അനുഗ്രഹിക്കാൻ കാത്തുനില്ക്കുന്ന ദൈവം
"ഞാൻ നിന്നെ അനുഗ്രഹിക്കും" എന്ന് അബ്രാഹത്തിനോടും, "എൻറെ അടുക്കൽ വരുന്നവരെ ഞാനൊരിക്കലും തള്ളിക്കളയില്ല" (യോഹന്നാൻ 6:37) എന്ന് യോഹന്നാൻ ശ്ലീഹാ യിലൂടെ ആവർത്തിച്ചു പറഞ്ഞ് അനുഗ്രഹദായകനാണ് നമ്മുടെ ദൈവം. ബ്രസീലിലെ ഏറ്റവും ഉയരമുള്ള ഈശോയുടെ ഒരു മഹാ രൂപം കഴിഞ്ഞ കാലത്ത് നമ്മൾ കണ്ടിട്ടുണ്ട്, റിയോ ഒളിമ്പിക്ക്സിൽ പ്രത്യേകിച്ചും, രണ്ടുകൈകളും വിരിച്ച് ലോകത്തുള്ള സകല മനുഷ്യരേയും ചേർത്തു പിടിക്കുവാൻ ആയി, അനുഗ്രഹിക്കാൻ ആയി കാത്തിരിക്കുന്ന കർത്താവിൻ്റെ പ്രതിരൂപം പോലെ. വിരിച്ച കൈകളാലുള്ള കർത്താവിൻറെ തിരുസ്വരൂപം നമ്മുടെ പലരുടെയും വീടുകളിലും ദേവാലയങ്ങളിലും നാം കണ്ടിട്ടുണ്ട്.
ഭൂമിയിൽ നമുക്കൊപ്പം ആയിരുന്നപ്പോൾ അവിടുന്ന് പലതവണ ആവർത്തിച്ചിരുന്നു വരുവിൻ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം, അനുഗ്രഹിക്കാം ...
ഏതൊരു അവസ്ഥയിൽ കഴിഞ്ഞാലും കർത്താവിൻറെ കരങ്ങൾ നമ്മെ ആശ്വസിപ്പിക്കാനായി, ഒന്നു തലോടുവാനായി നോക്കിയിരിക്കുകയാണ്. ഒരുപക്ഷേ നാം പിന്തിരിഞ്ഞ് നടക്കുമ്പോഴും, നീട്ടുന്ന പാണികളുമായി നല്ല ഇടയനായി നമ്മെ കരുതുന്നവനായ അരികെ വരുന്നവൻ നമ്മുടെ രക്ഷകനായ കർത്താവ് . തിരികെ വരുമ്പോൾ നമ്മെ ചേർത്തു നിർത്തും. കർത്താവ് പോകുന്നതറിഞ്ഞ് വിളിച്ചു പറഞ്ഞ ബർതിമിയൂസിനെ അനുകരിക്കാം "യേശുവേ എന്നിൽ കനിയേണമേ " ... അവനോട് യേശു ചോദിക്കുകയാണ് ഞാൻ നിനക്കായി എന്തുചെയ്യണം? എന്തിനാണ് നീ എന്നെ വിളിച്ചത്? " യേശുവേ " എന്ന് വിളിക്കുമ്പോൾ യേശു നമ്മെ ശ്രവിച്ചുകൊണ്ട് ചോദിക്കുന്നു എന്തിനാണ് മകനെ / മകളെ എന്നെ വിളിച്ചത്? എനിക്ക് സൗഖ്യം വേണം എന്നു പറഞ്ഞാൽ അവിടുന്ന് സുഖപ്പെടുത്തും (എസക്കിയേൽ 34:16).
തൻറെ അടുക്കലേക്ക് വരുന്നവരെ ഒരിക്കലും തള്ളിക്കളയാതെ കർത്താവ് മരിച്ചപ്പോഴും തൻറെ കരങ്ങൾ വിരിച്ചിടാൻ മറന്നില്ല. ഭൂമിയുടെ ഇരു ദിക്കുകളിലേക്ക് അവൻറെ കൈകൾ വലിച്ചുനീട്ടി.ഇന്നുമത് വിരിച്ചു പിടിച്ചിരിക്കുകയാണ് സഹിക്കാനാവാതെ വേദനയിലും ചിന്തിക്കാൻ ആവാത്ത പീഡനങ്ങളിലും കർത്താവ് ചിന്തിക്കുകയാണ് നമ്മെ ഓരോരുത്തരെയും കുറിച്ച് അവിടുത്തെ കരങ്ങൾ വീണ്ടും തുറന്നിരിക്കുകയാണ് നമ്മെ ആ സ്നേഹത്തിലേക്ക് ചേർത്തുപിടിക്കാൻ, അനുഗ്രഹങ്ങൾ ചൊരിയുവാൻ...അണയാം അനുഗ്രഹം ഏറ്റു വാങ്ങാം തിരുസന്നിധിയിൽ നിന്നും. ലോകമെങ്ങുമുള്ള മനുഷ്യർ വേദനയിലും വിഷമത്തിലും കൊറോണയുടെ ഭീതിയിലും കഴിയുമ്പോൾ നമുക്ക് ആതിരുസന്നിധിയിൽ വീണ്ടും അഭയം തേടാം. പ്രാർത്ഥിക്കാം ... എല്ലാവരും ദൈവ വിശ്വാസത്തിലേക്ക് തിരിച്ചു വരാൻ...
സിസ്റ്റർ സോണിയ കെ ചാക്കോ ഡിസി
"ഞാൻ നിന്നെ അനുഗ്രഹിക്കും" എന്ന് അബ്രാഹത്തിനോടും, "എൻറെ അടുക്കൽ വരുന്നവരെ ഞാനൊരിക്കലും തള്ളിക്കളയില്ല" (യോഹന്നാൻ 6:37) എന്ന് യോഹന്നാൻ ശ്ലീഹാ യിലൂടെ ആവർത്തിച്ചു പറഞ്ഞ് അനുഗ്രഹദായകനാണ് നമ്മുടെ ദൈവം. ബ്രസീലിലെ ഏറ്റവും ഉയരമുള്ള ഈശോയുടെ ഒരു മഹാ രൂപം കഴിഞ്ഞ കാലത്ത് നമ്മൾ കണ്ടിട്ടുണ്ട്, റിയോ ഒളിമ്പിക്ക്സിൽ പ്രത്യേകിച്ചും, രണ്ടുകൈകളും വിരിച്ച് ലോകത്തുള്ള സകല മനുഷ്യരേയും ചേർത്തു പിടിക്കുവാൻ ആയി, അനുഗ്രഹിക്കാൻ ആയി കാത്തിരിക്കുന്ന കർത്താവിൻ്റെ പ്രതിരൂപം പോലെ. വിരിച്ച കൈകളാലുള്ള കർത്താവിൻറെ തിരുസ്വരൂപം നമ്മുടെ പലരുടെയും വീടുകളിലും ദേവാലയങ്ങളിലും നാം കണ്ടിട്ടുണ്ട്.
ഭൂമിയിൽ നമുക്കൊപ്പം ആയിരുന്നപ്പോൾ അവിടുന്ന് പലതവണ ആവർത്തിച്ചിരുന്നു വരുവിൻ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം, അനുഗ്രഹിക്കാം ...
ഏതൊരു അവസ്ഥയിൽ കഴിഞ്ഞാലും കർത്താവിൻറെ കരങ്ങൾ നമ്മെ ആശ്വസിപ്പിക്കാനായി, ഒന്നു തലോടുവാനായി നോക്കിയിരിക്കുകയാണ്. ഒരുപക്ഷേ നാം പിന്തിരിഞ്ഞ് നടക്കുമ്പോഴും, നീട്ടുന്ന പാണികളുമായി നല്ല ഇടയനായി നമ്മെ കരുതുന്നവനായ അരികെ വരുന്നവൻ നമ്മുടെ രക്ഷകനായ കർത്താവ് . തിരികെ വരുമ്പോൾ നമ്മെ ചേർത്തു നിർത്തും. കർത്താവ് പോകുന്നതറിഞ്ഞ് വിളിച്ചു പറഞ്ഞ ബർതിമിയൂസിനെ അനുകരിക്കാം "യേശുവേ എന്നിൽ കനിയേണമേ " ... അവനോട് യേശു ചോദിക്കുകയാണ് ഞാൻ നിനക്കായി എന്തുചെയ്യണം? എന്തിനാണ് നീ എന്നെ വിളിച്ചത്? " യേശുവേ " എന്ന് വിളിക്കുമ്പോൾ യേശു നമ്മെ ശ്രവിച്ചുകൊണ്ട് ചോദിക്കുന്നു എന്തിനാണ് മകനെ / മകളെ എന്നെ വിളിച്ചത്? എനിക്ക് സൗഖ്യം വേണം എന്നു പറഞ്ഞാൽ അവിടുന്ന് സുഖപ്പെടുത്തും (എസക്കിയേൽ 34:16).
തൻറെ അടുക്കലേക്ക് വരുന്നവരെ ഒരിക്കലും തള്ളിക്കളയാതെ കർത്താവ് മരിച്ചപ്പോഴും തൻറെ കരങ്ങൾ വിരിച്ചിടാൻ മറന്നില്ല. ഭൂമിയുടെ ഇരു ദിക്കുകളിലേക്ക് അവൻറെ കൈകൾ വലിച്ചുനീട്ടി.ഇന്നുമത് വിരിച്ചു പിടിച്ചിരിക്കുകയാണ് സഹിക്കാനാവാതെ വേദനയിലും ചിന്തിക്കാൻ ആവാത്ത പീഡനങ്ങളിലും കർത്താവ് ചിന്തിക്കുകയാണ് നമ്മെ ഓരോരുത്തരെയും കുറിച്ച് അവിടുത്തെ കരങ്ങൾ വീണ്ടും തുറന്നിരിക്കുകയാണ് നമ്മെ ആ സ്നേഹത്തിലേക്ക് ചേർത്തുപിടിക്കാൻ, അനുഗ്രഹങ്ങൾ ചൊരിയുവാൻ...അണയാം അനുഗ്രഹം ഏറ്റു വാങ്ങാം തിരുസന്നിധിയിൽ നിന്നും. ലോകമെങ്ങുമുള്ള മനുഷ്യർ വേദനയിലും വിഷമത്തിലും കൊറോണയുടെ ഭീതിയിലും കഴിയുമ്പോൾ നമുക്ക് ആതിരുസന്നിധിയിൽ വീണ്ടും അഭയം തേടാം. പ്രാർത്ഥിക്കാം ... എല്ലാവരും ദൈവ വിശ്വാസത്തിലേക്ക് തിരിച്ചു വരാൻ...
സിസ്റ്റർ സോണിയ കെ ചാക്കോ ഡിസി
No comments:
Post a Comment