനോബിലിൽ ജനനം.1769 ൽ മിഷൻ സഭയിൽ ചേർന്നു. തിരുപ്പട്ടത്തിനുശേഷം ധാർമ്മികദൈവശാസ്തത്തിൽ പ്രൊഫസർ ആയി സേവനമനുഷ്ടിക്കുകയായിരുന്നു.  1789 ലെ ഫ്രഞ്ച് വിപ്ലവത്തിനുശേഷം 1792 ൽ ചൈനയിലേക്ക് സുവിശേഷം പ്രസംഗിക്കുവാൻ നിയോഗിതനായി. തുടർന്നുള്ള ദീർഘമായ 28 വർഷക്കാലം ചൈനയിൽ ഒരു യഥാർത്ഥ മിഷനറി ആയി ഫാദർ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് ജീവിച്ചു. 1819 ൽ ചൈനയിലുണ്ടായ അപ്രതീക്ഷിത മഹാമാരിക്ക് കാരണക്കാർ ക്രൈസ്തവരാണെന്ന ആരോപണത്താൽ എല്ലാ ക്രൈസ്തവരേയും വധിക്കുവാൻ രാജകല്പന വന്നു. ഫ്രാൻസിസച്ചൻ ഒരു വേദോപദേശിയാൽ പണത്തിനുവേണ്ടി ഒറ്റിക്കൊടുക്കപ്പെട്ട് അറസ്റ്റിലായി.

 1819 ജൂലൈ പതിനാറാം തീയതി അധികാരികൾ വിവിധ കുറ്റമാരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചു. പടയാളികൾ അദ്ദേഹത്തെ വളരെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. 1820 ജനുവരി ഒന്നാം തീയതി അദ്ദേഹത്തിനുള്ള ശിക്ഷയായി തൂക്കുമരണം വിധിക്കപ്പെട്ടു. 320 മൈൽ ബന്ധിതനായി കൊലക്കളത്തിലേക്ക് അച്ചനെ നടത്തിക്കൊണ്ടുപോയി. മരണത്തിനു തൊട്ടുമുൻപ് കുരിശിനുമുമ്പിൽ മുട്ടുകുത്തി തന്റെ നെറ്റിയിലും അദ്ദേഹം കുരിശു വരച്ചു, തന്നെത്തന്നെ ദൈവത്തിന് നൽകുന്നതിനുള്ള വലിയ അടയാളമായി. 1820 ഫെബ്രുവരി പതിനെട്ടാം തീയതി അദ്ദേഹത്തെ അവർ കുരിശിൽ തൂക്കി കഴുത്തുഞെരിച്ചു കൊല്ലുകയും ചെയ്തു. "ഈ ജീവിതം വെടിഞ്ഞ് കർത്താവിൽ വിലയം പ്രാപിക്കുവാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു'' എന്ന് പറഞ്ഞിരുന്ന ഫ്രാൻസിസച്ചൻ അങ്ങനെ ശ്വാസം മുട്ടി, രക്തം വാർന്ന് അദ്ദേഹം ക്രിസ്തുവിൽ വിലയം പ്രാപിച്ചു.  28 വർഷത്തെ കഠിനമായി സുവിശേഷം പ്രഘോഷിച്ച, ചെമ്മണ്ണിലെ ആ ആദ്യ രക്തസാക്ഷിയെ 1900 മെയ് 27-ാം തിയ്യതി വാഴ്ത്തപ്പെട്ടവനായി തിരുസഭ ഉയർത്തി. മഹാജൂബിലി വർഷമായ രണ്ടായിരത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ട ഫ്രാൻസിസ് രജിസ് ക്ലെറ്റിനെ മറ്റ് 119 ചൈനീസ് സാക്ഷികൾക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചു. 

ജോൺ ഗബ്രിയേൽ പെർബോയറെ

 1802 ജനുവരി 7 ന് ഫ്രാൻസിലെ പിയുഷിൽ ജനിച്ചു.1818 ൽ വിശുദ്ധ വിൻസെൻ്റ് ഡി പോൾ സ്ഥാപിച്ച മിഷൻ സഭയിൽ ചേരുകയും 1826 സെപ്റ്റംബർ 23ന് വിൻസെൻ്റ് ഡി പോൾ തിരുപ്പട്ടം സ്വീകരിച്ച അതേ ദിവസം പെർബോയറും തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന് വൈദിക വിദ്യാർത്ഥികളുടെ രൂപീകരണത്തിലും, അധ്യാപനത്തിലും ശുശ്രൂഷ ചെയ്തു.

 1830 ൽ അദ്ദേഹത്തിൻ്റെ അനുജൻ ലൂയിസ് ഒരു മിഷൻ വൈദികനായി പട്ടം സ്വീകരിച്ചു. ആദ്യ മിഷൻ ദൗത്യം ചൈനയിലേക്ക് ലഭിച്ച ലൂയീസ് യാത്രാമദ്ധ്യേ മരണമടഞ്ഞു. അപ്പോൾ മുതൽ ചൈന മിഷൻ എന്ന ആഗ്രഹം ജോണിൻ്റെ ഉള്ളിൽ കത്തിജ്വലിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില ശരിയല്ല എന്ന് പറഞ്ഞ് അധികാരികൾ സമ്മതിച്ചില്ലെങ്കിലും പ്രാർത്ഥനയിൽ ശരണം വച്ച് ജോൺ അത് നേടിയെടുത്തു. 1835 മാർച്ച് 16ന് അദ്ദേഹം ചൈനാ തുറമുഖത്തെത്തി.

 അത്ഭുത കാശുരൂപം ആദ്യമായി ചൈനയിലേക്ക് 

 1835ൽ ചൈനയിലേക്ക് പുറപ്പെട്ടപ്പോൾ ജോൺ ഗബ്രിയേലിനൊപ്പം തന്റെ സ്വന്തം സഹോദര വൈദികനും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് ചൈനയിൽ എത്താൻ സാധിച്ചില്ല. യാത്രാമധ്യേ രോഗബാധിതനായി അദ്ദേഹം മരണമടഞ്ഞു. ചൈനയിലേയ്ക്ക് പുറപ്പെട്ടപ്പോൾ വിശുദ്ധഗ്രന്ഥത്തിനു പുറമേ, 1830 കളിൽ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗിൽ നിന്നും ആയിരങ്ങൾ അത്ഭുതപൂർവം രക്ഷപെടുത്തിയ കുറെ അത്ഭുത കാശുരൂപങ്ങളും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു.

 1830 വിശുദ്ധ വിൻസെൻറ് ഡി പോളിൻ്റെ ഉപവി പുത്രിയായ വി. കാതറിൻ ലബോറക്ക് ദർശനത്തിലൂടെ പരിശുദ്ധ കന്യകാമറിയം വെളിപ്പെടുത്തിയതാണിത്. ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച അത്ഭുത കാശുരൂപങ്ങൾ ചൈനയിൽ ആദ്യം എത്തിച്ചത് വി. പെർബോയറും സംഘവുമായിരിക്കണം. വിശുദ്ധ കാതറിൻ ലബോറയുടെ ആത്മീയ പിതാവായ ഫാദർ അലടലിനെ ജോണിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ചൈനയിലേക്കുള്ള തന്റെ യാത്രയിൽ ധാരാളം അത്ഭുത കാശുരൂപങ്ങളും അദ്ദേഹം കരുതിയിരുന്നു. അത്ഭുത കാശു രൂപത്താൽ നടന്ന നിരവധി അത്ഭുതങ്ങളുടെ സാക്ഷ്യം വിശുദ്ധൻതന്നെ എഴുതി സഹോദരനു അയച്ചിരുന്നു. ആദ്യം 600 ഉം, പിന്നെ 2000 ത്തോളം വിശ്വസികളുള്ള രണ്ട് സ്ഥലങ്ങളിൽ മിഷൻ ദൗത്യം ലഭിച്ചു. ചൈനീസ് ആഹാരരീതിയും, വസ്ത്രവും, ഒക്കെ പൊരുത്തപ്പെട്ടെങ്കിലും ഭാഷാപഠനം വിഷമമായിരുന്നു എന്ന് ഒരിക്കൽ അദ്ദേഹം എഴുതി.

 1839 സെപ്റ്റംബറിൽ വാർഷിക ധ്യാനത്തിനു ശേഷം പെട്ടെന്ന് ഒരു വാർത്ത ലഭിച്ചു: ചൈനാ സാമ്രാജ്യത്തിൽ കയറാനുള്ള സ്വാതന്ത്ര്യം എല്ലാ വിദേശികൾക്കും നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നു. മിഷനറിമാരെ അറസ്റ്റ് ചെയ്യുവാൻവേണ്ടി മണ്ടാരിൻ ഭരണകൂടം പുറപ്പെടുവിച്ച പ്രത്യേക പട്ടാളക്കാർ ഇറങ്ങി. അറസ്റ്റു ചെയ്യാനുള്ള ഉത്തരവുമായി പട്ടാളക്കാർ പാഞ്ഞെത്തി. സഹപ്രവർത്തകൾ പല ദിക്കിലായി ചിതറി. പട്ടാളക്കാർ പലതരത്തിലുള്ള അക്രമങ്ങളാണ് നടത്തിയത്. ദേവാലയത്തിൽ നശിപ്പിക്കുകയും, എടുക്കാൻ പറ്റുന്നത് എല്ലാം മോഷ്ടിക്കുകയും ചെയ്തു. പലരെയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തു . ഗുചെങ് ഉപദേശിയുടെ വീട്ടിൽ അഭയം തേടിയ ജോൺ ഗബ്രിയേൽ കൂടെ നിന്ന ഒരു ഉപദേശി 30 ഓൺസ് വെള്ളിക്കാശിന് (taels) ഒറ്റിക്കൊടുത്തതിനാൽ പട്ടാളക്കാർ അച്ചനെ പിടികൂടുകയും ചെയ്തു.

 വിശ്വാസം നിഷേധിക്കാൻ വേണ്ടി അവർ അദ്ദേഹത്തോട് ആജ്ഞാപിച്ചു, കുറ്റം ആരോപിച്ചു അദ്ദേഹത്തെ ചുവപ്പുനിറത്തിലുള്ള ഒരു നീണ്ട അങ്കി ധരിപ്പിച്ചു. കഴുത്തിനുചുറ്റും ഒരു വലിയ ചങ്ങലയും ഇട്ടിരുന്നു കൂടാതെ താടിയും മുടിയും മുറിക്കുന്നതിന് വിലക്കും നൽകിയിരുന്നു. അഭക്ത വിഭാഗം (impious Sect) ക്രിസ്ത്യാനികൾ എന്നവരെ മുദ്ര വക്കുകയും ചെയ്തു. ഒരു ട്രൈബ്യൂണൽ നിന്നും മറ്റൊരു ട്രൈബ്യൂണലിലേയ്ക്ക് വലിച്ചിഴച്ചാണ് അവർ കൊണ്ടുപോയത്.  കൂടെയുള്ള മറ്റുള്ള സഹപ്രവർത്തകരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനും ഈശോയിലുള്ള വിശ്വാസം തള്ളിപ്പറയുവാനുംവേണ്ടി അധികാരികൾ വളരെ നിഷ്ഠൂരമായി അദ്ദേഹത്തെ,പീഢിപ്പിച്ചുകൊണ്ടിരുന്നു. ഇല്ലിക്കമ്പുകൾകൊണ്ട് തോരാതെ അടികൾ ഏൽപ്പിച്ചിരുന്നു . ഇരുമ്പ് ചങ്ങലയിലും കുപ്പിച്ചില്ലിലും മുട്ടുകുത്തുവാൻ നിർബന്ധിച്ചിരുന്നു. കൂടാതെ നായയുടെ രക്തം കുടിക്കുവാനും നിർബന്ധിച്ചപ്പോഴും ഒരിക്കൽപോലും തൻ്റെ ശാന്തതയും സൗമ്യതയും, കൈവിടാതെ അക്ഷമയനായി നിന്നു പെർബോയർ.  സിവിൽ ജയിലിലായിരുന്നപ്പോൾ ചില പരിചാരകർക്ക് അദ്ദേഹത്തോട് ചില അനുകമ്പ തോന്നി പരിഗണന കാണിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു. സാധാരണ നിയമം അനുസരിക്കുവാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 മരണമുനയിലും പതറാത്ത വിശ്വാസം "

രക്തസാക്ഷിത്വം വരിക്കുക എന്നത് ദൈവം നൽകുന്ന മഹാ അനുഗ്രഹമാണ് ഞാൻ അത് ഭയപ്പെടുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതാണ് അത്" എന്ന് അങ്കിളിന് പെർബോർ എഴുതിയ കത്തിൽ നിന്നും കാണാം. "നിൻറെ ദൈവത്തെ ഉപേക്ഷിക്കുക, ചവിട്ടി താഴ്ത്തുക. ഞാൻ നിന്നെ സ്വതന്ത്ര്യമാക്കാം'' എന്ന് ഗവൺമെൻറ് ഓഫീസർ പറഞ്ഞപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞു: "എൻ്റെ രക്ഷകനെ ഞാനെങ്ങനെ നിഷേധിക്കും?" എന്നിട്ട് അദ്ദേഹം ക്രൂശിത രൂപത്തെ ചേർത്തുപിടിച്ച് ചുംബിച്ചുകൊണ്ട് പറഞ്ഞു: "മരിച്ചാലും ഞാൻ വിശ്വാസം ത്യജിക്കില്ല".

 ക്രിസ്തുവിൻ്റെ മരണസദൃശ്യമായ മരണം

 വിശുദ്ധ ജോൺ ഗബ്രിയേലിൻ്റെ മരണത്തിന് കർത്താവിന്റെ പീഡാസഹനങ്ങളോടും കുരിശുമരണത്തോടും അഭേദ്യമായ സാമ്യമുണ്ടായിരുന്നു. ഈശോയെ പോലെ സഹചരനാൽ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുക്കപെട്ടു. ഈശോയെപ്പോലെ നീണ്ട വിചാരണയ്ക്കും പീഡനങ്ങൾക്കും ശേഷം ചങ്ങലയാൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്തു. 1840 സെപ്റ്റംബർ മാസം പതിനൊന്നാം തീയതി വെള്ളിയാഴ്ച 3 മണിക്ക് പെർ ബോയച്ചെനെ കുരിശിൽ കെട്ടി കഴുത്ത് ഇറുക്കി വധിക്കുവാൻ ആജ്ഞ പുറപ്പെടുവിച്ചു. കർത്താവിനെപ്പോലെ ഒരു നീണ്ട ചുവന്ന അങ്കി ധരിച്ചാണ് കൊലക്കളത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോയത്. അവർ അച്ചനെ കുരിശിൽ ബന്ധിച്ചു. മൂന്നു മണിനേരം ശ്വാസം ലഭിക്കാതെ പിടഞ്ഞു മരിക്കുകയും ചെയ്തു. മരിക്കും മുൻപ് ഘാതകരോട് ക്ഷമിക്കുവാൻ അദ്ദേഹം മറന്നില്ല.

 നാമകരണം

 1889 മെയ് 30- ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ജോൺ ഗബ്രിയേലിനെ ഉയർത്തിയപ്പോൾ മുൻ നിരയിൽ ദൃക്സാക്ഷികളായി അദ്ദേഹത്തിൻ്റെ സ്വന്തം സഹോദരരും ഉണ്ടായിരുന്നു. 1996 ജൂൺ രണ്ടാം തീയതി ജോൺപോൾ രണ്ടാമ മാർപ്പാപ്പ വാഴ്ത്തപ്പെട്ട ജോൺ ഗബ്രിയേലിനെ വിശുദ്ധനായി നാമകരണം ചെയ്യുന്ന ചടങ്ങിൽ ഇപ്രകാരം പറയുകയുണ്ടായി "ദരിദ്രർക്ക് സുവിശേഷം പ്രസംഗിക്കുവാനായി വന്ന യേശുവിനെപ്പോലെ വിശുദ്ധ വിൻസെൻ്റ് ഡി പോളിനെ പിന്തുടരുവാൻ ആഗ്രഹിച്ച മിഷൻ സഭ (Congregation of the Mission) സഭയിലെ അംഗമായിരുന്നു ജോൺ ഗബ്രിയേൽ പെർബോയർ CM.  അദ്ദേഹത്തിൻ്റെ ഏറ്റവും തീവ്രമായ ആഗ്രഹം ആയിരുന്നു സുവിശേഷം പ്രസംഗിക്കുക എന്നത്. സ്വന്തം ദൈവത്തോടുള്ള തീവ്രമായ താൽപര്യവും വിശ്വസ്തതയും അദ്ദേഹത്തെ മരണത്തോളം താഴ്ത്തി. ഞങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ മഹത്വം സ്വർഗ്ഗത്തിലെ വിശുദ്ധ സമൂഹത്തോടൊപ്പം പ്രഖ്യാപിക്കുകയാണ്. "നമുക്ക് വേണ്ടതെല്ലാം വിശുദ്ധ കുർബാനയിലും, സുവിശേഷത്തിലും, വിശുദ്ധ കുരിശിലുമുണ്ട്". യേശു മാത്രമാണ് നമ്മുടെ ബലം സ്വർഗീയ അനുഗ്രഹങ്ങളും മഹത്വം മഹത്വവും നമുക്ക് വേണമെങ്കിൽ നാം എളിമയുടെയും, ഉപവിയുടെയും, അനുസരണത്തിന്നെയും പാതയിലൂടെ നടക്കണം... ജീവിതത്തിൽ ഒരിക്കലും മടുപ്പ് തോന്നാതെ മുന്നോട്ട് പോകാം ".

 ചെങ്കൊടിയാൽ മനസ്സ് നിർവീര്യമാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ നാടല്ല ചൈന, കൊറോണ വൈറസിനാൽ പൊട്ടി പുറപ്പെട്ട വുഹാനിലെ ആളുകളുടെ മാത്രമല്ല ചൈന, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ വേരുകൾ ബാക്കി വച്ച നാടുമല്ല ചൈന. ഇന്നും വിശ്വാസത്തിന്റെ നാമ്പുകൾ കിളിർത്തു നിൽക്കുന്ന, വിശ്വാസത്തിൽ വളരുവാൻ കൊതിക്കുന്ന, ഉള്ളിൽ കത്തുന്ന വിശ്വാസത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ അനേകം വിശ്വാസികൾ ജീവിക്കുന്ന നാടു കൂടിയാണ് ചൈന.

 വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് പറയുമായിരുന്നു: "നമ്മുടെ യഥാർത്ഥ ഭവനം സ്വർഗ്ഗമാണ്. ഈ ലോകത്തിലെ ഏത് രാജ്യത്തുനിന്നും സ്വർഗ്ഗീയ ഭവനത്തിലേക്ക് നമുക്ക് പ്രവേശനമുണ്ട് ". തെക്കു കിഴക്കൻ ഫ്രാൻസിൽ ജനിച്ച വിശുദ്ധ ഫ്രാൻസിസ് റെജിസ് (1748- 1820) ഫെബ്രുവരി 18 ന് സ്വർഗ്ഗത്തിലിടം പിടിച്ചതിൻ്റെ 200-ാം വാർഷികവും, തെക്കേ ഫ്രാൻസിൽ 1802 ൽ ജനിച്ച് 38- വയസ്സിൽ 1840 സെപ്റ്റംബർ 11ന് കർത്താവിൽ വിലയം പ്രാപിച്ചതിൻ്റെ പെർബോയറുടെ 180-ാം വർഷികവുമാണ് ഈ 2020 വർഷം.  ചൈനയിലെ പല ദേവാലയങ്ങളിൽ ഇന്നും ഫ്രാൻസിസ് രജിസിൻ്റെ രൂപങ്ങൾ കാണുവാൻ കഴിയും. ഈ രണ്ടു വിശുദ്ധരെയും അടക്കിയ ശവകുടീരം ഏറ്റവും വലിയ ബഹുമാനത്തോടെയും ഭക്തിയോടെയും അവിടുത്തെ വിശ്വാസികൾ ഇന്നും കാത്തു പോകുന്നു.

 വിശുദ്ധ ജോൺ ഗബ്രിയേൽ എഴുതിയ പ്രാർത്ഥന.

 "ഓ എൻ്റെ ദിവ്യ രക്ഷകാ, എന്നെ അങ്ങയുടെതാക്കി മാറ്റണമേ. എൻ്റെ കരങ്ങൾ അങ്ങയുടേതായിരിക്കട്ടെ. എൻ്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും അങ്ങേ മഹത്വത്തിനുവേണ്ടി ഉപകരിക്കട്ടെ. അങ്ങേയ്ക്ക് സേവനം ചെയ്യുവാൻ വേണ്ടതെല്ലാം എനിക്ക് നല്കണമേ. അങ്ങനെ എന്റെ ഓർമ്മയും, ഇച്ഛാശക്തിയും, ഇഷ്ടങ്ങളും അങ്ങയുടേതാവട്ടെ. അങ്ങയുടേതല്ലാത്തതെല്ലാം എന്നിൽനിന്നും നശിപ്പിക്കണമേ. ഞാൻ അങ്ങയിലും അങ്ങേയ്ക്കുവേണ്ടിയും മാത്രം ജീവിക്കുവാൻ കൃപയേകണെ. അപ്പോൾ വി. പൗലോസിനെപ്പോലെ ഞാനും സത്യമായി പറയും ഇനിമേൽ ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്". - മരണത്തിന് കുറച്ചു നാൾ മുന്നേ വിശുദ്ധ ജോൺ ഗബ്രിയേൽ എഴുതിയതാണ് ഈ പ്രാർത്ഥന.

 ഒരു പാഠം

 ഒരു തുള്ളി വെള്ളം കുടിക്കാൻ ആവാതെ ഒന്ന് ശ്വസിക്കാൻ പോലും ആകാതെ ആകാശത്തിനും ഭൂമിക്കുമിടയിൽ ശ്വാസംമുട്ടി പിടഞ്ഞ ഈ രണ്ടു വിശുദ്ധർക്ക് വൃക്ഷലതാദികളും, ചുവന്ന മലനിരകളും കുറച്ചു അവിശ്വാസികളും കുറെ കഠിന ഹൃദയരായ ഭരണാധികാരികളും നിശബ്ദരായി സാക്ഷ്യം വഹിച്ചു. അന്ന് അവിടെ സന്നിഹിതനായ അവർ മാത്രമല്ല, ഇന്ന് അവർ പതിനായിരങ്ങൾക്ക് പ്രചോദനവും ധൈര്യവും ജീവിതസാക്ഷ്യം ആണ്. 200 വർഷങ്ങൾ മുൻപ് വുഹാനിൽ ശ്വാസം ലഭിക്കാതെ കുരിശിൽ പിടഞ്ഞ് മരിച്ച ഈ വിൻസെൻഷ്യൻ വിശുദ്ധരായ രക്തസാക്ഷികൾക്ക് വുഹാനൻ നിന്നും പുറപ്പെട്ട വൈറസിനാൽ വലയുന്ന ലോകത്തോട് ഒന്ന് പറയുവാനുണ്ട്: "ഇത് മാത്രം മതി നമുക്ക് ഇവിടെ ജീവിക്കുവാൻ. ജീവശ്വാസമായ് ക്രിസ്തുവും, ദാഹജലം ആയ കർത്താവും, നിത്യവുമുള്ള അവിടുത്തെ പരിപാലനയിൽ ഉള്ള ആശ്രയവും". പീഡനങ്ങൾക്ക് നടുവിലും ഇരുവർക്കും ആരോടും പരാതിയില്ലാതെ പോയും ഫ്രാൻസിസ് രജിസ് പറയുമായിരുന്നു. ദൈവത്തിൽ ആശ്രയിക്കുക. വളരെ സൗമ്യമായി സമചിത്തതയോടെ ക്ഷമാപൂർവ്വം അവർ കാത്തിരുന്നു. കർത്താവിന്റെ ഹിതം നിറവേറട്ടെ... ജീവിതത്തിൽ എത്രമാത്രം വേദനകൾ സഹിക്കേണ്ടി വന്നാലും അവിടെയെല്ലാം സമചിത്തതയോടെ, വിശ്വാസത്തോടെ, അത് സ്വീകരിക്കാൻ വേണ്ട കൃപാവരം നന്നായി നമ്മളും പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. കുരിശിൽ ഇല്ലാതെ കിരീടം ഇല്ല എന്നോർക്കാം. മഹാപകർച്ചവ്യാധിയായ കൊറോണയാൽ ശ്വാസം മുട്ടിയും, വഴി മുട്ടിയുമിരിക്കുന്ന നമുക്ക് ഈ സഹനങ്ങൾ ഈശോയുടെ കുരിശിലേക്ക് ചേർത്തുവയ്ക്കാം.  ഗാഗുൽത്തായിൽ ചിന്തിയ തിരുരക്തം നമുക്ക് വേണ്ടി നമ്മുടെ മേൽ കരുണ ചെയ്യുവാൻവേണ്ടി കാത്തിരിക്കുകയാണ്. വിശ്വാസത്താലും പ്രത്യാശയാലും അതിജീവിക്കുക അനിവാര്യം തന്നെ.

 തിരുനാൾ
 1. വി. ഫ്രാൻസിസ് റെജിസ് ക്ലെറ്റ് - ജൂലൈ 9
 2. വി. ജോൺ ഗബ്രിയേൽ പെർബോയർ - സെപ്റ്റംബർ 11

 -Sr സോണിയ കെ ചാക്കോ, DC

Friday, 10 April 2020

മംഗളവാർത്ത മുതൽ പിയാത്ത വരെ 


മംഗളവാർത്ത മുതൽ പിയാത്ത വരെ 


ഈശോയുടെ രക്ഷാകരചരിത്രത്തിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ രംഗപ്രവേശനം സന്തോഷത്തിലും അനുഗ്രഹത്തിലും ആയിരുന്നല്ലോ. എന്നാൽ കാലിത്തൊഴുത്തിലാദ്യം ഉണ്ണിയേശുവിനൊപ്പം കാണുന്ന അമ്മയെ യേശുവിനൊപ്പം നാം അവസാനം കാണുന്നത് കാൽവരി മലയിൽ ആണ്. ശരീരം മുഴുവൻ നീറുന്ന മുറിവുകളാൽ കുരിശിൽ പിടയുന്ന തൻ്റെ പുത്രനരികെയാണവൾ.

ലോകപ്രശസ്ത ചിത്രകാരനായ മൈക്കിൾ അഞ്ചലോ 1499 ൽ തൻ്റെ 24-ാം വയസ്സിൽ 'പിയാത്ത' എന്ന ഏറ്റവും മനോഹരമായ പ്രതിമ ഒറ്റ മാർബിളിൽ കൊത്തിയെടുത്തത് ഇന്ന് അത്ഭുതത്തോടെ ലോകം വത്തിക്കാനിൽ കാണുന്നു. യുവാവായ മൈക്കിൾ വളരെ സൂഷ്മതയോടെയാണ് രൂപം നിർമ്മിച്ചത്. ദിവ്യസുതൻ്റെ മേനി പച്ചയായ കൈകളിലല്ല തൻ്റെ നീണ്ട തല മുണ്ടിനാൽ അവളുടെ കൈ മറച്ച് യേശുവിനെ കോരിയെടുത്തു ആ അമ്മ. കേവലം 23-24 വയസ്സിൽ അന്ന് 522 വർഷങ്ങൾക്ക് മുന്നെ ആരും ചിന്തിക്കാത്തൊരു മരിയൻ ദൈവശാസ്ത്രവും കൂട്ടിച്ചേർത്തു പരിശുദ്ധ അമ്മയുടെ പ്രായം 33വയസ്സുള്ള അമ്മമാരെ പോലെ തന്നെ സൃഷ്ടിയിലും ആഞ്ചലോ കുറച്ചു. 5-ാം വയസ്സിൽ സ്വമാതാവിനെ നഷ്ടപ്പെട്ട അദ്ദേഹം തൻ്റെ ശില്പത്തിലും ആവോളം മാതൃസ്നേഹം കലർത്തി. അതു കൊണ്ടു തന്നെ ഇടക്കിടെ ചാപ്പലിൽ വിസീത്തക്ക് അദ്ദേഹം പോയി പ്രാർത്ഥിച്ചിരുന്നു.

മറിയം പ്രസവവേദനയിൽ പിടഞ്ഞപ്പോൾ അരികെ ആശ്വസിപ്പിക്കുവാൻ യൗസേപ്പ് താതനുണ്ടായിരുന്നു. പുത്രൻ്റെ മരണം കൺമുന്നിൽ ആ ദുഃഖവെള്ളിയാഴ്ച തനിയെ കാണുമ്പോൾ അന്ന് ജെറുസലേം ദേവാലയത്തിൽ വച്ച് ശിമയോൻ അരുളിചെയ്ത വാക്കുകളുടെ പൂർത്തീകരണം തൻ്റെ ഹൃദയത്തിലവൾ അനുഭവിച്ചറിഞ്ഞു.

കുരിശിൽ വച്ച് തന്നെ മരിച്ചു കഴിഞ്ഞു എന്നറിഞ്ഞ് ഈശോയുടെ ശരീരം സാബത്തിന് മുന്നേ പട്ടാളക്കാർ എടുത്തു മാറ്റിയപ്പോൾ ആ മകൻ്റെ ചേതനയറ്റശരീരം അമ്മയുടെ മടിയിൽ കിടത്തുകയാണ്. ഉണ്ണീശോയെ വാരിപ്പുണർന്ന് നെഞ്ചോട് ചേർത്ത് വെച്ച് ആ കൈകൾ ഒരിക്കൽക്കൂടി സ്വപുത്രനെ തലോടുകയാണ്. ഈശോയുടെആദ്യത്തെ തൊട്ടിലായ ആ അമ്മയുടെ മടി ഇന്ന് അന്ത്യ കിടക്കയായി പരിണമിക്കുന്നു. അപ്പോൾ അമ്മയുടെ മനസ്സിലൂടെ കടന്നുപോയത് മംഗളവാർത്ത മുതൽ ഗോൽഗോഥാ വരെയുള്ള ദീർഘമായ 33 വർഷങ്ങൾ ആയിരുന്നു... സ്നേഹത്താൽ തലോടുന്ന കൈകൾ, വേദനയിൽ പിടയുന്ന ഹൃദയം, ഇട്ടിട്ടു വീഴുന്ന കണ്ണുനീർ, ആർക്കും വിവരിക്കാനാവാത്ത ദുഃഖത്തിലും ആ അമ്മ അലറിക്കരയുന്നില്ല. നെഞ്ചിലാഞ്ഞു വേദനയുടെ വാൾ ആഴ്ന്നിറമ്പോഴും ഒരക്ഷരം ദൈവത്തിനെതിരെ പറയാതെ നിശബ്ദതയിൽ എല്ലാം മനസ്സാ സ്വീകരിക്കുകയാണ് ആ സഹന മാതാവ്. 33 വർഷങ്ങൾക്ക് മുൻപ് മംഗളവാർത്തയിൽ മാലാഖയോട് ഉരുവിട്ട വാക്കവൾ ആവർത്തിക്കുന്നു - "ഫിയാത്ത് (ഉവ്വ്) " ദൈവഹിതം നിറവേറട്ടെ. നമ്മുടെയൊക്കെ വേദന നിമിഷങ്ങളിൽ ഒരു നിമിഷം നമുക്ക് നോക്കാം പരിശുദ്ധ അമ്മയുടെ ഹൃദയത്തിലേക്ക്... പ്രത്യേകിച്ചും പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിതമായ മരണം നേരിടേണ്ടിവരുന്ന അവസ്ഥകളിൽ.

മക്കളുടെ അകാലത്തിലെ വേർപാടിൻ്റെ വേദനകളിൽ പരിശുദ്ധ കന്യാമറിയത്തെ വേദന നമുക്കും നമ്മുടെ ഹൃദയങ്ങളിൽ അറിയാം... ദൈവഹിതം നമ്മുടെ ജീവിതത്തിൽ നിറവേറട്ടെയെന്ന് പ്രാർത്ഥിക്കാം...ആ വേദന അനുഭവിക്കുന്ന ഓരോ അമ്മമാരെയും പരിശുദ്ധഅമ്മയുടെ നിർമ്മല ഹൃദയത്തിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യാം.

'ഉവ്വ്' എന്ന രണ്ടക്ഷരത്തിൽ തൻറെ സ്വപ്നങ്ങൾക്കും പദ്ധതികൾക്കും, ആഗ്രഹങ്ങൾക്കും പൂർണവിരാമം ഇട്ട യുവതിയായ മറിയം പിന്നിട് ജീവിതത്തിൽ മുന്നിൽ വന്ന എല്ലാ കഷ്ടതകളിലും ധൈര്യത്തോടെ ദൈവഹിതത്തിന് മുന്നിൽ തല കുനിച്ചു. 


ശോയുടെ ജനനം മുതൽ മരണം വരെ ഡെമോക്ലിസിയുടെ വാൾ പോലെ പരിശുദ്ധ അമ്മയുടെ നേരെ സഹനത്തിൻൻ്റെ വാൾ എന്നും തൂങ്ങിയിരുന്നു. എങ്കിലും ഒരിക്കൽ പോലും പ്രത്യാശ നഷ്ടപ്പെടാതെ, തളരാതെ എല്ലാം അവൾ സ്വീകരിച്ചു, എല്ലായ്പോഴും അമ്മയ്ക്ക് സാധിച്ചു കാരണം അവിടുത്തെ കൂടെ ദൈവം തന്നെ ഉണ്ടായിരുന്നു. ഈശോയ്ക്ക് വേണ്ടി ഈശോയോട് കൂടെ എല്ലാം ചെയ്യുമ്പോൾ എത്ര കഠിന വേദനയും ഈശോയ്ക്ക് വേണ്ടി സഹിക്കുവാൻ സാധിക്കും... അവിടുന്നു പറയുന്നു: "നിനക്കെൻ കൃപ മതി". - 2 കൊറിന്തോസ് 12:9)
- സി സോണിയ കെ ചാക്കോ, DC

കുരിശിലെ സഹനവും സ്നേഹവും

കുരിശിലെ സഹനവും സ്നേഹവും
എടക്കാട് ബറ്റാലൻ എന്ന മലയാളം സിനിമയിൽ ടോവിനോ തോമസ് വിളിച്ചു പറയുന്നു: "കോടിക്കണക്കിന് ആളുകളുടെ ആശ്വാസവും വിശ്വാസവുമാണ് ഒരു പട്ടാളക്കാരൻ്റെ നിശ്വാസം"
- ഇതൊരു യാഥാർത്ഥ്യമാണ്. എന്നാൽ ലോകം മുഴുവൻ്റെയും ആശ്വാസവും നിശ്വാസവും വിശ്വാസവുമാണ് താൻ കുത്തി തുറന്ന യേശുവിൻ്റെ തിരുഹൃദയമെന്ന് ലോങ്കിനുസ് എന്ന പട്ടാളക്കാരൻ 2000 വർഷങ്ങൾക്ക് മുന്നെ ഒരു ദു:ഖവെള്ളിയാഴ്ച തെളിയിച്ചു. സത്യമല്ലേ... കർത്താവിൻ്റെ കുത്തിതുറന്ന ഹൃദയത്തിലെ തിരുരക്തവും ജലവും 2000 വർഷങ്ങളായി ലോകജനതയെ സംരക്ഷിക്കുകയാണ്, കഴുകുകയാണ്, വിശുദ്ധീകരിക്കയാണ്, ആശ്വസിപ്പിക്കുകയാണ്... സ്നേഹത്താൽ നിറക്കുകയാണ്... പരിധികളില്ലാതെ... വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പറയുന്നു: "എല്ലാ വിജ്ഞാനവും അറിവും മറഞ്ഞിരിക്കുന്ന നിധിയാണ് തിരുഹൃദയം. എല്ലാവർക്കും വേണ്ടി പ്രത്യേകിച്ചും നാം ഓരോരുത്തർക്കും വ്യക്തിപരമായി ആ ദിവ്യ ഹൃദയം മിടിച്ചു കൊണ്ടിരിക്കുകയാണ്".

''ജീവിതമാകുന്ന കടലിൽ തിരകൾ ഉയരുമ്പോൾ രക്ഷക്കായി നാം പുണരേണ്ട മരമാണ് കുരിശ് " എന്ന് 2011 ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ പറഞ്ഞിരുന്നു. എഫേസോസ് 3 :18 ൽ പറയുന്നു; "യേശുക്രിസ്തുവിനെ സ്നേഹത്തിൻറെ നീളവും, വീതിയും ,ഉയരവും, ആഴവും" നമുക്കു മനസ്സിലാക്കാൻ കഴിയുന്നത് കുരിശിലാണ്. കുരിശിൻറെ വീതി -നന്മ പ്രവർത്തികൾ ആണ്. കുരിശിൻറെ നീളം - സഹനത്തിൽ നിലനിൽപ്പിലാണ്. കുരിശിൻറെ ഉയരം പ്രതീക്ഷയാണ്. എന്നാൽ കുരിശിൻറെ ആഴം നാം കാണുന്നത് നിറഞ്ഞൊഴുകുന്ന കൃപയായാണ്. ഇതാണ് കുരിശിലെ സ്നേഹത്തിന് ജാമിതിഗണിതം എന്ന് ബെനഡിക്റ് 16-ാംമാർപാപ്പ പറയുന്നു.

ഗാഗുൽത്താമലയിൽ രണ്ടു കള്ളന്മാരുടെ നടുവിൽ ക്രിസ്തുവിനെ കുരിശിൽ തറച്ചപ്പോൾ, മണിക്കൂറുകൾ കുരിശിൽ തൂങ്ങി മനുഷ്യ മക്കൾക്കായി സഹിച്ചപ്പോൾ ആ ശരീരത്തിൽ പതിഞ്ഞ അയ്യായിരത്തോളം വരുന്ന മുറിവുകളിൽ നിന്നും കുത്തി ഒഴുകിയ രക്തവും ,
അവൻ അനുഭവിച്ച വേദനയും നമുക്കൊരിക്കലും ചിന്തിക്കാൻ പോലും കഴിയില്ല. എങ്കിലും 'അവൻറെ മുറിവുകളാലാണ് നാമെല്ലാവരും സൗഖ്യം നേടിയിരിക്കുന്നത് ' (ഏശയ്യ54:4-5).
വി.ഫൗസ്റ്റിന യോട് ഈശോ അരുളിചെയ്തു: "എൻ്റെ ഹൃദയം എല്ലാവരോടുമുള്ള അനുകമ്പയും
കരുണയാൽ നിറഞ്ഞൊഴുകുന്നു.
നീരൊഴുക്കിനെപ്പോലെ എൻ്റെ എല്ലാ മുറിവുകളിൽ നിന്നും ആത്മാക്കളുടെ മേൽ കരുണ ഒഴുകുന്നു. പക്ഷേ അത്യഗാധമായ കരുണയുടെ ഉറവ എൻ്റെ ഹൃദയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ആത്മാക്കൾക്കു ഉള്ള എല്ലാ കൃപകളും ഈ ഉറവയിൽ നിന്നാണ് പ്രവഹിക്കുന്നത്. അനുകമ്പയുടെ അഗ്നിനാളങ്ങൾ എന്നിൽ കത്തിയെരിയുന്നു... ലോകം മുഴുവനും എൻറെ കരുണയെ പറ്റി പറയുക".

രണ്ട് മരത്തടികൾ ഈശോയ്ക്ക് അവസാനം കിടക്കുവാനുള്ള ഇടമായ ഒരു കുരിശായി രൂപപ്പെട്ടമ്പോൾ അതിൽ യേശുവിനെ രക്തം വീഴാത്ത ഒരിടവും ഇല്ലായിരുന്നു. അന്നോളം ആർക്കും വേണ്ടാതെ കിടന്നിരുന്ന രണ്ട് മരത്തടികൾ ഇതാ ജീവൻ വൃക്ഷമായിമാറിയിരിക്കുന്നു. ക്രിസ്തുവിൻ്റെ രക്തം പതിഞ്ഞപ്പോൾ ശാപത്തിൻ്റെയും, മരണത്തിൻ്റെയും പരിഹാസത്തിൻ്റെയും അടയാളമായ കുരിശ് ഇതാ ജീവൻ്റയും, രക്ഷയുടെയും അടയാളം ആയി മാറിയിരിക്കുന്നു. മനുഷ്യപുത്രൻ്റെ മരണത്തിലൂടെ, സഹനത്തിലൂടെ, സ്നേഹത്തിലൂടെ ശാപം സ്നേഹമയി, മരണം ജീവനായി മാറിയിക്കുന്നു.

യേശുക്രിസ്തുവിന് മനുഷ്യ മക്കളോട് ഉള്ള സ്നേഹം എത്രമാത്രം എന്ന ഒരു കൊച്ചുകുഞ്ഞ് ചോദിച്ചപ്പോൾ അവിടുന്ന് കുരിശിൽ നിന്നും ഇരു കൈകളും നീട്ടി പറഞ്ഞു: ഇതാ മകനെ/മകളെ, ഇത്രമാത്രം '. മനുഷ്യനു സങ്കൽപ്പിക്കാൻ കഴിയാത്ത വേദനയിലും മനുഷ്യന് സഹിക്കാൻ പറ്റാത്ത പീഡനങ്ങളിലും അവിടുന്ന് നമ്മെ ഓർത്തു. കുരിശിൻ ചുവട്ടിൽ നിന്നുകൊണ്ട് ഒറ്റക്കണ്ണൻ പട്ടാളക്കാരൻ കർത്താവിൻ്റെ ഹൃദയത്തിലേക്ക് ആഞ്ഞ് കുന്തം കുത്തിയപ്പോൾ അവിടുത്തെ സ്നേഹത്തിൻറെ ഏറ്റവും മഹത്തായ പ്രകടനമായ തിരുഹൃദയം അവിടുന്ന് തുറന്നു നമുക്ക് വേണ്ടി... നമ്മോടുള്ള സ്നേഹത്തിൻ്റെ ഏറ്റവും വലിയ അടയാളം കാണിക്കുവാൻ അവിടെ നിന്നും നിർഗമിച്ചു തിരുരക്തവും ജലവും... ഇന്നും ഒഴുകുകയാണ് നീർച്ചാലുകളായി നിറയുകയാണ് സഭയിൽ,സഭാ മക്കളിൽ...

ഈശോ വിശുദ്ധ ഫൗസ്റ്റീന യോട് കരുണയെ കുറിച്ച് പറയുന്നു എൻറെ മകളെ എൻറെ ഹൃദയം കരുണ തന്നെയാണെന്ന് മനസ്സിലാക്കുക കരുണയുടെ ഈ സമുദ്രത്തിൽ നിന്നും ലോകം മുഴുവലേക്കും കൃപയുടെ നീർച്ചാലുകൾ ഒഴുകുന്നു... എന്നെ സമീപിച്ചിട്ടുള്ള ഒരു ആത്മാവും ആശ്വസിക്കപെടാതെ ഒരിക്കലും മടങ്ങി പോവുകയില്ല(1777). കരുണയുടെ അഗ്നിനാളങ്ങൾ എന്നിൽ കത്തിയെരിയുകയാണ്. മനുഷ്യമക്കൾ എൻ്റെയടുക്കൽ വരുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. അവർ അത് നിരസിക്കുമ്പോൾ ഞാനെത്ര വേദനിക്കുന്നു . എൻറെ മകളെ, ഞാൻ കരുണയും സ്നേഹവും തന്നെയാണെന്ന് എല്ലാ ജനങ്ങളോടും പറയുക. ഒരു ആത്മാവ് എന്നെ സമീപിക്കുമ്പോൾ ഉൾക്കൊള്ളാൻ കഴിയാത്ത അധികം കൃപയുടെ സമൃദ്ധിയെ ഞാൻ അവരിൽ വർ ഷിക്കുന്നത്.

കർത്താവേ അങ്ങയുടെ കരുണയിൽ ഞങ്ങൾ ആശ്രയിക്കുന്നു! കർത്താവേ അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങൾ ആശ്രയിക്കുന്നു! കർത്താവേ അങ്ങയിൽ ഞങ്ങൾ ആശ്രയിക്കുന്നു!

Sr സോണിയ കെ ചാക്കോ, DC

Thursday, 9 April 2020

അനുധാവനം 


അനുധാവനം 

ജനിച്ച നാൾ മുതൽ ജീവിതത്തിലെ അനുധാവനം തുടങ്ങിയതാണ്. ആദ്യം എൻറെ കണ്ണുകൾ ആദ്യമായി കണ്ണിൽ തെളിഞ്ഞ അമ്മയെന്ന വാത്സല്യത്തെ പിന്തുടർന്നു. പിന്നെ എൻറെ സംരക്ഷകനും സ്നേഹവുമായ് പപ്പ പറഞ്ഞുതന്ന വഴികളിലൂടെ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അധ്യാപകരുടെ അരികിലേക്ക് പറഞ്ഞയച്ചു. അമ്മയും അപ്പനും പറഞ്ഞതിനു ശേഷം ഞാൻ നടന്നത് അധ്യാപകരുടെ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെയായിരുന്നു. ഇടവേളകളിൽ കൂട്ടുകാരുടെയും അനുജത്തി, അനിയനും ആരുടെയും, അമ്മ വീട്ടിലെയും അപ്പൻ വീട്ടിലെയും ബന്ധു ജനങ്ങളുടേയും ഒപ്പം ആയിരുന്നെങ്കിലും ശ്രദ്ധ തിരിഞ്ഞത് ആൾക്കൂട്ടത്തിൽ അധികം പെടാത്ത രക്ഷകനിലേക്ക് ആയിരുന്നു. ആരെയും ആകർഷിക്കുന്ന ആത്മ നാഥനിലേക്ക് ...

"അനുഗമിക്കൂ " എന്ന വിടുന്ന് പറഞ്ഞപ്പോൾ അവനിലേക്കുള്ള വഴി മാത്രം ഇടുങ്ങിയതും, മുള്ളുകൾ നിറഞ്ഞ പാതയും ആണെന്ന് ഞാൻ അറിഞ്ഞില്ല. "നിൻറെ കുരിശും എടുത്ത് എൻറെ പിന്നാലെ വരുക" എന്ന് അവിടുന്ന് പറഞ്ഞപ്പോൾ അവിടുത്തെ കുരിശുകൾക്ക് എത്രമാത്രം ഭാരം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല. എൻറെ പിന്നാലെ വരൂ എന്ന് പറഞ്ഞപ്പോൾ അവിടുന്ന് തരാൻ പോകുന്ന വേദനകളും ദുഃഖങ്ങളും സന്തോഷങ്ങളും ഇതിനെല്ലാമപ്പുറം അനുഗ്രഹങ്ങളും എത്രമാത്രം വലുതെന്നു ഞാനറിഞ്ഞില്ല. ആത്മനാഥൻ ആയവൻ വന്നപ്പോൾ എല്ലാം ഞാൻ മറന്നു എൻറെ വേദനകളെല്ലാം സ്വർഗ്ഗത്തിലേക്കുള്ള കിരീടം ആയിതീർന്നു...എൻറെ ദുഃഖങ്ങൾ എല്ലാം ആ കിരീടത്തിലെ തീർന്നു ഞാൻ സഹിച്ചു പാട് പീഢകൾ അവിടുന്ന് അവിടുത്തെ കുരിശിൽ ഏറ്റെടുത്തിരുന്നു. എൻറെ ജീവിതത്തിലെ രോഗങ്ങളും ദുരിതങ്ങളും എല്ലാം അവിടുത്തെ സ്നേഹത്തിൻറെ പ്രകടനങ്ങൾ ആയി തീർത്തിരുന്നു. അവിടുത്തെ കുറച്ച് കൂടുതൽ കൂടുതൽ ഞാൻ അടുക്കുവാൻ അവിടുന്ന് കാണിച്ചുതന്ന സ്നേഹത്തിൻറെ പാതയായിരുന്നു സഹനങ്ങൾ.

ആത്മനാഥൻ എൻറെ ആത്മമിത്രം ആയപ്പോൾ അനുധാവനം തീർത്ഥയാത്ര ആയി.

_ സി. സോണിയ കെ ചാക്കോ, DC

Wednesday, 8 April 2020

എത്ര സമുന്നതമായ പൗരോഹിത്യം !


എത്ര സമുന്നതമായ പൗരോഹിത്യം !

കർത്താവിൻ്റെ വത്സല പുരോഹിതരേ, എത്ര മഹനീയം നിങ്ങളുടെ ദൈവവിളി! വിശിഷ്ട വസ്ത്രം ധരിപ്പിച്ച് (സഖറിയ 3:4)അഭിഷേകം നൽകി (ഏശയ്യ 61:13, ജെറമിയ 1:4) തിരഞ്ഞെടുത്ത് (യോഹന്നാൻ 15:16 ) സ്വന്തമാക്കി (ഗലാത്തി 5:14) വിശ്വസ്തനായി കണക്കാക്കി ശുശ്രൂഷയ്ക്കായി വിളിച്ചിരിക്കുന്നു (തിമോത്തി 1 :12 ). ദൈവം ദാനമായി നൽകി, വിളിച്ചു വിശ്വസ്തനായി പരിഗണിച്ച് ആശീർവദിച്ച പൗരോഹിത്യം സ്വീകരിച്ച് വൈദികർ എത്രയധികം എത്ര വലിയ അനുഗ്രഹമാണ് സഭയ്ക്കും സമൂഹത്തിനും നൽകുന്നത്...!


ശുശ്രൂഷാ പൗരോഹിത്യ ത്തിലൂടെയും പൗരോഹിത്യത്തിലും കൂടെയും, അജപാലനത്തിലൂടെയും, 

സേവന- സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, അവർ കൃപയ്ക്ക് മേൽ കൃപ നിറയുകയാണ് സഭയ്ക്കും സമൂഹത്തിനും... കൃതജ്ഞതയോടെ ആ കൃപകൾ ഓർക്കുകയാണ് ഓരോ പെസഹാ സ്മരണയും. കർത്താവിൻ്റെ അന്ത്യഅത്താഴത്തിൽ, വിശുദ്ധ കുർബാന സ്ഥാപനവും, തിരുപ്പട്ട കൂദാശ സ്ഥാപനവും അനുസ്മരിക്കുന്ന ഈ ധന്യ ദിവസത്തിൽ ഇത്ര കാലം വരെ വിശുദ്ധബലി വഴിയായി ദൈവം എത്രമാത്രം അനുഗ്രഹങ്ങൾ ഇക്കാലമത്രയും നല്കിയതെന്ന് നന്ദിയോടെ ഓർക്കാം...


അൾത്താരയിൽ അർപ്പിക്കുന്ന ബലി ജീവിതത്തിൽ പൂർത്തിയാക്കിയ എത്രയെത്ര ശ്രേഷ്ഠ വൈദികരാണ് നാം ജീവിതത്തിൽ കണ്ടുമുട്ടിയ ഇരിക്കുന്നത്... 

1 ഫാദർ ജൂസപ്പെ 

2. ഫാദർ അരുൾ ദാസ് 

3. ഫാദർ ബെനഡിക്ട് ഓണംകുളം


ഇറ്റലിയിലെ കാസിഗോ വികാരിയായിരുന്ന കൊറോണ വൈറസ് ബാധിതനായ ഫാദർ ജൂസെപ്പെ താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു യുവാവിന് കൊറോണ ബാധിതനായ ഒരു യുവാവിന് തൻറെ ശ്വസന യന്ത്രം കൊടുത്തു യുവാവിനെ മരണത്തിന് കെണിയിൽ നിന്നും കരകയറ്റി ജീവൻ ജീവൻ നാഥന് സമർപ്പിച്ചു.


1999 സെപ്റ്റംബർ ഒന്നാം തിയ്യതി ധാരാ സിംഗിൻ്റെയും കൂട്ടരുടെയും കയ്യിൽ നിന്നും ഘോരമായ അമ്പുകളാൽ കുത്തികൊലപ്പെട്ട 35 വയസ്സുകാരനായ ഫാദർ അരുൾ ദോസും, വധശിക്ഷ വിധിച്ചിട്ടും കുമ്പസാര രഹസ്യം കാത്തുസൂക്ഷിച്ച ഒരു മലയാളി വൈദികൻ - ചെയ്യാത്ത കുറ്റത്തിന് കൊലശിക്ഷക്ക് പോലും വിധിക്കപ്പെടുകയും (1966- 68) , കുമ്പസാരരഹസ്യം വെളിപ്പെടുത്താത്തതിനാൽ മരണത്തിൻ്റെ തലേവർഷം (1966-2000) യഥാർത്ഥ കുറ്റവാളി സത്യം വെളിപ്പെടുത്തും വരെ തൻ്റെ 42 വർഷത്തെ പൗരോഹിത്യ ജീവിതത്തിൻ്റെ 35 വർഷം "കൊലപാതകി'' എന്ന മുദ്രയേൽക്കേണ്ടി വന്ന സഹനദാസൻ ഫാദർ ബെനഡിക്റ്റ് ഓണംകുളവും, 

ബലി ആകുവാനും, ബലിയേക്കുവാനും ബലിപീഠത്തിൽ മുന്നിലേക്ക് ബലിയായി തീർന്ന യേശു നാഥനാൽ വിളിക്കപ്പെട്ട പൗരോഹിത്യം ഏറ്റവും പൂർണ്ണതയിൽ ജീവിച്ച് സ്നേഹ- സഹന ബലിയായി നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച വിശുദ്ധ വൈദികരിൽ ചിലരാണല്ലോ ഇവർ ...


കുരിശു വഹിച്ചു നടന്ന ക്രിസ്തു നാഥൻറെ കാൽപ്പാദങ്ങൾ പിൻ ചെല്ലുമ്പോൾ വഹിക്കേണ്ടി വരുന്ന കുരിശുകൾ, സഹിക്കേണ്ടി വരുന്ന ത്യാഗങ്ങൾ, മാറ്റി വക്കുന്ന ഇഷ്ടങ്ങളെത്രയെത്ര എന്ന് കണക്കുകൂട്ടുക വിഷമകരം.... എന്നാൽ ഈശോയുടെ നെഞ്ചിൽ ചാരി, ഈശോയ്ക്ക് വേണ്ടി, ഈശോയുടെ പ്രതിരൂപമായി, സുവിശേഷത്തിൽ യേശുവിനെ ജീവിതദർശനവും ,ഈശോയുടെ സുവിശേഷം ജീവിത വഴിയുമായി തീരുമ്പോൾ ഓരോ പുരോഹിതനും നമ്മിലേക്ക് അനുഗ്രഹങ്ങൾ ചൊരിയുന്ന നീർച്ചാലുകളായി മാറുകയാണ്. സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ കൂട്ടി ഭൂമിയിൽ ക്രിസ്തുവിൻ്റെ ജീവിക്കുന്ന സാക്ഷ്യങ്ങളായി തീർന്നു കൊണ്ടിരിക്കുന്ന എത്രയെത്ര വൈദിക ജീവിതങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പിച്ച വച്ച് പള്ളിയിൽ നടന്ന കാലം മുതൽ ഇന്നു വരെ നമുക്ക് വേണ്ടി വിശുദ്ധ ബലി അർപ്പിച്ച വൈദികർ... മാമ്മോദിസ മുതൽ രോഗിലേപനം വരെ ഒരു കാലഘട്ടം മുഴുവൻ വേണ്ട എല്ലാ കൂദാശകൾ പരികർമ്മം ചെയ്ത് പ്രാർത്ഥിച്ച് നമ്മുടെ കൂടെ ആയിരുന്നവർ... ഒരു കാശുരൂപം തുടങ്ങി സംസ്കാരം വരെ വെഞ്ചരിച്ച്.. അനുഗ്രഹിക്കുന്ന കാരങ്ങളുമായി നമുക്ക് വേണ്ടി ജീവിക്കുന്ന ദൈവത്തിൻ്റെ ദാസർ... ഇതിനെല്ലാം പുറമേ മകനായും, അധ്യാപകനായും സഹപാഠികളായും, സേവന തൽപരരായും സഹായഹസ്തരുമായും, കൂടപ്പിറപ്പായും കൂട്ടുകാരായും, മറഞ്ഞിരിക്കുന്ന മാലാഖമാരായി കൂടെയുള്ള ഓരോ വൈദികരെയും ഓർത്ത് ദൈവത്തിനു നന്ദി പറയാം... 


പൗരോഹിത്യ ജീവിതത്തിൻറെ ശ്രേഷ്ഠത മനസ്സിലാക്കാതെ, ദാനമായി ലഭിച്ച വിളിയിൽ വിശ്വസ്തരാവാൻ മറന്നു പോയിട്ടുള്ള അബലരായ വൈദികർ ദൈവകൃപയാൽ നിറയുവാനും, വിശ്വസ്തരായ ഇരിക്കുവാനും വേണ്ടി പ്രാർത്ഥിക്കാം... നമ്മെ അനുഗ്രഹിക്കുന്ന ഈ കരങ്ങൾക്കായി... നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു ഈ വ്യക്തികൾക്ക് ആയി ... നമുക്ക് വേണ്ടി ബലിയർപ്പിക്കുന്ന ബലിയർപ്പകരെ സ്നേഹപൂർവ്വം ഓർക്കാം ... പ്രാർത്ഥിക്കാം.


എല്ലാ വൈദികർക്കും തിരുന്നാൾ
 മംഗളങ്ങൾ !


സിസ്റ്റർ സോണിയ കെ ചാക്കോ, DC

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...