Monday, 27 April 2020

ആതുരശുശ്രൂഷയിൽ നിന്ന് അൾത്താരയിലേക്ക്

ആതുരശുശ്രൂഷയിൽ നിന്ന് അൾത്താരയിലേക്ക്
ജീവനാണോ സ്നേഹമാണോ വലുത് ?
ജീവനാണോ സ്നേഹം ?
അതോ, സ്നേഹമാണോ ജീവൻ? സ്നേഹമേ നീ തെളിയിച്ചു നീ സ്നേഹത്തിലലിയുന്ന ജീവനാണെന്ന്.
എനിക്കേകി നിൻ ജീവൻ
എന്നോടുള്ള സ്നേഹം നീ പ്രകടമാക്കി.

ഓരോ ശ്വാസത്തിലും ഓർക്കുന്നു അമ്മെ
നിൻ്റെ കാണാത്ത രൂപം
ഓരോ ഹൃദയമിടിപ്പിലും ഞാനറിയുന്നു അമ്മെ
എനിക്കായി മിടിച്ച നിൻ ഹൃദയം. സ്നേഹം ജീവനായി ഒഴുകിയിറങ്ങിയ ആശുപത്രി മുറികളും, വരാന്തയുമറിഞ്ഞു നിന്നെ ഞാനറിയും മുൻപെ.

ചിൻമയൻ തൻ ചിന്തയാം അമ്മേ,
ജീവത്യാഗത്തിൻറെ സ്നേഹ ജ്വാലയെ
നിനക്ക് മുൻപിലെൻ സ്നേഹപ്രണാമം.
ഉയിർ തന്ന ഉടലേ
നിൻ ഉയിരാകട്ടെ ഞാൻ ജനങ്ങൾക്കും എൻ ഉയിരിൻ നാഥനും.

മാതൃത്വത്തിൻ്റെ മനോജ്ഞത മതി വരുവോളം നുകർന്ന അമ്മയോട് ഒരു ചോദ്യമുയർന്നു ഉദരത്തിൽ ഉരുവായ ജീവൻ വേണോ? സ്വന്തം ജീവൻ വേണോ?എന്ന ചോദ്യത്തിനു മുന്നിൽ പതറാതെ ഉദരത്തിലുരുവായിക്കൊണ്ടിരിക്കുന്ന കുഞ്ഞിനായി സ്വജീവൻ വെടിയാൻ തയ്യാറായപ്പോൾ അവൾ വെറും അമ്മയല്ല, വിശുദ്ധയായ അമ്മയായി, വിശുദ്ധയായ ഭിഷഗ്വരയായി, വിശുദ്ധയായ ഭാര്യയായി... വിശുദ്ധ ജിയാന്ന ബെരേറ്റ മോള്ള ആതുരാലയത്തിൽ നിന്നും ദിവ്യതയുടെ പടവുകൾ കീഴടക്കി. ആ ഭാഗ്യവതിയുടെ തിരുന്നാൾ (28 ഏപ്രിൽ ) തിരുസഭ ഇന്ന് ആചരിക്കുകയാണ്‌.

1922 ഒക്ടോബർ 4ന് ഇറ്റലിയിലെ മജന്തായിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ആണ് അവളുടെ ജനനം. പഠിക്കുവാൻ മിടുക്കിയായിരുന്ന ജിയാന്ന ശിശു രോഗവിദഗ്ദയി. മിലാൻ സർവ്വകലാശാലയിൽ നിന്നും ശിശുരോഗ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും നേടി. പാവങ്ങളോടും സമൂഹത്തിലെ ബലഹീനരോടും സദാ കാണിച്ചിരുരുന്ന ജിയെന്നാ വിൻസെൻറ് ഡി പോൾ സംഘടനയിലെ സജീവ അംഗമായിരുന്നു. 1955 പ്രിയട്രോ മൊളെളയുമായി വിവാഹിതയായി. 1956 ൽ ആദ്യത്തെ മകൻ ജനിച്ചു.1957-ൽ ഒരു മകളും 1959ൽ ലൂജിയും , 61 ൽ നാലാമതായി ഒരു കുഞ്ഞിനെ കൂടി ദൈവം നല്കി - ഇമ്മാനുവേല ജിയന്ന. ജിയന്ന 2 മാസം ഗർഭിണി ആയിരിക്കുമ്പോൾ അവരുടെ ഉദരത്തിൽ ഒരു മുഴ വളരുന്നതായി സ്കാനിംഗ് വഴി ഡോക്ടർ കണ്ടെത്തി. ഒന്നുകിൽ ഓപ്പറേഷൻ വഴി മുഴ എടുത്തുമാറ്റുക അല്ലെങ്കിൽ ഭ്രൂണഹത്യ വഴി കുഞ്ഞിനെ നീക്കം ചെയ്യുക എന്ന് വിദഗ്ദർ വിധിയെഴുതി. ഒരു ശുശുവിദഗ്ദയായ ഡോക്ടർ ജിയന്നക്കും സ്ഥിതിയെക്കുറിച്ച് ആഴമായി ബോധ്യമുണ്ടായിരുന്നതു കൊണ്ടും, ഉത്തമ കത്തോലിക്കാ വിശ്വാസിയായിരുന്നു കൊണ്ടും, കുഞ്ഞിനെ ഉദരത്തിൽ വെച്ച് കൊല്ലുന്നതിനു പകരം ആ കുഞ്ഞിനെ ജീവിക്കാൻ അനുവദിക്കുക എന്ന ഒരേ ഒരു തീരുമാനമാണ് ഡോ. ജിയന്നാക്ക് ഉണ്ടായിരുന്നത്. പിഞ്ചു കുഞ്ഞിനായി സ്വജീവൻ നല്കാൻ അവൾ തയ്യാറായി. "ദൈവനിശ്ചയം നടക്കട്ടെ". ഇതിന് ഒരാഴ്ച മുന്നേ അവൾ വീണ്ടും തന്നെ ഭർത്താവിനെ ധൈര്യപ്പെടുത്തി കൊണ്ട് പറഞ്ഞു. "ഓപ്പറേഷൻ സമയത്ത് ഭയപ്പെടേണ്ട , നമ്മുടെ കുഞ്ഞ് ജീവിക്കട്ടെ. എനിക്ക് എൻ്റെ ജീവൻ അവളുടെ ജീവനുവേണ്ടി ത്യജിക്കുന്നതിന് യാതൊരു വിഷമവും ഇല്ല. അങ്ങ് വിഷമിക്കരുത് ". പ്രസവവും ശസ്ത്രക്രിയക്ക് ശേഷം വിജയകരമായി നടന്നെങ്കിലും 2 - 3 ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലെ എന്തോ ഒരു തകരാറിൽ 1962 ഏപ്രിൽ 28 -ാം തിയ്യതി അവൾ സ്വർഗ്ഗത്തിലേക്ക് യാത്രയായി.
1994 ൽ ജിയന്നയുടെ ഭർത്താവിനെയും മൂന്ന് മക്കളുടേയും മുൻപാകെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി ഉയർത്തി. 10 വർഷത്തിനു ശേഷം 2004 മെയ് 16ആം തീയതി ജിയന്നയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ അവളുടെ ഭർത്താവിന് 88 വയസ്സായിരുന്നു. മൂന്ന് മക്കളും അതിനു സാക്ഷ്യം വഹിക്കുവാൻ വേണ്ടി സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ സന്നിഹിതരായിരുന്നു. വിവാഹ ജീവിതത്തിനും, ഗർഭസ്ഥ ശിശുക്കൾക്കും, മാതൃത്വത്തിനും വേണ്ടത്ര വില നൽകാതെയും വിലനല്കാതെ അധ:പതിച്ചു കൊണ്ടിരിക്കുന്ന ഈ ആധുനിക ലോകത്തിൽ Dr ജിയന്നായുടെ സജീവസാക്ഷ്യത്തിന് ഏറെ പ്രാധാന്യമുണ്ട്.
" രോഗികൾക്ക് ഈശോയെ ആണ് ഡോക്ടർമാർ കൊടുക്കേണ്ടത് " എന്ന് ഒരിക്കൽ അവൾ എഴുതിയതായി അമ്മ ജിയന്നയെക്കുറിച്ച് ലൂയി പറയുന്നു.

2004 മെയ് പതിനാറാം തീയതി പുറത്തിറക്കിയ സ്വന്തം ഭാര്യയായ ജിയന്നാ വിശുദ്ധപദവിലേക്ക് ഉയർത്തെപ്പെടുന്നതിന് 92 വയസ്സുള്ള അവരുടെ ഭർത്താവ് പിയ ത്രാ മൊള്ളയും അവരുടെ മൂന്നു മക്കളും സാക്ഷ്യം വഹിച്ചു. സ്വന്തം ഭാര്യ വിശുദ്ധപദവിലേക്ക് ഉയർത്തപ്പെടുന്നത് കാണാൻ ഭാഗ്യം ലഭിച്ച, ദൈവാനുഗ്രഹം കിട്ടിയ ലോകത്തിലെ ആദ്യ ഭർത്താവാണ് പിയത്ര മൊള്ള. ത്യാഗമാണ് എന്ന ക്രിസ്തീയ ധർമ്മമെന്ന് തിരിച്ചറിഞ്ഞ ഭാര്യയായിരുന്നു ജിയാന്ന.

ഭ്രൂണഹത്യ ഫാഷനായിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ മാതൃത്വത്തിൻ്റെ വില അറിയുകയും തനിക്കായി ദൈവം തന്ന കുഞ്ഞിൻ്റെ വേണ്ടി ജീവൻ വെടിഞ്ഞ കറയറ്റ സ്നേഹമായിരുന്നു ഡോക്ടർ വിശുദ്ധ ജിയെന്നാ ബൊള്ളെ.
"കർത്താവേ നിന്നെ ഞാൻ സ്നേഹിക്കുന്നു " മരണത്തിലും ഈശോയോടുള്ള സ്നേഹ മന്ത്രണമായിരുന്നു ആ ചുണ്ടുകളിൽ. 1962 ഏപ്രിൽ 28 ആം തീയതി അവൾ സ്വർഗ്ഗം സ്വർഗ്ഗം പുൽകി.

പിയട്രാ മക്കളെ ഇങ്ങനെ പറഞ്ഞ് ആശ്വസിപ്പിച്ചു: "വിശുദ്ധയായ ഒരു അമ്മയുടെ മക്കൾ ആകാൻ ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു".

"ക്രൈസ്തവ പരിപൂർണതയുടെ അതിവിശിഷ്ട മാതൃകയായിരുന്നു ജിയന്ന എന്ന അമ്മ എല്ലാ ക്രൈസ്തവ കുടുംബങ്ങളിലും മാതൃത്വത്തിൻ്റെയും, സ്നേഹത്തിൻ്റെയും, ത്യാഗത്തിൻ്റെയും സന്ദേശവാഹകയായി എന്നും ജിയന്ന ഉണ്ടായിരിക്കും" എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു. വിശുദ്ധയായി സ്വന്തം അമ്മയെ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ച ചടങ്ങിൽ പങ്കെടുക്കാൻ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയ ജനാവലിയുടെ മുൻപിൽ നിറകണ്ണുകളോടെ ഒരു മെഡിക്കൽ ഡോക്ടർ കൂടിയായ ഇമ്മാനുവേല ജിയന്ന പറഞ്ഞു: "എൻറെ പ്രിയപ്പെട്ട അമ്മേ, അമ്മ എനിക്ക് രണ്ടു തവണ ജീവൻ തന്നു: ഒന്ന് എന്നെ ഗർഭം ധരിച്ചപ്പോൾ. എന്നെ മരണത്തിനു വിട്ടു കൊടുക്കാതെ തുടർന്നും ജീവിക്കാൻ ഇതാണ് രണ്ടാമത്തെ അവസരം. അമ്മയോടെ ജീവനും ജീവിതത്തിനും തുടർച്ചയാണ് ഞാൻ. ഈ കൊച്ചു സാക്ഷ്യം കേട്ട് മാർപാപ്പയടക്കം അവിടെ കൂടിയിരുന്ന അനേകരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

സ്വയം സമ്പൂർണ്ണമായ ബലിയായ് ദൈവത്തിന് സമർപ്പിച്ച ജിയന്ന സ്വന്തം മക്കളും ഭർത്താവും അടങ്ങുന്ന കുടുംബത്തിന് വേണ്ടിയും, ആശുപത്രിയിലെത്തിയ നിരവധി രോഗികൾക്കും, വൃദ്ധരായ വർക്കും, ഏറെ സ്നേഹിച്ച കുഞ്ഞുങ്ങൾക്കും സ്നേഹം മാത്രമേ പകർന്നുകൊടുത്തുള്ളൂ. അതുകൊണ്ട് തന്നെ സമ്പൂർണ്ണ സ്നേഹത്തെയും സമ്പൂർണ്ണ ത്യാഗത്തെയും ഉത്തമ മാതൃകയായ ജിയെന്ന വിശുദ്ധയായ മാതാവും, ധീരയായ ഡോക്ടറും, വിശ്വസ്തയായ കുടുംബിനിയുമായിരുന്നു.

സ്നേഹനിധിയായ അമ്മയും ഉത്തമയായ കുടുംബിനിയുമായ വിശുദ്ധ ജിയന്ന സ്വർഗ്ഗത്തിൽനിന്നും മാദ്ധ്യസ്ഥം വഹിക്കുകയാണ്. ഇന്ന് ഭൂമിയിലുള്ള കുടുംബ ജീവിതം നയിക്കുന്നവരെയും, ഗർഭിണികളായവരെയും ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരെയും അനുഗ്രഹിച്ചു കൊണ്ടിരിക്കുകയാണ്... കൂടാതെ അംഗമായിരുന്ന വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയിൽ 153 രാജ്യങ്ങളിലായി ലോകമെങ്ങും പരസ്നേഹ പ്രവർത്തനങ്ങളിൽ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന 8ലക്ഷം അംഗങ്ങൾക്കായും.
കോവിഡ് 19ൻ്റെ വ്യാപനത്തിൽ ലോകം മുഴുവൻ വേദനിക്കുമ്പോൾ ഏറ്റവുമധികം ത്യാഗപൂർവം ലോകമാസകലം ജോലിചെയ്യുന്നത് ഓരോ ആശുപത്രികളിലും ഉള്ള ഡോക്ടർമാരും നഴ്സുമാരും ആണ്. ഒരുപക്ഷേ, പലരും ഒരു പ്രൊഫഷനായി ഡോക്ടർ ജോലി ആരംഭിച്ചിരുന്നതായിരിക്കാം. ഇന്ന് ജീവൻ പണയം പറയപ്പെട്ടും, ഒരു പാട് ത്യാഗം സഹിച്ചും, അനേകർക്ക് സ്നേഹത്തോടെ ജീവൻ്റെ അവസാനശ്വാസമെടുക്കുവാൻ സഹായിക്കുകയാണവർ. സ്വന്തം ജീവൻ പണയം വച്ചും, ഭാവിയെയും, കുടുംബത്തെയും മറന്നും ജോലി ചെയ്യുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഓരോരുത്തർക്കും ശക്തിയും ഊർജ്ജവും വിശുദ്ധയായ ഡോക്ടർ ജിയാന്നാ പകരട്ടെ. ത്യാഗ മനോഭാവവും ആത്മശക്തിയും, ധീരതയും, കൂടുതലായി പ്രധാനം ചെയ്യട്ടെ. അവരുടെ എല്ലാവരുടെയും ജീവിതം പ്രകാശംപരത്തുന്ന ദീപനാളങ്ങളായി മാറട്ടെ.

-Sr സോണിയ കെ ചാക്കോ,DC


Thursday, 23 April 2020

വിൻസെൻറ് ഡി പോളിൻ്റെ 440-ാം ജൻമദിനം



24. ഏപ്രിൽ - വിശുദ്ധ വിൻസെൻറ് ഡി പോളിൻ്റെ ജൻമദിനം

പതിനേഴാം നൂറ്റാണ്ടിൻ്റെ ഉദയസൂര്യനും , ഉപവി പ്രവർത്തനങ്ങളുടെ ചിറകില്ലാത്ത മാലാഖയും, വൈദിക പരിശീലന ത്തിൻറെ നവോത്ഥാന നേതാവും , എളിമയുടെ മൂർത്തി ഭാവവും, ലാളിത്യത്തിൻ്റെ ആൾരൂപമായിരുന്നു വിശുദ്ധ വിൻസെൻ്റ് ഡി പോൾ .

2 സന്യസ്ത സഭകളുടെയും ( കോൺഗ്രിഗേഷൻ ഓഫ് മിഷൻ ഇന്ന് 3085 അംഗങ്ങളും &ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഇന്ന് 16500 അംഗങ്ങളും ഉള്ള സഭകളുടെയും) ,.. ലേഡീസ് ചാരിറ്റി എന്ന സംഘടനയുടെയും സ്ഥാപകനും ആയിരുന്നു വിശുദ്ധൻ.

ഇന്ന് ഇരുന്നൂറിലധികം സന്യസ്ത സഭകളുടെ പ്രചോദകനും സ്വർഗീയ മധ്യസ്ഥനുമായി, സകല ഉപവി പ്രവർത്തനങ്ങളുടെയും മധ്യസ്ഥനായി തിരുസഭയെ അനുഗ്രഹിക്കുന്നു. ആഗ്വിയോൺ പ്രഭു പറഞ്ഞതുപോലെ "ആറു വിശുദ്ധരുടെ ജോലി ഒറ്റക്കു ചെയ്ത വിൻസെൻ്റ് " അന്നും ഇന്നും പ്രവർത്തന നിരതനാണ്‌. ആ മഹാ വിശുദ്ധ കാൽപ്പാടുകൾ പിന്തുടർന്ന് 10 വിശുദ്ധരും, നൂറിലധികം വാഴ്ത്തപ്പെട്ടവരും നിരവധി രക്തസാക്ഷികളും സ്വർഗ്ഗത്തിൽ നിന്നും നമുക്കായി മാധ്യസ്ഥ്യം വഹിക്കുന്നു.

ഇന്ന് വിശുദ്ധൻ്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ഏറ്റവും സന്തോഷവദനരായായി ഉണ്ടാവുക (CM ) കോൺഗ്രിഗേഷൻ ഓഫ് മിഷൻ അംഗങ്ങളും, ഡോട്ടേഴ്സ് ഓഫ് ചാരിറ്റി DC അംഗങ്ങളും അന്നും ഇന്നും ഇവരുടെ സേവനം സ്വീകരിച്ച കോടിക്കണക്കിന് പാവങ്ങളുമായിരിക്കും.

സ്വർഗ്ഗം മുഴുവൻ സന്തോഷത്താൽ നിറഞ്ഞുനിൽക്കുന്ന ഈ ധന്യ ദിനത്തിൽ ഞാൻ ഉൾപ്പെടുന്ന വിൻസെൻഷൻ സഭയുടെ എല്ലാ അംഗങ്ങൾക്കും ഒപ്പം ഏറ്റവും കൃതജ്ഞത ഭരിതരായി സ്നേഹത്തോടെ പാടുന്നു - "439-ാം ജന്മദിനാശംസകൾ!"
പ്രിയ പിതാവേ, വിൻസെൻറ് ഡി പോളേ! "

ഇന്ന് ലോകം ശ്വാസമടക്കി കാണുന്ന കോവിഡ് 19 മഹാവ്യാധിയെ പോലെ 400 വർഷങ്ങൾക്ക് മുന്നേ വിൻസെൻറ് ഡി പോൾ നേരിൽ കണ്ടിരുന്ന പ്ലേഗ് എന്ന പകർച്ചവ്യാധികയുടെ വ്യാപനവും ഏറെ ഹൃദയഭേതകമായിരുന്നു. 1628 - 1631 കളിൽ ഒരു മില്യൻ ആളുകളെ 'ഫ്രാൻസിൽ മാത്രം പ്ലേഗിനാൽ മരണപ്പെട്ടു. ഇറ്റലിയിൽ നിന്നും 280,000 ലക്ഷങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. 1654 ൽ നേപ്പിൾസിൽ ഒന്നര ലക്ഷം ആളുകളെ പ്ലേഗ്‌ വിഴുങ്ങിയപ്പോൾ 1657 ലെ പ്ലേഗിൽ ജനീവ നഗരത്തിലെ പകുതി ആളുകളുടെ ജീവൻ ആ മഹാമാരിയെടുത്തു.
നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ മരിച്ചുവീഴുന്ന മനുഷ്യരെ അടക്കുവാൻ ആരുമില്ലാത്ത അവസ്ഥ... രോഗത്താൽ വലയുന്നവരെ ശുശ്രൂഷിക്കാൻ ആരുമില്ല. രോഗവിവരം അറിയുമ്പോൾ കുടുംബങ്ങൾ സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല... ഇങ്ങനെയുള്ള ആയിരങ്ങളുടെ അടുത്തേക്ക് സഹായഹസ്തങ്ങളുമായി വിശുദ്ധ വിൻസെൻ്റ് Daughters of Charity സിസ്റ്റേഴ്സിനെയും മിഷൻ വൈദികരെയും അയച്ചു. "എൻ്റെ പുത്രിമാരേ, കർത്താവിനെ ആണ് നിങ്ങൾ ശുശ്രൂഷിക്കുന്നത് , നിങ്ങൾ പാവങ്ങളെ കൈ വെടിയരുത്. അവർ നമ്മുടെ ഭാഗമാണ്. നിങ്ങളുടെ ആരോഗ്യത്തെ സൂക്ഷിക്കാൻ മറക്കരുത്" എന്ന ഒറ്റ നിർദ്ദേശത്തിൽ അവരെ പ്ലേഗ് ബാധിതരിലേക്ക് അയച്ചു. അങ്ങനെ ശുശ്രൂഷിച്ചതുവഴി ഞങ്ങളുടെ ആദ്യ സഭാംഗം സിസ്റ്റർ മാർഗരറ്റ് നാസോ പ്ലേഗ് പിടിച്ച് മരണമടഞ്ഞു. ആ പാതയിൽ അനേകർ ധീരതയോടെ സേവനത്തിലൂടെ മരണത്തിന് കീഴടങ്ങി. മരണമടഞ്ഞ സഭാംഗങ്ങളുടെ പട്ടിക കണ്ണുനീരോടെയേ കാണാൻ ആകൂ. അങ്ങിനെ കണ്ണുനീരോടെയാണ് മരണവാർത്ത വിശുദ്ധനും കേട്ടത്. തൻ്റെ എഴുത്തുകളിൽ 300ലധികം പ്രാവശ്യം പ്ലേഗിനെക്കുറിച്ചദ്ദേഹം പ്രതി പാതിച്ചിട്ടുണ്ട്. എങ്കിലും ആയിരങ്ങൾക്ക് ജീവനും, വിശ്വാസവും, പ്രതീക്ഷയും ലോകത്തിലേക്ക് പകരാൻ വിൻസെൻ്റ് ഡി പോളിനും സഹോദരിമാർക്കും മറ്റു മിഷൻ വൈദികർക്കും സാധിച്ചിരുന്നു. ആദ്യകാലങ്ങളിൽ പലപ്പോഴും വിൻസെൻറ് ഡിപോൾ തനിച്ചായിരുന്നു അവർക്കുവേണ്ടിയുള്ള അന്ത്യകർമ്മങ്ങൾ ആരംഭിക്കുവാനും സംസ്കരിക്കാനും ഉണ്ടായിരുന്നത്.
അന്നത്തേതിലും തെല്ലും വ്യത്യസ്തമല്ല ഇന്നത്തെ സഭയുടെ യും ലോകത്തിൻ്റെയും അവസ്ഥ. പക്ഷേ, നമുക്ക് പ്രതീക്ഷിക്കുവാൻ വകയുണ്ട്: ഒന്നായി നിന്നാൽ, ഒരുമിച്ച് പ്രാർത്ഥിച്ചാൽ ഒന്നും അസാധ്യമല്ലാത്ത ശക്തനായ ദൈവത്തിൻ്റെ മക്കൾ ആണ് നാമെല്ലാവരും. അതുകൊണ്ട് അതിജീവനം അകലെയല്ല അത്ഭുതങ്ങളും അകലെയല്ല.

"ദൈവത്തിൻറെ കരുണയെ പ്രതിഫലിപ്പിക്കുന്ന മരുപ്പച്ചകൾ ആവണം ഓരോ ക്രിസ്ത്യാനിയും" എന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്ബോധനത്തിൽ അടിവരയിട്ട് നമുക്ക് ഏറ്റു പറയുവാൻ നമ്മുടെ ഓരോരുത്തരുടെയും മുന്നിൽ വഴിവിളക്കായും ദൈവതിരുമുമ്പിൽ മിഴി വിളക്കായും മിന്നി വിളങ്ങുന്ന വത്സല താതനാണ് പാവങ്ങളുടെ സ്വന്തം പിതാവും ഞങ്ങളുടെ സഭാ സ്ഥാപകനായ വിശുദ്ധ വിൻസെൻറ് ഡി പോൾ.

ഇപ്പോൾ,പാവങ്ങളും പണക്കാരനും തമ്മിലുള്ള വലിയ അന്തരങ്ങളുടെയും അസമത്വങ്ങളും നടുവിൽ പാരീസിൽ നിന്നും ഉയർന്ന് തിരുസഭയ്ക്ക് മുഴുവൻ പരസ്നേഹ പ്രവർത്തനങ്ങളുടെയും പുണ്യങ്ങളുടെയും വർണ്ണക്കുട ചാർത്തിയ തിരുസഭാ സ്നേഹിയും തനയനും ആണ് വിശുദ്ധ വിൻസെൻറ്.

മിണ്ടാ മഠങ്ങളുടെ നാലു മതിൽക്കെട്ടിൽ നിന്നു പട്ടിണിയാലും, രോഗങ്ങളാലും വേദനകളും നിലവിളിക്കുന്നവരുടെ അടുത്തേക്ക് സഭാ ചരിത്രത്തിൽ ആദ്യമായി സന്യസ്തരെ അയച്ച ഡോക്ടേഴ്സ് ഓഫ് ചാരിറ്റി (DC)എന്ന വനിതകൾക്കു വേണ്ടി 1633 ൽ വിശുദ്ധ ലൂയീസക്ക് ഒപ്പം സ്ഥാപിച്ച ധീരനായ വിശുദ്ധനാണ് വിശുദ്ധ വിൻസെൻ്റ്.

പട്ടിണി പാവങ്ങളുടെയും അടിമകളുടെയും ആത്മീയ ആവശ്യം മനസ്സിലാക്കി ആത്മീയ അവർക്ക് വേണ്ടി വചനം പ്രസംഗിക്കുവാനും, വൈദികരുടെ പരിശീലനത്തിന് വേണ്ടിയും 1617 ൽ കോൺഗ്രിഗേഷൻ ഓഫ് ദ മിഷൻ (CM) സഭ വൈദികർക്കായി വിൻസെൻറ് ഇപ്പോൾ സ്ഥാപിച്ചു.

കരുണയുടെ മരുപ്പച്ചകളായി, സ്നേഹത്തിൻറെ കടലായി, മനുഷ്യത്വത്തെയും സ്വന്തം സ്വഭാവമാക്കി സമൂഹത്തിൻ്റെ അടിത്തറയിലേക്കും, ഉന്നത സ്ഥാനങ്ങളിലേക്കും ഒരുപോലെ കടന്ന് ചെന്ന് ആലംബഹീനരുടെ യും അത്താണിയായ വന്ദ്യ പുരോഹിതനാണ് വിശുദ്ധ വിൻസെൻ്റ്. അദ്ദേഹത്തിൻ്റെ കൈകളിൽ കുഞ്ഞുങ്ങളും കാല് ചുവട്ടിൽ പട്ടിണി പാവങ്ങളും ഇല്ലാതെ ഒരു ഐക്കണും നാം കാണാറില്ല.

കുറവുകൾ നിറഞ്ഞ തൻറെ ജീവിതത്തിൽ കുറവുകൾ നികത്തുന്ന ഉറവിന് അരികെ-വിശുദ്ധ കുർബ്ബാനക്കരികെ മണിക്കൂറുകൾ ചിലവിട്ട വിശുദ്ധൻ കർത്താവിൽ നിന്നും സ്നേഹം സ്വീകരിച്ച് ആ തീ ജ്വാലകളാൽ കർത്താവിൻ്റെ രോഗിയായ, ദീനതയുള്ള, വയർ ഒട്ടിയ മുഖം തേടി തെരുവിലേക്കിറങ്ങി ആയിരങ്ങളിൽ ദൈവത്തെ കണ്ടു. ആ പുണ്യകരങ്ങളിൽ നിന്നും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയവർ അനേകം... ജീവിതത്തിൽ അർത്ഥം കണ്ടെത്തിയവർ അനേകം... വിശുദ്ധൻ്റെ ജീവിതത്തിൽ നിന്ന് ആ ചൈതന്യം ഉൾക്കൊണ്ട് വിശുദ്ധിയുടെ പടവുകൾ കയറിയ വെർ ആയിരങ്ങൾ...

1967 മാർച്ച് 25ന് പോൾ ആറാമൻ പാപ്പ ''ജനതകളുടെ പുരോഗതി " എന്ന ചാക്രിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു: നിരവധി ആളുകൾ സഹിക്കുന്നു. ചിലരുടെ പുരോഗതിയും മഹാഭൂരിപക്ഷത്തിൻ്റെ നിശ്ചലതയും തമ്മിലുള്ള വിടവ് വർദ്ധിച്ചുവരുന്നു. അനീതിനിറഞ്ഞ സാഹചര്യങ്ങളുടെ നിലവിളി സ്വർഗ്ഗത്തോളം ഉയരുന്നു''.
നമ്മുടെ ലോകം അനുഭവിക്കുന്ന വേദനകൾക്ക്, പാപങ്ങൾക്ക്, മഹാപകർച്ചവ്യാധികൾക്ക്... ഇവയ്ക്കെല്ലാം മറുമരുന്നായി വിശുദ്ധ കുർബാനയിൽ നിന്നും സജീവതയുടെ ചൈതന്യം ഉൾക്കൊണ്ട് ദരിദ്രരിൽ രോഗികളും ആർദ്രമായ രക്ഷയ്ക്കായി ദിവ്യനാഥൻ്റെ കൈകൾ ആയി പ്രവർത്തിച്ച വിൻസെൻറ് ഡി പോളിൻ്റെ തീര്ണതയും, പരസ്നേഹവും നമുക്ക് പ്രാവർത്തികമാക്കാം.

വിൻസെൻറ് ഡി പോളേ, ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

- Sr Soniya K Chacko, DC

Monday, 20 April 2020

ഉയിർപ്പിൽ ഉയിരറ്റവർ


രക്തക്കറപുരണ്ട ഈസ്റ്റർ ഓർമ്മകളിൽ ശ്രീലങ്ക

2019 ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടനങ്ങളിൽ ഏറ്റവുമധികം വിശ്വാസികൾക്ക് ജീവൻ നഷ്ടപ്പെട്ട കൊളംബോ നഗരത്തിനടുത്തുള്ള നെഗോമ്പോ വിശുദ്ധ സെബസ്ത്യാനോസ് ഇടവക പള്ളിയിലേക്ക് കാത്തലിക് ബൈബിൾ ഫെഡറേഷൻ ടീം അംഗങ്ങൾ നടത്തിയ സന്ദർശനത്തിൻ്റെ ഓർമ്മകൾ റവ. ഫാദർ ജോ ഇരുപ്പക്കാട്ട്, SSP പങ്കുവയ്ക്കുകയാണ്.

ഉയിർപ്പിൽ ഉയിരറ്റവർ

ഈസ്റ്റർ എന്നും സന്തോഷത്തിൻ്റെയും, സമാധാനത്തിൻ്റയും, പ്രത്യാശയുടേയും ഓർമ്മകളാണല്ലോ. എന്നാൽ ശ്രീലങ്കയിലെ നെഗോബോയിലെ വിശുദ്ധ സെബസ്ത്യാനോസ് ഇടവകാംഗങ്ങൾക്ക് കഴിഞ്ഞ ഈസ്റ്ററിന് രക്തത്തിൻറെ മണമാണ്, സ്പോടനത്തിൻ്റെ ശബ്ദമാണ്, കരച്ചിലുകളുടെ മുഴക്കമാണ്, ചിതറിവീണ മനുഷ്യശരീരങ്ങളുടെ ഭയാനകമായ ഓർമ്മകളാണ്. 2019 ഏപ്രിൽ 21 ലോകത്തിലെയും ഏതൊരു ഇടവക സമൂഹവും പോലെ കർത്താവിൻറെ ഉത്ഥാനം ആഘോഷിക്കുവാൻ കുടുംബസമേതം നൂറുകണക്കിന് വിശ്വാസികൾ അവിടെയും തടിച്ചു കൂടിയിരുന്നു. പാപത്തിനും മരണത്തിനു മേലുള്ള തമ്പുരാൻറെ വിജയം ആഘോഷിക്കുവാൻ ഒരുമിച്ചു കൂടിയ നിഷ്കളങ്കരായ വിശ്വാസികൾ... പെട്ടെന്ന് എല്ലാ സന്തോഷങ്ങളും തിരുക്കർമ്മങ്ങൾക്കും ഒരു വിരാമം വന്നു. വൻ ശബ്ദത്തോടെ കോൺക്രീറ്റ് ഭാഗങ്ങൾ താഴെ വീഴുന്നു, തകർന്നു വീഴുന്ന മറ്റു പല സാധനസാമഗ്രികൾ, ഉയർന്നു പൊങ്ങുന്ന കൂട്ട നിലവിളികൾ ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ, എല്ലായിടത്തും രക്തപുഴ ഒഴുകുന്നു ... ഒരു ചാവേർ അക്രമി അത്യുഗ്രമായ ബോംബുകളും ആയി വിശ്വാസികൾ തിങ്ങിനിറഞ്ഞ ആ ദേവാലത്തിനുള്ളിൽ കയറി രാവിലെ 8.45 നടത്തിയ സ്ഫോടനം വഴി അവിടെ കൂടിയിരുന്ന 115 വിശ്വാസികളുടെ ജീവൻ ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെടുകയാണ്. ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദിയായ അച്ചി മുഹമ്മദ് എന്ന വ്യക്തി സ്വയം മനുഷ്യ ബോംബായി നടത്തിയ മനുഷ്യക്കുരുതി. ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുവാൻ ഒരുമിച്ചു കൂടിയവർ ഉയരറ്റ ശരീരങ്ങളായി മാറുന്നു. പലരും ജീവിതം മുഴുവൻ അയവങ്ങളറ്റവരായി ആ ഉയർപ്പ് തിരുന്നാൾ മറക്കാനാവാത്ത ദിനമായി മാറുന്നു. ... ഒരുമിച്ച് തിരുക്കർമ്മങ്ങൾ കൂടുവാൻ വന്നു കുടുംബത്തിലെ പലരും ഒറ്റപ്പെട്ടുപോയ കരിദിനമായി മാറിയ ഉയിർപ്പു തിരുന്നാൾ.

സെന്റ് സെബാസ്റ്റ്യൻ ഇടവക കൂടാതെ കൊളംബോയിലെ സെന്റ് ആൻറണിയുടെ കപ്പേളയും ബട്ടികൊളൂവിലെ സിയോൺ ഇവാഞ്ചലിക്കൽ ചർച്ച് സ്ഫോടനത്തിൽ ജീവന് അപായം സംഭവിച്ച മറ്റു ദേവാലയങ്ങളാണ് കൂടാതെ കൊച്ചു കൊച്ചു സ്ഫോടനങ്ങൾ പലയിടത്തും നടന്നിരുന്നു. അങ്ങനെ ആകെ 259 ജീവനുകളെ മൂന്ന് നാല് തീവ്രവാദികൾ ഒറ്റദിവസംകൊണ്ട് നഷ്ടപ്പെടുത്തുകയും. പലരെയും അർധപ്രാണരായ അവശേഷിക്കുകയും ചെയ്തു. ശ്രീലങ്ക മാത്രമല്ല ലോകത്തെ മുഴുവൻ ഭയത്താൽ വിറപ്പിച്ച മഹാസ്ഫോടന പരമ്പരയായിരുന്നു ഇത്.

''എൻ്റെ ഭാവി കാലവും, ഭൂതകാലവും, വർത്തമാനകാലവും കുഴിച്ചുമൂടപ്പെട്ടുവെങ്കിലും എൻ്റെ ഏക പ്രത്യാശ ദൈവത്തിലാണ്," സ്വന്തം കുടുംബാംഗങ്ങളെല്ലാം മരണമടഞ്ഞ ആ ഇടവകയിലെ ഒരു മധ്യവയസ്കയുടെ ധീര വാക്കുകളാണിത്. സ്ഫോടനത്തെ അതിജീവിച്ച് മറ്റൊരു യുവതി പ്രസ്താവിച്ചു എൻ്റെ വിശ്വാസത്തെ പ്രതിയല്ലായിരുന്നെങ്കിൽ എത്ര പണ്ടേ ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നു. ആയിരം തവണ ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. ഓരോ പ്രാവശ്യവും ദൈവവചനം എനിക്ക് സാന്ത്വനവും പ്രത്യാശയും നൽകുന്നു.

ഒരു വർഷത്തിനുശേഷം സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ഇപ്പോൾ ഒരു പുതിയ ദേവാലയമായി മാറിയിരി ക്കയാണ്.പ്രത്യേക ആകർഷകത്വവും പ്രത്യേക പ്രത്യക്ഷവുമുള്ള ഒരു പുതിയ പള്ളി. വിശ്വാസികൾ വീണ്ടും കൂടുതൽ തീക്ഷ്ണതയോടെ തിരുകർമ്മങ്ങളിൽ പങ്കുചേരുന്നു. അവർ എല്ലാവരും അവരെ പിന്തുണച്ച ശ്രീലങ്കൻ സർക്കാറിന്റെയും ഊർജ്വസ്വലരായ ഇടവക സമൂഹത്തിന്റെയും അതിലുപരി അവരോടൊപ്പം ഒന്നായി പ്രവർത്തിച്ച ബഹുമാനപ്പെട്ട രൂപതത്യക്ഷന്റെയും അക്ഷീണ പ്രവർത്തനത്തിന്റെ ഫലം ഇന്ന്‌ അവിടെ കാണുവാൻ സാധിക്കും. 2019 ജൂലൈ ഇരുപത്തിയൊന്നാം തീയതി ആക്രമണത്തിന് വെറും മൂന്ന് മാസങ്ങൾക്ക് ശേഷം ശ്രീലങ്കയുടെ അതിരൂപതാ മെത്രാപ്പോലീത്ത ആയ കർദിനാൾ മാൽക്കം രഞ്ജിത്ത് പുതുക്കി പണിത പള്ളിയുടെ വെഞ്ചരിപ്പ് കർമം നടത്തി. ആ അവസരത്തിൽ ഫേസ്ബുക്കിൽ ആരോ ഇങ്ങനെ കുറിച്ചു: "മൂന്നു മാസങ്ങൾക്ക് മുൻപ് ഇന്നേ ദിനം ഞങ്ങൾക്ക് 115 പ്രിയ സഹോദരരുടെ ജീവൻ നഷ്ടപ്പെട്ടു. ശ്രീലങ്കയിലെ രക്തസാക്ഷിയായി അവരുടെ പേരുകൾ ആലേഖനം ചെയ്യപ്പെടുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇന്ന് ഞങ്ങളുടെ ദേവാലയം അവരുടെ രക്തത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുകയാണ് . ഈ മാലാഖമാർ സഭയേയും, ഇടവകയേയും കാക്കട്ടെ. കർത്താവേ അങ്ങേക്ക് എന്നും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ".

ദേവാലയ പരിസരത്ത് കൂടി നടക്കുമ്പോൾ ഒരു ശോകകാറ്റ് ഓരോരുത്തരെയും തൊട്ടു പോകുന്ന പോലെ തോന്നും. അതിനുള്ളിലേക്ക് ചുവടുകൾ വൈക്കുമ്പോൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ ആവാത്ത ഒരു ദിവ്യത തുളുമ്പുന്ന ദൈവിക സാന്നിധ്യത്തിലേക്ക് നാം കടക്കുന്ന പ്രതീതിയാണ്. വിശാലമായ പള്ളി പരിസരത്തേക്ക് പ്രവേശിക്കുന്ന ആരുടേയും കണ്ണുകൾ അറിയാതുടക്കുന്നത് പ്രവേശനകവാടത്തിൽ നിൽക്കുന്ന ഉത്ഥിതനായ കർത്താവിൻറെ പ്രതിമയിലാണ്. അതിനു താഴെ ഒരു മാർബിൾ ഫലകത്തിൽ രക്തസാക്ഷികളായ 115 ഇടവകകാംഗങ്ങളുടെ പേരുകൾ ആലേഖനം ചെയ്യപ്പെട്ടിരുന്നു. കൂടെ ഈ കുറിപ്പും: "ദൈവത്തിനു വേണ്ടി തങ്ങളുടെ ജീവൻ ത്യജിച്ചവർ - നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടതിൽ നിങ്ങൾ ആഹ്ലാദിക്കുവിൻ." അതോടൊപ്പം ആ രക്തസാക്ഷികളുടെ ചുണ്ടിൽ നിന്നും വരുന്നതായ അടുത്ത് കുറിപ്പും ഇങ്ങനെ രേഖപ്പെടുത്തുന്നു : "സുരക്ഷിതരായി ഞങ്ങൾ വീട്ടിലെത്തി. പ്രിയപ്പെട്ടവരേ, ഞങ്ങൾ സ്വർഗ്ഗീയ ഭവനത്തിൽ ആണ്. തികഞ്ഞ പ്രഭയിൽ, നിറഞ്ഞ സന്തോഷത്തിൽ. ഈ നിത്യ പ്രകാശത്തിൽ സമ്പൂർണ സന്തോഷവും സൗന്ദര്യവുമാണ്. വേദനയും ദുഃഖവും എന്നേക്കുമായി നിലച്ചു. നിത്യശാന്തി ആണിപ്പോൾ സുരക്ഷിതരായി ഞങ്ങൾ സ്വർഗ്ഗത്തിൽ എത്തിയിരിക്കുകയാണ്."

2019 ഏപ്രിൽ 21ലെ ഈസ്റ്റർ ദിനത്തിലെ ആ മഹാ രക്തസാക്ഷിത്വത്തിന് ഏറ്റവും വലിയ സാക്ഷിയായത് ദേവാലയത്തിലെ ഉത്ഥിതനായ യേശുവിൻ്റെ രൂപമാണ്.

ദേവാലയത്തിൽ ചിന്നഭിന്നമായ ശരീരങ്ങളിൽ നിന്നും രക്തത്തുള്ളികൾ ഉത്ഥിതരൂപത്തിൽ പതിഞ്ഞിരുന്നു. ചിതറിവീണ മാംസക്കഷണങ്ങൾ, സ്പോടനത്തിനിടയിൽ ചെറിയ പൊട്ടലുകൾ എല്ലാത്തിനും സാക്ഷിയായിരുന്നു ഈ ഉയിർപ്പ് രൂപം. ഇന്നത് ഒരു ചില്ലു ക്ലാസിൽ ആക്കി അതേ ചോരപ്പാടുകളോടുകൂടി സൂക്ഷിച്ചിരിക്കുകയാണ്. ആ ദേവാലയം സന്ദർശിക്കാൻ വരുന്ന ഓരോരുത്തരെയും ഓർമ്മയിൽ ഉയിർപ്പു ഞായറിന്റെ ചൈതന്യം ആ രൂപം കൊണ്ടുവരുന്നത് കാണാം. രക്തസാക്ഷികളുടെ രക്തം ഒരിക്കലും വ്യർത്ഥമാകില്ല. പകരം ആയിരങ്ങളിൽ പ്രത്യാശയെ ജ്വലിപ്പിക്കുന്നു.

അവിടുത്തെ സഹവികാരി ഫാദർ സച്ചിതാ പറയുന്നത് ഇപ്രകാരമാണ്: "ഇത്രമാത്രം ധൈര്യവും ആത്മശക്തിയും ഈ വിശ്വാസികൾക്ക് വീണ്ടെടുക്കാൻ സാധിച്ചത് അത്ഭുതകരം തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു. സ്ഫോടനത്തിൽ അകപ്പെട്ടു ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട 90 ശതമാനം ആളുകളും ധൈര്യപൂർവ്വം അവരുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ 10 ശതമാനം ആളുകൾക്ക് കൗൺസിലിങ്ങും വേണ്ട വിധ സഹായങ്ങളും പ്രോത്സാഹനവും സാന്ത്വനവും ആവശ്യമാണ് എന്ന് പറയാതെ വയ്യ. അവർക്ക് തകർച്ചയിൽ നിന്നും ഇതുവരെയും കരകയറുവാൻ കഴിഞ്ഞിട്ടില്ല . കഴിഞ്ഞ ഡിസംബർ 24 തീയതി അസിസ്റ്റൻറ് വികാരിയച്ചന് ഫോണിൽ വിളിച്ചിട്ട് ഒരു വിശ്വാസി പറഞ്ഞു: അച്ചാ, എനിക്ക് കുർബാനയിൽ പങ്കെടുക്കുവാൻ വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് ഭയം ഓടി വരികയാണ്. ഞാനിപ്പോൾ തളർവാതരോഗി ആയി കിടക്കുകയാണ്. ആ ഈസ്റ്റർ ദിനത്തിൽ എൻറെ കൂടെ എൻറെ രണ്ടു മക്കളും ഉണ്ടായിരുന്നു. ഇന്ന് എനിക്ക് അവർ പേടിപ്പെടുത്തുന്ന ഓർമ മാത്രമാണ്. ഞാൻ എന്ത് ചെയ്യണം അച്ഛാ? എന്താണ് മറുപടി പറയേണ്ടത് എന്ന് അച്ചനും അറിയില്ലായിരുന്നു. എങ്കിലും, ഇടവകയിലെ വിശ്വാസികളുടെ വിശ്വാസം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണെന്ന് ആണ് സച്ചിതാ അച്ചന്റെ വാക്കുകൾ വിളിച്ചു പറയുന്നത്.
ആശ്വസിപ്പിക്കുക അസാധ്യമാണ് എങ്കിലും ഈ ഇടവക മുഴുവൻ തീവ്രമായ വിശ്വാസത്തിലും ആഴമായ പ്രത്യാശയും നിറഞ്ഞിരിക്കുകയാണ്. എത്ര കഠിനമായ വേദനയോടെ കടന്നുപോകുമ്പോഴും ആരും പ്രതീക്ഷിക്കാത്ത വിധത്തിൽ പ്രതീക്ഷിക്കാത്ത സമയത്ത് വരുന്ന വിപത്തുകൾക്കു ആഴമുള്ള വിശ്വാസത്തെ ഒരിക്കലും തോൽപ്പിക്കാനാകില്ല. ഒരു തീവ്രവാദത്തിനും തിന്മയുടെ ശക്തിക്കും അതിനെ തടുക്കാനാവുകയില്ല. അവർ വിശ്വാസത്തെ വീണ്ടും വീണ്ടും ജ്വലിപ്പിച്ചു കൊണ്ടിരിക്കും. പ്രത്യാശയെ അവർ വീണ്ടെടുത്തു കൊണ്ടിരിക്കും. ഇന്ന് അവർ ആർക്കും തട്ടി തെറിപ്പിക്കുവാനാകാത്ത സന്തോഷവും സമാധാനവും അനുഭവിക്കുകയാണ്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ.

-സിസ്റ്റർ സോണിയ കെ ചാക്കോ, DC (ഫാദർ ജോ ഇരുപ്പക്കാട്ട്, SSP എഴുതിയ ഇംഗ്ലീഷ് ലേഖനത്തിന്റെ യുടെ വിവർത്തനം).

Sunday, 19 April 2020

വുഹാനിൽ വിരിഞ്ഞ വിശുദ്ധിയുടെ വാടാമലരുകൾ 

വുഹാനിൽ വിരിഞ്ഞ വിശുദ്ധിയുടെ വാടാമലരുകൾ 


വമ്പൻ ലോകത്തെ കുഞ്ഞൻ വൈറസിനാൽ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ചൈനയിലെ വുഹാനിൽ അവസാനത്തെ വായുവും വെള്ളവും കിട്ടാതെ കുരിശിൽ തൂങ്ങപ്പെട്ട്, കഴുത്ത് ഞെരിഞ്ഞ് ശ്വാസം മുട്ടി ക്രിസ്തുവിലുള്ള വിശ്വാസത്താൽ രക്തസാക്ഷിത്വം വരിച്ച രണ്ടു ധീര വിശുദ്ധരാണ് വിൻസെൻഷ്യൻ സഭയിലെ വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റും വിശുദ്ധ ജോൺ ഗബ്രിയേൽ പെർബോയറും.

 വിശുദ്ധ പെർബോയർ പറഞ്ഞു: "സ്വർഗീയ സമ്മാനമാണ് സഹനങ്ങൾ. 50% സഹനമാണ് ഒരു മിഷനറിയുടെ ജീവിതം. രക്തസാക്ഷിത്വം വരിക്കുക എന്നത് ദൈവം നൽകുന്ന മഹാ അനുഗ്രഹമാണ്. എന്നെ അത് ഭയപ്പെടുത്തുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതാണ് അത്".

 ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിനെപ്രതി സ്വന്തം കുരിശ് ക്രിസ്തുവിന്റെ കുരിശിനോടു ചേർത്തുവച്ച് രക്തസാക്ഷിത്വത്തിലൂടെ അവനിൽ ലയിക്കുമ്പോൾ, സ്വന്തം ജീവിതം ക്രിസ്തുവിന്റെ സഹനജീവിതത്തോടു ചേർത്തുവയ്ക്കുമ്പോൾ അവിടെ പരിധിയില്ലാത്ത സ്നേഹവും വിശ്വാസവും വിശുദ്ധിയും അടങ്ങിയിരിക്കും.

 എത്ര വർഷങ്ങൾ കഴിഞ്ഞാലും എത് പ്രതിസന്ധി വന്നാലും കത്തിജ്വലിക്കുന്ന വിശ്വാസത്തിന്റെ ഒരു കൊച്ചു നാമ്പെങ്കിലും അവശേഷിക്കും എന്നതിന് തെളിവാണ് കൊറോണ വൈറസിൻ്റെ മാതൃദേശമായ ചൈനയിലെ വുഹാനിൽ ഇന്നും നിലനിൽക്കുന്ന ക്രിസ്തുവിശ്വാസം. കമ്യൂണിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും ആദർശ വാദികൾ സഭാമക്കളെ ദേശദ്രോഹികളായി കണക്കാക്കി നിഷ്ഠൂരമായ പീഢകളാൽ മരണത്തിനിരയാക്കിയെങ്കിലും അന്നും ഇന്നും അനേകം മിഷനറിമാരുടെ സ്വപ്നഭൂമിയാണ് ചൈന. ക്രിസ്തുവിശ്വാസം സാക്ഷ്യപ്പെടുത്തുക എന്ന സ്വപ്നവും നെഞ്ചിലേറ്റി ക്രിസ്തുവിൻ്റെ പീഡക്കൾക്ക് സദൃശ്യമായ പീഢനങ്ങൾക്കിരയായി മരണത്തെ പുൽകിയ രണ്ടു പുണ്യ വിൻസെൻഷ്യൻ (C M) വൈദികരാണ് വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റും വിശുദ്ധ ജോൺ ഗബ്രിയേൽ പെർ ബോയറും.  

വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ്

 1748 ൽ ഫ്രാൻസിലെ ഗ്രനോബിലിൽ ജനനം.1769 ൽ മിഷൻ സഭയിൽ ചേർന്നു. തിരുപ്പട്ടത്തിനുശേഷം ധാർമ്മികദൈവശാസ്തത്തിൽ പ്രൊഫസർ ആയി സേവനമനുഷ്ടിക്കുകയായിരുന്നു.  1789 ലെ ഫ്രഞ്ച് വിപ്ലവത്തിനുശേഷം 1792 ൽ ചൈനയിലേക്ക് സുവിശേഷം പ്രസംഗിക്കുവാൻ നിയോഗിതനായി. തുടർന്നുള്ള ദീർഘമായ 28 വർഷക്കാലം ചൈനയിൽ ഒരു യഥാർത്ഥ മിഷനറി ആയി ഫാദർ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് ജീവിച്ചു. 1819 ൽ ചൈനയിലുണ്ടായ അപ്രതീക്ഷിത മഹാമാരിക്ക് കാരണക്കാർ ക്രൈസ്തവരാണെന്ന ആരോപണത്താൽ എല്ലാ ക്രൈസ്തവരേയും വധിക്കുവാൻ രാജകല്പന വന്നു. ഫ്രാൻസിസച്ചൻ ഒരു വേദോപദേശിയാൽ പണത്തിനുവേണ്ടി ഒറ്റിക്കൊടുക്കപ്പെട്ട് അറസ്റ്റിലായി.

 1819 ജൂലൈ പതിനാറാം തീയതി അധികാരികൾ വിവിധ കുറ്റമാരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചു. പടയാളികൾ അദ്ദേഹത്തെ വളരെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. 1820 ജനുവരി ഒന്നാം തീയതി അദ്ദേഹത്തിനുള്ള ശിക്ഷയായി തൂക്കുമരണം വിധിക്കപ്പെട്ടു. 320 മൈൽ ബന്ധിതനായി കൊലക്കളത്തിലേക്ക് അച്ചനെ നടത്തിക്കൊണ്ടുപോയി. മരണത്തിനു തൊട്ടുമുൻപ് കുരിശിനുമുമ്പിൽ മുട്ടുകുത്തി തന്റെ നെറ്റിയിലും അദ്ദേഹം കുരിശു വരച്ചു, തന്നെത്തന്നെ ദൈവത്തിന് നൽകുന്നതിനുള്ള വലിയ അടയാളമായി. 1820 ഫെബ്രുവരി പതിനെട്ടാം തീയതി അദ്ദേഹത്തെ അവർ കുരിശിൽ തൂക്കി കഴുത്തുഞെരിച്ചു കൊല്ലുകയും ചെയ്തു. "ഈ ജീവിതം വെടിഞ്ഞ് കർത്താവിൽ വിലയം പ്രാപിക്കുവാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു'' എന്ന് പറഞ്ഞിരുന്ന ഫ്രാൻസിസച്ചൻ അങ്ങനെ ശ്വാസം മുട്ടി, രക്തം വാർന്ന് അദ്ദേഹം ക്രിസ്തുവിൽ വിലയം പ്രാപിച്ചു.  28 വർഷത്തെ കഠിനമായി സുവിശേഷം പ്രഘോഷിച്ച, ചെമ്മണ്ണിലെ ആ ആദ്യ രക്തസാക്ഷിയെ 1900 മെയ് 27-ാം തിയ്യതി വാഴ്ത്തപ്പെട്ടവനായി തിരുസഭ ഉയർത്തി. മഹാജൂബിലി വർഷമായ രണ്ടായിരത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ട ഫ്രാൻസിസ് രജിസ് ക്ലെറ്റിനെ മറ്റ് 119 ചൈനീസ് സാക്ഷികൾക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചു. 

ജോൺ ഗബ്രിയേൽ പെർബോയറെ

 1802 ജനുവരി 7 ന് ഫ്രാൻസിലെ പിയുഷിൽ ജനിച്ചു.1818 ൽ വിശുദ്ധ വിൻസെൻ്റ് ഡി പോൾ സ്ഥാപിച്ച മിഷൻ സഭയിൽ ചേരുകയും 1826 സെപ്റ്റംബർ 23ന് വിൻസെൻ്റ് ഡി പോൾ തിരുപ്പട്ടം സ്വീകരിച്ച അതേ ദിവസം പെർബോയറും തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന് വൈദിക വിദ്യാർത്ഥികളുടെ രൂപീകരണത്തിലും, അധ്യാപനത്തിലും ശുശ്രൂഷ ചെയ്തു.

 1830 ൽ അദ്ദേഹത്തിൻ്റെ അനുജൻ ലൂയിസ് ഒരു മിഷൻ വൈദികനായി പട്ടം സ്വീകരിച്ചു. ആദ്യ മിഷൻ ദൗത്യം ചൈനയിലേക്ക് ലഭിച്ച ലൂയീസ് യാത്രാമദ്ധ്യേ മരണമടഞ്ഞു. അപ്പോൾ മുതൽ ചൈന മിഷൻ എന്ന ആഗ്രഹം ജോണിൻ്റെ ഉള്ളിൽ കത്തിജ്വലിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില ശരിയല്ല എന്ന് പറഞ്ഞ് അധികാരികൾ സമ്മതിച്ചില്ലെങ്കിലും പ്രാർത്ഥനയിൽ ശരണം വച്ച് ജോൺ അത് നേടിയെടുത്തു. 1835 മാർച്ച് 16ന് അദ്ദേഹം ചൈനാ തുറമുഖത്തെത്തി.

 അത്ഭുത കാശുരൂപം ആദ്യമായി ചൈനയിലേക്ക് 

 1835ൽ ചൈനയിലേക്ക് പുറപ്പെട്ടപ്പോൾ ജോൺ ഗബ്രിയേലിനൊപ്പം തന്റെ സ്വന്തം സഹോദര വൈദികനും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് ചൈനയിൽ എത്താൻ സാധിച്ചില്ല. യാത്രാമധ്യേ രോഗബാധിതനായി അദ്ദേഹം മരണമടഞ്ഞു. ചൈനയിലേയ്ക്ക് പുറപ്പെട്ടപ്പോൾ വിശുദ്ധഗ്രന്ഥത്തിനു പുറമേ, 1830 കളിൽ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗിൽ നിന്നും ആയിരങ്ങൾ അത്ഭുതപൂർവം രക്ഷപെടുത്തിയ കുറെ അത്ഭുത കാശുരൂപങ്ങളും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു.

 1830 വിശുദ്ധ വിൻസെൻറ് ഡി പോളിൻ്റെ ഉപവി പുത്രിയായ വി. കാതറിൻ ലബോറക്ക് ദർശനത്തിലൂടെ പരിശുദ്ധ കന്യകാമറിയം വെളിപ്പെടുത്തിയതാണിത്. ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച അത്ഭുത കാശുരൂപങ്ങൾ ചൈനയിൽ ആദ്യം എത്തിച്ചത് വി. പെർബോയറും സംഘവുമായിരിക്കണം. വിശുദ്ധ കാതറിൻ ലബോറയുടെ ആത്മീയ പിതാവായ ഫാദർ അലടലിനെ ജോണിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ചൈനയിലേക്കുള്ള തന്റെ യാത്രയിൽ ധാരാളം അത്ഭുത കാശുരൂപങ്ങളും അദ്ദേഹം കരുതിയിരുന്നു. അത്ഭുത കാശു രൂപത്താൽ നടന്ന നിരവധി അത്ഭുതങ്ങളുടെ സാക്ഷ്യം വിശുദ്ധൻതന്നെ എഴുതി സഹോദരനു അയച്ചിരുന്നു. ആദ്യം 600 ഉം, പിന്നെ 2000 ത്തോളം വിശ്വസികളുള്ള രണ്ട് സ്ഥലങ്ങളിൽ മിഷൻ ദൗത്യം ലഭിച്ചു. ചൈനീസ് ആഹാരരീതിയും, വസ്ത്രവും, ഒക്കെ പൊരുത്തപ്പെട്ടെങ്കിലും ഭാഷാപഠനം വിഷമമായിരുന്നു എന്ന് ഒരിക്കൽ അദ്ദേഹം എഴുതി.

 1839 സെപ്റ്റംബറിൽ വാർഷിക ധ്യാനത്തിനു ശേഷം പെട്ടെന്ന് ഒരു വാർത്ത ലഭിച്ചു: ചൈനാ സാമ്രാജ്യത്തിൽ കയറാനുള്ള സ്വാതന്ത്ര്യം എല്ലാ വിദേശികൾക്കും നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നു. മിഷനറിമാരെ അറസ്റ്റ് ചെയ്യുവാൻവേണ്ടി മണ്ടാരിൻ ഭരണകൂടം പുറപ്പെടുവിച്ച പ്രത്യേക പട്ടാളക്കാർ ഇറങ്ങി. അറസ്റ്റു ചെയ്യാനുള്ള ഉത്തരവുമായി പട്ടാളക്കാർ പാഞ്ഞെത്തി. സഹപ്രവർത്തകൾ പല ദിക്കിലായി ചിതറി. പട്ടാളക്കാർ പലതരത്തിലുള്ള അക്രമങ്ങളാണ് നടത്തിയത്. ദേവാലയത്തിൽ നശിപ്പിക്കുകയും, എടുക്കാൻ പറ്റുന്നത് എല്ലാം മോഷ്ടിക്കുകയും ചെയ്തു. പലരെയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തു . ഗുചെങ് ഉപദേശിയുടെ വീട്ടിൽ അഭയം തേടിയ ജോൺ ഗബ്രിയേൽ കൂടെ നിന്ന ഒരു ഉപദേശി 30 ഓൺസ് വെള്ളിക്കാശിന് (taels) ഒറ്റിക്കൊടുത്തതിനാൽ പട്ടാളക്കാർ അച്ചനെ പിടികൂടുകയും ചെയ്തു.

 വിശ്വാസം നിഷേധിക്കാൻ വേണ്ടി അവർ അദ്ദേഹത്തോട് ആജ്ഞാപിച്ചു, കുറ്റം ആരോപിച്ചു അദ്ദേഹത്തെ ചുവപ്പുനിറത്തിലുള്ള ഒരു നീണ്ട അങ്കി ധരിപ്പിച്ചു. കഴുത്തിനുചുറ്റും ഒരു വലിയ ചങ്ങലയും ഇട്ടിരുന്നു കൂടാതെ താടിയും മുടിയും മുറിക്കുന്നതിന് വിലക്കും നൽകിയിരുന്നു. അഭക്ത വിഭാഗം (impious Sect) ക്രിസ്ത്യാനികൾ എന്നവരെ മുദ്ര വക്കുകയും ചെയ്തു. ഒരു ട്രൈബ്യൂണൽ നിന്നും മറ്റൊരു ട്രൈബ്യൂണലിലേയ്ക്ക് വലിച്ചിഴച്ചാണ് അവർ കൊണ്ടുപോയത്.  കൂടെയുള്ള മറ്റുള്ള സഹപ്രവർത്തകരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനും ഈശോയിലുള്ള വിശ്വാസം തള്ളിപ്പറയുവാനുംവേണ്ടി അധികാരികൾ വളരെ നിഷ്ഠൂരമായി അദ്ദേഹത്തെ,പീഢിപ്പിച്ചുകൊണ്ടിരുന്നു. ഇല്ലിക്കമ്പുകൾകൊണ്ട് തോരാതെ അടികൾ ഏൽപ്പിച്ചിരുന്നു . ഇരുമ്പ് ചങ്ങലയിലും കുപ്പിച്ചില്ലിലും മുട്ടുകുത്തുവാൻ നിർബന്ധിച്ചിരുന്നു. കൂടാതെ നായയുടെ രക്തം കുടിക്കുവാനും നിർബന്ധിച്ചപ്പോഴും ഒരിക്കൽപോലും തൻ്റെ ശാന്തതയും സൗമ്യതയും, കൈവിടാതെ അക്ഷമയനായി നിന്നു പെർബോയർ.  സിവിൽ ജയിലിലായിരുന്നപ്പോൾ ചില പരിചാരകർക്ക് അദ്ദേഹത്തോട് ചില അനുകമ്പ തോന്നി പരിഗണന കാണിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു. സാധാരണ നിയമം അനുസരിക്കുവാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 മരണമുനയിലും പതറാത്ത വിശ്വാസം "

രക്തസാക്ഷിത്വം വരിക്കുക എന്നത് ദൈവം നൽകുന്ന മഹാ അനുഗ്രഹമാണ് ഞാൻ അത് ഭയപ്പെടുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതാണ് അത്" എന്ന് അങ്കിളിന് പെർബോർ എഴുതിയ കത്തിൽ നിന്നും കാണാം. "നിൻറെ ദൈവത്തെ ഉപേക്ഷിക്കുക, ചവിട്ടി താഴ്ത്തുക. ഞാൻ നിന്നെ സ്വതന്ത്ര്യമാക്കാം'' എന്ന് ഗവൺമെൻറ് ഓഫീസർ പറഞ്ഞപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞു: "എൻ്റെ രക്ഷകനെ ഞാനെങ്ങനെ നിഷേധിക്കും?" എന്നിട്ട് അദ്ദേഹം ക്രൂശിത രൂപത്തെ ചേർത്തുപിടിച്ച് ചുംബിച്ചുകൊണ്ട് പറഞ്ഞു: "മരിച്ചാലും ഞാൻ വിശ്വാസം ത്യജിക്കില്ല".

 ക്രിസ്തുവിൻ്റെ മരണസദൃശ്യമായ മരണം

 വിശുദ്ധ ജോൺ ഗബ്രിയേലിൻ്റെ മരണത്തിന് കർത്താവിന്റെ പീഡാസഹനങ്ങളോടും കുരിശുമരണത്തോടും അഭേദ്യമായ സാമ്യമുണ്ടായിരുന്നു. ഈശോയെ പോലെ സഹചരനാൽ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുക്കപെട്ടു. ഈശോയെപ്പോലെ നീണ്ട വിചാരണയ്ക്കും പീഡനങ്ങൾക്കും ശേഷം ചങ്ങലയാൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്തു. 1840 സെപ്റ്റംബർ മാസം പതിനൊന്നാം തീയതി വെള്ളിയാഴ്ച 3 മണിക്ക് പെർ ബോയച്ചെനെ കുരിശിൽ കെട്ടി കഴുത്ത് ഇറുക്കി വധിക്കുവാൻ ആജ്ഞ പുറപ്പെടുവിച്ചു. കർത്താവിനെപ്പോലെ ഒരു നീണ്ട ചുവന്ന അങ്കി ധരിച്ചാണ് കൊലക്കളത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോയത്. അവർ അച്ചനെ കുരിശിൽ ബന്ധിച്ചു. മൂന്നു മണിനേരം ശ്വാസം ലഭിക്കാതെ പിടഞ്ഞു മരിക്കുകയും ചെയ്തു. മരിക്കും മുൻപ് ഘാതകരോട് ക്ഷമിക്കുവാൻ അദ്ദേഹം മറന്നില്ല.

 നാമകരണം

 1889 മെയ് 30- ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ജോൺ ഗബ്രിയേലിനെ ഉയർത്തിയപ്പോൾ മുൻ നിരയിൽ ദൃക്സാക്ഷികളായി അദ്ദേഹത്തിൻ്റെ സ്വന്തം സഹോദരരും ഉണ്ടായിരുന്നു. 1996 ജൂൺ രണ്ടാം തീയതി ജോൺപോൾ രണ്ടാമ മാർപ്പാപ്പ വാഴ്ത്തപ്പെട്ട ജോൺ ഗബ്രിയേലിനെ വിശുദ്ധനായി നാമകരണം ചെയ്യുന്ന ചടങ്ങിൽ ഇപ്രകാരം പറയുകയുണ്ടായി "ദരിദ്രർക്ക് സുവിശേഷം പ്രസംഗിക്കുവാനായി വന്ന യേശുവിനെപ്പോലെ വിശുദ്ധ വിൻസെൻ്റ് ഡി പോളിനെ പിന്തുടരുവാൻ ആഗ്രഹിച്ച മിഷൻ സഭ (Congregation of the Mission) സഭയിലെ അംഗമായിരുന്നു ജോൺ ഗബ്രിയേൽ പെർബോയർ CM.  അദ്ദേഹത്തിൻ്റെ ഏറ്റവും തീവ്രമായ ആഗ്രഹം ആയിരുന്നു സുവിശേഷം പ്രസംഗിക്കുക എന്നത്. സ്വന്തം ദൈവത്തോടുള്ള തീവ്രമായ താൽപര്യവും വിശ്വസ്തതയും അദ്ദേഹത്തെ മരണത്തോളം താഴ്ത്തി. ഞങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ മഹത്വം സ്വർഗ്ഗത്തിലെ വിശുദ്ധ സമൂഹത്തോടൊപ്പം പ്രഖ്യാപിക്കുകയാണ്. "നമുക്ക് വേണ്ടതെല്ലാം വിശുദ്ധ കുർബാനയിലും, സുവിശേഷത്തിലും, വിശുദ്ധ കുരിശിലുമുണ്ട്". യേശു മാത്രമാണ് നമ്മുടെ ബലം സ്വർഗീയ അനുഗ്രഹങ്ങളും മഹത്വം മഹത്വവും നമുക്ക് വേണമെങ്കിൽ നാം എളിമയുടെയും, ഉപവിയുടെയും, അനുസരണത്തിന്നെയും പാതയിലൂടെ നടക്കണം... ജീവിതത്തിൽ ഒരിക്കലും മടുപ്പ് തോന്നാതെ മുന്നോട്ട് പോകാം ".

 ചെങ്കൊടിയാൽ മനസ്സ് നിർവീര്യമാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ നാടല്ല ചൈന, കൊറോണ വൈറസിനാൽ പൊട്ടി പുറപ്പെട്ട വുഹാനിലെ ആളുകളുടെ മാത്രമല്ല ചൈന, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ വേരുകൾ ബാക്കി വച്ച നാടുമല്ല ചൈന. ഇന്നും വിശ്വാസത്തിന്റെ നാമ്പുകൾ കിളിർത്തു നിൽക്കുന്ന, വിശ്വാസത്തിൽ വളരുവാൻ കൊതിക്കുന്ന, ഉള്ളിൽ കത്തുന്ന വിശ്വാസത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ അനേകം വിശ്വാസികൾ ജീവിക്കുന്ന നാടു കൂടിയാണ് ചൈന.

 വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് പറയുമായിരുന്നു: "നമ്മുടെ യഥാർത്ഥ ഭവനം സ്വർഗ്ഗമാണ്. ഈ ലോകത്തിലെ ഏത് രാജ്യത്തുനിന്നും സ്വർഗ്ഗീയ ഭവനത്തിലേക്ക് നമുക്ക് പ്രവേശനമുണ്ട് ". തെക്കു കിഴക്കൻ ഫ്രാൻസിൽ ജനിച്ച വിശുദ്ധ ഫ്രാൻസിസ് റെജിസ് (1748- 1820) ഫെബ്രുവരി 18 ന് സ്വർഗ്ഗത്തിലിടം പിടിച്ചതിൻ്റെ 200-ാം വാർഷികവും, തെക്കേ ഫ്രാൻസിൽ 1802 ൽ ജനിച്ച് 38- വയസ്സിൽ 1840 സെപ്റ്റംബർ 11ന് കർത്താവിൽ വിലയം പ്രാപിച്ചതിൻ്റെ പെർബോയറുടെ 180-ാം വർഷികവുമാണ് ഈ 2020 വർഷം.  ചൈനയിലെ പല ദേവാലയങ്ങളിൽ ഇന്നും ഫ്രാൻസിസ് രജിസിൻ്റെ രൂപങ്ങൾ കാണുവാൻ കഴിയും. ഈ രണ്ടു വിശുദ്ധരെയും അടക്കിയ ശവകുടീരം ഏറ്റവും വലിയ ബഹുമാനത്തോടെയും ഭക്തിയോടെയും അവിടുത്തെ വിശ്വാസികൾ ഇന്നും കാത്തു പോകുന്നു.

 വിശുദ്ധ ജോൺ ഗബ്രിയേൽ എഴുതിയ പ്രാർത്ഥന.

 "ഓ എൻ്റെ ദിവ്യ രക്ഷകാ, എന്നെ അങ്ങയുടെതാക്കി മാറ്റണമേ. എൻ്റെ കരങ്ങൾ അങ്ങയുടേതായിരിക്കട്ടെ. എൻ്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും അങ്ങേ മഹത്വത്തിനുവേണ്ടി ഉപകരിക്കട്ടെ. അങ്ങേയ്ക്ക് സേവനം ചെയ്യുവാൻ വേണ്ടതെല്ലാം എനിക്ക് നല്കണമേ. അങ്ങനെ എന്റെ ഓർമ്മയും, ഇച്ഛാശക്തിയും, ഇഷ്ടങ്ങളും അങ്ങയുടേതാവട്ടെ. അങ്ങയുടേതല്ലാത്തതെല്ലാം എന്നിൽനിന്നും നശിപ്പിക്കണമേ. ഞാൻ അങ്ങയിലും അങ്ങേയ്ക്കുവേണ്ടിയും മാത്രം ജീവിക്കുവാൻ കൃപയേകണെ. അപ്പോൾ വി. പൗലോസിനെപ്പോലെ ഞാനും സത്യമായി പറയും ഇനിമേൽ ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്". - മരണത്തിന് കുറച്ചു നാൾ മുന്നേ വിശുദ്ധ ജോൺ ഗബ്രിയേൽ എഴുതിയതാണ് ഈ പ്രാർത്ഥന.

 ഒരു പാഠം

 ഒരു തുള്ളി വെള്ളം കുടിക്കാൻ ആവാതെ ഒന്ന് ശ്വസിക്കാൻ പോലും ആകാതെ ആകാശത്തിനും ഭൂമിക്കുമിടയിൽ ശ്വാസംമുട്ടി പിടഞ്ഞ ഈ രണ്ടു വിശുദ്ധർക്ക് വൃക്ഷലതാദികളും, ചുവന്ന മലനിരകളും കുറച്ചു അവിശ്വാസികളും കുറെ കഠിന ഹൃദയരായ ഭരണാധികാരികളും നിശബ്ദരായി സാക്ഷ്യം വഹിച്ചു. അന്ന് അവിടെ സന്നിഹിതനായ അവർ മാത്രമല്ല, ഇന്ന് അവർ പതിനായിരങ്ങൾക്ക് പ്രചോദനവും ധൈര്യവും ജീവിതസാക്ഷ്യം ആണ്. 200 വർഷങ്ങൾ മുൻപ് വുഹാനിൽ ശ്വാസം ലഭിക്കാതെ കുരിശിൽ പിടഞ്ഞ് മരിച്ച ഈ വിൻസെൻഷ്യൻ വിശുദ്ധരായ രക്തസാക്ഷികൾക്ക് വുഹാനൻ നിന്നും പുറപ്പെട്ട വൈറസിനാൽ വലയുന്ന ലോകത്തോട് ഒന്ന് പറയുവാനുണ്ട്: "ഇത് മാത്രം മതി നമുക്ക് ഇവിടെ ജീവിക്കുവാൻ. ജീവശ്വാസമായ് ക്രിസ്തുവും, ദാഹജലം ആയ കർത്താവും, നിത്യവുമുള്ള അവിടുത്തെ പരിപാലനയിൽ ഉള്ള ആശ്രയവും". പീഡനങ്ങൾക്ക് നടുവിലും ഇരുവർക്കും ആരോടും പരാതിയില്ലാതെ പോയും ഫ്രാൻസിസ് രജിസ് പറയുമായിരുന്നു. ദൈവത്തിൽ ആശ്രയിക്കുക. വളരെ സൗമ്യമായി സമചിത്തതയോടെ ക്ഷമാപൂർവ്വം അവർ കാത്തിരുന്നു. കർത്താവിന്റെ ഹിതം നിറവേറട്ടെ... ജീവിതത്തിൽ എത്രമാത്രം വേദനകൾ സഹിക്കേണ്ടി വന്നാലും അവിടെയെല്ലാം സമചിത്തതയോടെ, വിശ്വാസത്തോടെ, അത് സ്വീകരിക്കാൻ വേണ്ട കൃപാവരം നന്നായി നമ്മളും പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. കുരിശിൽ ഇല്ലാതെ കിരീടം ഇല്ല എന്നോർക്കാം. മഹാപകർച്ചവ്യാധിയായ കൊറോണയാൽ ശ്വാസം മുട്ടിയും, വഴി മുട്ടിയുമിരിക്കുന്ന നമുക്ക് ഈ സഹനങ്ങൾ ഈശോയുടെ കുരിശിലേക്ക് ചേർത്തുവയ്ക്കാം.  ഗാഗുൽത്തായിൽ ചിന്തിയ തിരുരക്തം നമുക്ക് വേണ്ടി നമ്മുടെ മേൽ കരുണ ചെയ്യുവാൻവേണ്ടി കാത്തിരിക്കുകയാണ്. വിശ്വാസത്താലും പ്രത്യാശയാലും അതിജീവിക്കുക അനിവാര്യം തന്നെ.

 തിരുനാൾ
 1. വി. ഫ്രാൻസിസ് റെജിസ് ക്ലെറ്റ് - ജൂലൈ 9
 2. വി. ജോൺ ഗബ്രിയേൽ പെർബോയർ - സെപ്റ്റംബർ 11

 -Sr സോണിയ കെ ചാക്കോ, DC

Friday, 10 April 2020

മംഗളവാർത്ത മുതൽ പിയാത്ത വരെ 


മംഗളവാർത്ത മുതൽ പിയാത്ത വരെ 


ഈശോയുടെ രക്ഷാകരചരിത്രത്തിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ രംഗപ്രവേശനം സന്തോഷത്തിലും അനുഗ്രഹത്തിലും ആയിരുന്നല്ലോ. എന്നാൽ കാലിത്തൊഴുത്തിലാദ്യം ഉണ്ണിയേശുവിനൊപ്പം കാണുന്ന അമ്മയെ യേശുവിനൊപ്പം നാം അവസാനം കാണുന്നത് കാൽവരി മലയിൽ ആണ്. ശരീരം മുഴുവൻ നീറുന്ന മുറിവുകളാൽ കുരിശിൽ പിടയുന്ന തൻ്റെ പുത്രനരികെയാണവൾ.

ലോകപ്രശസ്ത ചിത്രകാരനായ മൈക്കിൾ അഞ്ചലോ 1499 ൽ തൻ്റെ 24-ാം വയസ്സിൽ 'പിയാത്ത' എന്ന ഏറ്റവും മനോഹരമായ പ്രതിമ ഒറ്റ മാർബിളിൽ കൊത്തിയെടുത്തത് ഇന്ന് അത്ഭുതത്തോടെ ലോകം വത്തിക്കാനിൽ കാണുന്നു. യുവാവായ മൈക്കിൾ വളരെ സൂഷ്മതയോടെയാണ് രൂപം നിർമ്മിച്ചത്. ദിവ്യസുതൻ്റെ മേനി പച്ചയായ കൈകളിലല്ല തൻ്റെ നീണ്ട തല മുണ്ടിനാൽ അവളുടെ കൈ മറച്ച് യേശുവിനെ കോരിയെടുത്തു ആ അമ്മ. കേവലം 23-24 വയസ്സിൽ അന്ന് 522 വർഷങ്ങൾക്ക് മുന്നെ ആരും ചിന്തിക്കാത്തൊരു മരിയൻ ദൈവശാസ്ത്രവും കൂട്ടിച്ചേർത്തു പരിശുദ്ധ അമ്മയുടെ പ്രായം 33വയസ്സുള്ള അമ്മമാരെ പോലെ തന്നെ സൃഷ്ടിയിലും ആഞ്ചലോ കുറച്ചു. 5-ാം വയസ്സിൽ സ്വമാതാവിനെ നഷ്ടപ്പെട്ട അദ്ദേഹം തൻ്റെ ശില്പത്തിലും ആവോളം മാതൃസ്നേഹം കലർത്തി. അതു കൊണ്ടു തന്നെ ഇടക്കിടെ ചാപ്പലിൽ വിസീത്തക്ക് അദ്ദേഹം പോയി പ്രാർത്ഥിച്ചിരുന്നു.

മറിയം പ്രസവവേദനയിൽ പിടഞ്ഞപ്പോൾ അരികെ ആശ്വസിപ്പിക്കുവാൻ യൗസേപ്പ് താതനുണ്ടായിരുന്നു. പുത്രൻ്റെ മരണം കൺമുന്നിൽ ആ ദുഃഖവെള്ളിയാഴ്ച തനിയെ കാണുമ്പോൾ അന്ന് ജെറുസലേം ദേവാലയത്തിൽ വച്ച് ശിമയോൻ അരുളിചെയ്ത വാക്കുകളുടെ പൂർത്തീകരണം തൻ്റെ ഹൃദയത്തിലവൾ അനുഭവിച്ചറിഞ്ഞു.

കുരിശിൽ വച്ച് തന്നെ മരിച്ചു കഴിഞ്ഞു എന്നറിഞ്ഞ് ഈശോയുടെ ശരീരം സാബത്തിന് മുന്നേ പട്ടാളക്കാർ എടുത്തു മാറ്റിയപ്പോൾ ആ മകൻ്റെ ചേതനയറ്റശരീരം അമ്മയുടെ മടിയിൽ കിടത്തുകയാണ്. ഉണ്ണീശോയെ വാരിപ്പുണർന്ന് നെഞ്ചോട് ചേർത്ത് വെച്ച് ആ കൈകൾ ഒരിക്കൽക്കൂടി സ്വപുത്രനെ തലോടുകയാണ്. ഈശോയുടെആദ്യത്തെ തൊട്ടിലായ ആ അമ്മയുടെ മടി ഇന്ന് അന്ത്യ കിടക്കയായി പരിണമിക്കുന്നു. അപ്പോൾ അമ്മയുടെ മനസ്സിലൂടെ കടന്നുപോയത് മംഗളവാർത്ത മുതൽ ഗോൽഗോഥാ വരെയുള്ള ദീർഘമായ 33 വർഷങ്ങൾ ആയിരുന്നു... സ്നേഹത്താൽ തലോടുന്ന കൈകൾ, വേദനയിൽ പിടയുന്ന ഹൃദയം, ഇട്ടിട്ടു വീഴുന്ന കണ്ണുനീർ, ആർക്കും വിവരിക്കാനാവാത്ത ദുഃഖത്തിലും ആ അമ്മ അലറിക്കരയുന്നില്ല. നെഞ്ചിലാഞ്ഞു വേദനയുടെ വാൾ ആഴ്ന്നിറമ്പോഴും ഒരക്ഷരം ദൈവത്തിനെതിരെ പറയാതെ നിശബ്ദതയിൽ എല്ലാം മനസ്സാ സ്വീകരിക്കുകയാണ് ആ സഹന മാതാവ്. 33 വർഷങ്ങൾക്ക് മുൻപ് മംഗളവാർത്തയിൽ മാലാഖയോട് ഉരുവിട്ട വാക്കവൾ ആവർത്തിക്കുന്നു - "ഫിയാത്ത് (ഉവ്വ്) " ദൈവഹിതം നിറവേറട്ടെ. നമ്മുടെയൊക്കെ വേദന നിമിഷങ്ങളിൽ ഒരു നിമിഷം നമുക്ക് നോക്കാം പരിശുദ്ധ അമ്മയുടെ ഹൃദയത്തിലേക്ക്... പ്രത്യേകിച്ചും പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിതമായ മരണം നേരിടേണ്ടിവരുന്ന അവസ്ഥകളിൽ.

മക്കളുടെ അകാലത്തിലെ വേർപാടിൻ്റെ വേദനകളിൽ പരിശുദ്ധ കന്യാമറിയത്തെ വേദന നമുക്കും നമ്മുടെ ഹൃദയങ്ങളിൽ അറിയാം... ദൈവഹിതം നമ്മുടെ ജീവിതത്തിൽ നിറവേറട്ടെയെന്ന് പ്രാർത്ഥിക്കാം...ആ വേദന അനുഭവിക്കുന്ന ഓരോ അമ്മമാരെയും പരിശുദ്ധഅമ്മയുടെ നിർമ്മല ഹൃദയത്തിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യാം.

'ഉവ്വ്' എന്ന രണ്ടക്ഷരത്തിൽ തൻറെ സ്വപ്നങ്ങൾക്കും പദ്ധതികൾക്കും, ആഗ്രഹങ്ങൾക്കും പൂർണവിരാമം ഇട്ട യുവതിയായ മറിയം പിന്നിട് ജീവിതത്തിൽ മുന്നിൽ വന്ന എല്ലാ കഷ്ടതകളിലും ധൈര്യത്തോടെ ദൈവഹിതത്തിന് മുന്നിൽ തല കുനിച്ചു. 


ശോയുടെ ജനനം മുതൽ മരണം വരെ ഡെമോക്ലിസിയുടെ വാൾ പോലെ പരിശുദ്ധ അമ്മയുടെ നേരെ സഹനത്തിൻൻ്റെ വാൾ എന്നും തൂങ്ങിയിരുന്നു. എങ്കിലും ഒരിക്കൽ പോലും പ്രത്യാശ നഷ്ടപ്പെടാതെ, തളരാതെ എല്ലാം അവൾ സ്വീകരിച്ചു, എല്ലായ്പോഴും അമ്മയ്ക്ക് സാധിച്ചു കാരണം അവിടുത്തെ കൂടെ ദൈവം തന്നെ ഉണ്ടായിരുന്നു. ഈശോയ്ക്ക് വേണ്ടി ഈശോയോട് കൂടെ എല്ലാം ചെയ്യുമ്പോൾ എത്ര കഠിന വേദനയും ഈശോയ്ക്ക് വേണ്ടി സഹിക്കുവാൻ സാധിക്കും... അവിടുന്നു പറയുന്നു: "നിനക്കെൻ കൃപ മതി". - 2 കൊറിന്തോസ് 12:9)
- സി സോണിയ കെ ചാക്കോ, DC

കുരിശിലെ സഹനവും സ്നേഹവും

കുരിശിലെ സഹനവും സ്നേഹവും
എടക്കാട് ബറ്റാലൻ എന്ന മലയാളം സിനിമയിൽ ടോവിനോ തോമസ് വിളിച്ചു പറയുന്നു: "കോടിക്കണക്കിന് ആളുകളുടെ ആശ്വാസവും വിശ്വാസവുമാണ് ഒരു പട്ടാളക്കാരൻ്റെ നിശ്വാസം"
- ഇതൊരു യാഥാർത്ഥ്യമാണ്. എന്നാൽ ലോകം മുഴുവൻ്റെയും ആശ്വാസവും നിശ്വാസവും വിശ്വാസവുമാണ് താൻ കുത്തി തുറന്ന യേശുവിൻ്റെ തിരുഹൃദയമെന്ന് ലോങ്കിനുസ് എന്ന പട്ടാളക്കാരൻ 2000 വർഷങ്ങൾക്ക് മുന്നെ ഒരു ദു:ഖവെള്ളിയാഴ്ച തെളിയിച്ചു. സത്യമല്ലേ... കർത്താവിൻ്റെ കുത്തിതുറന്ന ഹൃദയത്തിലെ തിരുരക്തവും ജലവും 2000 വർഷങ്ങളായി ലോകജനതയെ സംരക്ഷിക്കുകയാണ്, കഴുകുകയാണ്, വിശുദ്ധീകരിക്കയാണ്, ആശ്വസിപ്പിക്കുകയാണ്... സ്നേഹത്താൽ നിറക്കുകയാണ്... പരിധികളില്ലാതെ... വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പറയുന്നു: "എല്ലാ വിജ്ഞാനവും അറിവും മറഞ്ഞിരിക്കുന്ന നിധിയാണ് തിരുഹൃദയം. എല്ലാവർക്കും വേണ്ടി പ്രത്യേകിച്ചും നാം ഓരോരുത്തർക്കും വ്യക്തിപരമായി ആ ദിവ്യ ഹൃദയം മിടിച്ചു കൊണ്ടിരിക്കുകയാണ്".

''ജീവിതമാകുന്ന കടലിൽ തിരകൾ ഉയരുമ്പോൾ രക്ഷക്കായി നാം പുണരേണ്ട മരമാണ് കുരിശ് " എന്ന് 2011 ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ പറഞ്ഞിരുന്നു. എഫേസോസ് 3 :18 ൽ പറയുന്നു; "യേശുക്രിസ്തുവിനെ സ്നേഹത്തിൻറെ നീളവും, വീതിയും ,ഉയരവും, ആഴവും" നമുക്കു മനസ്സിലാക്കാൻ കഴിയുന്നത് കുരിശിലാണ്. കുരിശിൻറെ വീതി -നന്മ പ്രവർത്തികൾ ആണ്. കുരിശിൻറെ നീളം - സഹനത്തിൽ നിലനിൽപ്പിലാണ്. കുരിശിൻറെ ഉയരം പ്രതീക്ഷയാണ്. എന്നാൽ കുരിശിൻറെ ആഴം നാം കാണുന്നത് നിറഞ്ഞൊഴുകുന്ന കൃപയായാണ്. ഇതാണ് കുരിശിലെ സ്നേഹത്തിന് ജാമിതിഗണിതം എന്ന് ബെനഡിക്റ് 16-ാംമാർപാപ്പ പറയുന്നു.

ഗാഗുൽത്താമലയിൽ രണ്ടു കള്ളന്മാരുടെ നടുവിൽ ക്രിസ്തുവിനെ കുരിശിൽ തറച്ചപ്പോൾ, മണിക്കൂറുകൾ കുരിശിൽ തൂങ്ങി മനുഷ്യ മക്കൾക്കായി സഹിച്ചപ്പോൾ ആ ശരീരത്തിൽ പതിഞ്ഞ അയ്യായിരത്തോളം വരുന്ന മുറിവുകളിൽ നിന്നും കുത്തി ഒഴുകിയ രക്തവും ,
അവൻ അനുഭവിച്ച വേദനയും നമുക്കൊരിക്കലും ചിന്തിക്കാൻ പോലും കഴിയില്ല. എങ്കിലും 'അവൻറെ മുറിവുകളാലാണ് നാമെല്ലാവരും സൗഖ്യം നേടിയിരിക്കുന്നത് ' (ഏശയ്യ54:4-5).
വി.ഫൗസ്റ്റിന യോട് ഈശോ അരുളിചെയ്തു: "എൻ്റെ ഹൃദയം എല്ലാവരോടുമുള്ള അനുകമ്പയും
കരുണയാൽ നിറഞ്ഞൊഴുകുന്നു.
നീരൊഴുക്കിനെപ്പോലെ എൻ്റെ എല്ലാ മുറിവുകളിൽ നിന്നും ആത്മാക്കളുടെ മേൽ കരുണ ഒഴുകുന്നു. പക്ഷേ അത്യഗാധമായ കരുണയുടെ ഉറവ എൻ്റെ ഹൃദയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ആത്മാക്കൾക്കു ഉള്ള എല്ലാ കൃപകളും ഈ ഉറവയിൽ നിന്നാണ് പ്രവഹിക്കുന്നത്. അനുകമ്പയുടെ അഗ്നിനാളങ്ങൾ എന്നിൽ കത്തിയെരിയുന്നു... ലോകം മുഴുവനും എൻറെ കരുണയെ പറ്റി പറയുക".

രണ്ട് മരത്തടികൾ ഈശോയ്ക്ക് അവസാനം കിടക്കുവാനുള്ള ഇടമായ ഒരു കുരിശായി രൂപപ്പെട്ടമ്പോൾ അതിൽ യേശുവിനെ രക്തം വീഴാത്ത ഒരിടവും ഇല്ലായിരുന്നു. അന്നോളം ആർക്കും വേണ്ടാതെ കിടന്നിരുന്ന രണ്ട് മരത്തടികൾ ഇതാ ജീവൻ വൃക്ഷമായിമാറിയിരിക്കുന്നു. ക്രിസ്തുവിൻ്റെ രക്തം പതിഞ്ഞപ്പോൾ ശാപത്തിൻ്റെയും, മരണത്തിൻ്റെയും പരിഹാസത്തിൻ്റെയും അടയാളമായ കുരിശ് ഇതാ ജീവൻ്റയും, രക്ഷയുടെയും അടയാളം ആയി മാറിയിരിക്കുന്നു. മനുഷ്യപുത്രൻ്റെ മരണത്തിലൂടെ, സഹനത്തിലൂടെ, സ്നേഹത്തിലൂടെ ശാപം സ്നേഹമയി, മരണം ജീവനായി മാറിയിക്കുന്നു.

യേശുക്രിസ്തുവിന് മനുഷ്യ മക്കളോട് ഉള്ള സ്നേഹം എത്രമാത്രം എന്ന ഒരു കൊച്ചുകുഞ്ഞ് ചോദിച്ചപ്പോൾ അവിടുന്ന് കുരിശിൽ നിന്നും ഇരു കൈകളും നീട്ടി പറഞ്ഞു: ഇതാ മകനെ/മകളെ, ഇത്രമാത്രം '. മനുഷ്യനു സങ്കൽപ്പിക്കാൻ കഴിയാത്ത വേദനയിലും മനുഷ്യന് സഹിക്കാൻ പറ്റാത്ത പീഡനങ്ങളിലും അവിടുന്ന് നമ്മെ ഓർത്തു. കുരിശിൻ ചുവട്ടിൽ നിന്നുകൊണ്ട് ഒറ്റക്കണ്ണൻ പട്ടാളക്കാരൻ കർത്താവിൻ്റെ ഹൃദയത്തിലേക്ക് ആഞ്ഞ് കുന്തം കുത്തിയപ്പോൾ അവിടുത്തെ സ്നേഹത്തിൻറെ ഏറ്റവും മഹത്തായ പ്രകടനമായ തിരുഹൃദയം അവിടുന്ന് തുറന്നു നമുക്ക് വേണ്ടി... നമ്മോടുള്ള സ്നേഹത്തിൻ്റെ ഏറ്റവും വലിയ അടയാളം കാണിക്കുവാൻ അവിടെ നിന്നും നിർഗമിച്ചു തിരുരക്തവും ജലവും... ഇന്നും ഒഴുകുകയാണ് നീർച്ചാലുകളായി നിറയുകയാണ് സഭയിൽ,സഭാ മക്കളിൽ...

ഈശോ വിശുദ്ധ ഫൗസ്റ്റീന യോട് കരുണയെ കുറിച്ച് പറയുന്നു എൻറെ മകളെ എൻറെ ഹൃദയം കരുണ തന്നെയാണെന്ന് മനസ്സിലാക്കുക കരുണയുടെ ഈ സമുദ്രത്തിൽ നിന്നും ലോകം മുഴുവലേക്കും കൃപയുടെ നീർച്ചാലുകൾ ഒഴുകുന്നു... എന്നെ സമീപിച്ചിട്ടുള്ള ഒരു ആത്മാവും ആശ്വസിക്കപെടാതെ ഒരിക്കലും മടങ്ങി പോവുകയില്ല(1777). കരുണയുടെ അഗ്നിനാളങ്ങൾ എന്നിൽ കത്തിയെരിയുകയാണ്. മനുഷ്യമക്കൾ എൻ്റെയടുക്കൽ വരുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. അവർ അത് നിരസിക്കുമ്പോൾ ഞാനെത്ര വേദനിക്കുന്നു . എൻറെ മകളെ, ഞാൻ കരുണയും സ്നേഹവും തന്നെയാണെന്ന് എല്ലാ ജനങ്ങളോടും പറയുക. ഒരു ആത്മാവ് എന്നെ സമീപിക്കുമ്പോൾ ഉൾക്കൊള്ളാൻ കഴിയാത്ത അധികം കൃപയുടെ സമൃദ്ധിയെ ഞാൻ അവരിൽ വർ ഷിക്കുന്നത്.

കർത്താവേ അങ്ങയുടെ കരുണയിൽ ഞങ്ങൾ ആശ്രയിക്കുന്നു! കർത്താവേ അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങൾ ആശ്രയിക്കുന്നു! കർത്താവേ അങ്ങയിൽ ഞങ്ങൾ ആശ്രയിക്കുന്നു!

Sr സോണിയ കെ ചാക്കോ, DC

Thursday, 9 April 2020

അനുധാവനം 


അനുധാവനം 

ജനിച്ച നാൾ മുതൽ ജീവിതത്തിലെ അനുധാവനം തുടങ്ങിയതാണ്. ആദ്യം എൻറെ കണ്ണുകൾ ആദ്യമായി കണ്ണിൽ തെളിഞ്ഞ അമ്മയെന്ന വാത്സല്യത്തെ പിന്തുടർന്നു. പിന്നെ എൻറെ സംരക്ഷകനും സ്നേഹവുമായ് പപ്പ പറഞ്ഞുതന്ന വഴികളിലൂടെ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അധ്യാപകരുടെ അരികിലേക്ക് പറഞ്ഞയച്ചു. അമ്മയും അപ്പനും പറഞ്ഞതിനു ശേഷം ഞാൻ നടന്നത് അധ്യാപകരുടെ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെയായിരുന്നു. ഇടവേളകളിൽ കൂട്ടുകാരുടെയും അനുജത്തി, അനിയനും ആരുടെയും, അമ്മ വീട്ടിലെയും അപ്പൻ വീട്ടിലെയും ബന്ധു ജനങ്ങളുടേയും ഒപ്പം ആയിരുന്നെങ്കിലും ശ്രദ്ധ തിരിഞ്ഞത് ആൾക്കൂട്ടത്തിൽ അധികം പെടാത്ത രക്ഷകനിലേക്ക് ആയിരുന്നു. ആരെയും ആകർഷിക്കുന്ന ആത്മ നാഥനിലേക്ക് ...

"അനുഗമിക്കൂ " എന്ന വിടുന്ന് പറഞ്ഞപ്പോൾ അവനിലേക്കുള്ള വഴി മാത്രം ഇടുങ്ങിയതും, മുള്ളുകൾ നിറഞ്ഞ പാതയും ആണെന്ന് ഞാൻ അറിഞ്ഞില്ല. "നിൻറെ കുരിശും എടുത്ത് എൻറെ പിന്നാലെ വരുക" എന്ന് അവിടുന്ന് പറഞ്ഞപ്പോൾ അവിടുത്തെ കുരിശുകൾക്ക് എത്രമാത്രം ഭാരം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല. എൻറെ പിന്നാലെ വരൂ എന്ന് പറഞ്ഞപ്പോൾ അവിടുന്ന് തരാൻ പോകുന്ന വേദനകളും ദുഃഖങ്ങളും സന്തോഷങ്ങളും ഇതിനെല്ലാമപ്പുറം അനുഗ്രഹങ്ങളും എത്രമാത്രം വലുതെന്നു ഞാനറിഞ്ഞില്ല. ആത്മനാഥൻ ആയവൻ വന്നപ്പോൾ എല്ലാം ഞാൻ മറന്നു എൻറെ വേദനകളെല്ലാം സ്വർഗ്ഗത്തിലേക്കുള്ള കിരീടം ആയിതീർന്നു...എൻറെ ദുഃഖങ്ങൾ എല്ലാം ആ കിരീടത്തിലെ തീർന്നു ഞാൻ സഹിച്ചു പാട് പീഢകൾ അവിടുന്ന് അവിടുത്തെ കുരിശിൽ ഏറ്റെടുത്തിരുന്നു. എൻറെ ജീവിതത്തിലെ രോഗങ്ങളും ദുരിതങ്ങളും എല്ലാം അവിടുത്തെ സ്നേഹത്തിൻറെ പ്രകടനങ്ങൾ ആയി തീർത്തിരുന്നു. അവിടുത്തെ കുറച്ച് കൂടുതൽ കൂടുതൽ ഞാൻ അടുക്കുവാൻ അവിടുന്ന് കാണിച്ചുതന്ന സ്നേഹത്തിൻറെ പാതയായിരുന്നു സഹനങ്ങൾ.

ആത്മനാഥൻ എൻറെ ആത്മമിത്രം ആയപ്പോൾ അനുധാവനം തീർത്ഥയാത്ര ആയി.

_ സി. സോണിയ കെ ചാക്കോ, DC

Wednesday, 8 April 2020

എത്ര സമുന്നതമായ പൗരോഹിത്യം !


എത്ര സമുന്നതമായ പൗരോഹിത്യം !

കർത്താവിൻ്റെ വത്സല പുരോഹിതരേ, എത്ര മഹനീയം നിങ്ങളുടെ ദൈവവിളി! വിശിഷ്ട വസ്ത്രം ധരിപ്പിച്ച് (സഖറിയ 3:4)അഭിഷേകം നൽകി (ഏശയ്യ 61:13, ജെറമിയ 1:4) തിരഞ്ഞെടുത്ത് (യോഹന്നാൻ 15:16 ) സ്വന്തമാക്കി (ഗലാത്തി 5:14) വിശ്വസ്തനായി കണക്കാക്കി ശുശ്രൂഷയ്ക്കായി വിളിച്ചിരിക്കുന്നു (തിമോത്തി 1 :12 ). ദൈവം ദാനമായി നൽകി, വിളിച്ചു വിശ്വസ്തനായി പരിഗണിച്ച് ആശീർവദിച്ച പൗരോഹിത്യം സ്വീകരിച്ച് വൈദികർ എത്രയധികം എത്ര വലിയ അനുഗ്രഹമാണ് സഭയ്ക്കും സമൂഹത്തിനും നൽകുന്നത്...!


ശുശ്രൂഷാ പൗരോഹിത്യ ത്തിലൂടെയും പൗരോഹിത്യത്തിലും കൂടെയും, അജപാലനത്തിലൂടെയും, 

സേവന- സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, അവർ കൃപയ്ക്ക് മേൽ കൃപ നിറയുകയാണ് സഭയ്ക്കും സമൂഹത്തിനും... കൃതജ്ഞതയോടെ ആ കൃപകൾ ഓർക്കുകയാണ് ഓരോ പെസഹാ സ്മരണയും. കർത്താവിൻ്റെ അന്ത്യഅത്താഴത്തിൽ, വിശുദ്ധ കുർബാന സ്ഥാപനവും, തിരുപ്പട്ട കൂദാശ സ്ഥാപനവും അനുസ്മരിക്കുന്ന ഈ ധന്യ ദിവസത്തിൽ ഇത്ര കാലം വരെ വിശുദ്ധബലി വഴിയായി ദൈവം എത്രമാത്രം അനുഗ്രഹങ്ങൾ ഇക്കാലമത്രയും നല്കിയതെന്ന് നന്ദിയോടെ ഓർക്കാം...


അൾത്താരയിൽ അർപ്പിക്കുന്ന ബലി ജീവിതത്തിൽ പൂർത്തിയാക്കിയ എത്രയെത്ര ശ്രേഷ്ഠ വൈദികരാണ് നാം ജീവിതത്തിൽ കണ്ടുമുട്ടിയ ഇരിക്കുന്നത്... 

1 ഫാദർ ജൂസപ്പെ 

2. ഫാദർ അരുൾ ദാസ് 

3. ഫാദർ ബെനഡിക്ട് ഓണംകുളം


ഇറ്റലിയിലെ കാസിഗോ വികാരിയായിരുന്ന കൊറോണ വൈറസ് ബാധിതനായ ഫാദർ ജൂസെപ്പെ താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു യുവാവിന് കൊറോണ ബാധിതനായ ഒരു യുവാവിന് തൻറെ ശ്വസന യന്ത്രം കൊടുത്തു യുവാവിനെ മരണത്തിന് കെണിയിൽ നിന്നും കരകയറ്റി ജീവൻ ജീവൻ നാഥന് സമർപ്പിച്ചു.


1999 സെപ്റ്റംബർ ഒന്നാം തിയ്യതി ധാരാ സിംഗിൻ്റെയും കൂട്ടരുടെയും കയ്യിൽ നിന്നും ഘോരമായ അമ്പുകളാൽ കുത്തികൊലപ്പെട്ട 35 വയസ്സുകാരനായ ഫാദർ അരുൾ ദോസും, വധശിക്ഷ വിധിച്ചിട്ടും കുമ്പസാര രഹസ്യം കാത്തുസൂക്ഷിച്ച ഒരു മലയാളി വൈദികൻ - ചെയ്യാത്ത കുറ്റത്തിന് കൊലശിക്ഷക്ക് പോലും വിധിക്കപ്പെടുകയും (1966- 68) , കുമ്പസാരരഹസ്യം വെളിപ്പെടുത്താത്തതിനാൽ മരണത്തിൻ്റെ തലേവർഷം (1966-2000) യഥാർത്ഥ കുറ്റവാളി സത്യം വെളിപ്പെടുത്തും വരെ തൻ്റെ 42 വർഷത്തെ പൗരോഹിത്യ ജീവിതത്തിൻ്റെ 35 വർഷം "കൊലപാതകി'' എന്ന മുദ്രയേൽക്കേണ്ടി വന്ന സഹനദാസൻ ഫാദർ ബെനഡിക്റ്റ് ഓണംകുളവും, 

ബലി ആകുവാനും, ബലിയേക്കുവാനും ബലിപീഠത്തിൽ മുന്നിലേക്ക് ബലിയായി തീർന്ന യേശു നാഥനാൽ വിളിക്കപ്പെട്ട പൗരോഹിത്യം ഏറ്റവും പൂർണ്ണതയിൽ ജീവിച്ച് സ്നേഹ- സഹന ബലിയായി നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച വിശുദ്ധ വൈദികരിൽ ചിലരാണല്ലോ ഇവർ ...


കുരിശു വഹിച്ചു നടന്ന ക്രിസ്തു നാഥൻറെ കാൽപ്പാദങ്ങൾ പിൻ ചെല്ലുമ്പോൾ വഹിക്കേണ്ടി വരുന്ന കുരിശുകൾ, സഹിക്കേണ്ടി വരുന്ന ത്യാഗങ്ങൾ, മാറ്റി വക്കുന്ന ഇഷ്ടങ്ങളെത്രയെത്ര എന്ന് കണക്കുകൂട്ടുക വിഷമകരം.... എന്നാൽ ഈശോയുടെ നെഞ്ചിൽ ചാരി, ഈശോയ്ക്ക് വേണ്ടി, ഈശോയുടെ പ്രതിരൂപമായി, സുവിശേഷത്തിൽ യേശുവിനെ ജീവിതദർശനവും ,ഈശോയുടെ സുവിശേഷം ജീവിത വഴിയുമായി തീരുമ്പോൾ ഓരോ പുരോഹിതനും നമ്മിലേക്ക് അനുഗ്രഹങ്ങൾ ചൊരിയുന്ന നീർച്ചാലുകളായി മാറുകയാണ്. സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ കൂട്ടി ഭൂമിയിൽ ക്രിസ്തുവിൻ്റെ ജീവിക്കുന്ന സാക്ഷ്യങ്ങളായി തീർന്നു കൊണ്ടിരിക്കുന്ന എത്രയെത്ര വൈദിക ജീവിതങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പിച്ച വച്ച് പള്ളിയിൽ നടന്ന കാലം മുതൽ ഇന്നു വരെ നമുക്ക് വേണ്ടി വിശുദ്ധ ബലി അർപ്പിച്ച വൈദികർ... മാമ്മോദിസ മുതൽ രോഗിലേപനം വരെ ഒരു കാലഘട്ടം മുഴുവൻ വേണ്ട എല്ലാ കൂദാശകൾ പരികർമ്മം ചെയ്ത് പ്രാർത്ഥിച്ച് നമ്മുടെ കൂടെ ആയിരുന്നവർ... ഒരു കാശുരൂപം തുടങ്ങി സംസ്കാരം വരെ വെഞ്ചരിച്ച്.. അനുഗ്രഹിക്കുന്ന കാരങ്ങളുമായി നമുക്ക് വേണ്ടി ജീവിക്കുന്ന ദൈവത്തിൻ്റെ ദാസർ... ഇതിനെല്ലാം പുറമേ മകനായും, അധ്യാപകനായും സഹപാഠികളായും, സേവന തൽപരരായും സഹായഹസ്തരുമായും, കൂടപ്പിറപ്പായും കൂട്ടുകാരായും, മറഞ്ഞിരിക്കുന്ന മാലാഖമാരായി കൂടെയുള്ള ഓരോ വൈദികരെയും ഓർത്ത് ദൈവത്തിനു നന്ദി പറയാം... 


പൗരോഹിത്യ ജീവിതത്തിൻറെ ശ്രേഷ്ഠത മനസ്സിലാക്കാതെ, ദാനമായി ലഭിച്ച വിളിയിൽ വിശ്വസ്തരാവാൻ മറന്നു പോയിട്ടുള്ള അബലരായ വൈദികർ ദൈവകൃപയാൽ നിറയുവാനും, വിശ്വസ്തരായ ഇരിക്കുവാനും വേണ്ടി പ്രാർത്ഥിക്കാം... നമ്മെ അനുഗ്രഹിക്കുന്ന ഈ കരങ്ങൾക്കായി... നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു ഈ വ്യക്തികൾക്ക് ആയി ... നമുക്ക് വേണ്ടി ബലിയർപ്പിക്കുന്ന ബലിയർപ്പകരെ സ്നേഹപൂർവ്വം ഓർക്കാം ... പ്രാർത്ഥിക്കാം.


എല്ലാ വൈദികർക്കും തിരുന്നാൾ
 മംഗളങ്ങൾ !


സിസ്റ്റർ സോണിയ കെ ചാക്കോ, DC

ദിവ്യകാരുണ്യം


ദിവ്യകാരുണ്യം

കർത്താവിൻ്റെ കരുണയും സ്നേഹവും മുഴുവനായി പ്രകടമാകുന്നത് "ദിവ്യകാരുണ്യം" എന്ന മഹത്തായ ദൈവ സമ്മാനത്തിലാണല്ലോ...
വിശുദ്ധ ഫ്രാൻസിസ് അസീസി പറഞ്ഞു "ഈ ഭൂമിയിൽ ദൈവത്തിൻറെ പരമോന്നത പുത്രനെ അവിടുത്തെ പരമ പരിശുദ്ധ ശരീരത്തിലും രക്തത്തിലും കൂടി അല്ലാതെ എൻറെ കണ്ണുകൾ കൊണ്ട് കാണുവാൻ എനിക്ക് കഴിയാത്തതിനാലാണ് ദിവ്യകാരുണ്യം എന്നെ ഇത്ര അധികമായി സ്വാധീനിക്കുന്നത്".
ദിവ്യകാരുണ്യത്തെ നാം എന്തൊക്കെയാണ് വിളിക്കാറുള്ളത്... ദൈവീക കാരുണ്യം, ദിവ്യകാരുണ്യം, ദിവ്യ സ്നേഹം, നിത്യസ്നേഹം, തിരുവോസ്തി, സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ അപ്പം, യേശുവിൻറെ ശരീരം, മാലാഖമാരുടെ ഭോജനം, ദിവ്യ വിരുന്ന് ... എന്നു തുടങ്ങി ഒട്ടനേകം വാക്കുകൾ വിസ്മയവും, വിശുദ്ധിയും, ഭക്തിയും ഒരുമിച്ച് പ്രകടിപ്പിക്കുന്നു. മനുഷ്യകുലത്തോടു കൂടി നിത്യം വസിക്കുന്ന ദൈവത്തിൻ്റെ അവർണ്ണനിയ ദാനവും, പ്രത്യക്ഷമായ അടയാളവുമാണ് ദിവ്യകാരുണ്യം. "പരിശുദ്ധ കുർബാനയിൽ ദൈവം നമുക്ക് ഒരു സമ്മാനം നൽകുന്നത് തന്നെതന്നെയാണ് പ്രധാനം ചെയ്യുന്നത്. കൂടുതൽ ശ്രേഷ്ഠമായ ഒരു സമ്മാനം നൽകുവാൻ ദൈവത്തിനു പോലും ഇനി സാധിക്കുകയില്ല". - വിശുദ്ധ അഗസ്റ്റിൻ

അൾത്താരയിലെ അരുളിക്ക എഴുന്നള്ളി വച്ചിരിക്കുന്നതായും, അരുളിക്കയിലെ തിരുവോസ്തിയിൽ നിന്നും പ്രകാശരശ്മികൾ പുറപ്പെട്ട് പുരോഹിതരുടെ കൈകളിലേക്കും അവരിൽ നിന്നും ജനങ്ങളിലേക്കും കടന്നു പോകുന്നതായും പിന്നീടത് തിരിച്ച് തിരുവോസ്തിയിലേക്ക് കടന്നു പോകുന്നതായും പല പ്രാവശ്യം വിശുദ്ധ ഫൗസ്റ്റിന ദർശനങ്ങളിൽ കണ്ടിരുന്നു.[ ഡയറി 344,370,420,657] കണ്ടാലും എത്ര വലിയ കരുണയും അനുഗ്രഹങ്ങളുമാണ് ദിവ്യകാരുണ്യത്തിലൂടെ ഈശോ ലോകത്തിന് നല്കുന്നത്...


എങ്ങനെയാണ് ദിവ്യകാരുണ്യമായി മാറേണ്ടത് എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തൻ്റെ "സഭയും, വിശുദ്ധ കുർബ്ബാനയും" എന്ന ചാക്രിക ലേഖനത്തിൽ പറയുന്നു: ആ മഹത്തായ മൂന്ന് ദിവസത്തിന് ഓർമ്മ പെസഹാവ്യാഴം, ദുഃഖവെള്ളി, ജീവിതത്തിൽ ഓരോ ദിവസവും അനുഭവിക്കുക,അനുസരിച്ച് ജീവിക്കുക ദിവ്യകാരുണ്യമായി മാറും" എന്ന് സഭയും വിശുദ്ധ കുർബാനയും എന്ന ചാക്രിക ലേഖനത്തിൽ വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിവരിക്കുന്നത് ഇപ്രകാരമാണ്. "പെസഹാവ്യാഴം ദൈവ മനുഷ്യൻറെ പാദം കഴുകി, പാപം എത്ര വലുതാണെങ്കിലും സാരമില്ല എന്ന് പറഞ്ഞു ദൈവം മനുഷ്യന് ഭക്ഷണമായി മാറിയ ദിനം. ദുഃഖവെള്ളി ക്ഷമയുടെ പൂർണതയാണ് ദിവസം ലോകത്തിനു നൽകിയ ഏറ്റവും നല്ല മാതൃക ദൈവം തൻറെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടായ മാറിയ ദിവസം... ഉത്ഥാാനം ജീവൻ നൽകുന്ന അനുഭവം ആണ് ''. യേശു പറഞ്ഞു ഞാൻ വന്നത് നിങ്ങൾക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധമായ ഉണ്ടാകുവാനും ആണ്...അങ്ങനെ ഈശോയുടെ പീഡാസഹനങ്ങളെ പരിഹാരത്തിന് പരിപൂർണതയിൽ ഈ മഹത്തായ മൂന്നുദിവസത്തെ ഓർമ്മ ഒരു യാഥാർത്ഥ്യമാകുമ്പോൾ, അപ്രകാരം ജീവിക്കുമ്പോൾ നാം ഓരോരുത്തരും ദിവ്യകാരുണ്യം ആയി മാറും. "സക്രാരിയുടെ മുൻപിൽ ചിലവിട്ട നിമിഷങ്ങൾ ആണ് എൻറെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം " - ജനീവയിലെവിശുദ്ധ കാതറിൻ . കണ്ടെത്താം നമുക്കും ഇത്തിരി നേരം തിരുനാഥൻ്റെ മുന്നിലായിരിക്കാൻ.
2000 വർഷങ്ങൾക്ക് മുന്നെ നമ്മോട് കൂടി യേശുനാഥൻ സ്ഥാപിച്ച വിശുദ്ധ കുർബ്ബാന സ്ഥാപിച്ച ഓർമ്മ തിരുന്നാൾ ഓരോ വിശുദ്ധ ബലിയിലും പ്രത്യേകിച്ച് പെസഹാ വ്യാഴാഴ്ച്ച കൊണ്ടാടുമ്പോൾ സ്നേഹിക്കാം ദിവ്യകുർബ്ബാനയെ, സ്നേഹം അനുഭവിക്കാം ദിവ്യകാരുണ്യത്തിൽ നിന്നും... നമുക്കും ദിവ്യകാരുണ്യം ആകാം...

വിശുദ്ധ പാദ്രെ പിയോ പറയുന്നു "തിരുസഭയിൽ വിശുദ്ധ ബലി ഇല്ലാതാവുക എന്നാൽ ലോകത്തിൽ സൂര്യൻ ഇല്ലാതാകുന്ന കൂരിരുട്ട് അവസ്ഥയായിരിക്കും ".

"വരിക നമുക്ക് പോയി നമുക്കൊരുമിച്ചു പോയി പരിശുദ്ധ കുർബാനയിൽ യേശുവിനെ സന്ദർശിക്കാം നമ്മുടെ സ്നേഹത്തിന് തടവുകാരൻ അവിടെയുണ്ടല്ലോ ". - വിശുദ്ധ ജറാൾഡ് മജില്ല

- Sr സോണിയ കെ ചാക്കോ, DC





Monday, 6 April 2020

കയ്പും മധുരവും


കയ്പും മധുരവും

"ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ
സന്തോഷത്തോടതു വാങ്ങി ഹല്ലേലുയ്യ പാടുന്നു ഞാൻ ... "
കൊച്ചുകുഞ്ഞ് ഉപദേശി
എന്ന സാധു ഇട്ടി വർഗീസിൻ്റെ അനശ്വരമായ ഈ വരികൾ സൃഷ്ടിക്കപ്പെട്ടത് അദ്ദേഹത്തിൻറെ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലാണ്. സ്വന്തം മകൻ സാമൂവേൽ കുട്ടി ഒമ്പതാം വയസ്സിൽ പെട്ടെന്ന് മരിച്ചപ്പോൾ ആ അപ്രതീക്ഷിത മരണം അദ്ദേഹത്തെ കണ്ണീരിലാഴ്ത്തിയെങ്കിലും കർത്താവിൻറെ തിരുമനസ്സിനു മുന്നിൽ അദ്ദേഹം മുട്ടുമടക്കി ഈ വരികൾ സന്തോഷത്തോടെ ആലപിച്ചു. കൊച്ചുകുഞ്ഞുപദേശി 1883 നവംബർ 29 ന് ജനിച്ച 1945 നവംബർ 30 ന് മരിച്ചുവെങ്കിലും അദ്ദേഹത്തിൻ്റെ അവിസ്മരണീയ വിശ്വാസ തീഷ്ണതയും പ്രഘോഷണാരൂപിയും അവർണ്ണനീയം തന്നെ . 30 വർഷത്തോളം കേരളത്തിലും, തമിഴ്നാട്ടിലും, ശ്രീലങ്കയിലും ബൈബിളും കയ്യിലേന്തി സുവിശേഷ പ്രചരണത്തിനായി അതീവതാൽപര്യത്തോടെ വചനം പ്രസംഗിച്ചു ചുറ്റിനടന്നു. താനെന്നും നെഞ്ചോട് മുറുകെപ്പിടിച്ച് വിശുദ്ധഗ്രന്ഥം അദ്ദേഹത്തെ പഠിപ്പിച്ചു ദൈവം അറിയാതെ അനുവദിക്കാതെ ഒന്നും ആരുടെയും ജീവിതത്തിൽ സംഭവിക്കില്ലെന്ന്. അതിനാലാവണം അരനൂറ്റാണ്ടിലധികം കേരളം മുഴുവൻ പാടി പ്രസിദ്ധമായ ദുഃഖത്തിന് പാനപാത്രം മാത്രമല്ല അദ്ദേഹത്തിന് മറ്റുഗാനങ്ങളും ഇന്നും കേരളക്കര ഏറ്റുപാടുന്നു. കദന കടലുകളിൽ ആ വരികൾ പ്രകാശഗോപുരമാണ്. വചനം ശരിക്കും പ്രകാശവും ജീവനുമായി കത്തിജ്വലിക്കുന്നു.

ജീവിതത്തിൽ പ്രതിസന്ധികളും വേദനകളും നേരിടുമ്പോൾ, ജീവിതത്തിതമാകുന്ന നീണ്ട യാത്രകളിൽ ഒരുപാട് തവണ പകച്ചു പോകും... ഉത്തരമില്ലാത്ത നിമിഷങ്ങളിൽ, എന്തുചെയ്യണമെന്നറിയാത്ത നേരങ്ങളിൽ, എങ്ങിനെ ഒക്കെ ഓരോന്നും ഇത് സംഭവിക്കുമെന്ന് അറിയാത്ത നിമിഷങ്ങളിൽ, കൂടെ ആരുമില്ല എന്ന യാഥാർത്ഥ്യം മുന്നിൽ കാണുമ്പോൾ, പ്രിയപ്പെട്ടവരെല്ലാം ഒരു പിടി അകലയായിരിക്കുന്നു എന്ന് തിരിച്ചറിയുമ്പോൾ, ഞാൻ എന്തിന് ബാക്കി എന്ന് പുലമ്പുമ്പോൾ... ഉത്തരമില്ലാതെ പതറുകയാണ് പലരും... കാരണം കൂടെയായിരുന്ന് വഴി നടത്തുന്നവനെ കാണാൻ കഴിയുന്നില്ല... എന്തെന്നാൽ വിശ്വാസത്തിൻ്റെ കണ്ണുകൾക്ക് പണ്ടെ വെള്ളഴുത്തും തിമിരവും ബാധിച്ചു തുടങ്ങിയിരുന്നു. ക്ഷയിച്ച വിശ്വാസവുമായി, ഇടറിയ പ്രത്യാശയുമായി എത്രനാൾ നാം മുന്നോട്ട് പോകും?

നമ്മുടെ ഉത്തരവില്ലായ്മകൾക്ക് ഒരു ഉത്തരമേകാൻ, നമ്മുടെ വേദനകൾക്ക് ഒരു ആശ്വാസമേകാൻ, കഴിയുന്ന ജീവദായകനായ ദൈവത്തിന് മുൻപിലേക്ക് നാം കടന്നുവരുമ്പോൾ, പ്രത്യേകിച്ചും വേദനയിൽ ആണ്ടു കിടക്കുന്ന മനുഷ്യ സമൂഹം കർത്താവിനെ തിരിയുമ്പോൾ, അവിടുത്തെ നമ്മുടെ സമ്പൂർണമായ ആശ്രയവും , ആശ്വാസവും, പ്രത്യാശയും ആയി കാണും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളക്കരയിൽ ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ എഴുതി ഭക്തി സാന്ദ്രമാക്കിയ ശ്രീ ബേബി ജോൺ കലയന്താനി എഴുതി:
"ഇലപൊഴിയും കാലങ്ങൾക്കപ്പുറം തളിരണിയും കാലമുണ്ടതോർക്കണം
കവിളിലൂടെഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരി ഉണ്ടെന്നതും ഓർക്കണം. പ്രത്യാശയോടെ ദൈവത്തെ നോക്കിയാൽ ഉത്തരം കിട്ടുമെന്നത് എന്നോർക്കണം...
കൈപാർന്ന വേദനകൾക്ക് അപ്പുറം
മധുരത്തിൻ സൗഖ്യമുണ്ടെന്നോർക്കണം
മാനത്തെ കാർമേഘമപ്പുറം
സൂര്യപ്രഭയുണ്ടന്ന തോർക്കണം....
കലിതുള്ളും തിരമാല അപ്പുറം
ശാന്തി നൽകും ഏശു ഉണ്ടെന്ന് അറിയണം.... 
വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ ഉത്തരം കിട്ടും എന്നോർക്കണം ..."
എൻറെ ജീവിതത്തിൽ ദൈവം അറിയാതെ അനുവദിക്കാതെ ഒന്നും സംഭവിക്കില്ല എന്ന പരമ യാഥാർത്ഥ്യം അറിയുമ്പോൾ എല്ലാം നല്ലതാണെന്ന് ... നല്ല തിന് വേണ്ടിയാണ് സംഭവിക്കുന്നതെന്ന് നാം തന്നെ വിശ്വസിച്ചു പോകും...


വെല്ലൂർ മെഡിക്കൽ കോളേജിലെ കാൻസർ വാർഡിൽ അഡ്മിറ്റായിരുന്നപ്പോൾ ബഹുമാനപ്പെട്ട സാജനച്ചൻ എഴുതിയ വരികൾ ഇപ്പോൾ ഉരുവിടാൻ എത്രയോ ഉചിതമാണ്...
"ഒരു മഴയും തോരാതിരുന്നിട്ടില്ല. ഒരു കാറ്റും അടങ്ങാതെ ഇരുന്നിട്ടില്ല.
ഒരു രാവും പുലരാതിരുന്നിട്ടില്ല.
ഒരു നോവും കുറയാതെ ഇരുന്നിട്ടില്ല.
തിരമാലയിൽ ഈ ചെറു തോണിയിൽ അമരത്തെൻ അരികിൽ അവൻ ഉള്ളതാൽ... "
അതുകൊണ്ടാണ് ഈശോ തൻ്റെ പീഢാനുദ്ധത്തെയും കുരിശുമരണത്തെയും കുറിച്ച് പറഞ്ഞപ്പോഴെല്ലാം അതവസാനിപ്പിച്ചത് ഉത്ഥാനത്തിലാണ്. ഒരു ക്രൈസ്തവന് സഹനത്തിന് എന്നും അർത്ഥമുണ്ട്. കുരിശിലാണ് രക്ഷ...
കുരിശാണ് രക്ഷ
കുരിശില്ലാതെ ഉത്ഥാനമില്ല...

ഇത്രത്തോളം വഴിനടത്തിയ കർത്താവ് തമ്പുരാൻ ഇനിയും കൈപിടിച്ച് നടത്തുമെന്നും ഇനിയും അറിയാത്ത വഴികളിലൂടെയും, അറിയാത്ത ദേശത്തിലൂടെയും, അറിയാത്ത രോഗത്തിലൂടെയും, അറിയാത്ത വ്യക്തികളുടെയും അണയാത്ത ദീപമായി നമ്മുടെ ഒപ്പം ഉണ്ടായിരിക്കും. കാരണം അവിടുന്ന് നമ്മെ കൈ പിടിച്ച് നടത്തുന്നു (ഏശയ്യ 41:13).

Sr സോണിയ കെ ചാക്കോ, DC

Saturday, 4 April 2020

ഹോസാന, ഹോസാന



ഹോസാന, ഹോസാന



ഹോസാനാ, ഹോസാനാ അത്യുന്നതങ്ങളിൽ ഹോസാന
ഹോസാന, ഹോസാന, ഹോസാന
രാജാധിരാജന് ഹോസാന 

മഹത്വത്തിൻ രാജൻ അണയുന്നു ജയഘോഷമോടെ
ആനന്ദിക്കുവിൻ ആഹ്ലാദിക്കുവിൻ,
രാജാധിരാജന് ഹോസാന!

സ്തുതിയുടെ നാഥനേ, 
പുകഴ്ച തൻ നാഥനേ,
സന്തോഷത്തോടെ ആരാധിക്കുന്നു... ഹോസാന
സർവ്വശക്തനേ, മഹോന്നതനേ ആരാധ്യനാഥനേ ഹോസാന!

മനുഷ്യർ തൻ ദൃഷ്ടിയിൽ വിലയില്ലാത്ത
മൃഗങ്ങൾക്കും വില നല്കിയ മഹോന്നതനേ,
മനുഷ്യർ തള്ളുമ്പോഴും, പാഴ്‌വാക്കുകൾ ചൊല്ലുമ്പോൾ
മാറോടു ചേർക്കുന്ന മഹാസ്നേഹമേ, ഹോസാന.

താഴുന്നവനേ, താങ്ങുന്ന ദൈവം
താഴ്മയിൻ തനിമ നിറഞ്ഞ ദൈവം
വിനയാന്വിതനേ, വിജയിക്ക നീണാൾ
വിശ്രിത രാജെനെ,ഹോസാന!

കർത്താവിൻ നാമത്തിൽ വരുന്ന നാഥാ,
കർത്താവും ദൈവവുമായ നാഥാ,
ദാവീദിൻ സൂനുവെ, വാഴ്ക നിത്യം...
ദിവ്യശോഭിത സൂനുവേ, ഹോസാന!

ഹോസാനാ, ഹോസാനാ അത്യുന്നതങ്ങളിൽ ഹോസാന
ഹോസാന, ഹോസാന, 
രാജാധിരാജന് ഹോസാന.
_Sr സോണിയ കെ ചാക്കോ DC

പകരക്കാരൻ 


പകരക്കാരൻ 

ഒരു മനുഷ്യന് ഭൂമിയിൽ വച്ചു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം എന്താണ്? നമ്മൾ എത്ര എത്ര സമ്മാനങ്ങൾ ആണ്ടുതോറും കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്? ചിലപ്പോൾ ഒന്നായിരിക്കാം ചിലപ്പോൾ ഒന്നിലധികം ആയിരിക്കാം. എങ്കിലും ചിന്തിച്ചുനോക്കൂ നിങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം എന്താണ്? നിങ്ങൾ കൊടുത്ത ഏറ്റവും വലിയ സമ്മാനം എന്താണ്?

2000 ആണ്ടിൽ റോമിലെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ ഒരു ഡോക്ടറെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് വേണ്ടി തടിച്ചുകൂടി ജനങ്ങളുടെ മുന്നിലേക്ക് ഇമ്മാനുവേൽ ജിയന്ന എന്ന കൊച്ചു പീഡിയാട്രിക് ഡോക്ടർ വിളിച്ചു പറഞ്ഞു: "എൻറെ അമ്മെ, അങ്ങ് എനിക്ക് 2 ജീവിത സമ്മാനങ്ങൾ തന്നു. ഒന്ന് ഗർഭപാത്രത്തിൽ എന്നെ ഉരുവാക്കിയതു വഴി അങ്ങനെ ജീവൻ നൽകി. രണ്ട്. എനിക്കുവേണ്ടി എൻറെ ജീവന് വേണ്ടി അമ്മയുടെ ജീവൻ ത്യാഗം ചെയ്ത് വഴി. എനിക്ക് ഒന്നല്ല രണ്ടു തവണ ജീവൻ സമ്മാനമായി സ്വജീവൻ ത്യജിച്ചും പകർന്നു തന്ന അമ്മെ, അങ്ങേ സ്നേഹത്തിന് സ്നേഹത്തിന് ഞാൻ എന്താണ് പകരം നൽകുക... ജോൺ പോൾ രണ്ടാമൻ മാർപാപ്പ അടക്കം അവിടെ തടിച്ചുകൂടിയ എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു. 3 കുരുന്നുകളുടെ അമ്മയും പിയറിയുടെ ഭാര്യയുമായ ജിയന്ന മൊള്ളയെ ആണ് വിശുദ്ധയായി നാമകരണം ചെയ്യുന്നത്.
ഇമ്മാനുവേല ജിയന്നയുടെ വയറ്റിൽ ഉരുവായ നിമിഷം കൂടെ കാൻസർ മുഴകൂടി വളരുന്ന കാര്യം ഡോക്ടറായ ജിയന്ന അറിഞ്ഞപ്പോൾ തൻ്റെ ജീവൻ പോയാലും കുഞ്ഞ് ജീവിക്കണം എന്ന കഠിന തീരുമാനത്താൽ ഗർഭഛിദ്രം ചെയ്യാൻ അവൾ സമ്മതിച്ചില്ല. ജിയന്ന പറഞ്ഞു: ''അതും ഒരു ജീവനാണ്. എന്നെ പോലെ ജീവിക്കാൻ അവകാശമുള്ള പിഞ്ചു കുഞ്ഞാണത്". ജിയന്നയുടെ ഭർത്താവിൻ്റെയും മക്കളുടെയും കൺമുന്നിലായിരുന്നു അവൾ വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടത്.

1941 ഓഗസ്റ്റ് പതിനാലാം തീയതി
കോൺസെൻട്രേഷൻ ക്യാമ്പിൻ്റെ മുൻപിൽ വരിയായി നിർത്തിയിരുന്ന ആളുകളോട് ക്യാപ്റ്റൻ അലറി പറഞ്ഞു "നിങ്ങൾ 10 പേർ ഇന്ന് ജയിൽ ചാടി പോയ ഒരാൾക്ക് പകരമായി മരിക്കണം". ഒരു തടങ്കൽ പുള്ളി ജയിൽചാടി രക്ഷപ്പെട്ടാൽ അതിനു പകരമായി പത്തുപേർ മരിക്കണം എന്നായിരുന്നു അന്ന് കോൺസെൻട്രേഷൻ ക്യാമ്പിൽ ഉണ്ടായിരുന്ന നിയമം. മുന്നിൽകണ്ട് 10 പേരുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞപ്പോൾ ഒരാൾ വാവിട്ട് കരയുവാൻ തുടങ്ങി. എനിക്ക് ഭാര്യയും മക്കളും ഉണ്ട്. എനിക്കവരെ കാണണം... എന്ന് പറഞ്ഞ വിതുമ്പുന്ന തടങ്കൽ പുള്ളിയോട് അടുത്ത് നിന്ന് മറ്റൊരു ചെറുപ്പക്കാരന് അലിവു തോന്നി അദ്ദേഹം പറഞ്ഞു: "ക്യാപ്റ്റൻ ഇയാൾക്ക് പകരമായും ഞാൻ മരിച്ചു കൊള്ളാം ഞാൻ ഒരു കത്തോലിക്കാ വൈദികൻ ആണ്. എൻറെ പേര് മാക്സിമില്യൻ കോൾബെ. എനിക്ക് ഭാര്യയോ മക്കളോ ഇല്ല അതിനാൽ അദ്ദേഹത്തിനു പകരമായി ഞാൻ മരിച്ചു കൊള്ളാം". അന്ന് ഭാര്യയും മക്കളും ഉണ്ട് എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു ആ തടങ്ങൾ പുള്ളിയുടെ പേരാണ് ഫ്രാൻസിസ് ഗയോണിസ്.

1971 ഒക്ടോബർ 17ൽ ഫാദർ കോൾബെയെ വാഴ്ത്തപ്പെട്ടവനായി പോൾ ആറാമൻ മാർപാപ്പ ഉയർത്തിയപ്പോൾ പീറ്റേഴ്സ് സ്ക്വയറിൽ മുൻനിരയിൽ ഫ്രാൻസിസ് ഗയോണിസ് ഉണ്ടായിരുന്നു നിറകണ്ണുകളോടെ 1971 മാക്സിമില്യൻ കോൾബെ യുടെ വാഴ്ത്തപ്പെട്ടവരായി ഉയർത്തുവാനുള്ള ചടങ്ങിൽ മുന്നിലിരുന്ന് കണ്ണുനീർ വാർത്ത് ശ്രമിച്ചു ആ മനുഷ്യൻറെ മഹാമനസ്കത എനിക്ക് പകരക്കാരനായ കത്തോലിക്കാ വൈദികൻ സ്നേഹം ഫ്രാൻസിസ് യൂണിവേഴ്സ് ആഗ്രഹിച്ചത് പോലെ തിരികെ ചെന്നപ്പോൾ വീട്ടിൽ ഭാര്യ ഉണ്ടായിരുന്നു പക്ഷേ മറ്റു രണ്ടു മക്കളും കോൺസൻട്രേഷൻ ക്യാമ്പിൽ മരിച്ചു കഴിഞ്ഞിരുന്നു എങ്കിലും മരണംവരെ തനിക്ക് പകർന്ന പകരക്കാരനായ മരിച്ച വൈദികനെ അദ്ദേഹത്തിന് വിസ്മരിക്കാൻ കഴിഞ്ഞില്ല. "ഒഷ്വിച്ചിലെ സ്നേഹ രക്തസാക്ഷി" എന്ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ വിളിച്ചു "martyr of love" of Oswiecim". 1982 ഒക്ടോബർ 2-ാം തിയ്യതി അദ്ദേഹത്തെ വിശുദ്ധനായി ഉയർത്തിയപ്പോൾ ജോൺ പോൾ മാർപാപ്പ പറഞ്ഞു: " മാക്സ് മില്യൻ മരിച്ചില്ല. പകരം തൻ്റെ സഹോദരന് ജീവൻ കൊടുക്കുകയാണ് ചെയ്തത് ".

പണ്ടൊരിക്കൽ മോറിയ മലയിലേക്ക് വൃദ്ധനായ അബ്രാഹവും ബാലനായ ഇസഹാക്കും തലയിൽ വിറകുംവച്ച് യാത്ര പോയത് ഓർമ്മയില്ലേ? അന്ന് മോറിയ മലയിൽ ബലിയാകേണ്ടിയിരുന്ന ഇസഹാക്കിനെ ഓർത്ത് നമ്മുടെയെല്ലാം മനസ്സ് വേദനനിച്ചു. പക്ഷേ അവനു പകരം ഒരു കുഞ്ഞാടാണ് ബലിയായത്.

അന്ന് ആ വലിയ പെസഹാ ദിനം, "ബലി ആകുവാൻ തനിക്ക് സമയമായി'' എന്നരുളിചെയ്ത് ലോകത്തിന് പാപങ്ങൾ നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാടായി തന്നെ തന്നെ അവർക്ക് ഭക്ഷണം ആയി പകർന്നു നൽകിയ ആദ്യത്തെ കുർബാന.... പിറ്റേന്ന് വെള്ളിയാഴ്ച, മനുഷ്യകുലത്തിൻ്റെ മുഴുവൻ പാപവും വലിയ കുരിശിൽ വഹിച്ചുകൊണ്ട് ഗാഗുൽത്താ മലയിലേക്ക് നടന്നു നീങ്ങിയപ്പോൾ അവിടുന്ന് വഹിച്ചത് നമ്മുടെ പാപങ്ങൾ ആയിരുന്നു. നമ്മുടെ പാപങ്ങൾക്ക് പകരമായി, നിന്നോടുള്ള സ്നേഹത്തിൻ്റെ പ്രകടനമായി അവിടുന്ന് നമുക്കുവേണ്ടി ജീവൻ കുരിശിൽ പകർന്ന് തരികയാണ്. അവസാന തുള്ളി രക്തവും വെള്ളവും തരുന്നതുവരെ അവിടുന്ന് തൃപ്തൻ ആവുന്നില്ല...

അതാണ് ഏറ്റവും മഹത്തായ ദൈവസമ്മാനം. ദൈവം മനുഷ്യന് നൽകിയ സ്വപുത്രനെ ഒരു മോചനദ്രവ്യമായി നല്കി. യോഹന്നാൻ്റെ പുസ്തകം മൂന്നാം അധ്യായം 16-ആം വാക്യത്തിൽ പറയുന്നതുപോലെ "തൻ്റെ ഏകജാതനെ നമുക്ക് നൽകുവാൻ ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു ". ദൈവത്തിൻറെ അനന്തമായ, അളവില്ലാത്ത സ്നേഹത്തിന് നമുക്ക് എങ്ങനെയാണ് നന്ദി പറയാൻ കഴിയുക! നമുക്കും നമ്മുടെ ജീവിതത്തിലും, നമ്മുടെ ജീവിതം വഴിയും ജീവനായ് തീരാം... ജീവനേകാൻ പകരക്കാരനാവാം...
ഈശോ പഠിപ്പിച്ചുതന്ന സ്നേഹം നമുക്കും പ്രാവർത്തികമാക്കാം... അങ്ങനെ നമ്മുടെ ജീവിതവും ഒരു സുവിശേഷവുമായി തീരട്ടെ... നമ്മുടെ ജീവിതങ്ങൾ മറ്റുള്ളവർക്കായി കത്തി തീരുന്ന ദീപങ്ങൾ ആകട്ടെ... പകരങ്ങളില്ലാത്ത സ്നേഹം നല്ക്കുന്ന പകരക്കാരനാവാൻ കർത്താവിതാ നമ്മെയും വിളിക്കുന്നു... തിരുനാഥൻ്റെ, ആ പുണ്യ വിശുദ്ധരുടെ മാതൃക നമുക്കും പിൻതുടരാം...
- Sr സോണിയ കെ ചാക്കോ, DC

Friday, 3 April 2020

പത്രോസും യൂദാസും 


പത്രോസും യൂദാസും 

Amazing grace! how sweet the sound,
That saved a wretch; like me!
I once was lost, but now am found,
 Was blind, but now I see. 'അവർണ്ണനീയമായ അനുഗ്രഹങ്ങൾ എത്ര മധുരമാണെന്ന് ... '' ജോൺ ന്യൂട്ടൻ എന്ന ആഗ്ലിക്കൻ യുവാവ് ക്രിസ്തുമതത്തെ ആശ്ലേഷിച്ചപ്പോൾ മനമുരുകി പാടിയ വരികളാണിത്. അടിമക്കച്ചവടം നടത്തുകയും, അടിമകളെ കപ്പൽമാർഗ്ഗം ഇംഗ്ലണ്ടിലേക്ക് എത്തിക്കുകയുമായിരുന്നു അദ്ദേഹത്തിൻ്റെ ജോലി. ഒരിക്കൽ തൻ്റെ കപ്പൽ അയർലണ്ടിനരികെ മുങ്ങിത്താഴുവാൻ പോയപ്പോൾ ന്യൂട്ടൻ മനമുരുകി പ്രാർത്ഥിച്ചു. ദൈവം പ്രാർത്ഥന കേട്ടു. മാനസാന്തരപ്പെട്ട അയാൾ പിന്നിട് കൊട്ടാരത്തിൽ എത്തി അടിമക്കച്ചവടം എന്നേക്കുമായി നിർത്തണമെന്ന് അഭ്യർത്ഥിച്ചു.1772 ൽ എഴുതിയ ഈ ഗാനം രണ്ട് നൂറ്റാണ്ടിലധികം 1 1000 ആൽബത്തിൽ ആയിരങ്ങൾ പാടി.. ഇന്നും ലക്ഷങ്ങൾ ഏറ്റു പാടുന്നു.

ഈശോ ഏറ്റവുമധികം വിശ്വസിച്ച 12 ശിഷ്യന്മാരിൽ രണ്ടുപേരാണ് വിശുദ്ധ പത്രോസും യൂദാസ് സ്കറിയോത്തയും. പെസഹാനാളിലും, പീലാത്തോസിനെ അരമനയിലും, പ്രത്തോറിയത്തിലും, കുരിശു വഹിച്ചുള്ള പ്രയാസം നിറഞ്ഞ വഴിയിലും അവിടുത്തെ കണ്ണുകൾ ശിഷ്യർക്കായി പരതിയിരിക്കാം. ഈശോ ഒത്തിരി സ്നേഹിച്ചിട്ടും, അറിഞ്ഞിട്ടും കൂടെ മൂന്നുവർഷം ജീവിച്ചിട്ടും ഒരു സ്ത്രീയുടെ മുന്നിൽ അവൻ വെട്ടിത്തുറന്നു പറഞ്ഞു "എനിക്ക് അവനെ അറിയില്ല". ഘോരമായ പീഢകളുടെ നടുവിൽ അരുമ ശിഷ്യരുടെ നിസ്സംഗത നിറഞ്ഞ അറിവില്ലായ്മ ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് നൊമ്പരമായ് താണിറങ്ങി. അവിടുത്തെ ശരീരത്തിൽ പതിച്ചതിനേക്കാൾ ആഴമായ മുറിവ് കർത്തൃഹൃദയത്തിലേക്ക് കുത്തിയിറങ്ങി. കർത്താവേ കൂടെ നിന്നവരും നിൽക്കേണ്ടിവരും ഇല്ലാതാവുമ്പോൾ, അറിയാതെ ആവുമ്പോൾ, മറന്നു പോകുമ്പോൾ, പ്രതീക്ഷകൾ നശിക്കുമ്പോഴും, പ്രിയപ്പെട്ടവർ അകലുമ്പോഴും... ജീവിതത്തിനു മങ്ങലേൽക്കാതെ പ്രതീക്ഷ കൈവിടാതെ, ക്രൂശിതനിലേക്ക് ദൃഷ്ടികൾ ഉയർത്തുവാനും, പ്രതീക്ഷ ഇല്ലാത്തപ്പോഴും, വേദനകളും അപമാനങ്ങളും നിറയുമ്പോഴും പരിഭവങ്ങളുടെ നിരന്തഗാനം ദൈവത്തിന് അയക്കാതെ എനിക്ക് വേണ്ടി മരിച്ച രക്ഷകനിലേക്ക്... കുരിശിലേക്ക് കണ്ണുകളുയർത്തി എല്ലാം സ്വീകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ...മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെ സ്നേഹത്തോടെ കർത്താവ് നോക്കിയപ്പോൾ പൊട്ടിക്കരഞ്ഞുപോയി...

അന്ത്യ അത്താഴ വേളയിൽ ദുഷ്ചിന്തകളോടെ പടിയിറങ്ങുന്ന ഒരു ശിഷ്യൻ - യൂദാസ്. സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി മാത്രം നിലകൊണ്ടവസാനം ഉടയവനെ തന്നെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസ്. വിശുദ്ധമായ മേശക്കരികിൽ നിന്നും കർത്താവിനെ വേണ്ടെന്നു വച്ച് തിരിച്ചു നടക്കുകയാണ് ആത്മഹത്യയിലേക്ക്. ജീവനെ മറന്ന് മരണത്തിലേക്ക്... അവൻ്റെ സ്വാതന്ത്ര്യം കർത്താവ് ഹനിക്കുന്നില്ല. എങ്കിലും വിതുമ്പുന്ന ഹൃദയവും നിറഞ്ഞ കണ്ണുകളുമായി
അരുമ ശിഷ്യനെ ഒത്തിരി വേദനയോടെ കർത്താവിൻറെ കണ്ണുകൾ പിന്തുടർന്നു... "ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന പ്രാർത്ഥനയിൽ ".

ധൂർത്തപുത്രൻ ഉപമയിലെ പിതാവ് കാത്തിരുന്നതുപോലെ ഇരുകരങ്ങളും നീട്ടി നിറകണ്ണുകളുമായി പടിവാതിൽക്കൽ കർത്താവ് നിത്യം കാത്തിരിക്കുകയാണ് . അന്നു യൂദാസായിരുന്നെങ്കിൽ ഇന്ന് നമ്മിൽ പലരെയും...

പത്രോസ് പിൻതിരിഞ്ഞു നോക്കിയപ്പോൾ ആ തിരുകണ്ണുകളിലെ മിഴിനീർ തിളക്കം അവൻ കണ്ടു. മനം നൊന്ത് "നാഥാ നിന്നെ ഞാൻ സ്നേഹിക്കുന്നു" എന്ന് ഏറ്റുപറഞ്ഞ് തിരികെയെത്തി. നോക്കാനാവാത്ത കടുത്ത മനസ്സുമായി യൂദാസ് നടന്നകന്നു. അവൻ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ തിൻമ അവനെ അതിനു പോലും അനുവദിച്ചില്ല... പക്ഷേ അത് എത്തിച്ചേർന്ന വിനാശത്തിന് പടുകുഴിയിലേക്ക് ആണ്.

പ്രിയ സഹോദരരേ, ഇതാണു സമയം. സ്വീകാര്യമായ സമയം... നമ്മുടെ ഉള്ളിലേക്ക് നോക്കാൻ, ഒട്ടും മടിക്കാതെ പത്രോസിനെ പോലെ തിരിഞ്ഞു നടക്കാൻ...
നമ്മിൽ പലരും സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി ഇത്തിരി നേരത്തെ 'സുഖങ്ങൾക്ക് വേണ്ടിയും ആത്മാവിനെ മറന്ന് നാം വ്യർത്ഥ കാര്യങ്ങളിൽ വ്യാപകരാകുമ്പോൾ നമ്മെ നോക്കി മിഴിനീർ പൊഴിക്കുന്ന ആ കണ്ണുകളിലേക്ക് നമുക്ക് നോക്കാം... അവിടുത്തെ മുറിവുകളുടെ ആഴവും, ആ കണ്ണുനീരിൻ്റെ തിളക്കവും നൊമ്പരവും നമുക്ക് കാണാം, അറിയാം... അങ്ങനെ നമ്മുടെ ഹൃദയങ്ങളെ മാറ്റാം നമ്മുട തെറ്റായ ചിന്തകളും. പ്രവർത്തനങ്ങളും ഒക്കെ മറന്ന് മനമുരുകി പൊട്ടികരഞ്ഞു കുരിശിൽ ഈശോയുടെ കുരിശിനെ വാരിപ്പുണരാൻ, ഒരു നിമിഷത്തേക്കല്ല ഒരു ജന്മം മുഴുവൻ അവിടുത്തെ സ്വന്തമാക്കാം.

Sr സോണിയ K ചാക്കോ DC

Wednesday, 1 April 2020

ദൈവത്തിൻ്റെ കണ്ണുനീർ

ദൈവത്തിൻ്റെ കണ്ണുനീർ


ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അയർലൻഡിൽ വളരെയധികം തിളങ്ങിനിൽക്കാൻ കൊതിച്ച ഒരു നടിയായിരുന്നു ക്ലാര (Clare Crockett 1982-2016). രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ് നിർബന്ധത്തിൽ പള്ളിയുടെ ഏറ്റവും അവസാനത്തെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു.

അന്ന് വിശുദ്ധ കുരിശിൽ മുത്തുമ്പോൾ ഈശോ ക്ലാരയോട് ചോദിച്ചു : ഇനിയും എന്നെ നീ വേദനിപ്പിക്കുവോ? ഇനിയും നീ അണികൾ തറക്കുവോ?" ഈശോയുടെ ഈ വാക്കുകൾ അവളുടെ കാതിൽ വളരെ കാതിലും ഹൃദയത്തിലും വളരെ ആഴമായി പതിഞ്ഞു. അതുവരെ അവൾ അറിഞ്ഞില്ല സ്വന്തം ചെയ്തികൾ ഇത്രമാത്രം ഈശോയെ വേദനിപ്പിക്കുന്നുവെന്ന്. അന്ന് അവർ തിരിച്ചു നടക്കാൻ തീരുമാനിച്ചു. ഏറ്റവും അറിയപ്പെടുന്ന ഒരു സിനിമാനടി ആകണം എന്ന അവളുടെ ആഗ്രഹം ഈശോയ്ക്ക് വേണ്ടി ആ ദുഃഖവെള്ളിയാഴ്ച മാറ്റിവെക്കുകയാണ്. പിന്നീട് ഈശോയ്ക്ക് വേണ്ടി ഒരു സന്യാസിനിയായി ജീവിക്കുവാൻ വേണ്ടി അവൾ തുടങ്ങുന്നു.

ദൈവവിളി അറിയിക്കാൻ മഠത്തിൽ ചെന്നപ്പോഴും ഒരു കയ്യിൽ കത്തുന്ന സിഗരറ്റ് ഉണ്ടായിരുന്നു. എങ്കിലും, ഏറ്റവുമധികം സന്തോഷത്തോടെ കോൺവെൻറ് ലേക്ക് വരികയും അവിടെ ആയിരിക്കുകയും പരിശീലനത്തിനുശേഷം Sr. Clare Maria of the Trinity and the Heart of Mary പേര് സ്വീകരിച്ചു. 2010 സെപ്റ്റംബർ 8 ന് വ്രത വാഗ്ദാനങ്ങൾ സ്വീകരിക്കുകയും സ്പെയിൻ, അമേരിക്ക, ഇക്വഡോർ, അയർലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ വളരെ സന്തോഷത്തോടെയും, സ്നേഹത്തോടെയും ഈശോയ്ക്ക് വേണ്ടി അവൾ സേവനമനുഷ്ഠിച്ചു. അവളുടെ സാമീപ്യം തന്നെ അനേകർക്ക് സന്തോഷത്തിവും ഈശോയുടെ സാന്നിധ്യം അടയാളമായിരുന്നു. 2016 ഏപ്രിൽ 16ആം തീയതി ഇക്വദോറിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ സിസ്റ്റർ ക്ലാര ഏറെ ഇഷ്ടപ്പെട്ട ഗിത്താരിൽ നവാഗതരെ ഭക്തിഗാനം പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ മരണത്തെ പുൽകി, തന്നെ വിളിച്ചു സ്വന്തമാക്കിയ ക്രിസ്തു നാഥനിൽ ലയിച്ചു. അവളുടെ അനുധാവനവും, ആനന്ദവും ദൈവത്തിൽ പരിസമാപനം കൊണ്ടു.

പാഷൻ ഓഫ് ക്രൈസ്റ്റ് സിനിമയിലെ എനിക്ക് ഏറ്റവും ഹൃദയസ്പർശിയായ രംഗങ്ങളിൽ ഒന്നായിരുന്നു ദൈവം സ്വർഗ്ഗത്തിൽ നിന്നും കണ്ണുനീർ പൊഴിച്ച നിമിഷം. സർവ്വശക്തനും പരിപാലകനും, സർവ്വ സൃഷ്ടാവും ആയദൈവം ഏറ്റവും നിശബ്ദനായ വേദന നിറഞ്ഞനിമിഷം. സ്വപുത്രൻ
ലോകത്തിനുവേണ്ടി - മനുഷ്യ കുലത്തിനു വേണ്ടി പാട് പീഢനങ്ങൾ ഏറ്റു മരിച്ച നിമിഷം... മനുഷ്യമക്കളുടെ അതിക്രൂരമായ പീഡനങ്ങൾ ദൈവപുത്രന് നൽകി അവസാനം അവിടുത്തെ കുരിശിൽ തറച്ച് സ്വർഗ്ഗത്തിനും ഭൂമിയിക്കും ഇടയിൽ മൂന്ന് ആണികളിൽ തൂക്കി ഇട്ടപ്പോൾ ആ പിതാവിൻ്റെ ഹൃദയം പൊട്ടുകയായിരുന്നു നമ്മുടെ ക്രൂരതയോർത്ത്. വേദനയോടെ ആബാ പിതാവേ അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്ന് വിളിച്ചു പറഞ്ഞു ഗത്സമനിയിൽ. "എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു " എന്ന 22ാം സങ്കീർത്തനം അവസാനമായ് ഉരുവിട്ടപ്പോൾ ആബ്ബാ പിതാവിൻ്റെ ഹൃദയം നൊന്തു പിടഞ്ഞു... അവിടുത്തെ പുത്രൻറെ അതീവ അനുസരണത്തിൽ, വിധേയത്വത്തിൽ അവിടുന്ന് പുളകിതനായി. അതേ സമയം മനുഷ്യർ ആ സ്നേഹം അറിയുന്നില്ലല്ലോ എന്ന വേദന, രക്ഷ നല്കാനുള്ള ദൈവത്തിൻ്റെ കഠിനശ്രമം... ഈശോ അനുഭവിക്കുന്ന പീഢനം, സഹിക്കുന്ന അത്യുഗ്രമായ വേദന... ആ രംഗം ആ പിതാവിൻറെ കണ്ണുകളിൽ ഈറനണിയിച്ചു. കണ്ണുനീർ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് പതിച്ചു. ദൈവപിതാവിൻ്റെ കണ്ണുനീരിൻ്റെ ചൂടും, ഉപ്പും ഭൂമി അറിഞ്ഞു... അത് വിറച്ചുകുലുങ്ങി... എന്നിട്ടും മനുഷ്യന് അവൻ്റെ തെറ്റുകൾ മനസ്സിലായില്ല. എന്നിട്ടും എന്തേ നമ്മൾ മനസ്സിലാക്കാത്തത്? പിൻതിരിയാത്തത്?

എത്രമാത്രം ദൈവം നമ്മെ സ്നേഹിച്ചുവോ അത്രമാത്രം ക്രൂരമായി നാം ദൈവത്തെ വേദനിപ്പിച്ചു... ദൈവമേ അബ്ബാ പിതാവേ, എൻറെ പാപങ്ങൾ അങ്ങയെ എത്രമാത്രം വേദനിപ്പിച്ചു ... എൻറെ അഹങ്കാരം, എന്നിലെ ക്രൂരതകൾ ഞാനിന്നറിയുന്നു. ദൈവപിതാവേ ഞങ്ങളുടെ അതിക്രൂരമായ പീഢനങ്ങൾക്ക്, പാപങ്ങൾക്ക് ക്ഷമിക്കണേ... മാപ്പ് തരണേ... അബ്ബാ പിതാവേ ഇനിയുള്ള ജീവിതത്തിൽ ഒരു തുള്ളി വേദന തരാതെ അങ്ങേ പ്രിയപുത്രൻ്റെ മുറിവുകൾ തൊട്ടുണക്കാൻ, യേശുവിൻ്റെ മുറിപാടുകളിൽ മൃദുവായ് തലോടാൻ, പിതാവേ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ.

https://www.lifeday.in/lifeday-sr-clara-crockett-very-rare-vocation/

- Sr സോണിയ K ചാക്കോ, DC

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...