നോട്ടം
കുരിശ് യാത്രയിൽ രണ്ട് തരം ആളുകളെ കണ്ടെത്താൻ നമുക്ക് സാധിക്കും - കർത്താവിനെ നോക്കി നിന്നവർ, കർത്താവ് നോക്കി നിന്നവർ.
കർത്താവിനെ നോക്കി നിന്നവർ: ഓരോ സാഹചര്യങ്ങളിലും നിർവ്വികാരതയോടെ കാണികളായി നോക്കി നിൽക്കുന്നവർക്ക് തുല്യം. അവർക്ക് ഇനിയെന്ത് ഒരു എന്നറിയാനുള്ള ഒരു ജിജ്ഞാസയും , അവരുടെ മുഖത്തും മനസ്സിലുള്ള അർത്ഥമില്ലാത്ത ചില വാക്കുകളും പ്രകടനങ്ങളും ആയിരിക്കും ഏക മറുപടിയും. എന്തൊക്കെ ദു:ഖകരമായത് സംഭവിച്ചാലും ഒട്ടുമിക്കവരുടേയും ഹൃദയത്തിൽ ഒന്നും തട്ടുന്നില്ല, പ്രത്യേകിച്ചും അത് അവരുമായി ബന്ധം ഉള്ളവയല്ലെങ്കിൽ. എന്നാൽ കുരിശു യാത്രയുടെ ഓരോ വേദനയും, പീഡകളും ഹൃദയത്തിലേറ്റി അനുഗമിച്ച ചിലരായിരുന്നു പരിശുദ്ധ അമ്മയും, യോഹന്നാനും, മഗ്ദലന മറിയവും മറ്റു കുറച്ച് സ്ത്രീകളും. കർത്താവിനെ മൃദുലമേനിയിൽ ആഴ്ന്ന് പതിച്ച ഓരോ പീഢകളും അവരുടെ ഹൃദയത്തിലും ആഴമായി പതിച്ചു. അഗാധമായ ദുഃഖവും വേദനയുടെയും അകമ്പടിയോടുകൂടി ഒരടി പോലും മുന്നോട്ടു വയ്ക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
കർത്താവ് എല്ലാവരെയും നോക്കിയിരുന്നു. പക്ഷെ എല്ലാവരും അത് കണ്ടതായി നടിച്ചില്ല. അത് കണ്ടവർ കരുണയുടെ ആഴമറിഞ്ഞ് അനുതപിച്ച് ഏങ്ങലടിച്ചു കരഞ്ഞു കർത്താവിനെ പിൻതുടരുന്ന ഏറ്റവും നല്ല ഉദാഹരണമാണ് ശിമയോൻ പത്രോസ്.
കർത്താവിൻങ്കലേക്ക് തിരിഞ്ഞ് അവിടത്തെ നോക്കിയവർ ഒരിക്കലും നിരാശരായിട്ടില്ല തിരിയുന്നവരെ ചേർത്തുനിർത്തി ആശ്ലേഷിച്ചു അവരെ സ്വന്തമാക്കുന്നവൻ നമ്മുടെ കർത്താവായ ദൈവം.
എന്തൊക്കെയായാലും, ക്രിസ്തുവിലേക്കുള്ള നോട്ടം ഒരു തിരിച്ചുവരവിൻ്റെ അടയാളമാണ്. ക്രിസ്തുവിൻ്റെ നോട്ടം എല്ലാവരേയും എല്ലാക്കാലത്തും സ്നേഹത്താൽ ആശ്ലേഷിക്കുന്നതിൻ്റെ നിത്യമായ പ്രകടനമാണ്.
ഈശോയെ,
നിൻ നയനങ്ങൾ എന്നെ പിന്തുടരട്ടെ...
നിൻ നയനങ്ങളിൽ എന്നും എൻ നയനങ്ങളുറപ്പിക്കുവാൻ എന്നെ അനുവദിക്കണെ... അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ എന്നും എൻറെ ദൃഷ്ടി നിന്നിൽ ഉറപ്പിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ...
നിൻ സ്നേഹത്തിൻ കീഴിൽ നിത്യം നിലനിൽക്കുവാൻ എന്നെ അനുഗ്രഹിക്കണമേ, ആമേൻ.
- Sr സോണിയ K. ചാക്കോ, DC
No comments:
Post a Comment