പ്രകാശം പരത്തുന്ന മുറിവുകൾ
തേനറയിൽ തട്ടിയാൽ തേൻ ഒലിക്കുന്നത് ഒരു സാധാരണ കാര്യമാണല്ലോ. എന്നാൽ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒന്നു തട്ടിയാൽ അറിയും നാം ആരാണെന്ന്. വേദനയുടെയും ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും രോഗത്തെയും മുറിവുകൾ നിറഞ്ഞ അവസ്ഥയിൽ സ്വയം അറിയുവാനും മറ്റുള്ളവർ നമ്മെ അനുഭവിക്കാനുള്ള ഒരു മാർഗമാണ് മനസ്സിൻറെ ആഴങ്ങളിലേക്ക് ഉള്ള യാത്ര.
കൊച്ചു ആണികൾ മുതൽ വലിയ ആഴമേറിയ മുറിവുകളുടെ വേദന അറിഞ്ഞവരാണ് നമ്മിൽ പലരും. വേദനകളുടെ കറുത്ത രാത്രികളിൽ വിശ്വാസദീപമേന്തി പ്രത്യാശ നക്ഷത്രങ്ങൾ ആകാനുള്ള വിളിയാണ് സഹനങ്ങൾ. സഹനത്തിൻ്റെ താഴ് വരയിൽ സാന്ത്വനമായി സമീപത്തു ഒരേ ഒരാളെ കാണൂ... എല്ലാം സഹിച്ച നാഥൻ നമ്മുടെ കർത്താവായ യേശുക്രിസ്തു.
വിശുദ്ധ കുരിശിൻറെ യോഹന്നാനാണ് ഒരിക്കൽ ഒരു ദർശനമുണ്ടായി താൻ ക്രിസ്തുവാണ് എന്നു പറഞ്ഞ് പിശാച് അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ മറുപടിയായി ചോദിച്ചു "നീ ക്രിസ്തു ആണെങ്കിൽ നിൻറെ മുറിവുകൾ എവിടെ?" മുറിവുകളെ മാറ്റിവയ്ക്കാൻ ഒരു പിശാചിനും സാധിക്കുകയില്ല കർത്താവ് അവിടുത്തെ സ്നേഹത്തിൻറെ മഹനീയത നമുക്ക് കാണിച്ചത് അവിടുത്തെ തിരുമുറിവുകളിൽ നിന്നുമാണ്. മുറിവുകൾ ഇല്ലാത്ത കർത്താവ് ക്രിസ്തു അല്ല എന്നാണ് ഈ ദർശനം നമ്മോട് പറയുന്നത്. അതുപോലെതന്നെ, വേദനകളും സഹനങ്ങളും ഇല്ലാത്ത ക്രിസ്തീയ ജീവിതം ഒരു ക്രിസ്ത്യാനിയുടെ അല്ല എന്ന് നമുക്ക് ഓർക്കാം.
നീ ക്രിസ്ത്യനാണ് എങ്കിൽ നിന്നിൽ മുറിവുകൾ ഉണ്ടാവണം മുറിവേൽപ്പിച്ചവരെ നോക്കാതെ മുറിവേറ്റവനിിലേക്ക് നമ്മുടെ നേത്രങ്ങൾ ഉയർത്താൻ ആവുമ്പോൾ, നമുക്ക് അതിനു ശക്തി ഉണ്ടാകുമ്പോൾ നാം അവിടെ ഒരു യഥാർത്ഥ ക്രിസ്ത്യാനിയായി രൂപപ്പെടുകയാണ്. മുറിവിനും മുറിവേറ്റവനും ഇടയിലെ ഏകാന്ത സഹനത്തിൽ മുറിവുകൾ തിരുമുറിവുകളുമായി ചേർക്കുമ്പോൾ സഹനങ്ങൾക്ക് അർത്ഥം ഉണ്ടാകും. ജീവിതത്തിന് പരിമളം ഉണ്ടാകും കുരിശുകൾക്ക് മഹിമ ഉണ്ടാകും. ക്രൂശിതന് ആശ്വാസമാകും. നമ്മുടെ ജീവിതത്തിലും ഉത്ഥാനം ഉണ്ടാവുകയും ചെയ്യും.
ഈശോയുടെ പഞ്ചക്ഷതങ്ങൾ എക്കാലവും നന്മയുടെ അനുഗ്രഹത്തിന് നീർച്ചാലുകൾ ആണ്. ആ മുറിയിലേക്ക് നമ്മുടെ മുറിവുകൾ വയ്ക്കുമ്പോൾ നാമറിയാതെ നമ്മുടെ മുറിവുകൾ പ്രകാശം ഉള്ളതായി തീരും.നമ്മുടെ ജീവിതത്തിലെ കൊച്ചു ദുഃഖങ്ങളും സങ്കടങ്ങളും പാപങ്ങളും രോഗങ്ങളും ദുരിതങ്ങളും ക്രൂശിതരൂപത്തിൽ ചേർത്തു വയ്ക്കുമ്പോൾ അതെല്ലാം അനുഗ്രഹം ആയി മാറുന്നത് നമ്മുടെ തന്നെ കണ്ണുകൾ കൊണ്ട് കാണുവാൻ സാധിക്കും. അപ്രകാരം ചെയ്തു നമുക്കും നമ്മുടെ മുറിവുകൾ പ്രകാശം ആക്കാം .
നമ്മുടെ ഓരോരുത്തരുടെയും സഹനത്തെക്കുറിച്ച് ഒരു മഹനീയ മഹത്തായ ദൈവിക പദ്ധതി അതിനു പിന്നിലുണ്ട് . ആ പദ്ധതികൾ മനസ്സിലാക്കുമ്പോൾ നമ്മുടെ മുറിവുകൾക്ക് പിന്നിലെ അനുഗ്രഹത്തെ നമ്മുടെ കണ്മുന്നിൽ കാണും.
ഈശോയുടെ സ്നേഹം അത്യധികം കൂടുമ്പോൾ നമുക്ക് സഹായത്തോടും ഇഷ്ടവും സ്നേഹവും കൂടും വിശുദ്ധ കൊച്ചുത്രേസ്യ ഇപ്രകാരം അത് നമുക്ക് വെളിപ്പെടുത്തി തരുന്ന
"പ്രവാചകരെയും വേദപാരംഗതൻ മാരെയും പോലെ ആത്മാക്കളെ പ്രകാശിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രേഷിതയാകുക എന്നുള്ള ദൈവവിളി എനിക്കുണ്ട്. ഈ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച തിരുനാമം പ്രസംഗിക്കാനും,
അവിശ്വാസികളുടെ രാജ്യത്തിൽ അങ്ങയുടെ പ്രതാപം ഏറിയ കുരിശു നാട്ടുവാനും ഞാൻ ആഗ്രഹിക്കുന്നു.എന്നാൽ ഹാ! എൻറെ പ്രാണനാഥാ ഒരു മിഷൻ രംഗം കൊണ്ട് മാത്രം ഞാൻ തൃപ്തിപ്പെടുകയും ഇല്ല. ഒരേ സമയത്തുതന്നെ പഞ്ച് ഭൂഖണ്ഡങ്ങളിലും ഏറ്റവും വിദൂര ദ്വീപുകളിൽ പോലും സുവിശേഷം പ്രഘോഷിക്കാൻ എനിക്ക് ആഗ്രഹമുണ്ട് മിഷനറി ആകാൻ ഞാൻ ആഗ്രഹിക്കുന്നത് ഏതാനും വർഷത്തേക്ക് മാത്രമല്ല ലോക സൃഷ്ടി മുതൽ ലോകാവസാനം വരെയും ആ കൃത്യം നിർവഹിക്കണം എന്നാണ് എൻറെ ആഗ്രഹം. എല്ലാറ്റിനുമുപരിയായി എനിക്കുള്ള മോഹം എൻറെ രക്തം അവസാനം വരെയും അങ്ങേയ്ക്ക് വേണ്ടി ചിന്തിക്കണം എന്നതാണ്...
ആരാധ്യനായ എൻറെ ദിവ്യ മണവാളാ, അങ്ങയെപ്പോലെ പരിഹരിക്കപ്പെടുവാനും, ക്രൂശിക്കപ്പെടുന്നതും ഞാൻ ആഗ്രഹിക്കുന്നു. വിശുദ്ധ ബർത്തലോമിയെ പോലെ തോൽ ഉരിയറിയപ്പെട്ടു മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിശുദ്ധ യോഹന്നാനെ പോലെ തിളച്ച എണ്ണയിൽ താഴ്ത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.... വേദസാക്ഷികളെ ഏൽപ്പിച്ച സകല പീഡകളും സഹിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വിശുദ്ധ അഗ്നസിനും സിസിലിക്കും ഒപ്പം വാളിനു നേരെ കഴുത്തു നീട്ടിക്കൊടുക്കുവാനും പ്രിയ സഹോദരി ജൊവാൻ ഓഫ് ആർക്ക് ഒപ്പം എരിയുന്ന ചിരിയിൽ നിന്ന് ഹായ് യേശുവേ അങ്ങയുടെ തിരുനാമ ഉച്ചരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു അന്തി ക്രിസ്തുവിനെ കാലത്ത് ക്രിസ്ത്യാനികൾ അനുഭവിക്കാൻ ഇരിക്കുന്ന നിഷ്ഠൂരത ക്രൂരതകളെ കുറിച്ച് ചിന്തിക്കുമ്പോൾ എൻറെ ഹൃദയം ആനന്ദത്താൽ തുടിക്കുന്നു. അവയെല്ലാം എനിക്ക് നീക്കിവെച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. യേശുവേ ആഗ്രഹങ്ങളെല്ലാം എഴുതണമെങ്കിൽ ജീവൻറെ പുസ്തകം അങ്ങയുടെ പക്കൽ നിന്നും ഞാൻ കടം വാങ്ങണം. പുണ്യവാന്മാർ എല്ലാവരുടെയും സകല പ്രവൃത്തികളും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ...?. അവയെല്ലാം അങ്ങയെ പ്രതി നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു.
ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ഏതു സഹനവും ഏറ്റവും സ്നേഹത്തോടെ സഹിക്കുവാൻ ആയി ആഗ്രഹിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യ പോലെയും, വിശുദ്ധ അൽഫോൻസാമ്മയെ പോലെയും ജീവിതത്തിലെ സാധനങ്ങളെയും സ്നേഹത്തോടെ നമുക്ക് സ്വീകരിക്കാം. സ്നേഹത്തോടെ ഏറ്റു വാങ്ങാം ഇനിയും ഏറ്റു വാങ്ങാം അതിലൂടെ നമ്മുടെ സഹനങ്ങളിലൂടെ ക്രിസ്തുവിൻറെ പ്രകാശം പരക്കട്ടെ .
Sr Soniya K chacko, DC
No comments:
Post a Comment