Saturday, 29 December 2018

ചിറകറ്റ ചിത്രശലഭം

ചിറകറ്റ ചിത്രശലഭം

ചിറകു മുളക്കാത്ത കാലത്തു നീ ഇഴഞ്ഞിഴഞ്ഞ്
ചിരിച്ചു കൊണ്ട് കണ്ടു മാനത്തെ ശലഭങ്ങൾ
നടക്കുവാൻ തുടങ്ങിയപ്പൊഴും നോട്ടമിട്ടു നീ
നീലാകാശത്തിലെ മീവൽ പക്ഷികളെ...
നിൻ നെഞ്ചിൽ വിടർന്ന വർണ്ണക്കിനാക്കൾക്ക് നീയേകി ശോഭിതാംഗുരങ്ങൾ... സ്വപ്നങ്ങൾക്ക് ജീവനേകി സേവിക്കാൻ ജനകോടികളെ.

നടന്നു പറന്നു നീ അകന്നു.
നിൻ മനസ്സിൽ പറന്നു പൊങ്ങും
എൻ കിനാക്കളിൽ നിനക്കു മുളക്കുന്ന ചിറകുകൾ
നിശബ്ദയായ് നിലാവുതൻ ചിറകിൽ.

മെല്ലെ നീങ്ങി നീ വിടരും ചിറകുമായ്
മാനത്തെ ചിറകുള്ള മേഘങ്ങളിൽ
മൗനമായ് , മയിലായ്, മുകിലായ് നിഴലുകൾ.
മാന്ത്രിക ചിറകിലേറി നീ പറന്നകന്നു
മണ്ണിനും വിണ്ണിനുമിടയിൽ
മാന്ത്രികയന്ത്രത്തിൽ മൗനമാം
മിടിപ്പുകൾ നിലച്ചപ്പോൾ പതിച്ചു വിമാനം
മാനത്തു നിന്നും നീലയാഴിതൻ നീല നിശബ്ദതയിൽ...

ഉടഞ്ഞ കിനാക്കളും,
ഉയിരറ്റ ചിറകുകളും,
ഉൺമയായ യാഥാർത്ഥ്യങ്ങളും,
ഉയിർക്കട്ടെ ഈ മണ്ണിൽ
ഉയരട്ടെ നിൻ ചിറകുകൾ
ഉയരങ്ങളിൽ പറക്കുന്ന മീവൽ പക്ഷി പോൽ... നിത്യതയിൽ.
- സോണിയ കെ ചാക്കോ

In memory of Indian pilot Bhavye Suneja who died in Lion Air plane crash in Indonesia

Captain Bhavye Suneja, who has been working with Lion Air since 2011, and co-pilot Harvino together have accumulated 11,000 hours of flying time, Lion Air said, adding that the aircraft had been in operation since August and was airworthy.

Updated: Oct 29, 2018 23:47:34

By Agencies


https://www.google.com/imgres?imgurl=https%3A%2F%2Fimages.indianexpress.com%2F2018%2F10%2Fbhavye-suneja2.jpg&imgrefurl=https%3A%2F%2Findianexpress.com%2Farticle%2Findia%2Findonesia-air-crash-189-killed-grief-echo-in-pilots-delhi-home-5424484%2F&docid=XzvHRt2nOkV-nM&tbnid=8FK8q6oAzOorEM%3A&vet=1&w=759&h=422&hl=en-GB&source=sh%2Fx%2Fim

Saturday, 1 December 2018

ജലം !



ജലം !ജലം !ജലം !









ജീവൻ നല്കുന്നതു ജലം
ജീവൻ എടുക്കുന്നതും ജലം.
ജീവിതം ജലത്തിനു നടുവിലെ നീന്തൽ
ജീവിതം ജലത്തിനായുള്ള പരക്കം പാച്ചിൽ.
ജീവിതം ജലത്തിലൂടെ കര തേടി നിത്യ യാത്ര.

ജീവൻ കൊടുക്കുന്നതും
ജീവൻ എടുക്കുന്നതും ജലം.
ജീവനാകുന്നതും, ജീവനേക്കുന്നതും,
ജീവനെടുക്കുന്നതും ജലം.

ജലമില്ലെങ്കിൽ ജനം വഴിമുട്ടും
ജലം മാത്രമെങ്കിൽ ജനം വഴിമുട്ടും.
ജലമെ നീ  അത്ഭുതജലം !
ജലമെ നിന്നിൽ, നിന്നാൽ ജീവിക്കുന്നു ജനം.


- സോണിയ ഡിസി.



ദൈവവിളി

          

    ദൈവവിളി
അധരങ്ങൾ മൊഴിയും മുന്നെ,
ഉദരത്തിലുരുവാകും മുന്നെ,
ഹൃദയത്തിലുരുവാക്കി,
അരുളിയെൻ കാതിൽ
ഒരു വാക്ക് "വരൂ " എന്നരികെ.

- സോണിയ കളപ്പുരക്കൽ ,ഡിസി

























കുഞ്ഞു ഹൃദയത്തിൽ എഴുന്നള്ളി വരും 
കുഞ്ഞുണ്ണി ഈശോയെ 
കുർബ്ബാനയിൽ, തിരുവോസ്തിൽ 
കുടികൊള്ളും  പൊന്നീശോയെ.

വരൂ വരൂ  എൻ മനസ്സിൽ 
തരൂ തരൂ നിൻ ജീവനെ ...

ജീവനായ് വരൂ നീ തേന്മഴയായ് വരൂ 
സ്നേഹമായ് വരൂ നീ കാരുണ്യമായ് വരൂ 
ജീവന്റെ നാഥനെ ഈ  പിഞ്ചു ഹൃദയത്തിൽ 
സ്നേഹതാതനെ ഈ കുഞ്ഞു മക്കളിൽ.

വരൂ ...
തരൂ ...

താതനായ് വരൂ നീ തായയായ് വരൂ 
മാർഗ്ഗമായ് വരൂ നീ  പാഥേയമായ് വരൂ 
നിത്യ സൗഭാഗ്യമേ ഈ യാഗവേദിയിൽ 
ഓസ്തിരൂപനെ ഈ പാപിയാമെന്നിൽ.

വരൂ ..
തരു..

ദിവ്യ കാരുണ്യമേ ആരാധന !
ദിവ്യ സ്നേഹമേ  ഹല്ലേലൂയ്യ !

          -സോണിയ ഡിസി


അനുഗ്രഹമായി തീരുന്ന മുറിവുകൾ


ജീവിതത്തിന്റെ വേദനകൾ മുറിവുകളാണ്.  നമ്മുടെ കൊച്ചുമുറിവുകൾ തിരുമുറിവുകളോട് ചേർത്ത് വച്ച് ആ വേദനകൾ അവാച്യ സ്നേഹത്തിന്റെ പ്രതിഫലനങ്ങളായി ഇരുകരങ്ങളാൽ സ്വീകരിക്കുമ്പോൾ ജീവിതത്തിന്റെ എടുകളിൽ ചേർത്തുവച്ച സുഗന്ധവും, സൗന്ദര്യവും ഒരു പോലെ വിളങ്ങുന്ന നറുപുഷ്പമായത് മാറുന്നു. സഹനമെ വരണമെ എന്ന് ആവർത്തിച്ച് പ്രാർത്ഥിച്ച അൽഫോൻസാമ്മക്ക് ഒപ്പം പ്രാർത്ഥിക്കാം... സഹനങ്ങളെ സന്തോഷങ്ങളായി മാറുന്ന അത്ഭുത പ്രതിഭാസത്തിന് നമുക്കും സാക്ഷ്യം വഹിക്കാം. കർത്താവിന്റെ തിരുമുറിവുകളാൽ ഉള്ള അനുഗ്രഹവലയം നമ്മെ പൊതിയട്ടെ...

- സോണിയ ഡിസി

പ്രണയ വർണ്ണങ്ങൾ



        പ്രണയവർണ്ണങ്ങൾ

കാലങ്ങൾ എത്ര കണ്ടാലും, കൊഴിഞ്ഞാലും, 
കാലത്തിനൊരിക്കലും മായ്ക്കാനാവാത്തനിത്യം നൂതനവും, 
പുരാതനവുമായനിത്യ പ്രതിഭാസം - പ്രണയം.

കാലത്തിന്റെ വൻ ചിറകുകളിലേറി
കാലത്തെതന്നെ  വർണ്ണശഭളമാക്കുന്ന ,
കാത്തിരുന്നു കൊതിക്കുന്ന വ്യത്യസ്താനുഭവം
കാതരമായ പ്രണയവർണ്ണം.

കഴിഞ്ഞു പോകുന്ന നിമിഷങ്ങൾ ഏറെയും പ്രിയമേകുമ്പോൾ
കൈവിട്ടു പോകുന്ന ബന്ധങ്ങൾ ഏറെ നോമ്പരമേകുമ്പോൾ,
കൊഴിഞ്ഞു പോകാൻ ബാക്കി ഇല്ലാത്തത് 
ജീവിതമെന്ന വിസ്മയം മാത്രം.

ജീവിതമെ... നിന്നെ ഞാൻ പ്രണയിക്കട്ടെ?
എനിക്ക് ഏറ്റവും വിലയുള്ള സമ്മാനമായി
 തമ്പുരാൻ തന്നഈ നിധിയെ
 കാലത്തിന്റെയും, കലയുടെയും,കൗമാരത്തിന്റെയും , 
കഴിവുകളുടെയും വർണ്ണച്ചിറകിലേറി ...

- സോണിയ 

Saturday, 10 November 2018

                      മഴത്തുള്ളികൾ

മനസ്സ് വിങ്ങുമ്പോൾ പെയ്യാൻ പോകുന്ന മഴ കാണുന്നത് എന്തൊരാശ്വാസമാണ് .
മനസ്സിനെ കുളിരാൽ നിറക്കും
മനവും, മാനവും തെളിയും
മൃദുവായ് സാന്ത്വനമായ് മാറും മഴത്തുള്ളികൾ .

മൗനമായ് മനസ്സിന്റെ മുറിയിൽ
മായാതെ മറഞ്ഞിരിക്കും നൊമ്പരങ്ങൾ
മഴത്തുള്ളികൾക്കൊപ്പം തുള്ളി തുള്ളി
മഴയിലലിഞ്ഞു തീരും.

മനസ്സേ നീയൊരു മേഘമാണ്.
മാനത്തൂടെ പറന്ന് പറന്നുയരും
മനമുരുകുമ്പോൾ മിഴി നിറഞ്ഞ് മഴയായ് പെയ്തു പെയ്തു തീരും
മൗനനൊമ്പരങ്ങളും, തേങ്ങലുകളും.

ഇമ്പത്തിലും, തുമ്പത്തിലും
ഇമ്പമായ് തുമ്പമായ് തുണയായ്
ഇമകളിൽ വിടരും അശ്രുകണം പോൽ
തുള്ളി തുളുമ്പുന്ന മണിമുത്തുകളല്ലോ
മഴത്തുള്ളികൾ !
- സോണിയ കെ ചാക്കോ
        മഴത്തുള്ളികൾ


മനസ്സ് വിങ്ങുമ്പോൾ പെയ്യാൻ പോകുന്ന മഴ കാണുന്നത് എന്തൊരാശ്വാസമാണ് .
മനസ്സിനെ കുളിരാൽ നിറക്കും
മനവും, മാനവും തെളിയും
മൃദുവായ് സാന്ത്വനമായ് മാറും മഴത്തുള്ളികൾ .

മൗനമായ് മനസ്സിന്റെ മുറിയിൽ
മായാതെ മറഞ്ഞിരിക്കും നൊമ്പരങ്ങൾ
മഴത്തുള്ളികൾക്കൊപ്പം തുള്ളി തുള്ളി
മഴയിലലിഞ്ഞു തീരും.

മനസ്സേ നീയൊരു മേഘമാണ്.
മാനത്തൂടെ പറന്ന് പറന്നുയരും
മനമുരുകുമ്പോൾ മിഴി നിറഞ്ഞ്
മഴയായ് പെയ്തു പെയ്തു തീരും
മൗനനൊമ്പരങ്ങളും, തേങ്ങലുകളും.

ഇമ്പത്തിലും, തുമ്പത്തിലും
ഇമ്പമായ് തുമ്പമായ് തുണയായ്
ഇമകളിൽ വിടരും അശ്രുകണം പോൽ
തുള്ളി തുളുമ്പുന്ന മണിമുത്തുകളല്ലോ
മഴത്തുള്ളികൾ !
- സോണിയ കെ ചാക്കോ

Thursday, 30 August 2018



പുഞ്ചിരിക്കുന്ന അമ്മ- എവുപ്രാസ്യമ്മ

പുഞ്ചിരിയിലൂടെ പരിശുദ്ധിയുടെ പ്രകാശം പരത്തിയ പുണ്യകന്യാസ്ത്രിയാണ് വിശുദ്ധ എവുപ്രാസിയമ്മ.
ജീവിക്കുന്ന ദൈവത്തിന്റെ ഒളിമങ്ങാത്ത സ്നേഹത്തിന്റെ മായാത്ത പ്രതിരൂപമാണ് പുഞ്ചിരി. 
പുഞ്ചിരിക്കുന്ന മനസ്സ് ദൈവം വസിക്കുന്ന ശ്രീകോവിലാണ്, അറിടുത്തെ ഇരുപ്പിടമാണത്. ദൈവത്തിന്റെ ഉത്തമ കരവേലകളായ നാം ഓരോരുത്തരിലും വിടരുന്ന പൂമൊട്ടുകൾ പോലുള്ള പുഞ്ചിരികൾ നമ്മൾ പോലുമറിയാതെ മറ്റുള്ളവരിലേക്ക് ഒരു ദിവ്യപ്രകാശം പകർന്നു കൊടുക്കുന്നു.

കേരള കർമ്മല സഭയുടെ നിർമ്മല കുസുമം എവുപ്രാസിയമ്മ കേവലം പ്രാർത്ഥിക്കുന്ന അമ്മ മാത്രമായിരുന്നില്ല. പ്രാർത്ഥനയുടെ പ്രഭ പുഞ്ചിരിയിലൂടെ സഹചരിലേക്കും, സഹോദരിമാരിലേക്കും പകർന്ന പുണ്യകന്യകയായിരുന്നു. ജീവിതത്തിന്റെ അർത്ഥവും തന്റെ ദൗത്യവും, ദൈവവിളിയും ഏറ്റവും പൂർണ്ണതയിൽ മനസ്സിലാക്കുവാനും, മാമ്മോദീസയിലൂടെ ലഭിച്ച ദൈവീക ജീവൻ നഷ്ടപ്പെടുത്താതെ ഒരുത്തമ കത്തോലിക്ക യായി വിശുദ്ധ തോമ്മാ ശ്ലീഹായുടെയും, ചാവറ പിതാവിന്റെയും മകളായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവീകതയുടെ പ്രഭ പരത്തി ഇന്ന് സ്വർഗ്ഗത്തിൽ നിന്നും നമ്മിലേക്ക് പുഞ്ചിരിയോടെ അനുഗ്രഹങ്ങൾ വർഷിക്കുകയാണ് നമ്മുടെ ജേഷ്ം സഹോദരി .
കൊച്ചു നാളിൽ മിഷൻ ലീഗിലൂടെയോ, വേദപാഠ ക്ലാസ്സുകളിലോ വച്ച് ഞാൻ എവുപ്രസിയമ്മയെ കുറിച്ച് കേട്ട് ഇന്നും ഓർമ്മിക്കുന്ന ഒരേ ഒരു കാര്യം "മരിച്ചാലും മറക്കില്ലാട്ടോ എന്ന വാചകമാണ്. എവുപ്രാസിയമ്മടെ മുഖത്തെ മങ്ങാത്ത പുഞ്ചിരിയാണ് എന്നെ ഏറ്റവും ആകർഷിച്ച മറ്റൊരു ഘടകം.

ഒരു പുഞ്ചിരി പ്രത്യാശ നല്കുന്നു, പ്രതീക്ഷയുടെ ഗോപുരങ്ങൾ മനസ്സിൽ പണിയുന്നു. കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലേക്കും സന്തോഷത്തിെന്റയും പ്രത്യാശയുടെയും പൊൻ രശ്മികൾ കൈമാറാൻ എവുപ്രാസിയമ്മയുടെ പുഞ്ചിരിക്ക് കഴിഞ്ഞിരുന്നു. പുണ്യ അമ്മയെ കാണുവാനായി എത്തിയ സ്കൂൾ കുട്ടികൾ ശേഖരിച്ച മുലപ്പാൽ .
പരിചയമില്ലായ്മയുടെ കുന്നുകൾ തകർത്ത് ജീവിതം മുഴുവൻ നീണ്ട് നില്ക്കുന്ന ഹൃദയബന്ധങ്ങൾ തീർക്കുവാൻ കെല്പുള്ളതാണ് ഒരു പുഞ്ചിരി. പലപ്പോഴും ഒരു പുഞ്ചിരി മതി പ്രശ്നങ്ങൾ തീർക്കാൻ. ഈശോയുടെ തിരുഹൃദയത്തോടുള്ള സ്നേഹത്താൽ ജ്വലിച്ച എവുപ്രാസിയമ്മയുടെ ഹൃദയത്തിൽ അപരർക്കായി, അയൽക്കാർക്കായി, അനുയാത്രികർക്കായി അണയാത്ത ഒരു സ്നേഹനാളം നിത്യവും ജ്വലിച്ചിരുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ട് അനുകമ്പയാർന്ന കണ്ണുകളും വേദന തൊട്ടറിഞ്ഞ ഹൃദയവും, സാന്ത്വനമേകുന്ന വാക്കുകളും ഒരു പുഞ്ചിരിയിൽ എവുപ്രാസിയമ്മ മറച്ചു. അമ്മയുടെ പുഞ്ചിരി അനേകരുടെ ഹൃദയത്തിലവർക്കിടമൊരുക്കി കൂടാതെ അവർക്കായി സ്വഹൃദയത്തിലും ഒരിടമുണ്ടായിരുന്നു. മാത്രമല്ല, അവർക്കായി തിരുസന്നിധിയിൽ ജപമാല മണികളിലൂടെ വിരലുകൾ നിലക്കാതെ ചലിച്ചിരുന്നു.

ജീവിത പ്രതിസന്ധികളിലൂടെയും, രോഗങ്ങളിലൂടെയും അമ്മ കടന്നു പോയപ്പോഴും ഒളിമങ്ങാത്ത മധുര പുഞ്ചിരി ആ വദനത്തിൽ തെളിഞ്ഞിരുന്നു. സ്വജീവിത വിശുദ്ധിയുടെയും, അനുദിനം താൻ അനുഭവിച്ചറിഞ്ഞ ദൈവസ്നേഹത്തിന്റെയും, ആത്മാവിൽ നിറഞ്ഞു നിന്ന സമാധാനത്തിന്റെയൊക്കെ പ്രത്യക്ഷമായ അടയാളമായിരുന്നു അമ്മയുടെ മുഖത്തെ നറു പുഞ്ചിരി.

ഒരു കൊച്ചു നൻമക്കു പോലും നല്ലൊരു പാഠം നമ്മെ പഠിപ്പിക്കുകയാണ്. പുഞ്ചിരികൾ പ്രപഞ്ചസൃഷ്ടാവിന്റെ പാവനസാന്നിദ്ധ്യത്തിന്റെ അടയാളമാണ്. പുണ്യ അമ്മെ, അങ്ങയുടെ വാക്കുകൾ കടം ചോദിച്ച് ഞാനും ഉരുവിടട്ടെ..." മരിച്ചാലും മറക്കില്ലാട്ടോ ഈ മനോഹര പുഞ്ചിരി ".
കാലവർഷക്കെടുതിയിൽ പ്രതീക്ഷകൾ അറ്റ്, പ്രയത്നങ്ങൾ നിഷ്ഫലങ്ങളായി, മണ്ണും, മനസ്സും മാറിയാലും മറക്കില്ല മനുജർ മുഖത്തൊരു മന്ദസ്മിതം വിടർത്താൻ...
-സി . സോണിയ ഡിസി.

Tuesday, 28 August 2018

സ്നേഹം

സ്നേഹം എന്നും ഒരു നൊമ്പരമാണ് .
ആത്മാവിലേക്ക് കിനിഞ്ഞിറങ്ങും നൊമ്പരങ്ങളാൽ ...

നോവുകൾക്കു ഒപ്പം സാന്ത്വനം പകരുന്ന
അമൃതാണ് സ്നേഹം .

- സോണിയ കെ ചാക്കോ

കണ്ണുനീർ

കരളിന്റെ നോവുന്ന വേദനകൾ
കണ്ണിലൂടെ ഴുക്കുന്ന മണിമുത്താണ് കണ്ണുനീർ.
കരളിന്റെ ഉടഞ്ഞ കനവുകൾ
കടലാസു തോണി പോലൊഴുക്കി
കടലിലെത്തിക്കും
കനകാശ്രുവാണത്.

കന്നിമഴ ചേമ്പലത്താളിലെന്നപോൽ
കവിളിലൂടെ ചിന്നിച്ചിതറി
കാൽച്ചുവട്ടിൽ ചെല്ലുമ്പൊഴേക്കും
കരളിനൊരായിരം ആശ്വാസമേകുമശ്രു.

- സോണിയ കെ ചാക്കോ ഡിസി.


മഴത്തുള്ളി

മനസ്സിന്റെ തന്ത്രികളെ 
മൃദുവായ് തൊട്ടുണർത്തുവാൻ
മാനത്തു നിന്നെത്തുന്ന
മാന്ത്രിക മുത്താണ് മഴത്തുള്ളി.

- സോണിയ കെ ചാക്കോ ഡിസി.

Sunday, 26 August 2018

Strangeness of God




Strangeness of God


In the land of great tradition
In the midst of strong religion
In the soul of deep realization
I stand before the other in adoration
“Namaste” I bow before the God ion you!
We believe God’s presence in every one of you.

In the beginning of the story of Abraham
One can feel the arrival of strange God
At the side of the oak of Mamre
In the fight at night Jacob begs
To the stranger and calls the place “Peniel”
Stranger, he comes, but
Blesses  those who welcomes him in abundance.

During the census, He came to Bethlehem
But no one realized the strange God outside the inn
In the boat, while fishing , getting nothing in the net
One realises the strange God who walked on the sea.
On the way to Emmaus the stranger God
Opened the hearts and eyes, then they realized
The stranger God when they welcomed in.

Vincent and Louise saw their strange God
In the poor and served Him
They met Him in the abandoned, lonely
Convicts, sick, medicates, illiterates… in others
They touched, taught, served and they were transformed
They saw Him in the strangers.

The life is fulfilled in dedicating it to the Giver
Life becomes a blessing when one welcomes the strange god.

Today we bow before you Lord who present in the other
Today we welcome you Lord in the strangers
Today we realise God that you are in us and in others.
The realisation of AhamBrahmasmi, Thattvamasi – the Immanuel.

By
Sr Soniya K Chacko DC





സൗഹൃദം

      സൗഹൃദം
നൻമകളാൽ മനസ്സിനെ നിറച്ച്
വെൺമകളാൽ ആത്മാവിനെ പൊതിഞ്ഞ്
മനസ്സും, ഹൃദയവും ഒരു പോൽ ലയിക്കും
നൽ അനുഭൂതിയാണ് സൗഹൃദം.
- സോണിയ കെ സി.




സൗഹൃദം
എന്നും കൂട്ടായിരുന്ന്
വിണ്ണിനെ മണ്ണിൽ നടുന്ന
പുണ്യ പൂക്കാലമിത് സൗഹൃദം.
ഹൃദയത്തിലും, അധരത്തിലും ഒരു പോൽ വിടരും
പൊൻപുഞ്ചിരി ഒരു സുഹൃത്തിൻ സ്വരത്തിൽ...
തുമ്പങ്ങൾ ഇമ്പങ്ങളാക്കും മന്ത്രശാലയത്
നിഴലുകളിൽ നിറച്ചായങ്ങൾ ചാലിച്ച മാന്ത്രിക മനുഷ്യശേഷിയാൽ
മെനഞ്ഞ് അരുകിൽ വരും മന്ത്രം സൗഹൃദം.
- സോണിയ കെ സി.


നിത്യം ഞാൻ പുൽകട്ടെ നിൻ സന്നിധി ?
നിനക്കായ് പണിതു ഞാൻ സ്നേഹ കൊട്ടാരം.
നിന്നിലേക്ക് ഞാൻ ലയിക്കട്ടെ?
നിൻ ആത്മ മൃദു മന്ത്രമായ്...


- സോണിയ കെ സി.

Blessing wounds



അനുഗ്രഹമായി തീരുന്ന മുറിവുകൾ

ജീവിതത്തിന്റെ വേദനകൾ മുറിവുകളാണ്. നമ്മുടെ കൊച്ചുമുറിവുകൾ തിരുമുറിവുകളോട് ചേർത്ത് വച്ച് ആ വേദനകൾ അവാച്യ സ്നേഹത്തിന്റെ പ്രതിഫലനങ്ങളായി ഇരുകരങ്ങളാൽ സ്വീകരിക്കുമ്പോൾ ജീവിതത്തിന്റെ എടുകളിൽ ചേർത്തുവച്ച സുഗന്ധവും, സൗന്ദര്യവും ഒരു പോലെ വിളങ്ങുന്ന നറുപുഷ്പമായത് മാറുന്നു. സഹനമെ വരണമെ എന്ന് ആവർത്തിച്ച് പ്രാർത്ഥിച്ച അൽഫോൻസാമ്മക്ക് ഒപ്പം പ്രാർത്ഥിക്കാം... സഹനങ്ങളെ സന്തോഷങ്ങളായി മാറുന്ന അത്ഭുത പ്രതിഭാസത്തിന് നമുക്കും സാക്ഷ്യം വഹിക്കാം. കർത്താവിന്റെ തിരുമുറിവുകളാൽ ഉള്ള അനുഗ്രഹവലയം നമ്മെ പൊതിയട്ടെ...
- സോണിയ ഡിസി.

Saturday, 25 August 2018

അശ്രു


കണ്ണുനീർ

നയനങ്ങൾ തൂകി കവിളിലൂടൊഴുകും അശ്രു
നറുമുത്തുകളായും, പവിഴമണികളായും
മണികൾ മഴയായും, നദിയായും മാറും ചിലപ്പോൾ
നൊമ്പരവും, ആനന്ദവും മനസ്സിനെ കാർന്നു തിന്നുമ്പോൾ...

നെഞ്ചിന്റെ നോവുകൾ കണ്ണുകളിലുറവയാകുമ്പോൾ
ആത്മാവിന്റെ തേങ്ങലുകൾ അണ പൊട്ടി ഒഴുകുമ്പോൾ
എല്ലാം വഹിക്കുന്ന മാന്ത്രിക തീരത്ത്
എല്ലാം മായ്ക്കുന്ന മഴവിൽ മുത്താണശ്രു.

കരളിന്റെ വേദനയും, കായ്ക്കാത്ത കനവുകളും
കവിളിനെ കുളിർപ്പിച്ചൊഴുകുമ്പോൾ...
കണ്ണുകളെ കടലാക്കി, കവിളുകളെ ചാലാക്കി
കദനങ്ങൾ, കയ്പു കിനാവുകളശ്രുവായ്

നിനവുകളിൽ നിറയുന്ന നീറ്റലുകളശ്രുവായ്
നെഞ്ചിലെ കദന ഭാരങ്ങളശ്രുവായ്...
മണ്ണിൽ വീണുടയുന്ന പളുങ്കുമണികൾ
മനുജന്റെ മാന്ത്രിക മഴവിൽ മണിമുത്തുകൾ.
- സോണിയ കെ ചാക്കോ

God with Us

അരികെയുള്ള ദൈവം

അരികെ വന്നിരിക്കുന്ന ദൈവം
അകലെ പോയാലും അരികെ ചേർക്കുന്ന ദൈവം
അപരാധങ്ങൾ മറന്നെന്നെ അരികത്തണക്കുന്ന ദൈവം
ആ തിരു സ്നേഹമാണെന്റെ ദൈവം.

ആരുമില്ലാതെ ഞാൻ കേഴുന്ന രാവുകളിൽ
ആശ്രയമായ് തീരുന്നതെൻ ദൈവം.
അത്താണിയില്ലാതെ പാതകൾ ഇടറുമ്പോൾ
ആനയിച്ചീടുന്നു എന്റെ ദൈവം.

എത്രമേൽ പോയി ഞാൻ നിൻ ചാരെ നിന്നും,
അത്രമേൽ സ്നേഹമായ് വന്നു യെന്നരികെ
എത്രമേൽ ശൂന്യമായ് ഞാൻ താണുപോവുമ്പോൾ
അത്ര മേൽ വില നല്കി നീ വീണ്ടെടുത്തു.
ആ തിരുവാത്സല്യമെന്റെ ദൈവം.

- സോണിയ കളപ്പുരക്കൽ ഡിസി.

Dew Smiles

            Dew Smiles

After the thick clouds of darkness
When the curtains of night moves ...
The dawn comes silently,brightly with smiles ,
Dew on the flowers , leaves ,grass , smiles.
Th tears of clouds fell on the leaves ,
Dew-the finest tears that smiles when the sun rises.

- Soniya Kalappurackal DC

Sunset


അസ്തമയം

അസ്തമയ സൂര്യന് ശോഭയേറുമെന്നു പറഞ്ഞച്ഛൻ
ആശ്ചര്യത്തോടെ ഞാൻ നിത്യം നോക്കി നിന്നു...
ആ പ്രപഞ്ച സത്യം കാണാൻ ...


കത്തിത്തീരുമ്പോൾ വിളക്കിനു ശോഭയേറുമെന്നമ്മ പറഞ്ഞു .
കാഞ്ചന കാന്തിയിൽ കത്തുന്ന തിരിക്കാണാൻ
കണ്ണിമപൂട്ടാതെ കാത്തിരുന്നു ഞാൻ ...



കൊഴിയാൻ പോകും പൂവിനു വലിപ്പമേറുമെന്നും,
ഉണങ്ങും മുന്നേ ഇല്ലി പൂക്കുമെന്നും മാഷു പറഞ്ഞപ്പോൾ
തലകുലുക്കി ഇരുന്നു ഞാൻ ക്ലാസ്സിലന്നു.


വിസ്മയത്തോടത് കാണാൻ നോക്കിനിൽക്കെ
ഞാനറിഞ്ഞു ആ യാഥാർഥ്യം ...
അസ്തമയവും, തിരിയും, പൂവും, ഇല്ലിയുമാകേണ്ടത്
എൻ ജീവിതമെന്ന്.

- Sr സോണിയ കളപ്പുരക്കൽ ഡിസി



അറിയാതെ അരികിൽ

അറിയാതെ അരികിൽ...


ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിൽ
ചില തീരുമാനങ്ങൾ എടുക്കേണ്ട അവസരങ്ങളിൽ
വലുതും, ചെറുതുമായ പ്രശ്നങ്ങളുടെ നടുവിൽ
നമ്മൾ തനിച്ചായിരിക്കും.

ഏകാന്തത ഏകാകിയാക്കും
പ്രശ്നങ്ങളും, തീരുമാനങ്ങളും അങ്ങനെ തന്നെ .
പടുകുഴികളിൽ നിഴൽ കൂടെയുണ്ടാകും
ഒന്നുമുരിയാടാതെ പിരിയാ സുഹൃത്തായി...

സ്നേഹത്തിനായുള്ള നെട്ടോട്ടത്തിൽ
ഇതുതന്നെ സ്നേഹമെന്നോതിയവർ,
സ്നേഹിതരെന്ന് ചൊല്ലിയവർ മിന്നി മറഞ്ഞു.
ഇപ്പേൾ കൂടെയുള്ളത് അവർ തൻ നനുത്ത ഓർമ്മകൾ.

നിലാവുണ്ട് നിശയിൽ, മിന്നും താരകളും,
നിലവിളിച്ചോടുന്ന വാഹനങ്ങളും പകലിൽ
നീലക്കുറുക്കനായ് ചമയുന്നവരും വന്നു പോകുന്നു
നിന്നെ കണ്ട്, കാണാത്തവരായി മായുന്നു.

"നീ തനിച്ചല്ല മകളെ, നിനക്കു ഞാനുണ്ട് ",
നിൻ നിഴലായ് പകലിൽ, നിലാവായ് രാവിൽ,
നിൻ തോഴനായ് കൂടെ, സഖിയായ് അരികിൽ,
നിന്റെ ദൈവമുണ്ട് നീയറിയാതെ... പിരിയാത്ത സ്നേഹവുമായ്.

- സോണിയ ഡിസി.

സന്യാസ സൗഭാഗ്യം


സന്യാസ സൗഭാഗ്യം

തീരവും തിരയും കൂട്ടിമുട്ടുന്നതുപോലെ 
സൂര്യനും സൂര്യ കാന്തിയും പുഞ്ചിരിക്കുന്നതുപോലെ 
പ്രിയനെ കാത്തിരിക്കും പ്രിയ പോലെ 
കർത്താവിന്റെ തിരുമാറിലേക്കുള്ള ചായലാണ് സന്യാസം .

മഴക്കായ് കേഴുന്ന വേഴാമ്പൽ പോലെ 
നീർച്ചാല് തേടുന്ന മാൻപേട പോലെ 
മുകിൽ കാത്തിരിക്കും മയിൽ പോലെ 
തന്റെ നാഥനായ് ഉള്ള നിത്യമായ കാത്തിരിപ്പാണ് സന്യാസം 

തന്റെ കുഞ്ഞുങ്ങൾക്കായി മാറു പിളർന്നു 
ജീവിതം കൊടുക്കും പെലിക്കൻ പോലെ 
ഇണയെ പിരിഞ്ഞു നിൽക്കാനാവാതെ 
കരഞ്ഞു മരിക്കും ചക്രവാക പക്ഷിപോലെ 
തന്റെ നാഥനായ് സർവ്വവും സമർപ്പിക്കുന്നതാണ് സന്യാസം .

അരുവികൾ ഒരുമിച്ചു കടലിലൊന്നാകുന്നപോലെ,
നിന്നിലലിയാൻ കൊതിക്കുന്ന നിരന്തരകാത്തിരിപ്പാണ് 
എൻ സന്യാസം .

പതിതരിൽ, പാവങ്ങളിൽ 
നിൻ മുഖം ദർശിച്ചു സാന്ദ്വനമേകുമ്പോൾ അവർ തരും 
സമ്മാനം ''നറുപുഞ്ചിരി''യാണെൻ സന്യാസ സൗഭാഗ്യം.

- സി  സോണിയ കളപ്പുരക്കൽ ,ഡിസി 

സ്നേഹം

              സ്നേഹം
സ്നേഹം എന്നും ഒരു നൊമ്പരമാണ് .
ആത്മാവിലേക്ക് കിനിഞ്ഞിറങ്ങും നൊമ്പരങ്ങളാൽ ...

നോവുകൾക്കു ഒപ്പം സാന്ത്വനം പകരുന്ന
അമൃതാണ് സ്നേഹം .
സോണിയ കെ ചാക്കോ

തമസ്സിലൊരു സഖി

തമസ്സിലൊരു സഖി














ഇരുൾ തിങ്ങും വഴിയിലൂടേകയായ്‌
നടക്കവേ ,
നിനച്ചു പോയ് ഞാൻ നിന്നെ
ഏകാന്ത ചന്ദ്രികേ ...



ഇരുൾ തിങ്ങും താഴ്‌വരയിൽ
ഏകാന്തയായ് നിൽക്കവേ,
കൊതിച്ചു പോയ് ഒരു നിമിഷം
ഒരു താരകത്തെ ...

വരുമോ നീ എൻ ചാരെ
ഒരു മാത്ര ഉരിയാടാൻ,
തരുമോ നീ എൻ വഴിയിൽ
ഒരു മന്ദഹാസം ?

വരുമോ നീ എന്നരികിൽ
ഒരു പൂർണ്ണ ചന്ദ്രനായ്,
ഒരു താരബന്ധുവായ് ,
ഒരിക്കലും മങ്ങാത്ത ജ്യോതിയായ് ?

- സോണിയ കെ ചാക്കോ

നിത്യ സ്നേഹ ചൈതന്യം

നിത്യമായ് സ്നേഹിക്കുന്ന നിത്യ സ്നേഹമേ
നന്ദിയേകിടുന്നു ഞാൻ നിൻ മുൻപിൽ.
നീയറിയാതെ നിന്നിൽ നിന്നകാലാൻ തുനിഞ്ഞു ഞാൻ ...
ഞാനറിയായതെ വന്നു നീ എന്നരികിൽ.

സ്നേഹമേ പിരിയാത്ത സ്നേഹമേ
പിരിയരുതെന്നെ നീ ഒരു നാളും !

നൻമ മാത്രമെന്നിൽ ചൊരിയുന്ന ചൈതന്യമേ ...
തിന്മ മാത്രം ചെയ്തകന്നു ഞാൻ
നന്മയായി നീ വന്നെന്നുള്ളി അനുദിനം .

നന്മയെ നിലക്കാത്ത നന്മയെ
നിറയൂ എന്നുള്ളിൽ നിത്യവും !

കരുണയായ് എന്നിൽ നിറയുന്ന കാരുണ്യമേ,
കുമ്പിടുന്നു ഞാൻ തിരു സന്നിധെ.
പാപി ഞാൻ വീണുപോയ് പാതയിലിടറി,
പാലകനായ്‌ വന്നു നീ തോളിലേറ്റി .

കരുണയെ നിത്യ പ്രവാഹമായ്‌
നിറയൂ എന്നുള്ളിൽ അനുദിനവും !!!
സി .സോണിയ ഡി സി 
Glow Worm

Black and tiny worm, you seem to be unwanted ...
But at night no one sees your body but glow.

Your light seems to be so little...
Yet, you shine at night.

Give me a spark of yours to light the darkness.
Give me a share of yours to leep into darkness.
- Soniya K Chacko 

Strangeness of God in the Stranger



Strangeness of God in the Stranger

Straight from the steel base of total strangeness,
Starts the way to the world of strangeness,
Struggles of the strangeness among the strangers,
Stops when I left the base of Strangers.

Days within the base were dipped in sere and silence,
Days of darkness I looked to the stars on sky,
Deep in my heart I felt the ray of hope,
Dwells within that divine spark kindles hope.

Walking through the striate of unknown paths,
Walking in me the shadows of uncertain myths.
Why was I born? What did I do?
Why should I live? What will I do?

Looking through the cloudy leaves, I saw the peeping light,
Laughing and winking stars and lunar light,
Luring beauty of the nature beside,
Loving family’s sweet memory beside.

Sudden strange and shabby sound stopped my way,
Saw a boy who stands and stairs at my eye,
“I knew God will come in time through he is late”,
I believed the last words of my mother at her death.

I wondered in the words of little boy,
I pondered who is God today?
Is he the little stranger God?
Is it me the stranger God?

Surprises to see “The Stranger” straight way today,
Surpasses my life desire today,
I saw the Lord today,
In the smart little ‘Stranger” in the strange land.

- Sr Soniya K C


(Poem written on the theme “stranger in the strange land” at Indian Institute ofPsychology, Bangalore for the Poetry writing intercollegiate competition and won First prize)


Strangeness of God in the Stranger

Straight from the steel base of total strangeness,
Starts the way to the world of strangeness,
Struggles of the strangeness among the strangers,
Stops when I left the base of Strangers.

Days within the base were dipped in sere and silence,
Days of darkness I looked to the stars on sky,
Deep in my heart I felt the ray of hope,
Dwells within that divine spark kindles hope.

Walking through the striate of unknown paths,
Walking in me the shadows of uncertain myths.
Why was I born? What did I do?
Why should I live? What will I do?

Looking through the cloudy leaves, I saw the peeping light,
Laughing and winking stars and lunar light,
Luring beauty of the nature beside,
Loving family’s sweet memory beside.

Sudden strange and shabby sound stopped my way,
Saw a boy who stands and stairs at my eye,
“I knew God will come in time through he is late”,
I believed the last words of my mother at her death.

I wondered in the words of little boy,
I pondered who is God today?
Is he the little stranger God?
Is it me the stranger God?

Surprises to see “The Stranger” straight way today,
Surpasses my life desire today,
I saw the Lord today,
In the smart little ‘Stranger” in the strange land.
- Sr Soniya K C


(Poem written on the theme “stranger in the strange land” at Indian Institute ofPsychology, Bangalore for the Poetry writing intercollegiate competition and won First prize)

എന്റെ കർത്താവെ എന്റെ ദൈവമെ



എന്റെ കർത്താവെ എന്റെ ദൈവമെ

മുറിവേറ്റ മനുഷ്യന്റെ മുന്നിൽ
മുറിവേറ്റ ദൈവം നിന്നു .
കുത്തി മുറിവേറ്റിയവരുടെ മുന്നിൽ
കാരുണ്യവാനായി കർത്താവു നിത്യം.
കൂരിരുട്ടിൽ കഴിഞ്ഞവന്റെ മുന്നിൽ
നിത്യപ്രകാശമായ് നിൽക്കുന്നു നാഥൻ!

വിശ്വാസത്തിന്റെ ആഴമേറിയ വേരുകൾ നരിൽ പാകി വളർത്തിയ മാർ തോമ്മായ്ക്കൊപ്പം നമുക്കും ഏറ്റുചൊല്ലാം "മാർ വാലാഹ്" ( എന്റെ കർത്താവെ എന്റെ ദൈവമെ )
ദുക്റാന തിരുനാൾ മംഗളങ്ങൾ!
സോണിയ കെ ചാക്കോ, ഡിസി.

തടവറയിൽ വിരിഞ്ഞ അത്ഭുതം



  തടവറയിൽ വിരിഞ്ഞ അത്ഭുതം 

ദൈവസ്നേഹത്തിന്റെ കരുതലും,
ദൈവാനുഗ്രഹത്തിന്റെ നിറവും ,
ദൈവസാന്നിധ്യത്തിന്റെ നിഴലും ,
ദൈവകരുണയുടെ നിലക്കാത്ത പ്രവാഹവും 
തൊട്ടറിഞ്ഞ 557 നാളുകൾ ...

ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ടെന്നു പറഞ്ഞ ദൈവം 
കൈപിടിച്ചു നടത്തിയ ഇരുളിൻ നാളുകൾ. 
ഉള്ളം കയ്യിൽ എൻ പേരെഴുതിയവനെ 
ഉള്ളിൽ ചേർത്തുവച്ച 
ഉൾത്തുടിപ്പുകളുടെ നാളുകൾ !

തോക്കുകളുടെ ഉന്നങ്ങളിൽ പതറാതെ
തീഷ്ണതയിൽ തളരാത്ത വിശ്വാസവുമായി, 
മരണത്തിന്റെ മരണത്തിന്റെ താഴ്‌വരയിൽ,
മരിച്ചുയർത്തവനു സാക്ഷ്യമേകാനായി 
പിറന്നച്ചൻ!

അറിയാത്ത ദേശങ്ങളിൽ , അറിയാത്ത ജനതകൾക്കായ് 
അറിഞ്ഞവനെ അറിയിക്കാൻ അയക്കപ്പെട്ട പുണ്യ വിളി !
പതറാത്ത ചുവടുകളിൽ, പതറാത്ത വാക്കുകളിൽ 
പാകിത്തേകിയ പാവനവിശ്വാസം.

പ്രാർത്ഥനതൻ പരിചയാം ശക്തിയിൽ 
പ്രാർത്ഥനയാൽ ജയിച്ച ജയിൽവാസ നാളുകളിൽ,
പ്രത്യാശയാൽ ജ്വലിച്ച തമസ്സിൻ ദിനങ്ങളിൽ, 
ക്ഷമയായ് കിനിഞ്ഞിറങ്ങിയ കരിദിനങ്ങളിൽ 
കരുത്തനായ് പ്രശോഭിച്ചു തടവറയിൽൈ ടോമച്ചൻ !

സാക്ഷ്യമേകാനും, സാക്ഷ്യമാകാനും,
സാന്നിധ്യമാകുന്നു സലേഷ്യൻ സഭയിൽ 
പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും, 
പരിചരിക്കുവാനും ഈ പാവനഭൂവിൽ 
പൊലിയുന്നു പൊൻവിളക്കായ്‌ ഈ പുരോഹിതനിൽ ...

സോണിയ കളപ്പുരക്കൽ ഡിസി 

സൗഖ്യ സ്പർശം ( Mk; 5)



സൗഖ്യ സ്പർശം ( Mk; 5)

നിരന്തരമാം യാത്രായാം ജീവിതത്തിൽ 
നിറയെ പേരെ നാം കണ്ടു മറന്നു.
പരിചിതരും അപരിചിതരും 
പല വേഷങ്ങൾ, പല ഭാഷക്കാർ...

കർത്താവിന്റെ ഒറ്റ യാത്രയിൽ 
കണ്ടു മുട്ടിയവർ , കണ്ടറിഞ്ഞവർ 
കണ്ടാരാധിച്ചവർ, കേട്ടറിഞ്ഞവർ 
കരുണയറിഞ്ഞവർ  അനേകം.

കർത്താവിന്റെ യാത്രയിൽ കർത്താവിനെ  കണ്ടവർ വിരളം.
കർത്താവു കണ്ടവർ  അനേകർ .
കർത്താവു തൊട്ടവർ അനേകം.
കർത്താവിനെ തൊട്ടവർ വിരളം.

രക്തസ്രാവക്കാരി സ്ത്രീയും, 
സംശയിക്കുന്ന തോമ്മായും,
തോളിൽ ചാരിയ കൊച്ചു യോഹന്നാനും 
കർത്താവിനെ  സ്പർശിച്ചറിഞ്ഞു 
സൃഷ്ടി സൃഷ്ടാവിനെ തൊട്ടറിഞ്ഞു.

-സോണിയ കളപ്പുരക്കൽ,  ഡി സി .

ഒളിമങ്ങിയ വർണ്ണപ്പൊട്ടുകൾ



ഒളിമങ്ങിയ വർണ്ണപ്പൊട്ടുകൾ

അസ്തമയാർക്കന്റെ അരുണ കിരണങ്ങൾ
ധരണിയെ ചോപ്പു ചായത്തിൽ നിറക്കുമ്പോൾ
നിരനിരയായ് നിൽക്കുന്ന തരുനിരകൾ
ഉൾത്തടത്തിൽ ധീരമായ് നിറക്കുന്ന കിരണങ്ങളെ...
നൻമയെ വെടിഞ്ഞവ തിൻമയെ പുൽകുമ്പോൾ
പച്ചപ്പ് മാറിയവർ മഞ്ഞയെ പൊതിയുന്നു.
സന്ധ്യയിൽ വ്യസനിക്കുമവർ തല താഴ്ത്തി കുമ്പിട്ട് നില്ക്കും കൂപ്പു കയ്യാൽ .
കരിനിഴലുകളാൽ വേഗം പടരുന്ന ഇരുളിലേക്ക് എടുത്തു ചാടി ആശക്കൊതിയർ
നൻമയെ മറന്ന് കരാള ഹസ്തങ്ങൾ നിൻ
ആലിംഗനങ്ങളിൽ മുഴുകി രാവിൽ.
വജ്രപ്പൊലിമയാൽ മിന്നിത്തിളങ്ങുന്ന വെള്ളിനക്ഷത്രക്കളെ കണ്ടില്ലൊരിക്കലും.
വെൺമയെ പെതിയുന്ന അമ്പിളിക്കലയെയും
കൺകളിൽ തെളിയില്ല ഈ കലിയുഗത്തിൽ... 
കൺമുന്നിലെ വർണ്ണപ്പകിട്ടുകൾ.
    -സോണിയ കെ.ചാക്കോ,ഡിസി

തീവണ്ടിപ്പാളം








തീവണ്ടിപ്പാളം 




കൂകി വരുന്ന തീവണ്ടികൾ 

കുട്ടിക്കാലത്തു കൗതുകമായിരുന്നു.

കുതിച്ചു പായും തീവണ്ടികൾ 

പിന്നീട് ഒരു ആവേശമായിരുന്നു.




ഒരിക്കലും തമ്മിൽ ചേരാത്ത 

കൂടെ ഇരുന്നു കൂട്ടില്ലാത്ത കൂറ്റൻ പാളങ്ങൾ !

അകലങ്ങൾ അടുപ്പിച്ചു നിങ്ങൾ തൻ അകലങ്ങൾ നിത്യം തുല്യം .




ലക്ഷങ്ങളെ ലക്ഷ്യത്തിലെത്തിച്ചു 

വമ്പൻ പാളമേ ...

അലറുന്ന ചക്രങ്ങൾക്കിടയിൽ പൊലിഞ്ഞു പോയ തകർന്ന ജീവനുകളെ കണ്ടു നീ കാണാതെ ഇരുമ്പു ഹൃദയവുമായ് നിന്നതെന്തേ ?




അകലില്ല നിന്നകലം ...

അടുക്കില്ല നിൻ അകലം. നിൻ 

അന്തരങ്ങൾ അനശ്വരവും നശ്വരവുമാണ് .




- സോണിയ കളപ്പുരക്കൽ, ഡി സി

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...